ആ നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും രസിക്കാതെ സഞ്ജു; ടീം പ്രൊഫഷണലായിരിക്കണമെന്ന പ്രതികരണവും അൺഫോളോ ചെയ്യലും; സോഷ്യൽ മീഡിയാ ടീമിനെ മാറ്റിയെന്ന് ടീം അധികൃതർ; 'പ്രാങ്ക്' പൊളിഞ്ഞതോടെ ആരാധകർക്ക് കലിപ്പ്; രാജസ്ഥാൻ റോയൽസിനെ വിലക്കണമെന്ന് ഒരു വിഭാഗം
സ്പോർട്സ് ഡെസ്ക്
ന്യൂഡൽഹി: നായകൻ സഞ്ജു സാംസണിനെ അധിക്ഷേപിക്കുന്ന ട്വീറ്റ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്നതിനെ തുടർന്ന് ടീമിന്റെ സോഷ്യൽ മീഡിയ സംഘത്തെ പുറത്താക്കി എന്നതടക്കം പ്രാങ്ക് ആയിരുന്നെന്ന് വ്യക്തമാക്കി ടീം അധികൃതർ രംഗത്ത് വന്നതിന് പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരേ ആരാധകർ രംഗത്ത്. സഞ്ജുവിനെ അധിക്ഷേപിക്കുന്ന ട്വീറ്റും അതിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയ ടീമിനെ പിരിച്ചുവിട്ടതുമെല്ലാം വെറും 'നാടക'മായിരുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തിയത്.
ശദ്ധ നേടാനുള്ള രാജസ്ഥാൻ റോയൽസിന്റെ ശ്രമം തീർത്തും ദയനീയമായിപ്പോയെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പ്രതികരിച്ചു. ഇത്തരമൊരു നാടകത്തിനു മുതിർന്ന ടീമിനെ വിലക്കണമെന്ന ആവശ്യവും ഒരു വിഭാഗം ആരാധകർ ഉയർത്തി. സഞ്ജുവിനെതിരായ ട്രോളും അതിനോട് സഞ്ജുവിന്റെ വിമർശനവും ഉൾപ്പെടെയെല്ലാം 'പ്രാങ്കി'ന്റെ ഭാഗമായിരുന്നുവെന്ന് രാജസ്ഥാൻ ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു.
ടീമുമായി ബന്ധപ്പെട്ട വാർത്തകൾക്കും ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കുമായി ആരാധകർ ആശ്രയിക്കുന്ന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി രാജസ്ഥാൻ റോയൽസ് ഇത്തരമൊരു നാടകം കളിച്ചത് ശരിയായില്ലെന്നാണ് വലിയൊരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ശ്രദ്ധ നേടാനും സോഷ്യൽ മീഡിയ വഴിയുള്ള ആശയവിനിമയം വർധിപ്പിക്കാനും ഇതിലും നല്ല വഴികളില്ലേ എന്നാണ് ഇവരുടെ ചോദ്യം. ആരാധകരെ ആകർഷിക്കാനും രസിപ്പിക്കാനുമായി ഒരുക്കിയ പ്രാങ്കിലൂടെ പുലിവാലു പിടിച്ച അവസ്ഥയിലാണ് ടീം.
രാജസ്ഥാൻ റോയൽസിനെതിരെ ആരാധകർ തിരിയാനിടയായ സംഭവം ഇങ്ങനെ: സഞ്ജു സാംസണിന്റെ ചിത്രം എഡിറ്റ് ചെയ്ത് കോമാളി രൂപത്തിൽ അവതരിപ്പിച്ചത് രാജസ്ഥാന്റെ ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. സഞ്ജുവിനെ നീല നിറത്തിലുള്ള തലപ്പാവ് അണിയിച്ച തരത്തിലായിരുന്നു ചിത്രം. എന്നാൽ, ചിത്രത്തിനെതിരെ വിമർശനവുമായി സഞ്ജു നേരിട്ട് രംഗത്തെത്തി. 'സുഹൃത്തുക്കളാണ് ഇത്തരത്തിൽ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല, പക്ഷേ ടീമുകൾ പ്രഫഷനലാകണം' ഇതായിരുന്നു സഞ്ജുവിന്റെ മറുപടി.
