കൈ വെള്ളയിൽ എംഡിഎംഎ വിതറി മുക്കിലേക്ക് വലിക്കാൻ നോക്കിയപ്പോൾ ഒരു കാറ്റടിച്ച് എല്ലാം പറന്നു; അന്ന് നഷ്ടമായ 1600 രൂപയ്ക്ക് പകരമുണ്ടാക്കിയത് കോടികൾ; അമ്മാവന്റെ മകളെ കൂട്ടിന് കിട്ടിയപ്പോൾ പടുത്തയർത്തിയത് വമ്പൻ മാഫിയാ സാമ്രാജ്യം; ഇന്റർനെറ്റിലെ സൂത്രവഴികളിലൂടെ ഡോണായി; നിസാം ഇനി അകത്ത്
അനീഷ് കുമാർ
കണ്ണൂർ: ഏതൊരു മയക്കുമരുന്ന് ഡോണിനെയും പോലെ കണ്ണുർ തെക്കി ബസാർ സ്വദേശി നിസാം അബ്ദുറഹിമാൻ മയക്കുമരുന്ന് ഇടപാട് തുടങ്ങിയത് വളരെ ചുരുങ്ങിയ മൂലധനത്തിൽ നിന്നാണ്. ഒന്നാം കോവിഡ് തരംഗത്തിനിടെയാണ് അടിപൊളി ജീവിതം നയിക്കാൻ പറ്റിയ ബിസിനസ് ഡ്രഗ്സ് സെയിൽസാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇന്റർനെറ്റിൽ ഇതിനായുള്ള സുത്രവഴികൾ തിരയാൻ തുടങ്ങി. ബംഗ്ലൂരുവാണ് മയക്കുമരുന്ന് ലഭിക്കുന്ന കേന്ദ്രമെന്ന് മനസിലായപ്പോൾ വീട്ടിൽ നിന്നും സംഘടിപ്പിച്ച പതിനായിരം രൂപയുമായി അങ്ങോട്ടുവെച്ചു പിടിക്കുകയായിരുന്നു.
നേരത്തെ കണ്ണുർ ജില്ലയിലെ മയക്കുമരുന്ന് ഇടപാടുകൾക്ക് നേതൃത്വം നൽകിയ താഴെ ചൊവ്വ മരക്കാർ കണ്ടിയിലെ ബന്ധുവായ ജനീസിനൊപ്പമായിരുന്നു ഫിൽഡിലിറങ്ങിയത്. നേരത്തെ കഞ്ചാവ് ഉപയോഗിച്ചിരുന്ന നിസാം ഒരു ദിവസം സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി എം.എ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വീട്ടിലെ മുകൾ നിലയിലെ മുറി അടച്ചു പൂട്ടിയായിരുന്നു പരീക്ഷണം. കൈ വെള്ളയിൽ എം.ഡി.എം.എ വിതറി ചെറുതായി മുക്കിലേക്ക് വലിക്കാൻ നോക്കിയപ്പോൾ ഒരു കാറ്റടിച്ച് അതൊക്കെ പറത്തിക്കളയുകായായിരുന്നു. ഇതോടെയാണ് താൻ ഒരിക്കലും എം.ഡി.എം.എ ഉപയോഗിക്കില്ലെന്നു തിരുമാനിച്ചതെന്നാണ് നിസാം അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
എന്നാൽ അന്ന് നഷ്ടമായ 1600 രൂപയുടെ എം.ഡി.എം.എയ്ക്കു പകരം ഇപ്പോൾ കോടികൾ ബിസിനസിലുടെ താൻ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ബംഗ്ളൂരിലെ പബ്ബുകളിൽ മാത്രമല്ല കേരളം മുഴുവനുള്ള സ്ഥലങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയാണ് നിസാമും ജനീസും വളർന്നു പന്തലിച്ചത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും ആവശ്യക്കാർ കണ്ണുരിലെത്തി. ബൾക്കീസിനെ ഉപയോഗിച്ചാണ് ഓപ്പറേഷൻ മുഴുവൻ നടത്തിയിരുന്നത്.
