പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ അവൾ ഒരു അമ്മയായി; സിസേറിയനിലൂടെ ഇന്ന് ജന്മം നൽകിയത് പെൺകുഞ്ഞിന്; പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആ പത്തുവയസുകാരി യാഥാർത്ഥ്യം എങ്ങനെ ഉൾക്കൊള്ളും; അതിജീവനം വെല്ലുവിളിയാകുന്നത് രണ്ട് കുരുന്നുകൾക്ക്
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: പിതാവിന്റെ ലൈംഗിക അതിക്രമത്തിൽ ഗർഭിണിയായ പത്ത് വയസ്സുകാരി ഇന്നൊരു പെൺകുഞ്ഞിന് ജന്മം നൽകി. മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ കളിച്ചുനടക്കേണ്ട പ്രായത്തിൽ താൻ ഒരു അമ്മയായി എന്ന് അവൾ തിരിച്ചറിഞ്ഞിട്ടില്ല. യാഥാർത്ഥ്യം ആ കുരുന്ന് എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കയുണ്ട്.
പെൺകുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഈ മാസം ഏഴിന് ഒരു ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇക്കാര്യം ഗൗരവത്തോടെ കണ്ട ഹൈക്കോടതി പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപംനൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പെൺകുട്ടിയെ പരിശോധിച്ച് രണ്ട് ദിവസത്തിനകം മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.
ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടെയും ഉചിതമായ നടപടി സ്വീകരിക്കാൻ മെഡിക്കൽ ബോർഡിന് അനുമതി നൽകിക്കൊണ്ട് മാർച്ച് പത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്.
പിതാവിന്റെ ക്രൂരതയ്ക്കിരയായ ആ പത്തുവയസ്സുകാരിയുടെ 31 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകയായ കബനി ദിനേശ് എം. മുഖേനെ പെൺകുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. എങ്ങനെയാണ് ഈ കേസിലേക്ക് എത്തിച്ചേർന്നതെന്ന് അഡ്വ. കബനി ദിനേശ് മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ പാനൽ കൗൺസിലറാണ് അഡ്വ. കബനി ദിനേശ്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി എല്ലാവർക്കും അനുവദിക്കാറില്ല. അതിനാൽ തന്നെ ഇത്തരമൊരു സംഭവം കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോൾ ഏറ്റെടുക്കാമോയെന്ന് കമ്മറ്റി ചോദിച്ചു. ഇതൊരു ഡെലിക്കേറ്റായ വിഷയമാണല്ലോ. അതിനാൽ തന്നെ ഏറ്റെടുക്കാമെന്ന് അറിയിച്ചു. അങ്ങനെയാണ് ഈ മാൻഡമസ് റിട്ട് പെറ്റീഷൻ സമർപ്പിക്കുന്നതെന്ന് അഡ്വ. കബനി ദിനേശ് പറയുന്നു.
പത്തുവയസ്സുകാരി സ്വന്തം പിതാവിനാൽ ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ വിഷയം ദൗർഭാഗ്യകരമാണെന്നും ഇത് സത്യമാണെങ്കിൽ സമൂഹം മുഴുവൻ ലജ്ജിച്ച് തലതാഴ്ത്തേണ്ടിവരുമെന്നും വിധിന്യായം പ്രസ്താവിക്കുന്ന വേളയിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ആ വ്യക്തി കുറ്റവാളിയാണെങ്കിൽ നിയമപരമായി ശിക്ഷയുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അഡ്വ. കബനി ദിനേശ് പറയുന്നു
പത്ത് വയസ്സുകാരിയുടെ അമ്മയും പൊലീസ് ഉദ്യോഗസ്ഥയുമാണ് വന്നത്. അമ്മയോട് ഞാൻ ഒന്നും സംസാരിച്ചില്ല. സംസാരിക്കാൻ പറ്റുന്ന ഒരു അവസ്ഥയായിരുന്നില്ലല്ലോ അത്. കാര്യങ്ങൾ എല്ലാം വിശദമാക്കിയത് പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. മെഡിക്കൽ റിപ്പോർട്ട് അടിസ്ഥാനമാക്കി മാത്രമേ എനിക്ക് മുന്നോട്ടുപോകേണ്ടിയിരുന്നുള്ളൂ. ഗർഭമലസിപ്പിക്കാൻ പറ്റുമോ ഇല്ലയോ എന്നതായിരുന്നു നമ്മുടെ മുൻപിലുണ്ടായിരുന്ന ചോദ്യം. അതിനാൽ തന്നെ ഗർഭമലസിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു.
