സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിൽ ശ്രീലങ്ക; ഭക്ഷണക്ഷാമം രൂക്ഷം; മരുന്നുകൾ ലഭ്യമല്ല; ഇന്ധനത്തിന് നീണ്ട ക്യൂ; സംഘർഷം; പമ്പുകൾ സൈന്യത്തിന്റെ മേൽനോട്ടത്തിൽ; കെ റെയിലിന് വേണ്ടി കടം വാങ്ങി നാലിരട്ടി നഷ്ടപരിഹാരം കൊടുക്കാൻ ഒരുങ്ങുന്ന പിണറായി വായിക്കാൻ 'ലങ്കൻ' ദുരിത കഥ
ന്യൂസ് ഡെസ്ക്
കൊളംബോ: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്ക കടുത്ത പ്രതിസന്ധിയിൽ. വിദേശനാണ്യ ശേഖരം കുത്തനെ താഴ്ച്ചയിലേക്ക് പതിച്ചത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഭക്ഷണവും ഇന്ധനവും മരുന്നുകളും അടക്കം കടുത്ത ക്ഷാമത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അടുത്തിടെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു ബില്യൺ ഡോളറിന്റെ സഹായധനം അനുവദിച്ചിരുന്നു.
ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്ക സമീപകാലത്ത് നേരിടേണ്ടി വന്ന തിരിച്ചടിക്ക് കാരണം കൈവിട്ടുള്ള കടമെടുക്കൽ നടപടികളാണ്. സിൽവർ ലൈൻ നടപ്പാക്കുന്നതിനായി കോടികൾ വരുന്ന ബാധ്യത ഏറ്റെടുക്കുന്നതോടെ സമാന അവസ്ഥയിലേക്ക് കേരളവും പോകുമോ എന്ന ആശങ്ക സോഷ്യൽ മീഡിയയിൽ ശക്തമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിനും ഇതിൽ ആശങ്കയുണ്ട്. എന്നാൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്നു.
കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി തന്നെയാണ് ആശങ്കകൾക്ക് കാരണം. എല്ലാ മാസവും കടമെടുത്താണ് മുമ്പോട്ട് പോകുന്നത്. നിത്യ ചെലവിന് പോലും കാശില്ല. ആഗോള സാമ്പത്തിക മാന്ദ്യകാലം വീണ്ടുമെത്തുമെന്ന ആശങ്കയുമുണ്ട്.
അതിരൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിൽ പമ്പുകളിൽ ക്യൂ നീളുകളും പലയിടത്തും ഇതു ക്രമസമാധാന പ്രശ്നത്തിലേക്കു നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ശ്രീലങ്ക സൈന്യത്തെ രംഗത്തിറക്കി. പെട്രോൾ പമ്പുകളിൽ സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും വില കുതിച്ചുകയറിയിരിക്കുകയാണ്. എത്ര വില കൊടുത്താലും കിട്ടാനില്ലാത്ത അവസ്ഥയാണ് രാജ്യത്ത്. ആയിരക്കണക്കിനു പേർ മണിക്കൂറുകളോളമാണ് ഇന്ധന പമ്പുകൾക്കു മുന്നിൽ ക്യൂ നിൽക്കുന്നത്. പലയിടത്തും ഇവർ അക്രമാസക്തരായി ക്രമസമാധാന പ്രശ്നത്തിലേക്കു നീങ്ങുകയും ചെയ്തു.
വിലക്കയറ്റത്തിനു പിന്നാലെ മണിക്കൂറുകളോളം നീളുന്ന പവർ കട്ട് കൂടിയായപ്പോൾ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഇന്ധന വിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചിരിക്കുന്നതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു. ആളുകൾ കാനുകളിൽ പെട്രോൾ വാങ്ങി വിൽക്കുന്നുണ്ട്. ലഭ്യമായ ഇന്ധനം പരമാവധി പേർക്കു വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
പെട്രോളിനും മണ്ണെണ്ണയ്ക്കുമായി പൊരിഞ്ഞ വെയിലിൽ നാല് മണിക്കൂറോളം വരിനിന്ന് ശ്രീലങ്കയിൽ രണ്ട് വയോധികരാണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദ്രോഗവും പ്രമേഹവുമുള്ള രോഗിയായ 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുകാരനൊയ മറ്റൊരാളുമാണ് മരിച്ചത്. കാൻഡിയിലും കടവത്തയിലുമായാണ് മരണം സംഭവിച്ചത്.
നിട്ടംബുവ നഗരത്തിൽ പെട്രോൾ പമ്പിന് പുറത്തുണ്ടായ തകർത്തിനിടെ ഇരുചക്ര വാഹന ഉടമയായ 29കാരൻ കുത്തേറ്റ് മരിച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ധത്തിനായി ക്യൂവിൽ നിൽക്കുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് ഇയാൾ.
ഇന്ധന ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ കഴിഞ്ഞ നാലാഴ്ചയായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നൂറുകണക്കിന് പേരാണ് വരിയായി കാത്തുനിൽക്കുന്നത്. ഇവിടെ ഉന്തും തള്ളും പതിവാകുന്നുണ്ട്. പെട്രോളിന് ലിറ്ററിന് 283 രൂപയും ഡീസലിന് 176 രൂപയുമാണ്. അവശ്യവസ്തുക്കളുടെ ഇറക്കുമതി നിലച്ചതോടെ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭവും രാജ്യത്ത് രൂക്ഷമാണ്.
അതേസമയം പേപ്പറുകളുടെ രൂക്ഷമായ ക്ഷാമം കാരണം ശ്രീലങ്ക അനിശ്ചിതകാലത്തേക്ക് പരീക്ഷകൾ റദ്ദാക്കി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ഈ നീക്കം ബാധിച്ചിരിക്കുന്നത്. കൊളംബോയും ഇറക്കുമതിക്ക് ധനസഹായം നൽകുന്നതിന് ഡോളറിന്റെ കുറവാണ് നേരിടുന്നത്.
വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐ എം എഫിൽ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം.
ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ബായ രാജപക്സയുടെ ആവശ്യം പരിഗണിക്കുകയാണ് എന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാൽപ്പൊടി വില കിലോയ്ക്ക് 1945 രൂപയാണ്. ചിലയിടത്ത് 2000 രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ രാജ്യത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനിൽപ്പിനായി രാജ്യത്തെ ഭക്ഷണശാലകൾ എല്ലാം വില വർധിപ്പിച്ചു. ഇവിടെ ഒരു പാൽച്ചായക്ക് ഇപ്പോൾ വില 100 രൂപയാണ്.
പഞ്ചസാരയുടെയും പാൽപ്പൊടിയുടെയും എന്തിന് ധാന്യങ്ങളുടെ പോലും വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഉൽപ്പന്നങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം എന്നതിനാൽ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം തീപിടിച്ച വിലയാണ്.
രാജ്യത്ത് പാൽപ്പൊടിയുടെ വില അവസാനമായി ഉയർത്തിയത് 2021 ഡിസംബറിലാണ്. അന്ന് 400 ഗ്രാം പാക്കറ്റ് വില 60 രൂപയും ഒരു കിലോ പാക്കറ്റ് വില 150 രൂപയുമാണ് ഉയർത്തിയത്. അതിനുശേഷം ഇപ്പോൾ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് ഇറക്കുമതിക്കാർ.
ശ്രീലങ്കയ്ക്ക് 9.6 ബില്യൺ ഡോളർ വായ്പ തിരിച്ചടവ് ഈ വർഷം നടത്താനുണ്ട്. എന്നാൽ 2.3 ബില്യൺ ഡോളറിന്റെ വിദേശനാണ്യശേഖരം മാത്രമാണ് രാജ്യത്തിന്റെ പക്കലുള്ളത്. തങ്ങൾ നൽകാനുള്ള പണം തിരിച്ചു തരാൻ ചൈനയോട് ശ്രീലങ്ക സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ബീജിങ്ങിൽ നിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല.
കടുത്ത വിദേശ നാണ്യ പ്രതിസന്ധിയാണ് ശ്രീലങ്കയെ അതിവേഗം കുഴപ്പത്തിൽ എത്തിച്ചത്. വിദേശ നാണ്യം ഇല്ലാതായതോടെ ഇന്ധനം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ഒന്നും ആവശ്യത്തിനു ലഭ്യമാക്കാനാവുന്നില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ലങ്ക സഹായം തേടിയിട്ടുണ്ട്. നൂറോ കോടി ഡോളറിന്റെ സഹായം നൽകാമെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ശ്രീലങ്ക പാഠമാണ്, കേരളത്തിനും
ശ്രീലങ്കയിലെ സാമ്പത്തിക തകർച്ചയും ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയും കേരളത്തിലേതടക്കം അടക്കം വൻകിട പദ്ധതികൾക്കായി കോടികൾ വിദേശവായ്പ സ്വീകരിക്കാൻ മുന്നോട്ട് പോകുന്ന ഭരണകൂടകങ്ങൾ പഠിക്കേണ്ടതാണ്. തിരിച്ചടവ് മുടങ്ങുകയോ, വേണ്ടത്ര ലാഭകരമായി പദ്ധതി മാറ്റാൻ കഴിയാതെ വരുകയോ ചെയ്താൽ ദീർഘകാല അടിസ്ഥാനത്തിൽ കടുത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങാനുള്ള സാധ്യത മുന്നിൽ കാണേണ്ടതാണ്. നിലവിലെ വരുമാനവും ചിലവും പോലും നിലനിർത്തി പോകാൻ സാധിക്കാതെ കടം വാങ്ങി നിത്യചെലവു വഹിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത എങ്ങനെ നേരിടാനാകും എന്ന ചോദ്യമാണ് ഉയരുന്നത്.
ബഫർ സോണിൽ താമസിക്കുന്നവർക്ക് പണം നൽകില്ലെന്ന കെ റെയിൽ എംഡിയുടെ പ്രസ്താവനയും പ്രതിഷേധം വരും ദിനങ്ങളിൽ ആളിക്കത്തിക്കും. സിൽവർ ലൈൻ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും. അതുകൊണ്ടാണ് ഇതിനെ എതിർക്കുന്നത് .ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോഴാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.
ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നവരുടെ ബാക്കിയുള്ള വസ്തുവിന് വില കുതിച്ചുയരും. ഇത് മനസ്സിലാക്കിയാണ് എല്ലാവരും വസ്തു നൽകാൻ ഇപ്പോൾ മുന്നിട്ടിറങ്ങുന്നത്. എന്നാൽ റെയിൽവേ പാതകളുടെ കാര്യം അതല്ല. ഒരു ശതകോടീശ്വരനും തീവണ്ടി പാതയോട് ചേർന്ന് വീട് വയ്ക്കാറില്ല. അവിടെ ജീവിതം ദുസ്സഹമാണ്. ഇതാണ് സത്യമാണെന്നിരിക്കെയാണ് മറ്റൊരു റെയിൽ പാതയ്ക്ക് കേരള സർക്കാർ മുന്നിട്ടിറങ്ങുന്നത്. ഇതാണ് കെ റെയിൽ പ്രതിഷേധത്തിന് മൂലകാരണവും. ഇത് സർക്കാർ മാത്രം തിരിച്ചറിയുന്നില്ല.
ബഫർ സോണിലുള്ളവർക്ക് വലിയ ദുരിതകാലമാണ് മുന്നിൽ തുറിച്ചു നോക്കുന്നത്. സ്ഥലം ഏറ്റെടുത്താൽ നാലിരട്ടി നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുമ്പോഴും ഭൂമിയുടെ യഥാർത്ഥ വില ലഭിക്കുകയില്ല എന്ന തിരിച്ചറിവ് ഭൂ ഉടമകൾക്കുണ്ട്. എന്നാൽ കെ റെയിലിൽ ആരെന്തു പറഞ്ഞാലും മുമ്പോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ഇങ്ങനെ നാലിരട്ടി പണം കൊടുക്കുന്നത് കടം വാങ്ങിയാകുമെന്നതാണ് വസ്തുത. അല്ലാതെ കേരളത്തിന്റെ പോക്കറ്റിൽ ഒന്നുമില്ല. തീവണ്ടി പാതകൾ എന്നും രാജ്യത്ത് അതിനിരുവശവും സൃഷ്ടിച്ചത് ചേരികളെ മാത്രമാണ്. അതുകൊണ്ടാണ് സ്ഥലം കൊടുക്കേണ്ടവർ പ്രതിസന്ധിയിലാകുന്നത്.
സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന ന്യായങ്ങൾ വിചിത്രമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പദ്ധതി. പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും വിഷമിപ്പിക്കാൻ സർക്കാരിനു തീരുമാനംമില്ലെന്നും നാലിരട്ടിയാണ് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പമാണ് ശ്രീലങ്കയുടെ ദുരവസ്ഥയും ചർച്ചയാകുന്നത്.
സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ചർച്ചകൾ ഇങ്ങനെ
ശ്രീലങ്കയിലെ സാമ്പത്തിക തകർച്ച, ഹ്യൂമൻ സഫറിങ് കണ്ടു ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. അച്ചടി മഷിയും പേപ്പറും ഇല്ലാത്തത് മൂലം വിദ്യാർത്ഥികളുടെ പരീക്ഷ പോലും വേണ്ടെന്നു വെയ്ക്കുന്നു, പെട്രോൾ അടിക്കാൻ ദിവസം മുഴുവൻ നീളുന്ന ക്യുവിൽ നിൽക്കുന്നവർ മരിക്കുന്നു, ഭക്ഷ്യ ക്ഷാമം, മരുന്ന് ക്ഷാമം മൂലം വൃദ്ധരും രോഗികളും മരിക്കുന്നു. സമ്പൂർണ അരാജകത്വം ആണ് അവിടെ.
ഇതെല്ലാം ഉണ്ടാക്കിയത് മഹിന്ദ്ര രാജപക്സേയുടെയും സഹോദരൻ ഗോദഭയയുടെയും കടം വാങ്ങിയുള്ള മെഗാ പ്രൊജക്റ്റ് പരിപാടി മൂലം മാത്രമെന്ന് ലോകത്തിലെ എല്ലാ സാമ്പത്തിക വിദഗ്ദരും ഒരേ സ്വരത്തിൽ പറയുന്നു.
സിങ്കപ്പൂർ, ദുബായ്, അംസ്റ്റർടം പോലെയുള്ള പോർട്ട് സിറ്റി ഉണ്ടാക്കാൻ ഹമ്പൻതോട്ട മെഗാ പോർട്ടും അനുബന്ധ 'വികസനം ' ഉണ്ടാക്കി ഇപ്പോൾ അതൊക്കെ ചൈനയ്ക്ക് എഴുതി കൊടുത്തു കൊണ്ട് ചൈനീസ് കോളനി ആകുന്നു ശ്രീലങ്ക. എന്നാലും കുറഞ്ഞത് 50 ബില്യൺ ഡോളർ ആരെങ്കിലും കൊടുക്കാതെ ശ്രീലങ്ക ഉടനെയൊന്നും രക്ഷപ്പെടില്ല. കഴിഞ്ഞയാഴ്ച്ച ശ്രീലങ്ക രൂപയെ 15% ഡീ വാല്യൂ ചെയ്തെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ച ഡോളർ എത്തിയില്ല. അപ്പോൾ ഉടനെ അടുത്ത റൗണ്ട് ഡീ വലുവേഷൻ ഉണ്ടാകും. അങ്ങനെ താഴോട്ട് കുഴിച്ച് കുഴിച്ച് അടിത്തട്ടിൽ എത്തുന്നത് വരെയും അവിടത്തെ ജനങ്ങൾ മരിച്ചു വീഴും.
ശ്രീലങ്കൻ ക്രൈസിസ് കേരളത്തെയാണ് ഏറ്റവും ഗുരുതരം ആയിട്ട് ബാധിക്കുക. കേരളത്തിന്റെ കാർബൺ കോപ്പി ആണ് ലങ്ക. ടൂറിസം, സ്പൈസസ്, ആയുർവേദ, ഗൾഫിൽ നഴ്സ്,തേയില, കാപ്പി,കൊപ്ര, വെളിച്ചെണ്ണ... ഇങ്ങനെ ഏതാണ്ട് എല്ലാം... ശ്രീലങ്കൻ ഉത്പന്നങ്ങൾ ഡോളറിൽ ഇനി ചീപ്പ് ആകുമ്പോൾ കേരളത്തിൽ നിന്നുള്ള കയറ്റുമതി കുറയും. അത് മൂലം കുരുമുളക് വിപണിയിൽ തകർച്ച തുടങ്ങി കഴിഞ്ഞു. റിസോർട്ട് ഉടമകൾ panic stricken ആണ് ഇതുകൊണ്ടൊക്കെയാണ് ഹൈപ്പർ വികസന വാദികൾ ആയ അറിയാത്ത പിള്ളമാർ ചൊറിഞ്ഞറിയും എന്ന് പറയുന്നത്. പക്ഷേ മഹിന്ദ്ര & ഗോദഭയ അല്ല ദുരിതത്തിൽ, അവരുടെ വെട്ട്മേനി സ്വിസ്സ് ബാങ്കിൽ ഉണ്ടല്ലോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്