ബംഗ്ളൂരിൽ നിന്നും തുണിത്തരങ്ങൾ ജനീസിന്റെ കടയിലേക്ക് പാർസൽ അയക്കുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. തന്റെ അമ്മാവന്റെ മകളായ ബൾക്കീസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിയാവുന്നതുകൊണ്ട് അതിവിദഗ്ദ്ധമായി ഇവരെ വലയിൽ വീഴ്ത്തുകയായിരുന്നു. കോവിഡ് കാലത്ത് ഭർത്താവ് നടത്തിയിരുന്ന ബംഗ്ളുരിലെ ടീ ഷോപ്പു പൂട്ടിയത് ബൾക്കിസിനെ ഗത്യന്തരമില്ലാതെ മയക്കുമരുന്ന് ബിസിനസ്സെന്ന പ്രലോഭന വഴികളിലേക്ക് ഇറക്കുകയായിരുന്നു. ബൾക്കീസ് മാത്രമല്ല കോവിഡ് കാലത്ത് സാമ്പത്തിക കടക്കെണിയിലായ നിരവധി വീട്ടമ്മമാരും പ്രവാസികളും നിസാമിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
എന്നാൽ നേരത്തെ പൊലീസ് നിരീക്ഷണത്തിലായിരുന്ന ബൾക്കിസും ഭർത്താവ് അഫ്സലും രണ്ടു കോടിയിലേറെ വിലവരുന്ന മയക്കുമരുന്നുമായി അവിചാരിതമായി പൊലിസ് പിടിയിലായതോടെയാണ് തെക്കി ബസാറിലെ നിസാമിനും കുരുക്ക് വീണത്. അന്നു മുങ്ങിയ ഇയാൾ പിന്നീട് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. കണ്ണുർ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടക അതിർത്തിയായ ഹൊസങ്കടിയിൽ വെച്ചു ഇയാൾ പിടിയിലാകുന്നത്.
എം.ഡി.എം എ മാത്രമല്ല എം.ഡി.എം.എ മാത്രമല്ല നിസാം അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാവുന്ന കൊക്കെയ്നും കടത്തിയിരുന്നതായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ വെളിപ്പെടുത്തി. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു. മയക്കുമരുന്ന് റാക്കറ്റിൽ നിസാമിനൊപ്പം കേസിൽ നേരത്തെ അറസ്റ്റിലായ അഫ്സൽ - ബൾക്കിസ് ദമ്പതികളെ കൂടാതെ മറ്റു ചിലരും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന' അതു കൊണ്ടു തന്നെ അന്വേഷണ സംഘം കൂടുതൽ വിപുലീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചു.
ബൾക്കി സുമായി അടുത്ത കുടുംബ ബന്ധമാണ് തനിക്കുള്ളതെന്നും അതിനാലാണ് അവരെ ഏജന്റായി തെരഞ്ഞെടുത്തതെന്നും നിസാം മൊഴി നൽകിയിട്ടുണ്ട്. ബംഗ്ളൂരിൽ നിന്നും ടൂറിസ്റ്റ് ബസ് വഴി എം.ഡി.എം.എ ഉൾപ്പെടെ ബൾക്കി സിന് എത്തിച്ചു നൽകിയത് നിസാമാണെന്നാണ് ഇയാൾ അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളിൽ നിന്നും വ്യക്തമായത്. ചൂരിദാർ മെറ്റീരിയൽ അയക്കുന്ന കൂട്ടത്തിലാണ് നിസാം പത്തിലേറെ തവണ കോടികളുടെ എം.ഡി.എം.എഹാഷിഷ് ഓയിൽ ബ്രൗൺഷുഗർ, എന്നിവ കടത്തിയിട്ടുണ്ട്. ബംഗ്ളുരിൽ നിന്നും നെജീരിയക്കാർ കൈമാറിയിരുന്ന എം.ഡി.എം.എയാണ് ഇയാൾ മൊത്തമായി വാങ്ങി ചില്ലറ വിൽപ്പന നടത്തിയിരുന്നത്.
