നാക്കെടുത്താൽ വെള്ളാപ്പള്ളി കള്ളമേ പറയൂ; കൂടെ നിൽക്കുന്നവരെ ചതിക്കാൻ ഒരു മടിയുമില്ല; തിരുവനന്തപുരം യൂണിയന്റെ ഓഡിറ്റ് റിപ്പോർട്ട് ശരിയെന്ന് ഒപ്പിട്ടു നൽകിയത് വെള്ളാപ്പള്ളി തന്നെ; കോടികൾ അടിച്ചു മാറ്റിയിട്ട് എന്തിനാണ് മറ്റുള്ളവരെ കള്ളനാക്കാൻ നോക്കുന്നത്? കിളിമാനൂർ ചന്ദ്രബാബു വെള്ളാപ്പള്ളിക്കെതിരെ
എം എസ് സനിൽ കുമാർ
തിരുവനന്തപുരം : എസ് എൻ ഡി പി യോഗം തിരുവനന്തപുരം യൂണിയന്റെ ആസ്ഥാന മന്ദിര നിർമ്മാണത്തിൽ വ്യാപക അഴിമതി നടന്നുവെന്ന വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിന്റേയും പ്രചരണം പച്ചക്കള്ളമാണെന്ന് യൂണിയൻ മുൻ സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു. കഴിഞ്ഞ 25 വർഷമായി വെള്ളാപ്പള്ളി കുടുംബം യോഗത്തിന്റെ കോടാനുകോടി രൂപ അടിച്ചു മാറ്റിയ ശീലം വച്ചാണ് മറ്റുള്ളവരേയും കള്ളമ്മാരാക്കാൻ ശ്രമിക്കുന്നതെന്നാണ് ചന്ദ്രബാബുവിന്റെ ആരോപണം. ഈ കള്ളക്കളി ഇനി വെച്ചു പൊറുപ്പിക്കില്ലെന്നാണ് വെള്ളാപ്പള്ളി വിരുദ്ധരുടെ നിലപാട്. യൂണിയൻ മന്ദിര നിർമ്മാർണത്തിലെ അഴിമതി ആരോപണ ങ്ങളെക്കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി അനുകൂലികൾ ഈ മാസം 23 ന് സെക്രട്ടറിയേറ്റ് നടയിൽ ധർണ നടത്തുന്നുണ്ട്. ഇതിന് ബദലായി അതേ ദിവസം തന്നെ ഗോകുലം ഗോപാലന്റെയും പ്രൊഫ. എൻ. കെ. സാനുവിന്റേയും നേതൃത്വത്തിൽ എസ് എൻ ഡി പി യോഗം സംയുക്ത സമരസമിതി സെക്രട്ടറിയേറ്റ് ധർണയും നടത്തുന്നുണ്ട്.
2007 ൽ തിരുവനന്തപുരം യൂണിയൻ പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായും കിളിമാനൂർ ചന്ദ്രബാബുവും സി എസ് സുജാതനും അധികാരമേൽക്കുമ്പോൾ തിരുവനന്തപുരത്തെ പുളിമൂട് ജംഗ്ഷനിൽ ഒരു ബാർബർ ഷോപ്പ് കെട്ടിടത്തിന്റെ മുകളിൽ ആയിരുന്നു എസ്എൻഡിപിയുടെ യൂണിയൻ മന്ദിരം. പിന്നീട് നാലരവർഷം പേട്ടയിൽ മാസ വാടകയ്ക്കാണ് യൂണിയൻ മന്ദിരം പ്രവർത്തിച്ചിരുന്നത്. 53 ശാഖകളുള്ള തിരുവനന്തപുരം യൂണിയന് ഒരു മന്ദിരം വേണം എന്ന ആശയം മുന്നോട്ട് വെച്ചത് ശ്രീധന്യ കൺസ്ട്രക്ഷൻസ് ഉടമയും വ്യവസായിയുമായ കിളിമാനൂർ ചന്ദ്ര ബാബുവാണ്. ഇതിനായി തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് മൂന്നു നിലകളിലായി 1,30,53455 രൂപ ചെലവിൽ യൂണിയൻ മന്ദിരം നിർമ്മിച്ചു.
