കോർക്ക് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണ; തെറ്റുകൾക്ക് ക്ഷമ ചോദിച്ചു മാർ സ്റ്റീഫൻ ചിറപ്പണത്ത് രണ്ട് ട്രസ്റ്റിമാരും രാജിവച്ചു
സ്വന്തം ലേഖകൻ
കോർക്ക്, അയർലൻഡ്:കോർക്കിലെ സീറോ മലബാർ കമ്മ്യൂണിറ്റിയിൽ ഒന്നര വർഷമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയായി. ഔദ്യോഗികമായി സീറോ മലബാർ സഭ രൂപം കൊണ്ടിട്ടില്ലാത്ത അയർലണ്ടിൽ സഭയുടെ പേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സഭയെന്നു തെറ്റിദ്ധരിപ്പിച്ചു പണംപിരിക്കാനുള്ള ശ്രമത്തെ കോർക്കിലെ വിശ്വാസികൾ സഭയുടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എങ്കിലും തെറ്റിദ്ധരിപ്പിക്കലും എതിർപ്പുന്നയിച്ചവരെ ഒറ്റപ്പെടുത്തലും തുടർന്നതോടെ അയർലണ്ടിലെ നുൺഷ്യോ അടക്കമുള്ളവർക്ക് ഔദ്യോഗികമായി പരാതികൊടുത്തിനെ തുടർന്നാണ് പ്രശ്നപരിഹാരത്തിനുള്ള ചർച്ചയ്ക്ക് വഴിതെളിഞ്ഞതെന്നു കോർക്കിലെ കമ്മ്യൂണിറ്റി അംഗങ്ങൾ വെളിപ്പെടുത്തി.
കോർക്ക് ആൻഡ് റോസ് രൂപത അധ്യക്ഷൻ മാർ. ഫിന്റൻ ഗാവിൻ മുൻകൈയെടുത്ത് യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തു മെത്രാനുമായും കോർക്കിലെ വിശ്വാസികളുമായും ചർച്ചകൾ നടത്തുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന മാരത്തൺ ചർച്ചകളിൽ മെത്രാന്മാരെ കൂടാതെ സെക്രട്ടറി ഫാ. മൈക്കിൾ കീഹേയ്ൻ, അയർലണ്ടിലെ സീറോമലബാർ വിശ്വാസികളുടെ നാഷണൽ കോ-ഓർഡിനേറ്റർ ഫാ. ക്ലമന്റ് പടത്തിപറമ്പിൽ , കമ്മ്യൂണിറ്റിയുടെ തുടക്കംമുതൽ വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച വിശ്വാസികൾ, കമ്യുണിറ്റിയുടെ ചാപ്ലെൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. ചർച്ചകളിൽ മുഴുവൻ സമയവും Br. Martin മോഡറേറ്റർ ആയിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ ചർച്ചകൾക്കൊടുവിലാണ് സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടായത്.
മെത്രാന്മാരുടെ ചർച്ചയിൽ ധാരണയായ കാര്യങ്ങൾ ശനിയാഴ്ച്ചത്തെ ചർച്ചാ മധ്യേയും ഞായറാഴ്ച കുർബാനക്ക് ശേഷവും മെത്രാന്മാർ പ്രസ്താവിച്ചു. കോർക്കിലേത് സീറോ മലബാർ സഭയല്ല, സഭയുടെ കമ്മ്യൂണിറ്റിയാണെന്നും ആ സമൂഹത്തിന്റെ അജപാലനത്തിനായി മാർ ചിറപ്പണത്തു നിർദ്ദേശിക്കുന്ന വൈദീകനെ കോർക്ക് രൂപതയുടെ അധ്യക്ഷനെന്ന നിലയിൽ താനാണ് നിയമിച്ചിരിക്കുന്നതെന്നും തന്റെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മാർ. ഫിന്റൻ ഗാവിൻ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. കോർക്കിലെ സീറോ മലബാർ സഭയുടെ പേരിലുള്ള ട്രസ്റ്റ് സഭയാണെന്നും, ട്രസ്റ്റാണ് ഇനിമുതൽ സേവനങ്ങൾ നല്കുന്നതെന്നുമായിരുന്നു പ്രചരിപ്പിച്ചിരുന്നത്. കമ്മ്യൂണിറ്റിയിലെ ആർക്കും കുർബാനയടക്കമുള്ള കൂദാശകളോ വേദപാഠമോ നിഷേധിക്കപ്പെടാൻ പാടില്ലെന്നും ഫിന്റൻ മെത്രാൻ എടുത്തുപറഞ്ഞു. ട്രസ്റ്റിനെ തെറ്റായ രീതിയിലാണ് അവതരിപ്പിച്ചതെന്നും ട്രസ്റ്റ് കമ്മ്യൂണിറ്റിയുടെ കീഴിലാണ് വരുന്നതെന്നും വ്യക്തമാക്കി. കുട്ടികൾക്ക് വേദപാഠം നൽകുന്നതുമായി ബന്ധപ്പെട്ട് പല തെറ്റുകളും ഉണ്ടായിട്ടുണ്ട്. അത് ഇനി ആവർത്തിച്ചുകൂടാ. കൂടാതെ ട്രസ്റ്റിമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടോ ഭരണപരമായ മറ്റെന്തെങ്കിലും പരാതികളോ ഉണ്ടെങ്കിൽ കോർക്ക് ബിഷപ്പിനെ നേരിട്ടു അറിയിക്കാവുന്നതാണെന്നും അറിയിച്ചു.
'തെറ്റുകൾ മനുഷികമാണ്, ക്ഷമ ചോദിക്കുന്നു': മാർ ചിറപ്പണത്ത്
തലമുറകളിലൂടെ ലഭിച്ച വിശ്വാസം കത്തുസൂക്ഷിക്കുന്നതിൽ കോർക്ക് ആൻഡ് റോസ് രൂപതയിലെ സീറോ മലബാർ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും സേവനം ചെയ്തു വരുന്ന പുരോഹിതരെയും മാർ സ്റ്റീഫൻ ചിറപ്പണത്തു അഭിനന്ദിച്ചു. അതുപോലെ സീറോ മലബാർ സഭയുടെ കോർക്കിലെ അജപാലനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള അവഗണനകളോ വേദനയോ ആർക്കെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കുന്നുവെന്നും, മറക്കാനും പൊറുക്കാനും തയ്യാറായില്ലെങ്കിൽ സമൂഹത്തിന് മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പക്ഷെ, അതു തുടർന്നും തെറ്റു ചെയ്യാനുള്ള ലൈസൻസല്ലെന്നും അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു. എതിർപ്പ് അറിയിച്ചവർ സഭാവിരുദ്ധരാണെന്ന് വരുത്തിത്തീർക്കാൻ ഇമെയിൽ വഴിയും സോഷ്യൽ മീഡിയയിലൂടെയും ശ്രമങ്ങൾ നടന്നിരുന്നു. നിലവിലെ ചാപ്ലൈനായ ഫാ. ജിൽസൻ കോക്കണ്ടത്തിലിന് മാത്രമായിരിക്കും കമ്മ്യൂണിറ്റിയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനുള്ള പൂർണ്ണമായ ചുമതലയെന്നും നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ ശരിയാക്കാൻ അദ്ദേഹത്തിനു സമയം കൊടുക്കണമെന്നും മാർ ചിറപ്പണത്തു അഭ്യർത്ഥിച്ചു.
കൈക്കാരന്മാർ രാജിവച്ചു
കമ്മ്യൂണിറ്റിയെ സംബന്ധിച്ച പ്രഖ്യാപനങ്ങൾ വന്നതോടെ തങ്ങളെ തെറ്റിദ്ധരിപ്പിച്ചു കോർക്കിലെ സമൂഹത്തെ ഭിന്നിപ്പിച്ചവർക്കെതിരെ ശക്തമായ വികാരമാണ് ഉടലെടുത്തത്. ഫാ. സിബി നോമിനേറ്റ് ചെയ്ത രണ്ടു കൈക്കാരന്മാർ ഇന്നലെ രാജിവച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞയാളെ ഫാ. സിബി കൈക്കാരനാക്കിയിരുന്നു. അങ്ങനെയുള്ളവരടക്കം വിഭജനത്തിനും വിഭാഗീയതക്കും കൂട്ടുനിന്നവർ തൽസ്ഥാനങ്ങളിൽ തുടരുന്നത് സമൂഹത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ തടസ്സമാണെന്നു കോർക്കിലെ കമ്മിറ്റിയംഗങ്ങളുൾപ്പടെയുള്ള വിശ്വാസികൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ നടന്ന യോഗത്തിൽ ഫാ. സിബിയുടെ നേതൃത്വത്തിൽ കൈക്കാരന്മാർ നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ തെറ്റായിരുന്നെന്നും കുർബാനയും വേദപാഠവും നിഷേധിക്കപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും യോഗത്തിൽ മെത്രാന്മാർ തുറന്നു സമ്മതിച്ചു. പണപ്പിരിവിന് വേണ്ടി സഭാ നിയമങ്ങൾ വളച്ചൊടിച്ചതും യോഗത്തിൽ ചോദ്യം ചെയ്യപ്പെട്ടു. പണത്തിന്റെ അടിസ്ഥാനത്തിൽ അംഗങ്ങളെ പൊതുയോഗത്തിൽനിന്നും അയോഗ്യരാക്കുന്ന നിയമം സീറോ മലബാർ സഭയുടെ പള്ളിയോഗനിയമത്തിൽ പോലുമില്ലാത്തതാണെന്നു ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതു പരിശോധിക്കാൻ പ്രത്യേക നിർദ്ദേശമുണ്ടായി. ക്രൈസ്തവമല്ലാത്തതും സഭാനിയമങ്ങൾക്ക് വിരുദ്ധവുമായ രീതിയിൽ പ്രവർത്തിച്ചിരുന്ന പ്രതിനിധിയോഗത്തിനെതിരെ യോഗത്തിൽ പരാതികളുയർന്നു. തങ്ങൾക്ക്അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ വിവരിക്കപ്പെട്ടത് ഞെട്ടലോടെയാണ് മെത്രാന്മാർ കേട്ടതെന്നു യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു.
കേട്ടുകേൾവിയില്ലാത്ത പ്രവർത്തനങ്ങൾ
കമ്മ്യൂണിറ്റിയുടെയോ പൊതുയോഗത്തിന്റെയോ മെത്രാന്റെയോ അറിവ് കൂടാതെ 'Syro Malabar Church of Cork' എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കുകയും അതിൽ ചേർന്നു പണം കൊടുക്കാത്തവർക്കു കുർബാനയും വേദപാഠവും നിഷേധിക്കാൻ ചാപ്ലൈനായിരുന്ന കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. സിബി അറയ്ക്കലും അദ്ദേഹത്തിന്റെ നോമിനിമാരായ കൈക്കാരന്മാരും കൂടി തീരുമാനിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന്ട്രസ്റ്റിന്റെ ആദ്യ ചെയർമാനായിരുന്ന ഡബ്ലിൻ രൂപതയിൽ പ്രവർത്തിക്കുന്ന പുരോഹിതൻ നേരത്തെ തൽസ്ഥാനമൊഴിഞ്ഞിരുന്നു.
തുടർന്ന് സമൂഹത്തിൽ നിന്നും വന്ന എതിർപ്പുകളെ മറികടക്കാൻ അനുസരിക്കാത്തവരെ ഒറ്റപ്പെടുത്തുക, അധിക്ഷേപിക്കുക, മാമ്മോദീസ, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ട്രസ്റ്റിന്റെ ഫോം ഒപ്പിട്ടു പണം കൊടുക്കണം എന്നാവശ്യപ്പെടുക തുടങ്ങിയ കുത്സിതമാർഗ്ഗങ്ങൾ സ്വീകരിച്ചതോടെ പ്രശ്നങ്ങൾ മറ്റൊരുതലത്തിലേക്ക് എത്തുകയായിരുന്നു. സീറോ മലബാർ കുർബാന നടക്കുന്ന പള്ളിയുടെ മുൻപിൽ വിശ്വാസികൾ പ്രതിഷേധിക്കുകയുണ്ടായി.
കാലതാമസം ഉണ്ടായെങ്കിലും തങ്ങൾ കൊടുത്ത പരാതിയിൽ നടപടികൾ തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് കമ്മ്യുണിറ്റിയംഗങ്ങൾ പ്രതികരിച്ചു. കോർക്ക് കമ്മ്യൂണിറ്റിയിലെ അൻപതോളം കുടുംബങ്ങൾ ഒരുമിച്ചാണ് പണത്തിനുവേണ്ടി തങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള ശ്രമത്തെ ചോദ്യം ചെയ്തത്. കുട്ടികളുടെ വേദപാഠം നഷ്ടപ്പെടുത്തുകയും സമൂഹത്തെ വിഭജിക്കുകയും ചെയ്തിട്ട് എന്തു നേടിയെന്നു ഇതിനൊക്കെ ഉത്തരവാദികളായവർ ചിന്തിക്കണമെന്നു പരാതിയുന്നയിച്ചവർ ആവശ്യപ്പെട്ടു. തങ്ങൾ ഉന്നയിച്ച മുഴുവൻ കാര്യങ്ങളിലും അനുകൂലമായ നടപടി സഭാനേതൃത്വത്തിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു. കേരളത്തിലെ സഭയിൽ നടക്കുന്നത് പോലെ തങ്ങൾക്ക് അനുകൂലമായ ചിലരെ മാത്രം ഉൾപ്പെടുത്തി ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചു വിശ്വാസികളെ ചൂഷണം ചെയ്യാൻ നടത്തിയ ശ്രമങ്ങളാണ് അയർലണ്ടിലെ വിശ്വാസികൾക്കാകെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ കലാശിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്