സഞ്ജുവിന്റെ പ്രതിഷേധത്തിനു പിന്നാലെ ക്ലബ് അധികൃതർ ചിത്രം ഡിലീറ്റ് ചെയ്തെങ്കിലും അതിനകംതന്നെ ചിത്രവും സഞ്ജുവിന്റെ മറുപടിയും വൈറലായി. ഇതിനു പിന്നാലെ ക്ലബ് അധികൃതർ ട്വിറ്ററിലൂടെത്തന്നെ വിശദീകരണവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയ നയത്തിൽ കാര്യമായ വ്യത്യാസം വരുത്തുമെന്നും ഇപ്പോഴത്തെ ടീമിനെ പിരിച്ചുവിടുമെന്നും അവർ വിശദീകരിച്ചു. സഞ്ജുവിന്റെ പരാതിക്കു പിന്നാലെ മുഖ്യ പരിശീലകൻ കുമാർ സംഗക്കാര, സിഇഒ ജെയ്ക്ക് ലഷ് മക്ഗ്രം, താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, ജോസ് ബട്ലർ തുടങ്ങിയവർ സോഷ്യൽ മീഡിയാ ടീമുമായി സംസാരിക്കുന്ന തരത്തിലുള്ള വിഡിയോകളും അധികൃതർ പങ്കുവച്ചു.
എന്നാൽ, ഇതെല്ലാം വെറും പ്രാങ്കായിരുന്നുവെന്ന് പിന്നീട് രാജസ്ഥാൻ ട്വിറ്ററിലൂടെത്തന്നെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും സഞ്ജുവിനെതിരായ അധിക്ഷേപവും താരത്തിന്റെ പ്രതികരണവുമെല്ലാം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായി. സഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ രംഗത്തെത്തുകയും ചെയ്തു. സഞ്ജുവിനെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് ഒരുവിഭാഗം ആരാധകരും, സഞ്ജുവിന് തമാശകളെ തമാശകളായി കാണാൻ കഴിയുന്നില്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹം യുസ്വേന്ദ്ര ചെഹലിനെ കണ്ടു പഠിക്കണമെന്നും മറുവിഭാഗവും നിലപാടെടുത്തു. ഇതിനിടെയാണ് എല്ലാം പ്രാങ്കായിരുന്നുവെന്ന വെളിപ്പെടുത്തൽ വരുന്നത്.
#RajasthanRoyals are showing why they are known as clowns in ipl ????????????...what a cringe stunt to gain attention....you people have created unnecessary hate for Sanju Samson https://t.co/0deBYDhmJb
— tomy (@kernel7812) March 26, 2022
പ്രാങ്ക് ആണെന്ന് ഒടുവിൽ വെളിപ്പെടുത്തൽ
സോഷ്യൽ മീഡിയ ടീമിനെ പുറത്താക്കിയെന്ന വാർത്താ കുറിപ്പിന് പിന്നാലെ 'വൺ ലാസ്റ്റ് ടൈം' എന്ന പേരിൽ രാജസ്ഥാൻ റോയൽസ് അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പുറത്താക്കപ്പെട്ട അഡ്മിൻ രാജസ്ഥാൻ താരങ്ങളുടേയും പരിശീലകരുടേയും ടീം ഉടമകളുടേയും അടുത്തു ചെല്ലുന്നതാണ് ഈ വീഡിയോയിലുള്ളത്. എല്ലാവരും അഡ്മിനെ കയ്യൊഴിയുന്നതും പുറത്താക്കുന്നതും വീഡിയോയിൽ കാണാം.
ഇതിന് പിന്നാലെ ശനിയാഴ്ച രാവിലെ മറ്റൊരു വീഡിയോ കൂടി പോസ്റ്റു ചെയ്ത് ഇതെല്ലാം വെറും നാടകമായിരുന്നെന്ന് രാജസ്ഥാൻ വ്യക്തമാക്കുകയായിരുന്നു. 'ഒരു വ്യാജ ഓഡിഷൻ കൂടിയില്ലെങ്കിൽ ഈ പ്രാങ്ക് അപൂർണമാകും' എന്ന തലക്കെട്ടോടു കൂടിയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.