കർണാടകയിലെ പല സ്ഥലങ്ങളിലും വിൽപ്പനയ്ക്കായി ഒളിസങ്കേതങ്ങളുണ്ട്. കേരള-കർണാടക അതിർത്തിയായ ഹൊസങ്കടിയിൽ വച്ചാണ് കാറിൽ സഞ്ചരിക്കവെ നിസാം പിടിയിലായത്. എന്നാൽ ദേഹത്തു നിന്നും വാഹനത്തിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ല. കണ്ണുരിൽ പിടികൂടിയ ഏഴു മയക്കുമരുന്ന് കേസുകളിൽ നിസാമിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. ഇയാളുടെ കൂട്ടാളിയായ പ്രവർത്തിച്ചിരുന്ന ജനീസ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്. ബംഗളുരിൽ നിന്നും എം.ഡി.എം.എ കടത്തിയ കേസിലും കണ്ണുർ പടന്ന പാലത്ത് ജനീസിന്റെ കടയിൽ നിന്നും എൽ.എസ്.ഡി പി ടി കൂടിയ കേസിലും നിസാം പ്രതിയാണെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു.
മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ അഫ്സൽ - ബൾക്കിസ് ദമ്പതികളുമായി നിസാം പണമിടപാടുകൾ നടത്തിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് നിസാം ഇടപാടുകാരിൽ നിന്നും പണം സ്വീകരിച്ചിരുന്നത്. ബൾക്കിസിനും ഓരോ ഇടപാടിനും കമ്മിഷനും ഇതു കൂടാതെ സ്പെഷ്യൽ ഇൻസെന്റിവും നൽകിയിരുന്നു എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ തോട്ടടയിൽ നിന്നും നേരത്തെ പൊലിസ് എം.ഡി എം.എ പി ടി കൂടിയ കേസിൽ തനിക്കു പങ്കുണ്ടെന്നു ബൾക്കിസ് സമ്മതിച്ചിട്ടുണ്ട്. ഇവരെയും ഭർത്താവ് അഫ്സലിനെയും വീണ്ടും ചോദ്യം ചെയ്യാനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വാങ്ങുമെന്ന് എസ്പി അറിയിച്ചു.
ബംഗ്ളുരിൽ നേരത്തെ രണ്ടു കിലോ കഞ്ചാവ് കടത്തിയ കേസിൽ കർണാടക പൊലിസിന്റെ പിടിയിലാവുകയും ജയിലിൽ കിടക്കുകയും ചെയ്തയാളാണ് നിസാം കണ്ണൂർ സിറ്റി, എടക്കാട് പൊലിസ് പരിധിയിൽ നിന്നും പിടികൂടിയ വിവിധ മയക്കുമരുന്ന് കേസുകളിൽ ഇയാൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്. കണ്ണുരിൽ നിന്നും കേന്ദ്രീകരിച്ചാണ് കേരളത്തിനകത്തും പുറത്തും നിസാം മയക്കുമരുന്ന് ഇടപാടുകൾ നടത്തിയത് നിസാമിന്റെ നെറ്റ് വർക്കിൽ അഫ്സലും ബൾക്കിസും മാത്രമല്ല മറ്റു പലരുമുണ്ടെന്ന് സംശയിക്കുന്നതായിങ്കണ്ണുർസിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.പ്രതിയെ ഇന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ പ്രത്യേകം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ മാർച്ച് ഏഴിനാണ് കണ്ണൂർ പ്ളാസയിലെ പാർസൽ ഓഫിസിൽ പടന്ന പ്പാലത്തെ ടെക്സ്റ്റയിൽസിന്റെ പേരിൽ ബംഗ്ളൂരിൽ നിന്നും വന്ന രണ്ടു കിലോ വരുന്ന എം.ഡി.എം.എ, ഓപ്പിയം എന്നിവയടക്കം തുണിത്തരങ്ങളുടെ പായ്ക്കറ്റിൽ ഒളിപ്പിച്ചു വെച്ച മയക്കുമരുന്ന് കടത്താനെത്തിയതാഴെചൊവ്വകാപ്പാട് സി.പി. സ്റ്റോറി ലെ ഡാഫോഡിൽസിൽ വില്ലയിൽ താമസിക്കുന്ന കോയ്യോട് കേളപ്പന്മുക്ക് സ്വദേശി അഫ്സൽ ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി ബൾക്കിസ്എന്നിവർ പിടിയിലായത്.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വൻ മയക്കുമരുന്ന് ഇടപാടുകൾക്ക് നേത്യത്വം നൽകിയത് നിസാം, ജനീസ് എന്നിവരാണെന്ന് വ്യക്തമായത്. കണ്ണുർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, ഗ്രേഡ് എസ്ഐമാരായ നാസർ, രഞ്ചിത്ത്, അജയൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