കെസിയും അലങ്കാറും പറയുന്നത് മാത്രം കേൾക്കുന്ന രാഹുൽ; ഡ്രൈവറുടെ ഉപദേശം തേടുന്ന നേതാവ് വീണ്ടും അധ്യക്ഷനാകും; ജി 23യുടെ സമ്മർദ്ദത്തിൽ ജനറൽ സെക്രട്ടറി സ്ഥാനം പോയാലും താക്കോൽ സ്ഥാനത്ത് വേണുഗോപാൽ തുടരും; കോൺഗ്രസിനെ 'ചിലർ' നശിപ്പിക്കുന്ന കഥ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി എറ്റുവാങ്ങിയതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കോൺഗ്രസ്. ദീർഘകാലം ഇന്ത്യയെ ഭരിച്ച പാർട്ടിയാണ്. പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. പക്ഷേ നിലവിൽ പാർട്ടിക്കുള്ളിലെ സംഘടനാ സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന വീഴ്ചകളാണ് പാർട്ടിയെ ശിഥിലമാക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷനാകുമെന്ന വിലയിരുത്തലും സജീവം. അങ്ങനെ വന്നാൽ കോൺഗ്രസ് വീണ്ടും കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോകും. ഇപ്പോൾ പാർട്ടിയെ നയിക്കുന്ന കോക്കസുകൾ വീണ്ടും പിടിമുറുക്കും.
കോൺഗ്രസിനെ നയിക്കാനുള്ള നേതൃഗുണം ഇല്ലെന്ന് പലതവണ ബോധ്യമായിട്ടും രാഹുൽ ഗാന്ധിയെ നേതൃത്വത്തിൽ നിലനിർത്താനാണ് എന്നാൽ ഇപ്പോഴും ഒരു പ്രബല വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി വാദിക്കുന്നവരുടെ നേതാവാണ് കെ സി വേണുഗോപാലാണ്. കെ സി വേണുഗോപാൽ എന്ന നേതാവിനെ പോലെ രാഹുൽ ഗാന്ധിക്ക് ഒരു ഡ്രൈവറുണ്ട് അലങ്കാർ എന്ന പേരിൽ. ഈ രണ്ട് പേർ പറയുന്നതല്ലാതെ മറ്റൊന്നും രാഹുൽ ഗാന്ധി കേൾക്കുകയില്ല. വിശ്വസിക്കുകയില്ല. അതുകൊണ്ടാണ് കോൺഗ്രസ് തകരുന്നതെന്ന വാദവും സജീവമാണ്. കെസിയെ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റണമെന്നതാണ് ജി 23 കൂട്ടായ്മയുടെ ആവശ്യം. മൂന്ന് മാസം കഴിഞ്ഞ് അത് സംഭവിക്കും. എന്നാൽ രാഹുൽ അധ്യക്ഷനായാൽ കെസിയാകും പൊളിട്ടിക്കൽ സെക്രട്ടറി. ഇതോടെ ചരട് വീണ്ടും കെസിയുടെ കൈയിൽ തന്നെ നിൽക്കും.
രാഹുൽ എന്തു ചെയ്യണമെങ്കിലും കെ സി വേണുഗോപാൽ പറയണം. അല്ലെങ്കിൽ രാഹുൽ വിശ്വസിക്കണമെങ്കിൽ അലങ്കാർ എന്ന ഡ്രൈവർ പറയണം. ഈ സാഹചര്യത്തിൽ കോൺഗ്രസ് രക്ഷപ്പെടുത്തി എടുക്കാൻ വലിയ പ്രയാസമാണ്. കാരണം കോൺഗ്രസിന്റെ യഥാർത്ഥ പ്രശ്നം പരിഹരിക്കാൻ രാഹുലിന് ഒപ്പം നിൽക്കുന്നവർ ശ്രമിക്കില്ല. അവർക്ക് അതിനുള്ള താൽപര്യമോ കഴിവോ ഇല്ല. കെ സി വേണുഗോപാലിന് കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി തുടരണമെങ്കിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ തലപ്പത്ത് തുടരണം. രാഹുൽ ഗാന്ധിയോട് മാറി നിൽക്കാൻ പറയാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയില്ല. ജി 23 നേതാക്കൾ കോൺഗ്രസിനെ രക്ഷിക്കാൻ രംഗത്ത് വന്നതാണ്. പക്ഷെ പാർട്ടിയിൽ മാറ്റത്തിന് വഴിയൊരുക്കാൻ തടസ്സമായി കെ സി വേണുഗോപാലിനെപ്പോലുള്ള നേതാക്കൾ തുടരുകയാണ്. കെ സി വേണുഗോപാൽ പിടിമുറുക്കിയിരിക്കുന്നിടത്തോളം കാലം കോൺഗ്രസിനെ ശരിയാക്കിയെടുക്കാൻ പ്രയാസമാണെന്ന് ഈ കൂട്ടായ്മയും വിലയിരുത്തുന്നു.
ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഏകകക്ഷി ഭരണം നല്ലതല്ല. ഏകാധിപത്യ ഭരണം നല്ലതല്ല. ബിജെപി അധികാരം നിലനിർത്തി മുന്നോട്ട് പോകുമ്പോഴും സംഘപരിവാർ പ്രവർത്തകർ അടക്കം കോൺഗ്രസ് തകരരുത് എന്നാണ് ആഗ്രഹിക്കുന്നത്. ഒരു ബദൽ രാഷ്ട്രീയ പാർട്ടി സജീവമായി ഉള്ളതാണ് ജനാധിപത്യ സംവിധാനത്തിൽ നല്ലത് എന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാൽ മാത്രമെ തെറ്റുവരുത്താതെ, അഴിമതി കൂടാതെ, ജനകീയ നടപടികളിലൂടെ, സദ് ഭരണത്തിലൂടെ സർക്കാർ സംവിധാനം മുന്നോട്ട് പോകു എന്ന് സംഘപരിവാർ പ്രവർത്തകർ അടക്കം രാജ്യത്തെ എല്ലാ ജനങ്ങൾക്കും അറിയാം. അതുകൊണ്ട് കോൺഗ്രസ് തകർന്നടിയുന്നതിൽ രാജ്യതാൽപര്യം മുൻനിർത്തി വിഷയങ്ങളെ പരിശോധിക്കുന്ന എല്ലാവർക്കും വിഷമകരമായ കാര്യമാണ്.
എതിർ ചേരിയിൽപ്പെട്ടവർ പോലും കോൺഗ്രസ് നിർജീവമായി മാറുന്നതിന് ഏറെ വേദനയോടെയാണ് നോക്കിക്കാണുന്നത്. അപ്പോൾ പിന്നെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരം പറയേണ്ടതില്ലെല്ലോ, കോൺഗ്രസിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുകയും ആദർശത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന സാധാരണക്കാരായ പ്രവർത്തകർക്ക് നിലവിലെ സാഹചര്യം ഏറെ വേദനാജനകമാണ്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണം എന്ന് അവർ ആഗ്രഹിക്കുന്നു. പക്ഷേ ആ വിശ്വാസം ഒന്നും അവരെ രക്ഷിക്കുകയില്ല എന്ന് മനസ്സിലാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കോൺഗ്രസിലെ നിലവിലെ സാഹചര്യങ്ങൾ അത്രകണ്ട് ശുഭകരമല്ല എന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. സാധാരണ പ്രവർത്തകർ മറ്റ് എന്തെങ്കിലും ബദൽ രാഷ്ട്രീയ സംവിധാനം നോക്കുന്നതാണ് നല്ലത്, കോൺഗ്രസിന് ഇനിയൊരു ഉയർത്തെഴുനേൽപ്പ് സാധ്യമല്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്.
