ഇത് സജ്ജനാർ മോഡൽ നീതി ! ഏഴ് എൻകൗണ്ടറുകളിലൂടെ പീഡകരെ വിറപ്പിച്ച തെലുങ്കാനാ മാതൃകയുമായി അസം പൊലീസും; 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതിയെ ഏറ്റുമുട്ടലിൽ തീർത്തു; വനിതാ ഉദ്യോഗസ്ഥയെ അടക്കം ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമം വെടിവയ്പ്പായെന്ന് വിശദീകരണം.
ന്യൂസ് ഡെസ്ക്
ഗുവാഹത്തി: കൂട്ടബലാത്സംഗ കേസ് പ്രതിയെ എൻകൗണ്ടറിൽ കൊലപ്പെടുത്തി അസം പൊലീസ്. വനിതാ പൊലീസ് ഉദ്യോഗസ്ഥ ട്വിങ്കിൾ ഗോസ്വാമി ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെയാണ് ഏറ്റുമുട്ടലിൽ പൊലീസ് കൊലപ്പെടുത്തിയത്. 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിക്കി അലി(20) യാണ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്.
ഏഴ് എൻകൗണ്ടറുകളിലൂടെ പീഡകരെ വിറപ്പിച്ച തെലുങ്കാനയിലെ വിസി സജ്ജനാർ മോഡൽ നീതിനിർവഹണമാണ് അസം പൊലീസും നടപ്പാക്കിയത്. ഫെബ്രുവരി 16നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബിക്കി അലിക്കും മറ്റു നാലുപേർക്കുമെതിരെ ഒരാഴ്ച മുൻപ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ചൊവാഴ്ചയാണ് ഇയാൾ പിടിയിലായത്. ആൾക്കൂട്ട ആക്രമണം ഭയന്നു ചൊവ്വാഴ്ച രാത്രിയാണു പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്.
ബിക്കി അലി എന്ന ഇരുപതുകാരനാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു സംഭവം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതിക്ക് നേരേ വെടിയുതിർത്തെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റനിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. നെഞ്ചിലും പുറത്തും അടക്കം നാല് തവണയാണ് യുവാവിന് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം അറിയിച്ചു.
ബിക്കി അലിയും പ്രതികളും പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതിനു ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു.
സംഭവത്തിനു ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി ഫെബ്രുവരി 19 നു ഗുവാഹത്തിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി അവിടെ വച്ച് വീണ്ടും കൂട്ട ബലാത്സംഗം ചെയ്തു.
ഇതോടെ വിഷാദരോഗം ബാധിച്ച പെൺകുട്ടി സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണു ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്നു പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു.
അതേ സമയം മാധ്യമശ്രദ്ധ നേടിയ ഏഴ് എൻകൗണ്ടറുകൾ ഇതിന് മുൻപ് ആന്ധ്രാ-തെലങ്കാനയിൽ നടന്നിട്ടുണ്ട്. ആ എൻകൗണ്ടറുകൾക്കെല്ലാം പറയാനുള്ളതും സമാനമായ തിരക്കഥയാണ്.
മാധ്യമങ്ങൾ അറിയുന്ന എൻകൗണ്ടറുകളുടെ തുടക്കം 2008ലാണ്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എന്ന് വിഖ്യാതി നേടിയ വിസി സജ്ജനാർ തന്നെയാണ് ഇതിൽ ഏറെയും മുന്നിൽ നിന്നു നടപ്പാക്കിയത്.
വിദ്യാർത്ഥികൾക്ക് മേൽ ആസിഡൊഴിച്ച മൂന്ന് യുവാക്കളെ പൊലീസ് വെടിവെച്ചു കൊന്നത്. അന്ന് പറഞ്ഞത് ഇങ്ങനെ: തെളിവെടുക്കാൻ ബൈക്കും ആസിഡ് കുപ്പിയും ഒളിപ്പിച്ചുവെച്ചിടത്ത് പോയപ്പോൾ യുവാക്കൾ പൊലീസിനെ നാടൻ തോക്കുകൊണ്ട് ആക്രമിച്ചു. സ്വയ രക്ഷയ്ക്ക് പൊലീസ് യുവാക്കളുടെ നേർക്ക് നിറയൊഴിച്ചു.
രണ്ടാമത്തെ എൻകൗണ്ടർ 2015ലായിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് സർക്കാരിന്റെ നയം തന്നെ സംശയമുള്ളവരെ വെടിവെച്ചു കൊല്ലാം എന്നുള്ളതായിരുന്നു. അന്നത്തെ ഇര തെഹ്രീക്ക് ഗൽബാ-എ-ഇസ്ലാം എന്ന സംഘടനയുടെ അംഗമായ വികാറുദ്ദീനും ഒപ്പമുണ്ടായിരുന്ന നാലുപേരുമായിരുന്നു. വാറങ്കൽ ജയിലിലെ വിചാരണത്തടവുകാരായ ഈ അഞ്ചുപേരെയും ഹൈദരാബാദ് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊലീസ് കൊലപ്പെടുത്തിയത്.
ഇവർ ആയുധങ്ങൾ തട്ടിയെടുത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു അന്നും പറഞ്ഞത്. എന്നാൽ മരിച്ചവരുടെ കൈകൾ വിലങ്ങണിയിച്ച നിലയിലായിരുന്നു. അവരെങ്ങനെ പൊലീസിനെ ആക്രമിക്കുമെന്ന് ചോദ്യമുയർന്നെങ്കിലും അന്വേഷണം ഉണ്ടായില്ല.
2015ൽ തന്നെ പിന്നെയും രണ്ട് എൻകൗണ്ടറുകൾ നടന്നു. തെലങ്കാന ഛത്തീസ്ഗഢ് അതിർത്തിയിൽ വിവേക് കൊടമഗുണ്ട്ല എന്ന 19 വയസുകാരനെയും മാവോയിസ്റ്റുകളെന്ന് പറയപ്പെടുന്ന രണ്ട് സ്ത്രീകളെയും വെടിവെച്ചുകൊന്നു. അന്നും പൊലീസിന്റെ തിരക്കഥ ഇവർ ആക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു. എന്നാൽ കൊലപാതകത്തിന് മുൻപ് ഇരകൾ ക്രൂരമായ പീഡനത്തിന് വിധേരായിട്ടുണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. അസ്ഥികളും താടിയെല്ലും ഒടിഞ്ഞ നിലയിലായിരുന്നു.
2016 സെപ്റ്റംബറിലും സമാനമായ എൻകൗണ്ടർ നടന്നിട്ടുണ്ട്. മഹിത, സാഗർ എന്നീ രണ്ടുപേരെ മാവോയിസ്റ്റെന്ന് പറഞ്ഞ് പൊലീസ് വെടിവെച്ചു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അപ്പോഴും ഭാഷ്യം. എന്നാൽ ഇവരും കൊടിയ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മൃതദേഹത്തിലെ മുറിവുകൾ സാക്ഷിയായിരുന്നു.
തെലങ്കാനയിലെ ഭദ്രാദ്രി-കൊത്താഗുഡം പ്രദേശത്ത് എട്ടുപേരെയാണ് പൊലീസ് മാവോയിസ്റ്റ് എന്ന് ആരോപിച്ച് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞെങ്കിലും പോയിന്റ് ബ്ലാങ്കിൽ നിർത്തിവെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു.
കഴിഞ്ഞ വർഷം ജൂലയിലാണ് ലിംഗണ്ണ എന്ന വ്യക്തിയെ സിപിഐ(എം എൽ) ന്യൂ ഡെമോക്രസിയുടെ ഏരിയ കമാണ്ടർ എന്ന് ആരോപിച്ച് പൊലീസ് വെടിവെച്ചത്. ലിംഗണ്ണയോടൊപ്പം ഏഴു ഗ്രാമീണരെയും നക്സലൈറ്റുകളാണെന്ന് പറഞ്ഞ് കൊലപ്പെടുത്തി.
ലിംഗണ്ണയുടെ കൊലപാതകത്തിന് ശേഷം ഏറെ മാധ്യമശ്രദ്ധ നേടിയ എൻകൗണ്ടറാണ് മാവോയിസ്റ്റ് മുഹമ്മദ് നയിമുദ്ദീന്റേത്. 1993 -ൽ ഐപിഎസ് ഉദ്യോഗസ്ഥൻ കെ വൈ വ്യാസിന്റെ ഘാതകനായിരുന്നു നയീം.
എൻകൗണ്ടറുകൾക്കും പൊലീസിന് പറയാനുള്ളത് ഒറ്റ തിരക്കഥ മാത്രമാണ്. ഈ പ്രതികളെല്ലാം പൊലീസിനെ ആക്രമിച്ചു, പ്രാണരക്ഷാർഥം വെടിവെച്ചുകൊന്നു. മേൽപ്പറഞ്ഞ പല കേസുകളിലും പൊലീസ് വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ ഹൈദരബാദിൽ അവസാനം നടത്തിയ എൻകൗണ്ടർ പൊലീസിന് വീരപരിവേഷമാണ് ജനങ്ങൾക്കിടയിൽ നൽകിയത്.
ആരെങ്കിലും കുറ്റകൃത്യം ചെയ്താൽ, അവരെ വകവരുത്തിയിരിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാതയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പിന്തുടരുന്നതെന്നു പ്രതിപക്ഷം ആരോപണം ഉയർത്തുന്നതിനിടെയാണ് ഏറ്റുമുട്ടലിൽ ബിക്കി അലി കൊല്ലപ്പെടുന്നത്.
അസമിൽ 2021 മേയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ജനുവരി 28 വരെ 80 എൻകൗണ്ടറുകളിലായി 28 പേർ കൊല്ലപ്പെടുകയും 73 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി സംസ്ഥാന സർക്കാർ ഗുവാഹത്തി ഹൈക്കോടതിയിൽ അടുത്തിടെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
2021 മെയ് മുതൽ സംസ്ഥാനത്തു 80 വ്യാജ ഏറ്റുമുട്ടലുകൾ നടന്നതായും 28 പേർ കൊല്ലപ്പെട്ടതായും ആരോപിച്ചു ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകനായ ആരിഫ് ജ്വാദർ സമർപ്പിച്ച ഹർജിയിലായിരുന്നു സർക്കാരിന്റെ വിശദീകരണം. സംസ്ഥാനത്തു നടന്ന ഏറ്റുമുട്ടലുകളിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ഇരകളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്നുമുള്ള കേസിൽ ഗുവാഹത്തി ഹൈക്കോടതിയിൽ വാദം തുടരുമ്പോഴാണ് സമാനമായ ഒരു കേസും കൂടി റിപ്പോർട്ട് ചെയ്യുന്നത്.
സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണു പ്രതികൾ കൊല്ലപ്പെടുന്നതെന്നാണ് എല്ലാ കേസുകളിലും പൊലീസ് ഉയർത്തുന്ന വാദം. കൊല്ലപ്പെടുന്ന എല്ലാ പ്രതികളും പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് റിവോൾവറുകൾ തട്ടിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്നത്.
പരിശീലനം ലഭിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് എല്ലാ പ്രതികൾക്കും റിവോൾവർ തട്ടിയെടുക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നും ആരിഫ് ജ്വാദർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാൽ ആരിഫ് ജ്വാദറിന്റെ വാദങ്ങൾ അസം സർക്കാർ തള്ളി.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്