രാത്രി മൂന്നുവരെ ജോലി, ഉച്ച 12 മണി വരെ ഉറക്കം; പിന്നെ നീന്തലും കസർത്തും; മദ്യത്തോട് താൽപ്പര്യമില്ല; കമ്പ്യൂട്ടറും സ്മാർട്ട് ഫോണും ഉപയോഗിക്കുന്നത് കുറവ്; ചുളിവ് മാറ്റാൻ ബോട്ടോക്സും; 69ാംവയസ്സിലും പുടിൻ ചുള്ളനായിരിക്കുന്ന രഹസ്യം
എം റിജു
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരിൽ ഇന്ന് ഏറ്റവും ശാരീരകക്ഷമതയുള്ള നേതാവ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നതിൽ ആർക്കും തകർക്കമില്ല. ഈ മുൻ ജൂഡോ ചാമ്പ്യൻ ഇടക്കിടെ പർവതം കയറിയും, കുതിരപ്പുറത്ത് നീന്തിയുമൊക്കെ തന്റെ കരുത്ത് പ്രകടിപ്പിക്കാറുണ്ട്. തനിക്ക് ചുറ്റം ഒരു അതിമാനുഷ പരിവേഷം കൂടിയുണ്ടാക്കാൻ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. കടുവകളുമായി കുശലം പറച്ചിൽ, വേട്ട, ഷർട്ടില്ലാതെ കരുത്തുറ്റ പേശികൾ കാണിച്ചുള്ള ഫോട്ടോകൾ, ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നതിന്റെ ഫോട്ടോകൾ വിഡിയോകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ആരാധകർ പ്രചരിപ്പിച്ചു.
യുക്രൈൻ യുദ്ധം തുടങ്ങിയതോടെ പുടിന്റെ അസാധാരണ ശാരീരിക കരുത്തിനെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും പ്രചരിക്കയാണ്. പ്രായം കാര്യമായി ബാധിക്കാത്ത ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പുടിൻ. വയസ്സ് 69 ആയെങ്കിലും, ഇന്നും ആ ചുറുചുറുക്കിന് ഒരു കുറവും വന്നിട്ടില്ല. അതേസമയം, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും, ദിനചര്യയെ കുറിച്ചും ആളുകൾക്ക് വളരെയൊന്നും അറിയില്ല. 'ന്യൂസ് വീക്ക്' മാഗസിനിലെ മാധ്യമപ്രവർത്തകനായ ബെൻ ജൂഡ, പുടിന്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മൂന്ന് വർഷം ഗവേഷണം നടത്തിയ ശേഷം 2014ലാണ് 'ഫ്രാഗൈൽ എംപയർ: ഹൗ റഷ്യ ഫെൽ ഇൻ ആൻഡ് ഔട്ട് ഓഫ് ലവ് വിത്ത് വ്ളാദിമിർ പുടിൻ' എന്ന പേരിൽ പുസ്തകം ഇറക്കിയത്. അതിൽ പുടിന്റെ ദിനചര്യകളെ കാര്യങ്ങളെ കുറിച്ച് ജൂഡ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. ഇതിലെ വിവരങ്ങൾ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാണ്.
എഴുന്നേറ്റ ഉടനെ ഓംലറ്റ്; പിന്നെ നീന്തൽ
പുടിൻ രാത്രി വൈകി ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് എന്നാണ് ജൂഡ പറയുന്നത്. അതുകൊണ്ട് തന്നെ രാവിലെ ഉണരുന്നതും വൈകിയാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് അദ്ദേഹം എഴുന്നേൽക്കുന്നത്.എഴുന്നേറ്റ ഉടൻ തന്നെ ഭക്ഷണം കഴിക്കുന്ന പുടിൻ ഒരു വലിയ പ്ലേറ്റ് ഓംലെറ്റോ, ഒരു വലിയ ബൗൾ ഓട്സോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ഇതോടൊപ്പം കോട്ടേജ് ചീസും, കാടമുട്ടയും നിർബന്ധമാണ്. അവസാനം ഒരു കപ്പ് കാപ്പിയും കുടിക്കുന്നു. റഷ്യയിലെ മത നേതാവായ പാത്രിയാർക്കീസ് കിറിലിന്റെ കൃഷിഭൂമിയിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളാണ് പുടിൻ ദിവസവും കഴിക്കുന്നത്.
സ്റ്റീവൻ ലീ എഴുതിയ 'ദ ന്യൂ സാർ: ദി റൈസ് ആൻഡ് റെയിൻ ഓഫ് വ്ളാദിമിർ പുടിൻ' എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്. പ്രസിഡന്റ് പുടിൻ ദിവസവും ബീറ്റ്റൂട്ട്, റാഡിഷ് എന്നിവയുടെ ജ്യൂസ് കുടിക്കാറുണ്ടെന്ന് അതിൽ പറയുന്നു. ഭക്ഷണമൊക്കെ കഴിച്ചാൽ പിന്നെ വ്യായാമത്തിനുള്ള സമയമായി. നീന്തൽക്കുളത്തിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന പുടിൻ ദിവസവും രണ്ടു മണിക്കൂർ നീന്തുന്നു. നീന്തലിനുശേഷം ഭാരമുയർത്തിയുള്ള വ്യായാമങ്ങളും ചെയ്യുന്നു. ജനങ്ങൾക്കിടയിലുള്ള പ്രതിച്ഛായ സൂക്ഷിക്കാൻ പുടിൻ തന്റെ ശാരീരികക്ഷമതയിൽ വളരെയധികം ശ്രദ്ധിക്കാറുണ്ടെന്ന് പുസ്തകം പറയുന്നു.
സാധാരണയായി പ്രഭാതങ്ങളിൽ പുടിൻ തനിച്ചായിരിക്കും. പുടിന്റെ നായ കോണിയാണ് അദ്ദേഹത്തിന്റെ അപ്പോഴുള്ള കൂട്ട്. പുടിൻ നീന്താൻ തുടങ്ങുമ്പോൾ കോണി നീന്തൽക്കുളത്തിനരികിൽ കാത്തിരിക്കുന്നു എന്ന് സ്റ്റീവൻ പറയുന്നു. ഭക്ഷണവും, വ്യായാമവും ഒക്കെ കഴിയുമ്പോൾ, സമയം ഉച്ചകഴിയും. അതിനുശേഷം മാത്രമേ അദ്ദേഹം തന്റെ ഔദ്യോഗിക ജോലി ആരംഭിക്കുകയുള്ളൂ.
വ്യായാമത്തിന് ശേഷമുള്ള യോഗത്തിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ചാണ് അദ്ദേഹം എത്താറുള്ളത്, അതും പ്രശസ്ത ഇറ്റാലിയൻ കമ്പനിയായ കിറ്റൻ ആൻഡ് ബ്രിയോണിയുടെ ഡിസൈനർ വസ്ത്രങ്ങൾ. തുടർന്ന്, അദ്ദേഹത്തിന്റെ ജീവനക്കാർ തയ്യാറാക്കിയ ലഘു കുറിപ്പുകൾ പുടിനെ വായിച്ച് കേൾപ്പിക്കും. ഈ ഹ്രസ്വ കുറിപ്പുകളിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള അപ്ഡേറ്റുകളും ഇന്റലിജൻസ് ഇൻപുട്ടുകളും ഉൾപ്പെടുന്നു. ഇത് കൂടാതെ, റഷ്യൻ മാധ്യമങ്ങളിൽ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നുമുള്ള ക്ലിപ്പുകളും അദ്ദേഹം കാണും. ഇങ്ങനെയാണെങ്കിലും, പുടിൻ സാങ്കേതികവിദ്യയിൽ നിന്ന് അകന്നു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. കംപ്യൂട്ടറും സ്മാർട്ട്ഫോണും കുറച്ച് മാത്രം ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന, പേപ്പർ ഡോക്യുമെന്റുകളും, ഇ-മെയിലിനു പകരം ലാൻഡ്ലൈനിൽ നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം.
പ്രഭാതഭക്ഷണം മാറ്റിനിർത്തിയാൽ അദ്ദേഹത്തിന്റെ ബാക്കി ആഹാര ശീലങ്ങളെ കുറിച്ച് കാര്യമായ അറിവില്ല. എന്നാൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ പ്രാവ്ദ അവകാശപ്പെടുന്നത്, പുടിൻ തക്കാളി, വെള്ളരി, ചീര എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നു എന്നാണ്. മറ്റേതൊരു മാംസത്തേക്കാളും ആട്ടിറച്ചിയെ ഇഷ്ടപ്പെടുന്ന പുടിൻ എന്നാൽ മത്സ്യമാണ് കൂടുതലും കഴിക്കുന്നത്. മധുരപലഹാരങ്ങൾ മെനുവിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുമെന്നും പറയപ്പെടുന്നു.
വിദേശ യാത്രയ്ക്കിടെ റഷ്യൻ പ്രസിഡന്റിന്റെ ഷെഡ്യൂൾ കൂടുതൽ കർശനമാണ്. അദ്ദേഹം താമസിക്കുന്നിടത്തെല്ലാം, ഷീറ്റുകൾ, ടോയ്ലറ്ററികൾ മുതൽ പഴ പാത്രങ്ങൾ വരെ എല്ലാം പുതിയതാണ് വയ്ക്കുന്നത്. അദ്ദേഹം കഴിക്കുന്ന എല്ലാ ആഹാര സാധനങ്ങളും, വിഷം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ ഒരു ഫുഡ് ടെസ്റ്റർ ആദ്യം അത് രുചിച്ച് നോക്കുന്നു.
രാത്രി ഏറെ വൈകിയിരുന്ന് പുസ്തകങ്ങൾ വായിക്കുന്ന ശീലം പുടിനുണ്ട്. അത്താഴത്തിന് ശേഷം, പിസ്ത ഐസ്‌ക്രീം കഴിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഒരു കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റിന് അദ്ദേഹം ഈ ഐസ്‌ക്രീം സമ്മാനിച്ചിരുന്നു. അതേസമയം, പുടിൻ ദൂര യാത്ര ചെയ്യുമ്പോൾ പാൽ ഉൽപന്നങ്ങൾ കഴിക്കാറില്ല.
പുടിൻ വീട് വിട്ട് പോകാൻ താല്പര്യമില്ലാത്ത ഒരാളാണെന്നും ന്യൂസ് വീക്ക് പറയുന്നു. മദ്യത്തിനോടും അദ്ദേഹത്തിന് വലിയ താല്പര്യമില്ല. പ്രത്യേക ഔദ്യോഗിക പരിപാടികളിൽ മാത്രമാണ് അദ്ദേഹം മദ്യപിക്കുന്നത്. രാത്രി വൈകുവോളം വായിക്കുന്ന അദ്ദേഹം ഏകദേശം 3 മണിക്ക് ഉറങ്ങാൻ കിടക്കുന്നതായി ഈ പുസ്തകം പറയുന്നു.
കരുത്തിന് പിന്നിൽ ആത്മാക്കളുടെ പാനീയമോ?
്എന്നാൽ പുട്ടിന്റെ മനസ്സുകീഴടക്കിയ വിഭവം ഇതൊന്നുമല്ല, അതൊരു പാനീയമാണ്...കെഫീർ. പുടിന്റെ അതിമാനുഷനെപ്പോലുള്ള ശക്തിക്ക് പിന്നിൽ ഈ ആത്മാക്കളുടെ പാനീയം എന്ന് അറിയപ്പെട്ടുന്ന ഈ സാധനം ആണെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം അഭ്യൂഹങ്ങൾ ഉയരുന്നത്. ഇക്കാര്യം അദ്ദേഹത്തിന്റെ ചില കാമുകിമാരും ശരിവെക്കുന്നുണ്ട്.
വൈകുന്നേരങ്ങളിലാണത്രേ പുട്ടിൻ കെഫീർ കുടിക്കുന്നത്. ഒരു ഗ്ലാസ് കെഫീർ കൊടുത്താൽ എത്ര തിരക്കിലും പുട്ടിന്റെ ശ്രദ്ധ ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ മുൻ ഭാര്യ ല്യുദ്മില നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്. റഷ്യയുടെ വടക്കൻ കോക്കാസസ് മേഖലയിൽ നിന്നുള്ള പാനീയമാണ് കെഫീർ. പാലും യീസ്റ്റ് പോലുള്ള കെഫീർ തരികളും തമ്മിൽ മിശ്രണം ചെയ്താണ് ഈ പാനീയം ഉണ്ടാക്കുന്നത്. കെഫീർ തരികൾ വീണ്ടും വീണ്ടും ഉപയോഗിക്കാം. വടക്കൻ കോക്കസസ് മേഖലയിൽ കെഫീർ വളരെ സവിശേഷമായാണു കരുതപ്പെടുന്നത്. ഒരുവീട്ടിലെ കെഫീർ തരികൾ മറ്റൊരു വീട്ടിലേക്കു കൈമാറ്റം ചെയ്യരുതെന്നു പോലും അവർ വിശ്വസിക്കുന്നു. കെഫീർ തരികൾ ആത്മാക്കൾക്കു പ്രിയപ്പെട്ടതാണത്രേ...അവ കൈമാറ്റം ചെയ്താൽ അത് ആത്മാക്കളെ വേദനിപ്പിക്കും. അവർ ശപിക്കുകയും ചെയ്യും.
1884ൽ കെഫീർ നോർത്ത് കോക്കസസ് മേഖലയിൽ നിന്നും റഷ്യയിലെമ്പാടും പ്രശസ്തമായി. പിന്നീട് സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ യൂറോപ്പിലും ജപ്പാനിലും ഒടുവിൽ യുഎസിലുമെത്തി. കെഫീർ ഉണ്ടാക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന ലേഖനങ്ങളും വിഡിയോകളുമൊക്കെ ഇന്ന് ഇന്റർനെറ്റിൽ സുലഭമാണ്. കെഫീറിൽ പ്രോബയോട്ടിക്സിന്റെ സാന്നിധ്യം ഏറെയുള്ളതിനാൽ അതിനു പോഷകമൂല്യമുണ്ടെന്നും ചില ഭക്ഷണ വിദഗ്ദ്ധർ പറയുന്നുണ്ട്
ബോട്ടോക്സില്ല; പുടിന്റെ മുഖത്തും ചുളിവ് വീഴും
തൊലിയിൽ ചുളിവുകൾ വീഴുന്നതു തടയാനായി ലോകത്ത് സെലിബ്രിറ്റികളുൾപ്പെടെ പ്രമുഖർ ഉപയോഗിക്കുന്ന മാർഗമാണു ബോട്ടോക്സ്.പ്രായം കുറഞ്ഞതായി തോന്നാനായി ഒടിയൻ സിനിമയിൽ, നമ്മുടെ ലാലേട്ടൻ വരെ എടുത്ത ബോട്ടോക്സ് ഇഞ്ചക്ഷൻ ഓർമ്മയില്ലേ? ഇതിന്റെ പാർശ്വഫലം മൂലമാണ് മരയ്ക്കാറിലെ നിർവികാര മുഖം എന്നുവരെ ആരോപണം ഉണ്ടായിരുന്നു. നമ്മുടെ പുടിനും 69ാം വയസ്സിലും മുഖം ചുള്ളനാക്കി നിർത്തുന്നത്, ഈ ഇഞ്ചക്ഷനിലുടെയാണ്.
