16,000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു; ഖെർസൺ ഇന്ന് തിരിച്ചുപിടിക്കും; പാർട്സുകൾ മോഷ്ടിക്കപ്പെട്ടതിനാൽ 90 ശതമാനം ടാങ്കുകളും ഉപയോഗശൂന്യം; നിരാശനായി ടാങ്ക് കമാൻഡർ ആത്മഹത്യ ചെയ്തു; ചെർണോബിലിൽ നാട്ടുകാർ കലാപത്തിന്; യുക്രെയിൻ പറയുന്നതെല്ലാം വിജയത്തിന്റെ കഥകൾ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
യുക്രെയിൻ സൈന്യത്തിന്റെ ധീരമായ ചെറുത്തു നിൽപിൽ റഷ്യയ്ക്ക് 16,000 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായി യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്കിയെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയ്ക്ക് ഏതാണ്ട് കീഴടക്കാനായ ഖെർസൺ നഗരം ഇന്ന് യുക്രെയിൻ തിരിച്ചുപിടിക്കുമെന്നും സെലെൻസ്കി അറിയിച്ചു. യുക്രെയിൻ പ്രതിരോധ മന്ത്രാലയത്തിലെ ഉപദേഷ്ടാവായ മാർകിയൻ ലുബ്കിവ്സ്കിയും ഇക്കാര്യം ബി ബി സി റേഡിയോ 4 ന് നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു.
കീവിൽ നിന്നും റഷ്യൻ സൈന്യത്തെ ഏതാണ്ട് പൂർണ്ണമായും തുരത്തി എന്നു പറഞ്ഞ അദ്ദേഹം ഇനി യുക്രെയിൻ സേന തെക്കൻ മേഖലകളിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചു. റഷ്യൻ നിയന്ത്രണത്തിലിരിക്കുന്ന ഖെർസൺ നഗരവും മറ്റു ചില പ്രദേശങ്ങളും മോചിപ്പിക്കുക എന്നതാണ് ഉദ്ദേശമെന്നും അദ്ദേഹം ബി ബി സി റേഡിയോയിൽ പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ മാറ്റി ഇപ്പോൾ യുക്രെയിന്റെ കിഴക്കൻ മേഖല മാത്രം പിടിച്ചെടുക്കുവാനാണ് റഷ്യ ശ്രമിക്കുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. അതിനിടയിൽ 1500 ആന്റി എയർക്രാഫ്റ്റ് മിസൈലുകൾ ഇന്നലെ ജർമ്മനി യുക്രെയിന് നൽകി.
ഖത്തറിലെ ദോഹാ ഫോറത്തിൽ വീഡിയോ കോൺഫറൻസിങ് വഴി പ്രത്യക്ഷപ്പെട്ട സെലെൻസ്കി റഷ്യൻ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്ര സഭയും മറ്റു രാജ്യങ്ങളും യുക്രെയിനെ സഹായിക്കണം എന്നും ആവശ്യപ്പെട്ടു. എന്നാൽ, ഡോൺബാസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ റഷ്യ കീവിൽ നിന്നു പിന്മാറി എന്നത് വിശ്വാസയോഗ്യമല്ലെന്നും അത് ഒരു തന്ത്രം മാത്രമാണെന്നും സെലെൻസ്കി അഭിപ്രായപ്പെട്ടു.
അതിനിടയിൽ 16,000 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്ന സെലെൻസ്കിയുടെ അവകാശവാദം തള്ളിക്കൊണ്ട് റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ 1351 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്ന് പറഞ്ഞ റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് യുക്രെയിന്റെ വലിയൊരു ആയുധശേഖരം ക്രൂയിസ് മിസൈൽ ഉപയോഗിച്ച് തകർത്തു എന്നും അറിയിച്ചു. മാർച്ച് 25 നായിരുന്നു ഇത് അന്നു തന്നെ വലിയൊരു ഇന്ധന സംഭരണ ശാലയും നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യ ഇതുവരെ 1618 യുക്രെയിൻ ടാങ്കുകളേയും 1453 മറ്റു സായുധ വാഹങ്ങളേയും നശിപ്പിച്ചതായും വക്താവ് അവകാശപ്പെട്ടു.
യുദ്ധത്തിനിടയിൽ പുട്ടുകച്ചവടം
ഒരു ഭാഗത്ത് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ ടാങ്കുകൾ ഉൾപ്പടെയുള്ള സൈനിക വാഹനങ്ങളുടെ ഭാഗങ്ങൾ അടിച്ചുമാറ്റുകയാണ് റഷ്യൻ സൈനികരെന്ന് യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ 4-ാം ടാങ്ക് ഡിവിഷനിൽ ഉൾപ്പെട്ട 13-ാം ടാങ്ക് റെജിമെന്റിലാണത്രെ ഓണത്തിനിടയിലെ പുട്ടുകച്ചവടം പൊടിപൊടിച്ചത്. സ്പെയർപാർട്സുകൾ അടിച്ചുമാറ്റിയതോടെ 90 ശതമാനം ടാങ്കുകളും പ്രവർത്തന രഹിതമായെന്നും അതിൽ മനം നൊന്ത് റെജിമെന്റിന്റെ കമാൻഡർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം. വളരെ മോശം നിലയിൽ പരിപാലിക്കപ്പെട്ട സൈനിക വാഹനങ്ങൾ മൂലം റഷ്യൻ സൈന്യം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന് നേരത്തേയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സമയത്ത് സ്പെയർ പാർട്സുകൾ ലഭ്യമാകാത്തതും പ്രശ്നമാകുന്നുണ്ട്. അതിനിടയിലാണ് മോഷണവും തലവേദനയാകുന്നത്. റഷ്യയുടെ സൈനിക വാഹനങ്ങളിലെ ഇലക്ടോണിക് സ്പെയർ പാർട്സുകളിൽ ഉപയോഗിച്ച വിലകൂടിയ ലോഹങ്ങളാണ് അധികമായി മോഷണം പോകുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലിമോവ്-ബ്ര്യാൻസ്ക് മേഖലകളിൽ, സൈനിക വാഹനങ്ങൾ കേടുപാടുകൾ മാറ്റുന്നതിനായി റഷ്യ ഒരു താത്ക്കാലിക കേന്ദ്രം ഒരുക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇത്തരത്തിൽ റെജിമെന്റിനു കീഴിൽ ഉണ്ടായിരുന്ന 10 ടാങ്കുകളിൽ ഒൻപതെണ്ണത്തിൽ നിന്നും സാധനങ്ങൾ അടിച്ചുമാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. ഒരെണ്ണം മാത്രമായിരുന്നത്രെ പ്രവർത്തനക്ഷമമായി ഉണ്ടായിരുന്നത്. തുടർന്നായിരുന്നു ഇതിന് ഉത്തരവാദിത്തപ്പെട്ട കമാൻഡർ ആത്മഹത്യ ചെയ്തതെന്നും വാർത്തയിൽ പറയുന്നു. എന്നാൽ ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെ എന്നും പാശ്ചാത്യ മാധ്യമങ്ങൾ എഴുതുന്നുണ്ട്.