കോൺഗ്രസിന് ഇനി എന്തെങ്കിലും രക്ഷ നേടണമെങ്കിൽ പതിയെ പതിയെ അഞ്ച് വർഷം കൊണ്ട് ജനാധിപത്യ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി നെഹ്റു കുടുംബം പാർട്ടിയുടെ പദവികളിൽ നിന്നും ഒഴിയണം. അതിനായി കോൺഗ്രസിന്റെ ഹൈക്കമാന്റ് എന്ന് പറയുന്ന സംവിനാധം ഇല്ലാതാകണം. സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നൽകി പാർട്ടിയെ കൂടുതൽ ജനാധിപത്യ രീതിയിൽ ശക്തിപ്പെടുത്തേണ്ടതാണ്. കേരളത്തിൽ കോൺഗ്രസിനെ കരുത്തോടെ മുന്നോട്ട് കൊണ്ടുവരാൻ ഒരു പ്രയാസവുമില്ല. പക്ഷേ അതിനായി കെ സി വേണുഗോപാലിന്റെ ഇടപെടലുകൾ അവസാനിപ്പിച്ച് സുധാകരൻ ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങൾ പരിഗണിക്കപ്പെടണം. സുധാകരൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയും പ്രതിപക്ഷ നേതാവിനെയും പരിഗണച്ചുകൊണ്ട് നിർണായക തീരുമാനങ്ങൾ പൊതുസമ്മതിയോടെ നടപ്പാക്കട്ടെ. അതിനിടയിൽ ഹൈക്കമാന്റ് എന്ന നിലയിൽ മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടാകാൻ പാടില്ല.
സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരുടേയും പൊതുജനങ്ങളുടേയും പൾസ് അറിയാവുന്ന കെ സുധാകരനും വി ഡി സതീശനും മുന്നിൽ നിന്ന് പാർട്ടിയുടെ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട് നടപ്പാക്കട്ടെ. ഹൈക്കമാന്റിന്റെ പിടി ഒഴിവാക്കുകയാണ് വേണ്ടത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറെ കെട്ടിയിറക്കിയത്. വിഷയത്തിൽ തീരുമാനം എടുക്കേണ്ടിയിരുന്നത് സംസ്ഥാനത്തെ നേതൃത്വമായിരുന്നു. കെ സുധാകരനും വി ഡി സതീശനും മുതർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും ഉൾപ്പെടുന്ന നേതൃത്വമായിരുന്നു തീരുമാനം കൈക്കൊള്ളേണ്ടിയിരുന്നത്. പക്ഷേ തീരുമാനം എടുത്തത്. ഹൈക്കാമാന്റ് എന്ന പേരിൽ കെ സി വേണുഗോപാൽ ആയിരുന്നു. ഇത്തരത്തിൽ ഉള്ള ഇടപെടലുകൾ ഉണ്ടാകുന്ന കാലത്തോളം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് ക്ഷയിക്കും. പിന്നാക്കം പോകും.
അഹങ്കാരം, സ്വജനപക്ഷപാദം, അഴിമതി. ഗ്രൂപ്പു വഴക്കും, തമ്മിൽ തല്ലും ഒക്കെ കോൺഗ്രസിന്റെ നിലവിലെ തകർച്ചയ്ക്ക് കാരണമെങ്കിൽ പാർട്ടിയുടെ മുന്നോട്ടുള്ള ഭാവിയെ പ്രതിസന്ധിയിലാക്കുന്നത് സംഘടനാ സംവിധാനത്തിലെ പാകപ്പിഴകളാണ്. ഈ അവസരം കൃത്യമായി മുതലെടുക്കാൻ ബിജെപി സംഘപരിവാർ സംഘടനകൾക്ക് മുതലെടുക്കാൻ സാധിച്ചത് വെറും ഭാഗ്യം കൊണ്ടല്ല. നേരെ മറിച്ച് അവരുടെ കഠിന പ്രവർത്തനങ്ങൾ കൊണ്ടാണ്. കോൺഗ്രസിന്റെ അപചയവും കുഴപ്പങ്ങളും ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു. അതോടൊപ്പം ബിജെപി അവരുടെ അജണ്ട മുന്നോട്ട് വയ്ക്കുന്നു. അതിനായി അവർ കഠിന പ്രവർത്തനം ചെയ്യുന്നു.
കഴിഞ്ഞ പത്ത് വർഷമായി ഈ കഠിന പ്രയത്നം അവർ തുടരുകയാണ്. തുടർ ഭരണം ഉണ്ടായിട്ടും അഹങ്കാരം കാണിക്കാതെ, കഠിനാധ്വാനം ഇപ്പോഴും തുടരുകയാണ്. അവർക്ക് ഉയർത്തിക്കാട്ടാൻ മോദി എന്ന് പറയുന്ന ഒരു ബ്രാൻഡുണ്ട്, അമിത് ഷാ എന്ന് പറയുന്ന ചാണക്യനുണ്ട്. യുപി തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിലൂടെ യോഗി ആധിത്യനാഥ് കൂടി ഈ ഗണത്തിലേക്ക് വരുന്നു. ഇവർക്ക് അപ്പുറത്തേക്ക് വിപുലമായ ഒരു സംഘടനാ സംവിധാനവും നേതൃനിരയും അവർ രൂപപ്പെടുത്തിയിരിക്കുന്നു. കഠിന പ്രയത്നം ചെയ്യുന്നു മുന്നോട്ട് പോകുന്നു.