പക്ഷേ, ഇക്കാര്യത്തിൽ റിസ്ക്ക് ഉണ്ടായിരുന്നു. ഈ പെൺകുട്ടിയുടെ പ്രായം പത്ത് വയസ്സാണ്. 31 ആഴ്ചയായിരുന്നു ഭ്രൂണത്തിന്റെ പ്രായം. 28 ആഴ്ചയായപ്പോൾ മാത്രമാണ് ഇവർ ഇക്കാര്യം അറിഞ്ഞതെന്നാണ് മെഡിക്കൽ റെക്കോർഡ്സിൽ നിന്ന് എനിക്ക് മനസ്സിലായത്. നിലവിലെ നിയമപ്രകാരം ഇത്തരമൊരു സാഹചര്യത്തിൽ അബോർഷൻ അനുവദിക്കാനാവില്ല. 2021-ൽ ഭേദഗതി ചെയ്ത ഗർഭച്ഛിദ്രത്തെ സംബന്ധിച്ച നിയമപ്രകാരം 24 ആഴ്ച വരെയായ ഗർഭം അലസിപ്പിക്കാനേ അനുവാദം നൽകാനാകൂ. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭഛിദ്രത്തിന് അസാധാരണ സാഹചര്യങ്ങളിൽ അനുമതി നൽകാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. സമാനമായ ഒരു സംഭവത്തിൽ ബോംബെ ഹൈക്കോടതി പ്രസ്താവിച്ച ഒരു വിധി ഞാൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു കൂടി കോടതി പരിഗണിച്ചു.
മാർച്ച് അഞ്ച് വെള്ളിയാഴ്ചയാണ് ഞാൻ ഈ വിഷയത്തിൽ ഇടപെട്ടത്. ഏഴാം തിയതി തിങ്കളാഴ്ച തന്നെ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് അന്നുതന്നെ കേസ് പരിഗണിച്ച ഹൈക്കോടതി കുട്ടിയുടെ ആരോഗ്യവും മറ്റും പരിശോധിക്കാൻ ഉടൻതന്നെ മെഡിക്കൽ ബോർഡിന് രൂപംനൽകിക്കൊണ്ട് ഇടക്കാല ഉത്തരവും നൽകി. രണ്ടുദിവസത്തിനകം തന്നെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.
അവർ നൽകിയ റിപ്പോർട്ട് ഇപ്രകാരമായിരുന്നു: പത്തുവയസ്സുകാരി പെൺകുട്ടി 30 ആഴ്ചയും ആറ് ദിവസവും ഗർഭിണിയാണ്. സിസേറിയൻ ഡെലിവറി മാത്രമേ നടത്താനാകൂ. ഇതിന് അനസ്തീസ്യയുടെയും ശസ്ത്രക്രിയയുടെയും അപകടസാധ്യതകളുണ്ട്. 1.557 കിലോഗ്രാമാണ് ഗർഭസ്ഥ ശിശുവിന്റെ തൂക്കം. കുഞ്ഞിനെ പുറത്തെടുത്താൽ ആ കുഞ്ഞ് രക്ഷപ്പെടാൻ 80 ശതമാനത്തോളം സാധ്യതയുണ്ട്. അതൊടൊപ്പം തന്നെ നവജാതശിശു വൈകല്യങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ തന്നെ നിയോനേറ്റൽ ഐ.സി.യു. പരിചരണം ആവശ്യമാണ്. നവജാതശിശുവിന് ന്യൂറോളജിക്കൽ തകരാറുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. സൈക്യാട്രിക് കൺസൾട്ടേഷനും ആവശ്യമായി വന്നേക്കാമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.
ഇതിനെത്തുടർന്ന്, മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ വേണ്ട കാര്യങ്ങൾ ചെയ്യാൻ മെഡിക്കൽ ബോർഡിന് കോടതി നിർദ്ദേശം നൽകി. കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കാൻ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന് നിർദേശവും നൽകി. കുഞ്ഞ് ജീവനോടെ ജനിച്ചാൽ നവജാതശിശുവിന്റെ പൂർണ ആരോഗ്യത്തിന് ആവശ്യമായ വൈദ്യസഹായങ്ങളെല്ലാം നിയമപ്രകാരം നടത്താനും കോടതി നിർദേശിച്ചു. ജനിക്കുന്ന കുഞ്ഞിനും ഉണ്ടല്ലോ ഭരണഘടനാപരമായ അവകാശങ്ങൾ.
