Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസിനെ കബളിപ്പിക്കാൻ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിലും പനമ്പള്ളി നഗറിലെ അവന്യു സെന്ററിലും മുറി എടുത്തു; മൂന്നു ദിവസം മാറി മാറി താമസിച്ച് ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചു; കൂട്ടിന് ഡൽഹി സ്വദേശിയും; അഡ്വ.രാമൻ പിള്ളയുടെ ഓഫീസിൽ വച്ച് യാദൃശ്ചികമായാണ് ദിലീപിനെ കണ്ടതെന്ന സായ്ശങ്കറിന്റെ മൊഴി കള്ളമോ? സൈബർ വിദഗ്ധനെ പൂട്ടാൻ ക്രൈംബ്രാഞ്ച്

പൊലീസിനെ കബളിപ്പിക്കാൻ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിലും പനമ്പള്ളി നഗറിലെ അവന്യു സെന്ററിലും മുറി എടുത്തു; മൂന്നു ദിവസം മാറി മാറി താമസിച്ച് ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചു; കൂട്ടിന് ഡൽഹി സ്വദേശിയും; അഡ്വ.രാമൻ പിള്ളയുടെ ഓഫീസിൽ വച്ച് യാദൃശ്ചികമായാണ് ദിലീപിനെ കണ്ടതെന്ന സായ്ശങ്കറിന്റെ മൊഴി കള്ളമോ? സൈബർ വിദഗ്ധനെ പൂട്ടാൻ ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വധഗൂഢാലോചനാ കേസിൽ, സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ളയുടെ പേര് പറയണമെന്ന് അന്വേഷണസംഘം നിർബന്ധിച്ചുവെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച ആളാണ് സായ് ശങ്കർ. എന്നാൽ, കേസിൽ പ്രതി ദിലീപിന്റെ മൊബൈൽ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കർ തന്നെയാണെന്ന് അന്വേഷണസംഘം പറയുന്നു. റിപ്പോർട്ടർ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 ജനുവരി 29 മുതൽ 31 വരെയുള്ള തീയതികളിൽ കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ താമസിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയത്. ഈ ദിവസങ്ങളിൽ സായ് ശങ്കർ പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാൻഡ് ഹയാത്തിലെത്തിയാണ് തെളിവുകൾ നശിപ്പിച്ചത്.

പൊലീസിനെ കബളിപ്പിക്കാൻ വേണ്ടിയാണ് അവന്യൂ സെന്റർ ഹോട്ടലിലും സായ് ശങ്കർ മുറിയെടുത്തതെന്നാണ് നിഗമനം. ഈ മൂന്ന് ദിവസവും ഈ രണ്ട് ഹോട്ടലുകളിലായി മാറി മാറിയാണ് സായ് ശങ്കർ താമസിച്ചത്. തെളിവ് നശിപ്പിക്കാൻ വേണ്ടി മാത്രമായി ഇയാൾ ഹയാത്തിൽ എത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിനിടെ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കർ സന്ദർശനം നടത്തിയിട്ടുണ്ട്. ഡൽഹി സ്വദേശിയായ അഖിൽ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകൾ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

പരിശോധനകൾക്കായി മുംബൈയിലേക്ക് അയച്ച ഫോണുകൾ തിരിച്ചെത്തിയപ്പോൾ അതും സായ് ശങ്കറിന്റെ കൈവശം നൽകിയിരുന്നു. തെളിവുകൾ പൂർണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്നാണ് സൂചന. ആ ഫോണിൽ നശിപ്പിക്കപ്പെടാതിരുന്നതിൽ ചിലതുകൊച്ചിയിൽ വച്ച് സായ് ശങ്കർ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെ വധഗൂഢാലോചന കേസിലെ തെളിവുകൾ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസിൽ പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ദിലീപിന്റെ ഫോണിലെ ഫോട്ടോകൾ അടക്കമുള്ള വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചതെന്നും സായ് ശങ്കർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സായ് ശങ്കർ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

രാമൻ പിള്ളയുടെ ചാരനാകണമെന്നും അല്ലെങ്കിൽ കുടുംബത്തെ പെടുത്തുമെന്ന് ഡിവൈഎസ്‌പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നും സായ് ശങ്കർ പറഞ്ഞു. ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തിന്റെ ഫോണിലെ ഫോട്ടോസ് താൻ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്ത് നൽകിയതെന്നും സായ് ശങ്കർ പറഞ്ഞു.

ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ ഭാര്യയുടെ കസിന്റെ വിവാഹമോചനത്തിൽ ഇടപെട്ടതോടെയാണ് അദ്ദേഹത്തിന് തന്നോട് വിരോധം തോന്നിയതെന്ന് കോഴിക്കോട് സ്വദേശിയായ സൈബർ വിദഗ്ധൻ പറഞ്ഞു. തന്റെ പിന്നാലെ നടക്കുകയാണ് ബൈജു പൗലോസെന്നും തന്റെ പേരിലുള്ള രണ്ട് കേസുകളും വ്യാജമാണെന്നും പറഞ്ഞു.

സായ് ശങ്കർ ചാനലിൽ പറഞ്ഞത് ഇങ്ങനെ

'സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു ദിവസം രാത്രി ബൈജു പൗലോസ് എന്നെ വിളിച്ചത്. തുടർന്ന് തൃശൂർ പൊലീസ് അക്കാദമിയിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം അവിടെയായിരുന്നു. അവിടെ നടന്ന എല്ലാ കാര്യങ്ങളും ഞാൻ റെക്കോഡ് ചെയ്തിട്ടുണ്ട്. ആരും അറിയാതെ എനിക്കും റെക്കോഡ് ചെയ്യാൻ അറിയാം.''

വിവരങ്ങൾ ചോദിച്ച ശേഷം ബൈജു പൗലോസ് പറഞ്ഞു, നിന്നെ ദ്രോഹിക്കില്ല, പക്ഷെ നീ രാമൻ പിള്ളയുടെ ചാരനാകണം. അല്ലെങ്കിൽ കുടുംബത്തെ പെടുത്തും. ഇതും ഞാൻ റെക്കോഡ് ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിലും എന്നെ കുടുക്കിയത് ബൈജു പൗലോസാണ്. അതിന്റെ തെളിവുകൾ കൈവശമുണ്ട്. ദിലീപിനെ രാമൻ പിള്ളയുടെ ഓഫീസിൽ വച്ച് കണ്ടിരുന്നു. അന്ന് ദിലീപ് എന്നോട് പറഞ്ഞു, ഫോണിലെ ഫോട്ടോസ് പെൻഡ്രൈവിലേക്ക് മാറ്റി തരണമെന്ന്. ഞാനത് ചെയ്തു കൊടുത്തു. ദിലീപിനെ ആദ്യമായാണ് അന്ന് കാണുന്നത്.''

ബൈജു പൗലോസ് വെള്ളിയാഴ്‌ച്ച വിളിച്ച് പറഞ്ഞത്, രാമൻ പിള്ളയുടെ ഓഫീസിൽ നടക്കുന്ന സംഭാഷണങ്ങളെല്ലാം റെക്കോഡ് ചെയ്യണം, വൈഫൈ ഹാക്ക് ചെയ്യണം. അല്ലെങ്കിൽ കുടുംബത്തെ പെടുത്തുമെന്നാണ്. വർഷങ്ങളായി ബൈജു എന്റെ പുറകിലാണ്. എന്തിനാണെന്ന് അറിയില്ല. ബൈജു പൗലോസിന്റെ ഭാര്യയുടെ കസിന്റെ വിവാഹം മോചനത്തിൽ ഇടപെടാത്തിന്റെ
പേരിലാണ് വിരോധം. എസ്‌പി സുദർശനും കേസിന്റെ പേരും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP