സിൽവർ ലൈനിന് രണ്ടു ലക്ഷം കോടി ചെലവഴിക്കുന്നവർക്ക് കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ 2000 കോടി നൽകാനില്ല; സർക്കാർ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്; കൺസഷൻ ഔദാര്യമല്ല വിദ്യാർത്ഥികളുടെ അവകാശം; ഗതാഗത മന്ത്രിയെ സഭയിൽ പൊളിച്ചടുക്കി വി ഡി സതീശൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങൾ നിയമസഭയിൽ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടതു സർക്കാറിന്റെ കാലത്ത് 5000 കോടി കെഎസ്ആർടിസിക്ക് സഹായമായി നൽകിയെന്ന മന്ത്രിയുടെ വാദങ്ങളെയാണ് പ്രതിപക്ഷ നേതാവ് പൊളിച്ചടുക്കിയത്. കേരളത്തിലെ സാധാരണക്കാരന്റെ അഭയമായ പൊതുഗതാഗത സംവിധാനം എത്രത്തോളം മോശമായാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് കെ.എസ്.ആർ.ടി.സി പ്രതിസന്ധി പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചത്. ഇതിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭയിൽ നിന്നും വാക്കൗട്ട് ചെയ്തത്.
പ്രതിപക്ഷ നേതാവിന്റെ സഭാ പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ ലാഭത്തിലാണെന്ന് വ്യവസായ മന്ത്രി ചോദ്യോത്തരവേളയിൽ നിയമസഭയെ അറിയിച്ചിരുന്നു. അതേ ഉശിരിലുള്ള ഗതാഗത മന്ത്രിയുടെ വർത്തമാനം കേട്ടാൽ കെ.എം.എം.എല്ലിനേക്കാൾ കൂടുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണോ കെ.എസ്.ആർ.ടി.സിയെന്ന് സംശയിച്ചു പോയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
'യു.ഡി.എഫിന്റെ കാലത്ത് എത്ര കൊടുത്തു? 1500 കോടി കൊടുത്തു. ഞങ്ങൾ 5000 കോടി കൊടുത്തു.' മന്ത്രി പറഞ്ഞ മറുപടിയാണിത്. യു.ഡി.എഫ് കാലത്ത് 1500 കോടി കൊടുത്താൽ തീരാവുന്ന കുഴപ്പങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 5000 കോടി കൊടുത്താൽ പോലും തീരാത്ത പ്രശ്നങ്ങളാണ്. യു.ഡി.എഫ് കാലത്തെ കെ.എസ്.ആർ.ടി.സിയുടെയും ഇപ്പോഴത്തെ കാലത്തെ കെ.എസ്.ആർ.ടി.സിയുടെയും സ്ഥിതി എന്താണ്? ഇപ്പോഴത്തെ നഷ്ടം എന്താണ്? അവിടുത്തെ ബുദ്ധിമൂട്ടുകളും പ്രയാസങ്ങളും എന്താണ്? എന്തായാലും എല്ലാം വ്യക്തമാകുന്ന രീതിയിലാണ് മന്ത്രി കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
ഒരോ പത്തു വണ്ടി വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴും ഭരണപക്ഷാംഗങ്ങൾ കൈയടിച്ചു. ഈ ആറു വർഷം കൊണ്ട് വാങ്ങിയ വണ്ടി എത്രയാണ്? 110 വണ്ടി. യു.ഡി.എഫ് കാലത്ത് വാങ്ങിയത് എത്രയാ? 2700 വണ്ടി. എന്നിട്ടും മന്ത്രി പറയുകയാണ് എല്ലാം ഗംഭീരമായി പോകുകയാണെന്ന്. പറയുന്നതിൽ യാതൊരു അടിത്തറയുമില്ല. കഴിഞ്ഞ മാസത്തെ വരുമാനം 127 കോടി, ചെലവ് 171 കോടി, നഷ്ടം 44 കോടി, പെൻഷൻ ബാധ്യത 70 കോടി. 114 കോടിയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ തകർക്കാനാണ് ഡീസലിന്റെ മൊത്ത വില കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. അതിനെതിരെ സമരം ചെയ്യാൻ പ്രതിപക്ഷവും ഒപ്പമുണ്ട്. ഇന്ധന വില വർധനവിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്. അതിൽ നിന്നൊരു തുകയെടുത്ത് കെ.എസ്.ആർ.ടി.സിക്ക് ഫ്യുവൽ സബ്സിഡി കൊടുക്കണമെന്ന ഒരു നിർദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. എന്നിട്ട് അത് സർക്കാർ ചെയ്തില്ലല്ലോ?
മഹാമാരി വന്ന സാഹചര്യത്തിലും പൊതുമേഖലാ സ്ഥാപനത്തെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 85 ശതമാനം ഷെഡ്യൂളുകൾ ഓടുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. ഇവിടെ ഇരിക്കുന്ന ഏതെങ്കിലും എംഎൽഎയ്ക്ക് പറയാനാകുമോ, അവരുടെ മണ്ഡലത്തിൽ 85 ശതമാനം ഷെഡ്യൂളുകളും ഓടുന്നുണ്ടെന്ന്?
ദേശസാൽക്കരിക്കപ്പെട്ട റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഓടുകയുമില്ല പ്രൈവറ്റ് ബസിന് അനുമതിയും നൽകില്ലെന്ന അവസ്ഥയാണ്. സാധാരണക്കാരായ ജനങ്ങളാണ് അതിന്റെ ഇരകളാകുന്നത്. സാധാരണക്കാരന്റെ ബുദ്ധിമൂട്ടാണ് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നത്. തിരുവനന്തപുരത്ത് ബസ് ഇല്ലാത്തതു കൊണ്ട് നൂറു കണക്കിന് വിദ്യാർത്ഥികൾ ക്യൂ നിൽക്കുന്ന ചിത്രം എല്ലാ പത്രങ്ങളിലും വന്നില്ലേ? കെ.എസ്.ആർ.ടി.സി ലാഭമുണ്ടാക്കുന്നതിന് പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിനോട് പ്രതിപക്ഷത്തിന് എതിർപ്പില്ല. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ പ്രധാന ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രതിപക്ഷം സംസാരിക്കുന്നത് സാധാരണക്കാർക്കു വേണ്ടിയാണ്.
നേരത്തെ 48000 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 27000 തൊഴിലാളികൾ മാത്രമാണുള്ളത്. 20000 പേർക്ക് ശമ്പളം കൊടുക്കുന്നതിന്റെ ബാധ്യത കൂടി കുറഞ്ഞു. നേരത്തെ പ്രതിദിനം പതിനേഴ് ലക്ഷം കിലോ മീറ്റർ സർവീസ് നടത്തുമായിരുന്നു. ഇപ്പോൾ പത്തു ലക്ഷം കിലോ മീറ്റർ മാത്രമേയുള്ളൂ. നേരത്തെ പുതിയ വണ്ടികളാണ് ദീർഘദൂര സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ 9 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വണ്ടികളാണ് സർവീസ് നടത്തുന്നത്. പെൻഷൻ കൊടുക്കുന്നത് എപ്പോഴെങ്കിലുമാണ്. ഇതൊക്കെ പരിതാപകരമായ സാമ്പത്തിക അവസ്ഥയെയാണ് കാണിക്കുന്നത്. അത്രത്തോളം തകർച്ചയിലേക്ക് ഒരു പൊതുമേഖലാ സ്ഥാപനം പോകുകയാണ്.