വ്ളാഡിമിർ പുടിനെ വ്യക്തിപരമായി ഈ ഉപരോധം ബാധിച്ചേക്കാമെന്നാണ് ഉയരുന്ന അഭ്യൂഹങ്ങൾ. കാരണം റഷ്യക്കെതിരായ ഉപരോധം മൂലം ഇനി ഇതൊന്നും ഇവിടെക്ക് എത്താൻ ഇടതില്ലെന്നാണ്. ഇതിന്റെ ഭാഗമായി സ്വന്തമായി ബോട്ടോക്സ് ഇഞ്ചക്ഷൻ ഉണ്ടാക്കാനും റഷ്യ ശ്രമം നടത്തുന്നുണ്ട്.
ഡോ. ജേക്ക് സ്ലോനെപ്പോലെയുള്ള കോസ്മെറ്റിക് വിദഗ്ദ്ധർ പറയുന്നത് പ്രകാരം പുട്ടിൻ ബോട്ടോക്സിനു പുറമേ കവിളിനെ പുഷ്ടിപ്പെടുത്താനും തുടുത്തു നിൽക്കാനുമായി ഫില്ലറുകൾ ചീക്ക് ബോണുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ്. പ്രായമാകുന്നതിന് അനുസരിച്ച് ആളുകളുടെ മുഖങ്ങൾ മെലിഞ്ഞു വരുന്നതാണു സാധാരണ കണ്ടുവരുന്നതെങ്കിൽ പുട്ടിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ മുഖവും കവിളുകളും മനോഹരമായി തുടുത്ത് പുഷ്ടിപ്പെട്ട് ഇരിക്കുകയാണെന്നും ഇത് സൗന്ദര്യവർധക പ്രക്രിയകളുടെ ഫലമായാണെന്നും ജെറാർഡ് ലാംബിയെപ്പോലുള്ള കോസ്മറ്റിക് സർജന്മാർ പറയുന്നു.
ബോട്ടോക്സ് ഇൻജക്ഷനുകൾ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചുളിവുകൾ നേരെയാക്കാൻ മാത്രമല്ല, കഴുത്തുവേദന, ഇടതടവിട്ടുള്ള മൂത്രശങ്ക, അമിത വിയർക്കൽ എന്നിവയുടെയെല്ലാം ചികിത്സയിൽ ബോട്ടോക്സ് ഉപയോഗിക്കുന്നുണ്ട്. ഓനോ ബോട്ടുലിനം എന്ന വിഷവസ്തുവാണു ബോട്ടോക്സ് ഇൻജക്ഷനിൽ ഉപയോഗിക്കുന്നത്. ബോട്ടുലിസം എന്ന ഭക്ഷവിഷബാധയ്ക്കു കാരണമാകുന്ന ഒരു സൂക്ഷ്മകോശജീവിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ചെറിയ അളവുകളിൽ നിയന്ത്രിതമായ തോതിൽ ഈ രാസവസ്തു നൽകിയാൽ അത് ഗുണകരമാണ്. ബോട്ടോക്സ് ഇൻജക്ഷനുകൾ നൽകിയാൽ ശരീരത്തിലെ ചില രാസ സിഗ്നലുകളെ അതു തടയും. പേശികളെ സങ്കോചിപ്പിക്കുന്ന സിഗ്നലുകളാണ് ഇവ. ഈ പ്രക്രിയ നടക്കുന്നതോടെ പേശികൾ അയയും. ചുളിവുകൾ ഉൾപ്പെടെ മാറുന്നത് ഈ പ്രവർത്തനം മൂലമാണ്.
എന്തായാലും ഉടനെയൊന്നും റഷ്യക്ക് സ്വന്തമായി ഇത് ഉണ്ടാക്കാൻ കഴിയില്ല. അതിന് ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും സമയം വേണം. യുക്രൈനിൽ റഷ്യ ജയിച്ചാലും പുടിന്റെ മുഖത്ത് ചുളിവ് വീഴുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