കോൺഗ്രസ് ഇത്രയേറെ പ്രതിസന്ധികൾ നേരിട്ടിട്ടും അടിമുടി തകർന്നടിഞ്ഞിട്ടും ഒരു തിരുത്തലിനും തയ്യറാകുന്നില്ല. സംഘടനാ സംവിധാനം വിപുലപ്പെടുത്തുന്നില്ല. കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയോടൊപ്പം ഒരുമിപ്പിച്ച് നിർത്താൻ ഒന്നും ചെയ്യുന്നില്ല. എന്താണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. കോൺഗ്രസ് വലിയൊരു ആൾക്കൂട്ടം മാത്രമാണ്. കോൺഗ്രസിന് ഒരു സംഘടനാ സംവിധാനമില്ല. നേതൃത്വമില്ലായ്മയാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പാർട്ടിയുടെ പേരിൽ ആൾക്കൂട്ടമുണ്ട്. എന്നാൽ കൃത്യമായ സംഘടനാ സംവിധാനമില്ല. നേതാവില്ല. ബിജെപിക്ക് മോദിയും അമിത് ഷായും യോഗിയും അടക്കം നൂറു കണക്കിന് നേതാക്കൾ മുന്നിൽ നിൽക്കാൻ ഉള്ളപ്പോൾ ഒരു നേതാവ് പോലും ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് അധപതിച്ചിരിക്കുന്നു.
കോൺഗ്രസ് എപ്പോഴും ആശ്രയിച്ചിരുന്നതും ഏകോപ്പിച്ച് നിർത്തിയിരുന്നതും നെഹ്റു കുടുംബമാണ്. കോൺഗ്രസിന്റെ തുടക്കം മുതൽ ആ കുടുംബാധിപത്യം തുടർന്നു പോരുകയായിരുന്നു. ആ കുടുംബത്തിൽ പാർട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരാൾക്ക് കഴിവും പ്രാപ്തിയും ഉണ്ടായാൽ മുന്നോട്ട് പോകും. സോണിയഗാന്ധി എന്ന ഇറ്റലിക്കാരിക്ക് പോലും ഈ മിടുക്ക് ഉണ്ടായിരുന്നു. അത് തന്റെ ഭർത്താവായ രാജീവ് ഗാന്ധിയിൽ നിന്ന് പഠിച്ചതാവാം. എന്നാൽ രാഹുൽ ഗാന്ധി എന്ന നേതാവിലേക്ക് പാർട്ടിയുടെ നേതൃത്വം എത്തിയപ്പോൾ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. കാരണം അദ്ദേഹത്തിന് യാതൊരു വിധത്തിലുമുള്ള നേതൃഗുണവുമില്ല. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം രാഹുൽ ഗാന്ധിക്ക് നേതൃഗുണം ഇല്ലാത്തതാണ്.
രാഹുലിന് നേതൃഗുണം ഉണ്ടാക്കി എടുക്കാനോ കാര്യങ്ങൾ ബോധ്യപ്പെടുത്തി എടുക്കാനോ, പ്രതിപക്ഷത്തിനെ ഒരുമിപ്പിച്ച് നിർത്താനോ ബിജെപിക്ക് ബദൽ ആകാനോ സാധ്യമല്ല. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശിൽ പരീക്ഷിക്കാൻ തീരുമാനിച്ചത്. പക്ഷേ ആ പരീക്ഷണം സമ്പൂർണമായി പരാജയപ്പെട്ടു. അതായത് സോണിയ ഗാന്ധിയിൽ അവസാനിക്കുകയാണ് നെഹ്റു കുടുംബത്തിന്റെ അഥവാ ഗാന്ധി കുടുംബത്തിന്റെ പാർട്ടിയിലെ ആധിപത്യം.