റഷ്യ നേരിടുന്നത് വൻതിരിച്ചടി
ദിവസങ്ങൾക്കുള്ളിൽ യുക്രെയിൻ സൈന്യത്തേ തോൽപിച്ച്, പാശ്ചാത്യാനുകൂല സർക്കരിനെ താഴെയിറക്കി ഒരു പാവ സർക്കാരിനെ സ്ഥാപിക്കാം എന്നുള്ള വ്യാമോഹത്തിൽ യുദ്ധത്തിനിറങ്ങിയ റഷ്യ ഇപ്പോൾ ചക്രശ്വാസം വലിക്കുകയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. റഷ്യൻ സൈനിക വാഹനങ്ങളുടെ നഷ്ടങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു ബ്ലോറ്റിൽ പറയുന്നത് റഷ്യയ്ക്ക് ഇതുവരെ 1,891 സൈനിക വാഹനങ്ങൾ നഷ്ടപ്പെട്ടു എന്നാണ്. അതിൽ 939 എണ്ണം നശിപ്പിക്കപ്പെട്ടപ്പോൾ 229 എണ്ണം റഷ്യൻ സൈനികർ ഉപേക്ഷിച്ച് പോയതാണ്. 688 വാഹനങ്ങൾ യുക്രെയിൻ സൈന്യം പിടിച്ചെടുക്കുകയും ചെയ്തു.
ഇത് നേരിട്ട് കണ്ടും ചിത്രങ്ങൾ പരിശോധിച്ച കണക്കായതിനാൽ, യഥാർത്ഥ സംഖ്യ ഇതിനേക്കാൾ വളരെ വലുതയിരിക്കാമെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇതോടൊപ്പം ഏഴ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ മരണവും റഷ്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മാത്രമല്ല, കലാപത്തിനിറങ്ങിയ റഷ്യൻ സൈനികർ സ്വന്തം കമാൻഡറെ ടാങ്ക് കയറ്റി കൊന്നു എന്ന വാർത്തയും റഷ്യയെ അലസോരപ്പെടുത്തുന്നുണ്ട്.
റഷ്യൻ സൈന്യത്തിനെതിരെ നഗരവാസികൾ കലാപത്തിലേക്ക്
ചെർണോബിലിനടുത്തുള്ള, റഷ്യൻ സൈന്യത്തിന്റെ അധീനതയിലുള്ള പട്ടണത്തിന്റെ മേയറെ റഷ്യൻ സൈന്യം വിട്ടയച്ച്. പൊതുജനങ്ങൾ സൈന്യത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയതോടെയായിരുന്നു ഇത്. സ്ലാവ്യുച്ചിലെ മേയറേ ആയിരുന്നു റഷ്യൻ സൈന്യം ബന്ധിയാക്കിയത്. ചെർണോബിൽ ആണവകേന്ദ്രത്തിലെ ജീവനക്കാർ താമസിക്കുന്ന പട്ടണമാണിത്. മേയറെ ബന്ധിയാക്കിയതിനെതിരെ ജനക്കൂട്ടം ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് ഗത്യന്തരമില്ലാതെ റഷ്യൻ സേന മേയറെ വിട്ടയച്ചതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം 25,000 പേർ താമസിക്കുന്ന പട്ടണം റഷ്യൻ അധീനതയിലായതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. മുൻസിപ്പൽ ഓഫീസ് പട്ടാളം കൈയടക്കിയതറിഞ്ഞ് ആയിരക്കണക്കിന് പട്ടണവാസികൾ ഓഫീസിനു നേരെ മാർച്ച് ചെയ്യുകയായിരുന്നു. ആകാശത്തേക്ക് വെടിവെച്ചും സ്റ്റൺ ഗ്രനേഡുകൾ എറിഞ്ഞും ജനങ്ങളെ പിന്തിരിപ്പിക്കാൻ റഷ്യൻ സൈന്യം ശ്രമിച്ചെങ്കിലും നടന്നില്ല. മാത്രമല്ല, സമയം കഴിയും തോറും കൂടുതൽ കൂടുതൽ പ്രദേശവാസികൾ അവിടേക്ക് എത്താൻ ആരംഭിച്ചു. ഇതോടെയാണ് മേയറെ വിട്ടയയ്ക്കാൻ റഷ്യൻ സൈന്യം നിർബന്ധിതരായതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