ആലുവ, ഇടപ്പാൾ, ഇഞ്ചക്കൽ, തേവര, ചടയമംഗലം, ആറ്റിങ്ങൽ എന്നിവിടങ്ങൾ കെ.എസ്.ആർ.ടി.സി ബസുകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ലോക്ഡൗൺ കാലത്ത് എല്ലാ വാഹനങ്ങളും റൊട്ടേഷൻ വ്യവസ്ഥയിൽ ഓടിക്കാൻ തീരുമാനിച്ചിരുന്നു. ഡീസൽ വാഹനങ്ങൾ കിടന്നാൽ നശിച്ച് പോകാതിരിക്കാനായിരുന്നു ഇത്. ഇൻഷൂറൻസ് കൊടുക്കണം എന്നായപ്പോൾ റൊട്ടേഷൻ നിർത്തി. ആ വണ്ടുകൾ മുഴുവൻ അവിടെക്കിടന്ന് തകരുകയാണ്. മൂവായിരത്തോളം ബസുകൾ ആക്രിയായി മാറുകയാണ്. 700 കോടി രൂപയുടെ നഷ്ടമാണ് ആ ഇനത്തിൽ മാത്രം കെ.എസ്.ആർ.ടി.സി ഉണ്ടാകാൻ പോകുന്നത്. നാട്ടിലെ ജനങ്ങൾ വഹിക്കുന്ന കുരിശാണിത്. ആ കുരിശുമായാണ് പ്രതിപക്ഷം നിയമസഭയിൽ വന്നിരിക്കുന്നത്.
വിദ്യാർത്ഥികളുടെ കൺസഷൻ വിഷയത്തിൽ അപമാനകരമായ പ്രസ്താവനയാണ് മന്ത്രി നേരത്തെ നടത്തിയത്. ഒരു പൊതി ചോറ് വീട്ടിൽ നിന്നും കൊണ്ടു വരാൻ പറ്റാത്ത അവസ്ഥയിലാണ് പല കുട്ടികളും. ഒരു നിയോജക മണ്ഡലത്തിൽ പോലും ഇരുപതിനായിരത്തോളം പേർ ഉച്ചഭക്ഷണത്തിനു നിവൃത്തി ഇല്ലാത്തവരായുണ്ട്. രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന വീട്ടിലെ കുട്ടികൾക്ക് അഞ്ചും പത്തും രൂപ കൊടുത്ത് കെ.എസ്.ആർ.ടി.സിയിൽ പോകാൻ പറ്റുമോ? കൺസഷൻ ഔദാര്യമല്ല. കുട്ടികൾക്ക് ന്യായമായ കൺസഷൻ കൊടുക്കണ്ടേ? അങ്ങനെ ഒരു സമീപനം കുട്ടികളോട് കാട്ടിയാൽ നിങ്ങൾ വലതുപക്ഷ സർക്കാരാണെന്ന് പറയേണ്ടി വരും.
കെ.എസ്.ആർ.ടി.സി ഒരു സർവീസാണ്. ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനം മാത്രമല്ല. സ്വിഫ്റ്റ് എന്ന പുതിയ കമ്പനി ഉണ്ടാക്കി ലാഭകരമായ ദീർഘദൂര സർവീസുകളെ നിങ്ങൾ അതിൽ ഉൾപ്പെടുത്തി. സ്ഥിരം ജീവനക്കാർ ആരുമില്ല. കരാർ തൊഴിലാളികളാണ് ഈ കമ്പനിയിലുള്ളത്. ഇത് ഇടതു പക്ഷ നയമാണോയെന്ന് നിങ്ങൾ പറയണം. സ്വകാര്യ കമ്പനി നടത്തുന്നതു പോലെ ഇത് ലാഭത്തിൽ പോകും. അപ്പോൾ ബാക്കിയുള്ള 85 ശതമാനവും ഉൾപ്പെടുന്ന യഥാർത്ഥ കെ.എസ്.ആർ.ടി.സി വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തും. സ്വാഭാവികമായ ദയാവധമാണ് കെ.എസ്.ആർ.ടി.സിയെ കാത്തിരിക്കുന്നത്.
സിൽവർ ലൈനിനു വേണ്ടി രണ്ടു ലക്ഷം കോടി രൂപ ചെലവാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി 2000 കോടി രൂപ ചെലവാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് ഇടതുപക്ഷമല്ല വലതുപക്ഷ വ്യതിയാനം വന്നിരിക്കുന്ന സർക്കാരാണെന്ന് ഞങ്ങൾ പറയും. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കാൻ തയാറാകത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