ഇനി രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി മുന്നോട്ട് പോയാൽ കോൺഗ്രസ് തകർന്നടിയും. രക്ഷപ്പെടാൻ കഴിയില്ല. അപ്പോൾ ജനാധിപത്യ രീതിയിലേക്ക് മാറ്റുക ഗാന്ധികുടുംബത്തെ മാറ്റി നിർത്തുക എന്ന പരീക്ഷണത്തിന് ഇറങ്ങിയാലും പ്രയാസമാണ്. കാരണം ഏകോപിപ്പിച്ചുകൊണ്ടിരുന്ന ഈ ഘടകം ഇല്ലാതാകുമ്പോൾ സ്വാഭാവികമായും ഈ നെഹ്റു കുടുംബമില്ലാത്ത കോൺഗ്രസ് വലിയ ഭിന്നിപ്പിലേക്ക് മാറും. നെഹ്റു കുടുംബം തുടർന്നാൽ രാഹുൽ ഗാന്ധിയുടെ പിടിപ്പുകേട് കൊണ്ട് രക്ഷപ്പെടാതെ പോകും. നെഹ്റു കുടുംബം മാറി നിന്നാൽ കോൺഗ്രസിലെ തമ്മിൽ തല്ലൽ സംവിധാനം കൊണ്ട് മുമ്പോട്ട് പോകാൻ സാധിക്കാതെ വരും. പ്രതിസന്ധി വരും. ആകെയുള്ള പരിഹാരം നെഹ്റു കുടുംബം പിടിവിടാതെ എന്നാൽ നേതൃത്വത്തെ ജനാധിപത്യ രീതിയിലേക്ക് മാറ്റുക എന്നതാണ്.
അതായത് അധികാരത്തിൽ നിന്നും നെഹ്റു കുടുംബം മാറി നിൽക്കുക, എന്നാൽ കോൺഗ്രസിന്റെ സുപ്രധാന തീരുമാനങ്ങളിൽ സജീവമായി ഇടപെട്ട് മുന്നോട്ട് കൊണ്ടുപോകുക. വ്യക്തി താൽപര്യമെന്ന നിലയ്ക്കല്ലാതെ പാർട്ടിയുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ശൈലിയിലേക്ക് മാറ്റുക എന്നതാണ്. അധികാരം ജനാധിപത്യ പ്രകൃയയിലേക്ക് മാറ്റുക അതേ സമയം നെഹ്റു കുടുംബത്തിന്റെ പിന്തുടർച്ച പാർട്ടിയിൽ ഉണ്ടായിരിക്കുകയും ചെയ്യുക. അഞ്ച് വർഷം കൊണ്ട് അവർ പൂർണമായും പിന്മാറുക. അപ്പോഴേക്കും കോൺഗ്രസിന്റെ സംഘടനാ സംവിധാനം കൂടുതൽ രൂപപ്പെടും. പൊടുന്നനെ ഞങ്ങൾ ഇല്ലാ എന്ന് പറഞ്ഞ് നെഹ്റു കുടുംബം ഇട്ടെറിഞ്ഞ് പോയാൽ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലാകും. ഞങ്ങൾ തന്നെ നയിക്കും എന്ന് പറഞ്ഞ് നെഹ്റു കുടുംബം തുടർന്നാലും കോൺഗ്രസ് നശിച്ചു പോകും.
ഇതിന് പരിഹാരം കാണണമെങ്കിൽ കെ സി വേണുഗോപാൽ ഉൾപ്പെടുന്ന നേതൃനിര മാറേണ്ടതുണ്ട്. അല്ലാത്ത പക്ഷം കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഒന്നൊന്നായി പാർട്ടി വിട്ട് പോകുന്നത് സമീപ ഭാവിയിൽ കാണേണ്ടി വരും. ആദ്യം പോകുന്നത് ഒരു പക്ഷെ ഗുലാം നബി ആസാദായിരിക്കും. പിന്നാലെ കബിൽ സിബലും പാർട്ടി വിട്ടു പോയേക്കാം. ശശി തരൂർ പോലും മനസ്സില്ലാ മനസ്സോടെ കോൺഗ്രസ് വിടുന്നത് കാണേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