കേരളത്തിലെ ശ്രീ നാരായണീയ സമൂഹത്തിന് തലസ്ഥാനത്തെ യൂണിയൻ എന്ന നിലയിൽ തിരുവനന്തപുരം യൂണിയന് മന്ദിരം ലഭിച്ചത് വലിയ അഭിമാന വിഷയമായിരുന്നു. അതിനു ചുക്കാൻ പിടിച്ച അതാകട്ടെ കിളിമാനൂർ ചന്ദ്രബാബു എന്ന ഒറ്റയാനും. 1,30,53455 രൂപ ചെലവായതിന്റെ വിശദമായ വിവരം ഉൾക്കൊള്ളിച്ച് ഓഡിറ്റ് നടത്തുകയും ഈ ഓഡിറ്റിങ് പ്രകാരം എല്ലാം 2013 ഏപ്രിൽ 1 മുതൽ 2014 മാർച്ച് 31 വരെയുള്ള വരവുചെലവ് സ്റ്റേറ്റ്മെന്റ്, നാൾവഴി, പേരേട്, രസീതുകൾ, വൗച്ചറുകൾ മുതലായവയുമായി പരിശോധിച്ചതിൽ യൂണിയന്റെ ധന സ്ഥിതിയെ ശരിയായും സൂക്ഷ്മമായും കാണിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് സാക്ഷാൽ വെള്ളാപ്പള്ളി നടേശൻ തന്നെയാണ്.
ഈ ഒരു കോടി 30 ലക്ഷം രൂപയിൽ 53 ശാഖകളിൽ നിന്നായി 2647595 രൂപയാണ് മന്ദിര നിർമ്മാണത്തിന് ആകെക്കൂടി പിരിച്ചെടുത്തത്. ഈ പണം പിരിച്ചെടുത്ത വിവരം ഈ മന്ദിരത്തിൽ തന്നെ എല്ലാവർക്കും കാണാവുന്ന രീതിയിൽ ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യൂണിയനെ നല്ലരീതിയിൽ നയിച്ച ചന്ദ്രബാബു കേരളത്തിലെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന വിരലിലെണ്ണാവുന്ന യൂണിയൻ ആക്കി തിരുവനന്തപുരം യൂണിയനെ മാറ്റിയിരുന്നു.
യൂണിയൻ വരവായ നാലു ലക്ഷം രൂപയും വനിതാ സംഘം വരവായ ഒരു ലക്ഷം രൂപയും യൂത്ത് മൂവ്മെന്റ് വരവായ 1,14,750 രൂപയും മാരേജ് ബ്യൂറോ വരവായ രണ്ടു ലക്ഷം രൂപയും പലിശയിനത്തിൽ 58,387 രൂപയും പ്രീ മാരേജ് കൗൺസിലിങിന് ഈടാക്കിയ 25,000 രൂപയും മന്ദിര നിർമ്മാണത്തിനായി ചെലവാക്കി. തന്റെ വിവിധ സുഹൃത്തുക്കളിൽ നിന്നായി 10,37,700 രൂപ കൂടി കിളിമാനൂർ ചന്ദ്രബാബു മന്ദിര നിർമ്മാണത്തിനായി പിരിച്ചെടുത്തു. ബാക്കിവരുന്ന 65,71,012 ചന്ദ്രബാബുവും സി എസ് സുജാതനും സ്വന്തം കയ്യിൽ നിന്ന് തങ്ങൾ ബിസിനസ് ചെയ്ത് നേടിയ പണം മന്ദിര നിർമ്മാണത്തിനായി ചെലവാക്കി.
എന്നാൽ തുഷാർ വെള്ളാപ്പള്ളിയെ എസ്എൻ ട്രസ്റ്റിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി 2014 നിയമിക്കുന്നതിന് വേണ്ടി വെള്ളാപ്പള്ളി നടേശൻ തന്നോടൊപ്പം 1996 മുതൽ എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായും അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ച കിളിമാനൂർ ചന്ദ്രബാബുവിനെ ബലിയാടാക്കുകയാണ് ചെയ്തത്. ഇതേതുടർന്ന് ഒരു സുപ്രഭാതത്തിൽ തിരുവനന്തപുരം യൂണിയൻ രണ്ടായി വിഭജിക്കുകയും കെ സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ എന്ന പേരിലും വട്ടിയൂർക്കാവ് യൂണിയൻ എന്ന പേരിലും രണ്ട് യൂണിയനുകൾ നിലവിൽ വന്നു.
ഇതിൽ 39 ശാഖകൾ ഉൾപ്പെടുത്തി കൈതമുക്ക് കേന്ദ്രമാക്കി കെ. സുകുമാരൻ സ്മാരകം തിരുവനന്തപുരം യുണിയനും ശേഷിക്കുന്ന 14 ശാഖകൾ ഉൾപ്പെടുത്തി എസ്എൻഡിപി യോഗം വട്ടിയൂർക്കാവ് യൂണിയനും രൂപീകരിച്ചു. അങ്ങനെ അവിഭക്ത തിരുവനന്തപുരം യൂണിയന് മന്ദിരം ഉണ്ടാക്കി കൊടുത്ത കിളിമാനൂർ ചന്ദ്ര ബാബുവിനെ ഒതുക്കാനുള്ള രണ്ടാംഘട്ടം പദ്ധതികൾ വെള്ളാപ്പള്ളി ആവിഷ്കരിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം മന്ദിര നിർമ്മാണത്തിന് സ്വന്തം കൈയിൽ നിന്ന് 65 ലക്ഷത്തോളം രൂപ മുടക്കിയ കിളിമാനൂർ ചന്ദ്രബാബുവിനും സി എസ് സുജാതനും എസ്എൻഡിപി യോഗം വട്ടിയൂർകാവ് യൂണിയൻ അത്രയും രൂപ കടപ്പെട്ടിരിക്കുന്നു എന്ന് എസ്എൻഡിപി യോഗത്തിന്റെ ലെറ്റർപാഡിൽ A4/1167/2014 ആം ഉത്തരവായി ജനറൽ സെക്രട്ടറി തന്നെ പുറത്തുവിട്ടുണ്ട്.
അതായത് ബാർബർ ഷോപ്പ് കെട്ടിടത്തിന്റെ മുകളിലെ യൂണിയൻ മന്ദിരത്തിൽ നിന്നും മൂന്നു നിലയുള്ള യൂണിയൻ മന്ദിരം നിർമ്മിക്കാൻ 65 ലക്ഷം രൂപ സ്വന്തം കീശയിൽ നിന്ന് കിളിമാനൂർ ചന്ദ്രബാബു നൽകിയതായും ആ പണത്തിന് വട്ടിയൂർക്കാവ് യൂണിയൻ കടപ്പെട്ടിരിക്കുന്നു എന്നും സാക്ഷ്യപ്പെടുത്തിയ .വെള്ളാപ്പള്ളിയാണ് ചന്ദ്രബാബു യൂണിയന്റെ കാശ് അടിച്ചു മാറ്റി എന്ന ഈ വ്യാജ പ്രചരണവും നടത്തുന്നതെന്നാണ് ചന്ദ്രബാബു അനുകൂലികൾ പറയുന്നത്.ആടിനെ പട്ടിയാക്കുന്ന കുടില തന്ത്രമാണ് പയറ്റുന്നതെന്നാണ് ഇവരുടെ ആരോപണം.
യൂണിയൻ മന്ദിര നിർമ്മാണത്തിന് നൽകിയ ഒരുകോടി 30 ലക്ഷത്തോളം രൂപയുടെ കണക്കും ശരിയാണ് എന്ന് വെള്ളാപ്പള്ളി നടേശൻ തന്നെ എഴുതി നൽകിയ ശേഷം പിന്നെന്തിനാണ് ഈ ഇരട്ടത്താപ്പെന്നാണ് ചന്ദ്രബാബുവും കൂട്ടരും ചോദിക്കുന്നത്. എന്നുമുതലാണോ വെള്ളാപ്പള്ളി നടേശന്റെ കൊള്ളയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത് അന്നുമുതൽ തന്നെ ഒരു പ്രഖ്യാപിത ശത്രുവായി കൽപ്പിച്ച് അപവാദ പ്രചരണങ്ങൾ നടത്താനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ചന്ദ്രബാബു പറയുന്നു.
മാർച്ച് 23ന് സെക്രട്ടറിയേറ്റ് പടിക്കൽ അയ്യായിരം പേരുടെ മാർച്ച് പ്രൊഫസർ എം കെ സാനുവും ഗോകുലം ഗോപാലനും ചേർന്നു നടത്തുമ്പോൾ അതിൽ കിളിമാനൂർ ചന്ദ്രബാബു പങ്കെടുക്കരുതെന്ന ഗൂഢോദ്ദേശ്യം ഉള്ളവരാണ് ചന്ദ്രബാബുവിനെതിരെയുള്ള പ്രചരണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. എതിരഭിപ്രായം പറയുന്നവരെ പോസ്റ്റർ ഒട്ടിച്ചും ഭീഷണിപ്പെടു ത്തിയും വെള്ളാപ്പള്ളി താറടിക്കാൻ ശ്രമിക്കുന്നതി ന്റെ ഉത്തമ ഉദാഹരണമാ ണ് ഈ സ്പോൺസേർഡ് ധർണ എന്നാണ് ആരോപണം.
തന്റെ കൂടെ കൊണ്ടുനടന്നും പിന്നീട് ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയും ചെയ്ത കെ കെ മഹേശനെ പോലെ ചന്ദ്രബാബുവിൽ ഒരു രണ്ടാം കെ കെ മഹേശനെയാണ് വെള്ളാപ്പള്ളി കാണുന്നതെന്നും ചന്ദ്രബാബു അനുകൂലികൾ പറയുന്നു. ഈ ദുഷ്ട ബുദ്ധിക്കുള്ള മറുപടിയാണ് ഇരുപത്തിമൂ ന്നാം തീയതി സെക്രട്ടറിയേറ്റിലേക്കുള്ള ഗോകുലം ഗോപാലന്റെയും കൂട്ടരുടേയും മാർച്ചും ധർണയും എന്നാണ് അവരുടെ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