#RajasthanRoyals are showing why they are known as clowns in ipl ????????????...what a cringe stunt to gain attention....you people have created unnecessary hate for Sanju Samson https://t.co/0deBYDhmJb
— tomy (@kernel7812) March 26, 2022
രാജസ്ഥാൻ റോയൽസ് ഉടമകൾ പുതിയ സോഷ്യൽ മിഡിയ ടീമിനെ കണ്ടെത്താൻ ഓഡിഷൻ നടത്തുന്നതായിട്ടാണ് രണ്ടു മിനിറ്റുള്ള വീഡിയോയിലുള്ളത്. അനുയോജ്യരായ ആളുകളെ കണ്ടെത്താൻ കഴിയാതിരുന്നതോടെ പുറത്താക്കിയവരെ വീണ്ടും സോഷ്യൽ മീഡിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുന്നു. ഇതിനൊടുവിൽ 'സംവിധാനം- ആർ ആർ അഡ്മിൻ' എന്ന് എഴുതിക്കാണിക്കുന്നു. ഇതോടെയാണ് സംഭവം നാടകമായിരുന്നെന്ന് ആരാധകർക്ക് മനസ്സിലായത്.
The amount of hatred Sanju Samson took on his chest was all for this? Focus on cricket, @rajasthanroyals. Not cool mate. ????????
— Zéus ???? (@SpaMonza16) March 26, 2022
യഥാർത്ഥത്തിൽ നടന്നത്
ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം വെള്ളിയാഴ്ചയാണ് രാജസ്ഥാൻ ട്വീറ്റു ചെയ്തത്. റോയൽസിന്റെ ടീം ബസിൽ സഞ്ജു സാംസൺ യാത്ര ചെയ്യുന്ന ചിത്രം ചില മാറ്റങ്ങൾ വരുത്തി ഔദ്യോഗിക ഹാൻഡിലിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രത്തിൽ സഞ്ജുവിന് ഒരു നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും അവർ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തു. എത്ര സുന്ദരമായിരിക്കുന്നുവെന്ന് ഈ ചിത്രത്തിന് തലക്കെട്ടും നൽകി. കണ്ണുകളുരുട്ടുന്ന, പൊട്ടിച്ചിരിക്കുന്ന ഇമോജികളും ക്യാപ്ഷനൊപ്പം ചേർത്തിരുന്നു.
എന്നാൽ ഈ ട്വീറ്റ് സഞ്ജുവിന് അത്ര രസിച്ചില്ല. പിന്നാലെ മറുപടിയുമായി സഞ്ജു രംഗത്തെത്തി. 'സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണം.' റോയൽസിന്റെ ട്വീറ്റിനെ ടാഗ് ചെയ്ത് സഞ്ജു മറുപടി നൽകി. പിന്നാലെ രാജസ്ഥാൻ റോയൽസിനെ അൺഫോളോ ചെയ്യുകയും ചെയ്തു. സംഗതി കൈവിട്ടു പോയെന്നു വ്യക്തമായതോടെ രാജസ്ഥാൻ റോയൽസ് ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഒപ്പം സോഷ്യൽ മീഡിയാ ടീമിനെ മാറ്റുകയാണെന്ന് വിശദീകരണക്കുറിപ്പും നൽകി.
'ഇന്നത്തെ സംഭവവികാസങ്ങളുടെ പേരിൽ ഞങ്ങളുടെ സമീപനത്തിലും സോഷ്യൽ മീഡിയയിലെ ടീമിലും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ആദ്യ മൽസരത്തിനു മുന്നോടിയായി ടീമിനുള്ളിൽ എല്ലാം മികച്ച രീതിയിൽ തന്നെയാണ്. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള ആദ്യ മൽസരത്തിനു സംഘം തയ്യാറെടുക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയ മാനേജ്മെന്റിനെ മാറ്റി പുതിയ ടീമിനെ ഉടൻ നിയമിക്കും. ഐപിഎൽ സീസണായതിനാൽ തന്നെ സ്ഥിരമായി അപ്ഡേഷനുകൾ വേണമെന്ന് ആരാധകർ ആഗ്രഹിക്കും. താൽക്കാലികമായി ഇതിനൊരു സംവിധാനം ഉടനെയൊരുക്കും.' ഇതായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിശദീകരണക്കുറിപ്പ്.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- അരങ്ങേറ്റക്കാരൻ തിലക് വർമ്മയെക്കണ്ട് സഞ്ജു പഠിക്കണമെന്ന് ആരാധകർ
- സഞ്ജു രണ്ടാം എം എസ് ധോണിയാണ്'; അനുഭവം പങ്കുവച്ച് രാജസ്ഥാൻ ട്രെയിനർ
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