Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ- റെയിൽ പദ്ധതിയുടെ ഭാഗമായി 3500 ഏക്കർ ഭുമി ബഫർ സോണായി മാറും; ഈ ഭു ഉടമകൾക്ക് നയാ പൈസ നഷ്ടപരിഹാരം കിട്ടില്ല; തെരുവാധാരമാകുന്ന ഈ യഥാർത്ഥ ഇരകളെക്കുറിച്ച് സർക്കാരിനും സഖാക്കൾക്കും മിണ്ടാട്ടമില്ല; റോഡ് വികസനും വസ്തുവിന് വിലകൂട്ടുമെങ്കിൽ തീവണ്ടി പാത വില ഇടിക്കും; കെ റെയിൽ സൃഷ്ടിക്കുക ചേരികളോ?

കെ- റെയിൽ പദ്ധതിയുടെ ഭാഗമായി 3500 ഏക്കർ ഭുമി ബഫർ സോണായി മാറും; ഈ ഭു ഉടമകൾക്ക് നയാ പൈസ നഷ്ടപരിഹാരം കിട്ടില്ല; തെരുവാധാരമാകുന്ന ഈ യഥാർത്ഥ ഇരകളെക്കുറിച്ച് സർക്കാരിനും സഖാക്കൾക്കും മിണ്ടാട്ടമില്ല; റോഡ് വികസനും വസ്തുവിന് വിലകൂട്ടുമെങ്കിൽ തീവണ്ടി പാത വില ഇടിക്കും; കെ റെയിൽ സൃഷ്ടിക്കുക ചേരികളോ?

എം എസ് സനിൽകുമാർ

തിരുവനന്തപുരം : കെ- റെയിൽ പദ്ധതിക്കായി എത്ര ഏക്കർ ഭൂമി വേണ്ടി വരുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. 529.45 കിലോമീറ്റർ അർധ അതിവേഗ റെയിൽ പദ്ധതിക്കായി 3500 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് കെ റെയിൽ അധികൃതരുടെ അവകാശ വാദം. അതായത് 20 മീറ്റർ വീതിയുള്ള പാളം നിർമ്മാണത്തിനാണി 3500 (1383 ഹെക്ടർ ) ഏക്കർ സ്ഥലം വേണ്ടി വരുന്നത്. വിശദ വിവര റിപ്പോർട്ട് പ്രകാരം (ഡി പി ആർ ) 20 മീറ്റർ ബഫർ സോണും പദ്ധതിക്കായി വേണ്ടി നീക്കി വെക്കേണ്ടി വരും. അതായത് വീണ്ടും 3500 ഏക്കർ ഭൂമി ബഫർ സോണായി പ്രഖ്യാപിക്കേണ്ടി വരും. കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കൽ പരിധിയിൽ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക. പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫർസോൺ മേഖലയുണ്ടാകുക.

അങ്ങനെ ബഫർ സോൺ ഉൾപ്പടെ മൊത്തം 7000 ഏക്കർ ഭൂമിയാണ് സിൽവർ ലൈൻ പദ്ധതിക്കായി വേണ്ടിവരുന്നത്.ബഫർ സോണായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ സംസ്ഥാന മൊട്ടൊക്കെ 3500 ഏക്കർ ഭുമി നിശ്ചലമായി കിടക്കും. ഇത്തരത്തിൽ ബഫർ സോണായി പ്രഖ്യാപിക്കുന്ന സ്ഥലത്തിന് നഷ്ട പരിഹാരമില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പേരിനെങ്കിലും അൽപം ആശ്വാസ ധനമെങ്കിലും കിട്ടും - ബഫർ സോണായി പ്രഖ്യാപിക്കുന്ന ഭു ഉടമകൾക്ക് നഷ്ടപരിഹാരമില്ലാതെ വരുമ്പോൾ അവരാവും തെരുവാധാരമാവുന്ന യഥാർത്ഥ ഇരകൾ. യഥാർത്ഥ ഇരകളേക്കാൾ പത്തിരട്ടിയാവും ബഫർ സോൺ ഇരകൾ. കേരളമൊട്ടാകെ ഇരകളാകുന്ന അവസ്ഥയാണ് സംജാതമാവുന്നത്. ബോധവൽക്കരണത്തിനിറങ്ങുന്ന ഡിവൈഎഫ് ഐ, സി പി എം സഖാക്കളോട് ബഫർ സോൺ ഇരകളെക്കുറിച്ച് ചോദിച്ചാൽ മുട്ടാപ്പോക്ക് ന്യായങ്ങളാണ് പറയുന്നത്.

ബഫർ സോൺ ഇരകളെക്കുറിച്ച് സർക്കാരോ, കെ- റെയിൽ അധികൃതരോ യാതൊരു വിവരവും പുറത്തു വിടുന്നില്ല. ഡി പി ആറിന്റെ ഭാഗമായി പുറത്ത് വന്ന എക്‌സിക്യൂട്ടീവ് സമ്മറിയിൽ പാളത്തിന്റെ ഇരുവശത്തുമായി 30 മീറ്റർ ബഫർ സോണായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് എഴുതി വെച്ചിട്ടുണ്ട്. സാധാരണ റെയിൽ പദ്ധതികൾക്ക് 30 മീറ്ററാണ് ബഫർ സോണായി മാറ്റി വെക്കുന്നത്. മന്ത്രിമാർക്കോ, കെ- റെയിൽ മേധാവികൾക്കോ ഇക്കാര്യത്തിലൊന്നും ഒരു വ്യക്തതയുമില്ല.