ബോംബെ ഹൈക്കോടതി വിധിയുടെ മാർഗനിർദേശങ്ങൾ തന്നെയാണ് ഇവിടെയും സ്വീകരിച്ചത്. കാരണം, ഗർഭിണിയായത് ഒരു പത്തുവയസ്സുകാരിയാണല്ലോ. ആ കുട്ടിക്ക് എന്ത് ഉത്തരവാദിത്വമാണ് ഈ പ്രായത്തിൽ ഏറ്റെടുക്കാനാവുക? ആ മാർഗനിർദേശങ്ങൾ തന്നെ സ്വീകരിക്കാം എന്നതായിരുന്നു ഞാനും കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെ കോടതിയും പിന്തുണച്ചു. മാർഗനിർദേശങ്ങൾ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് പ്രായോഗികമാക്കേണ്ട സാഹചര്യം വന്നത് കേരള ഹൈക്കോടതിക്ക് ആയിരുന്നു.
ഇപ്പോൾ ആ പത്തുവയസ്സുകാരി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. ഇരുവരും സുഖമായിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കുഞ്ഞിനും അമ്മയ്ക്കും മികച്ച ചികിത്സയും പരിചരണവും നൽകും. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങൾ നിലവിൽ ഇല്ല എന്ന് കേട്ടപ്പോൾ ഒരു സമാധാനം. മാതൃ-ശിശു ബന്ധത്തിനൊന്നും ഈ കേസിൽ പ്രസക്തിയില്ല. തനിക്ക് എന്ത് സംഭവിച്ചുവെന്ന് പോലും ആ പത്തുവയസ്സുകാരിക്ക് മനസ്സിലായിട്ടില്ല.
ആ കുട്ടിയുടെ ഭാവി ഇനി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ട്. വിദേശത്ത് ഇങ്ങനെ ചില കേസുകൾ ഉണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട്. പക്ഷേ, അത്തരമൊരു സമൂഹമല്ലല്ലോ നമ്മുടെ നാട്ടിലുള്ളത്. ആ പത്തുവയസ്സുകാരി ഭാവിയിൽ ഇക്കാര്യങ്ങൾ എങ്ങനെ ഉൾക്കൊള്ളും, സമൂഹം എങ്ങനെ പ്രതികരിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് മുൻപിലുണ്ട്. ഇനിയാണ് അവരുടെ യഥാർഥ അതിജീവനം തുടങ്ങേണ്ടത്. പത്തുവയസ്സുകാരിക്ക് സൈക്കോളജിക്കൽ സപ്പോർട്ട് ഉൾപ്പടെയുള്ള കാര്യങ്ങൾ നൽകേണ്ടിവരും. അത്തരം കാര്യങ്ങളിലൊക്കെ ഇനിയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്.
കോടതി ഉത്തരവ് ഉള്ളതിനാൽ നവജാത ശിശുവിന്റെ സംരക്ഷണവും ചുമതലയും ഇനി സർക്കാരിന്റെ ഏജൻസി ഏറ്റെടുക്കാനാണ് സാധ്യത. ചൈൽഡ് കെയർ ഹോം പോലുള്ള നിരവധി സൗകര്യങ്ങൾ ഉള്ളതിനാൽ അത്തരം സംവിധാനങ്ങളായിരിക്കും ഇനി പരിഗണിക്കുക. ദത്ത് നൽകലും പരിഗണിച്ചേക്കും. ഇത്തരം കാര്യങ്ങൾ ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യങ്ങൾ പിന്നീടായിരിക്കും തീരുമാനിക്കുക.
ഭരണസംവിധാനവും നീതിപീഠവും ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് വളരെ പെട്ടെന്നുണ്ടായ ഈ വിധി. ഈ വിഷയത്തിൽ എല്ലാവരും മനസ്സ് അർപ്പിച്ചാണ് പ്രവർത്തിച്ചത്. വലിയൊരു സംതൃപ്തിയാണ് ഇത് നൽകിയതെന്നും അഡ്വ. കബനി ദിനേശ് പറയുന്നു.
Stories you may Like
- ബാലികയുടെ ആവശ്യം തള്ളി ലണ്ടൻ ഹൈക്കോടതി; ഗർഭഛിദ്രം നടത്താൻ കോടതിയുടെ നിർദ്ദേശം
- ട്രെയിനിന്റെ അടിയിൽ നിന്നും അഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി
- കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്നും വീണ പെൺകുട്ടി മരിച്ചു
- പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് മുത്തച്ഛൻ
- ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനി ഗർഭിണി: പൊലീസുകാരൻ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്