കേരളത്തിലെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും ഈ പദ്ധതിയുടെ ഇരകളാകുന്ന ഭയാനകമായ ഒരവസ്ഥയാണ് ഉണ്ടാവാൻ പോവുന്നത്. സ്വകാര്യ ഭൂമിയിലെ സർവ്വേയ്ക്ക് പൊലീസിനെ ഉപയോഗിക്കുന്ന കെ റെയിൽ അധികൃതർ 457 ഏക്കർ റെയിൽ വേ ഭുമി യിലേക്ക് ഇത് വരെ പ്രവേശിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി റെയിൽവെയുടെ ഉടമസ്ഥതയിലുള്ള 457 ഏക്കർ ഭൂമി കുടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഡി പി ആറിൽ എഴുതി വെച്ചിരിക്കുന്നത്. സംസ്ഥാനവും ഇന്ത്യൻ റെയിൽവേയും ചേർന്നുള്ള സംയുക്ത സംരഭമാണ് സിൽവർ ലൈൻ അഥവ കെ- റെയിൽ പദ്ധതി. അതു കൊണ്ടാണ് റെയിൽവെയുടെ ഭൂമിയും ഇതിനായി ഏറ്റെടുക്കേണ്ടി വരുന്നത്. കേന്ദ്ര സർക്കാരിന്റേയും റെയിൽവേ മന്ത്രാലയത്തിന്റേയുമൊക്കെ അനുമതി കിട്ടാത്തതു കൊണ്ടാണ് റെയിൽവെയുടെ സ്ഥലത്ത് കേറി മഞ്ഞക്കല്ലിടാൻ കഴിയാത്തത്.

ബഫർ സോണിൽ കെ- റെയിൽ സ്ഥിരീകരണം വന്നതോടെ പാതയുടെ ഇരുവശങ്ങളിലായി 3500 ഏക്കർ ഭൂമിയാണ് നഷ്ടപരിഹാരം പോലുമില്ലാതെ നിശ്ചലമാകുമെന്ന്? വ്യക്തം. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി മൂലം യഥാർത്ഥ ഇരകളാവുന്ന ഇവരെ ആര് ഏറ്റെടുക്കും. ഇതിന്റെ പേരിൽ ആയിരക്കണക്കിന് പാവങ്ങൾ ആത്മഹത്യാ മുനമ്പിലേക്ക് ചെന്ന് ചാടുന്നതിനും കേരളം സാക്ഷിയാവേണ്ടി വരും.

ആശങ്കകൾ ശക്തമാക്കുന്ന തരത്തിൽ ബഫർ സോണിൽ കെ റെയിൽ ഫെയ്‌സ് ബുക്ക് പേജിലും വിശദീകരണമുണ്ട്. ഇന്ത്യൻ റെയിൽവേ ലൈനുകൾക്ക് ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഇരുവശത്തും 30 മീറ്റർ ബഫർ സോൺ ഏർപ്പെടുത്താറുണ്ടെന്ന് അവരും പറയുന്നു. ഈ പ്രദേശത്ത് കെട്ടിട നിർമ്മാണം പോലുള്ള കാര്യങ്ങൾക്ക് റെയിൽവേയുടെ അനുമതി വാങ്ങണം. സിൽവർലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈന്മെന്റിന്റെ അതിർത്തിയിൽനിന്ന് ഇരുവശത്തേക്കും പത്ത് മീറ്റർവീതമാണ് ബഫർ സോൺ എന്നും വിശദീകരിക്കുന്നു.

ഈ പത്ത് മീറ്ററിൽ ആദ്യത്തെ 5 മീറ്ററിൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളൂ. മറ്റേ അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. ദേശിയപാതകളിൽ നിലവിൽ 5 മീറ്റർ നിർമ്മാണ പ്രവർത്തന വിലക്കുണ്ട്. സംസ്ഥാന പാതകളിൽ ഇത്തരം നിർമ്മാണ നിയന്ത്രണം 3 മീറ്റർ ആണ് എന്നും പറയുന്നു. എന്നാൽ ദേശീയ പാതയ്ക്ക് ഇരുവശവും വസ്തുവിന് വില കൂടും. റെയിൽ ട്രാക്ക് വരുമ്പോൾ വില ഇടിയുമെന്നതാണ് വസ്തുത. ഇതോടെ ബഫർ സോൺ പ്രദേശത്തുള്ളവരുടെ ജീവിത നിലവാരം ഇടിയുമെന്നും വിലയിരുത്തലുണ്ട്. ചേരികൾ ആയി ബഫർ സോൺ പ്രദേശം മാറാനും സാധ്യതയുണ്ട്. ബഫർ സോൺ കൂടി സർക്കാർ ഏറ്റെടുത്താൽ പരിഹരിക്കാവുന്നതാണ് ഈ പ്രശ്‌നം.

എന്നാൽ അത്തരം ഏറ്റെടുക്കൽ പദ്ധതിയുടെ ചെലവ് ശതകോടികൾ വീണ്ടും കൂട്ടും. അതുകൊണ്ട് തന്നെ അക്കാര്യത്തിന് സർക്കാർ മുതിരുകയുമില്ല. അങ്ങനെ വലിയൊരു ജനതയെ ആശങ്കപ്പെടുത്തുന്നതാണ് ഈ പദ്ധതിയെന്നതാണ് വസ്തുത. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP