ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വപ്ന പദ്ധതിയായ കാരവൻ പാർക്കിനും ഭൂപ്രശ്നങ്ങൾ; ഭൂരിഭാഗം വില്ലേജുകളിലും പാർക്കുകൾ നിർമ്മിക്കാൻ നിയമതടസം; പട്ടയ ഭൂമിയിൽ വീട് നിർമ്മാണത്തിന് മാത്രം അനുമതി ഇല്ലാത്തത് വെല്ലുവിളി; സിപിഐയുടെ താൽപ്പര്യക്കുറവും ടൂറിസം സംരംഭകരെ നിരാശയിലാക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വകുപ്പിന്റെയും സ്വപ്ന പദ്ധതിയായ കാരവാൻ കേരളാ പദ്ധതിക്കും തടസ്സമായി ഭൂപ്രശ്നങ്ങൾ. ഇടുക്കി അടക്കമുള്ള ഹൈറേഞ്ച് ഏരിയകളിലാണ് കാരവാൻ പദ്ധതികൾ ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ഇവിടങ്ങളിൽ പട്ടയഭൂമിയാണ് കൂടുതൽ എന്നതു കൊണ്ടു തന്നെയാണ് കാരവാൻ ടൂറിസത്തിനും അനുതി നൽകുന്നത് തടസമായിരിക്കുന്നത്. പതിവുപോലെ റവന്യൂ കൈവശം വെക്കുന്ന സിപിഐയുടെ എതിർപ്പും പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് ഭൂമിക്ക് പട്ടയം ലഭിച്ചിട്ടുള്ളതുമായ ഭൂരിഭാഗം വില്ലേജുകളിലും കാരവൻ പാർക്കുകൾ നിർമ്മിക്കാൻ നിയമതടസ്സമുണ്ട്. ഇതു മറികടന്ന് പാർക്കുകൾ തുടങ്ങിയാൽ പിന്നീട് നിയമക്കുരുക്കിലാകുമോയെന്ന സംശയമാണ് സംരഭകർക്കുള്ളത്. ഒരു മാസം മുൻപ് പള്ളിവാസൽ പവർഹൗസിനു സമീപം കാരവൻ പാർക്ക് നിർമ്മിക്കാനുള്ള സ്വകാര്യ സംരംഭകന്റെ അപേക്ഷയിൽ റവന്യു വകുപ്പിൽനിന്നുള്ള കൈവശാവകാശ രേഖ വേണമെന്നാവശ്യപ്പെട്ട് പള്ളിവാസൽ പഞ്ചായത്ത് മറുപടി നൽകിയിരുന്നു.
പഞ്ചായത്തിലേക്കു നൽകുന്ന എല്ലാ കൈവശാവകാശ സർട്ടിഫിക്കറ്റിലും ഭൂമി എന്താവശ്യത്തിനാണ് പതിച്ചു നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് റവന്യു വകുപ്പിനു ലഭിച്ചിട്ടുള്ള നിർദ്ദേശം. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം നൽകിയിട്ടുള്ള ഭൂമിയിൽ കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമാണ് അനുമതിയുള്ളത്. ഈ സാഹചര്യത്തിൽ നിർമ്മാണ നിരോധനം നിലവിലുള്ള വില്ലേജുകളിലും കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു വില്ലേജുകളിലും ഗാർഹികേതര നിർമ്മാണങ്ങൾക്ക് വിലക്കുണ്ട്.
കഴിഞ്ഞ ദിവസം ബൈസൺവാലി വില്ലേജിൽ നീന്തൽക്കുളം നിർമ്മിക്കാൻ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ പോലും ഭൂപതിവ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് നിരസിച്ചിരുന്നു. കാരവൻ കേരളയുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളുടെ അനുമതി അപേക്ഷകൾ തീർപ്പാകാതെ കിടക്കുന്നുണ്ടെന്നാണ് വിവരം. കാരവൻ പാർക്കുകൾക്കായി ചുരുങ്ങിയത് 50 സെന്റ് ഭൂമിയെങ്കിലും വേണമെന്നാണ് ടൂറിസം വകുപ്പിന്റെ നിർദ്ദേശം.
പാർക്കുകളിൽ ജല സംഭരണികൾ, വിനോദത്തിനുള്ള തുറന്ന ഇടങ്ങൾ, ഡ്രൈവ് ഇൻ ഏരിയ, മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയെല്ലാം ഉണ്ടാകണമെന്ന നിബന്ധനയുമുണ്ട്. ഭൂപതിവ് ചട്ട പ്രകാരം വീടൊഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങളൊന്നും അനുവദനീയമല്ലാത്ത സാഹചര്യത്തിൽ 1964 ലെ ചട്ടപ്രകാരം പതിച്ചു നൽകിയ സ്ഥലത്ത് കാരവൻ പാർക്കുകൾക്ക് എങ്ങനെ അനുമതി നൽകുമെന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
സെറ്റിൽമെന്റ് പട്ടയമുള്ള ഭൂമിയിൽ മാത്രമാണ് ഉപാധിരഹിത നിർമ്മാണങ്ങൾക്ക് അനുമതിയുള്ളത്. പക്ഷേ, മറയൂർ ഉൾപ്പെടെയുള്ള ഏതാനും വില്ലേജുകളിൽ വിരലിലെണ്ണാവുന്ന സെറ്റിൽമെന്റ് പട്ടയങ്ങൾ മാത്രമാണുള്ളത്. എന്നാൽ സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് പ്രവർത്തനമാരംഭിച്ച വാഗമണിൽ റവന്യു രേഖകളൊന്നും പഞ്ചായത്ത് ആവശ്യപ്പെട്ടില്ല. ഡിടിപിസി നൽകിയ കത്തിന് മറുപടിയായി പദ്ധതി നടപ്പാക്കുന്നതിൽ പഞ്ചായത്തിന് എതിർപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
വാഗമണിൽ കാരവാൻ പാർക്ക് പദ്ധതി നടപ്പിലാക്കിയ ഭൂമി തോട്ട ഭൂമിയാണെന്നും ബിടിആർ രജിസ്റ്ററിൽ ഉൾപ്പെട്ട ഇവിടെ പദ്ധതി ആരംഭിക്കുന്നതിന് റവന്യു വകുപ്പിന്റെ എൻഒസി ആവശ്യമില്ലെന്നുമാണ് ഏലപ്പാറ വില്ലേജ് ഓഫിസർ പറയുന്നത്. എന്നാൽ ടൂറിസം പ്രാധാന്യമുള്ള ജില്ലയിലെ ഭൂരിഭാഗം വില്ലേജുകളിലും ഭൂപതിവ് ചട്ട ഭേദഗതി കൊണ്ടുവരാതെ കാരവൻ പാർക്ക് പോലുള്ള പദ്ധതികൾ ആരംഭിക്കുന്നതിന് നിയമതടസ്സങ്ങളുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
ടൂറിസം മേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കാൻ കൊണ്ടുവന്ന 'കാരവൻ കേരള' പദ്ധതി കേരളത്തിൽ നടപ്പിലാക്കിയിരുന്നു. സ്വദേശികൾക്കും ഇതരസംസ്ഥാനക്കാർക്കും വിദേശികൾക്കും കേരളത്തിന്റെ പ്രകൃതി ഭംഗി നന്നായി ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ലോകപ്രശസ്ത വാഹനനിർമ്മാതാക്കളായ ജർമനിയിലെ മേഴ്സിഡസ് കമ്പനിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവനും പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കുപയോഗിക്കാം. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്്ന്മെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടി പൂർണ്ണമായി സജ്ജീകരിച്ച അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനാണ് ഭാരത് ബെൻസിൽ നിന്ന് ഒരു സംരംഭകൻ പദ്ധതിക്കായി വാങ്ങിയിരിക്കുന്നത്.
സോഫാ കം ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ എന്നിവ ഉൾക്കൊള്ളുന്ന അടുക്കള, തീന്മേശ, ശൗചാലയം, എയർകണ്ടീഷണർ, ഇന്റർനെറ്റ് സൗകര്യം, ദൃശ്യ-ശ്രവ്യ സംവിധാനങ്ങൾ, ചാർജിങ് സംവിധാനം, ജി.പി.എസ് തുടങ്ങിയ സൗകര്യങ്ങളുള്ള വിവിധ കമ്പനികളുടെ കാരവനുകളാണ് ഉണ്ടാവുക. നാല്, ആറ് സീറ്റുകളുള്ള ഇത്തരം വാഹനങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്നതും വികസിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്താനാവും. കൂടാതെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഏറ്റവുമടുത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളിൽ കാരവൻ പാർക്കുകളുമുണ്ടാവും. രാത്രികാലങ്ങളിൽ അവിടെ വിശ്രമിക്കാം.
പ്രകൃതിക്കും പ്രാദേശിക സംസ്കാരങ്ങൾക്കും പ്രാധാന്യം നൽകുന്ന സി.ജി.എച്ച് എർത്ത് ഗ്രൂപ്പ് സംസ്ഥാനത്ത് പത്ത് കാരവൻ പാർക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇടുക്കിയിലെ മറയൂരിലാണ് ആദ്യ പാർക്ക് യാഥാർത്ഥ്യമാക്കുക. തേയിലത്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് ഏക്കർ സ്ഥലത്തായിരിക്കും ഈ പാർക്ക്. തുടക്കത്തിൽ തന്നെ അഞ്ച് കാരവനുകൾ ഒരേ സമയം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. ആക്റ്റിവിറ്റി ഏരിയ, താമസ സ്ഥലം, ഡ്രൈവർമാർക്കുള്ള വിശ്രമമുറികൾ, ഭക്ഷണശാല തുടങ്ങി അതിഥികൾക്ക് സുഖപ്രദമായ താമസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടെ സജ്ജമാക്കും.
സംസ്ഥാനത്ത് ആദ്യ കാരവൻ ടൂറിസം പദ്ധതിക്ക് തുടക്കമിട്ട ബോബി ടൂർസ് ആൻഡ് ട്രാവൽസ് ഉൾപ്പെടെ അഞ്ചോളം സംരംഭകർ ഇതിനകം പാർക്ക് നിർമ്മാണത്തിന് സന്നദ്ധരായിട്ടുണ്ട്. ഹാരിസൺ മലയാളം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരും കാരവൻ പാർക്കുകൾ ഒരുക്കും. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലായി അഞ്ചു പാർക്കുകളാണ് നിലവിൽ പരിഗണിക്കുന്നത്.
കാരവനുകൾ ഒന്നിലധികം ദിവസം പാർക്ക് ചെയ്ത് താമസിക്കാൻ കഴിയുന്ന അത്യാധുനിക കാരവൻ പാർക്ക്, പകൽ മാത്രം പാർക്ക് ചെയ്യാവുന്ന ഡേ പാർക്ക്, താമസസൗകര്യമുള്ള റിസോർട്ടിന്റെ ഭാഗമായ ഹൈബ്രിഡ് പാർക്ക് എന്നിങ്ങനെ മൂന്നുതരം പാർക്കുകളാണ് പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ടൂറിസം പ്രദേശങ്ങളിൽ സ്വന്തമായി ഭൂമിയുള്ളവർക്കും തോട്ടങ്ങളിലും പാർക്കുകൾ സ്ഥാപിക്കാം. സഞ്ചാരികൾക്കും കാരവനും വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഉണ്ടാവണമെന്നത് മാത്രമാണ് മാനദണ്ഡം.
പാട്ടഭൂമിയിൽ ടൂറിസം പദ്ധതികൾ ആകാമെന്ന ഭേദഗതി കൂടി വന്നാൽ മാത്രമേ ഈ പദ്ധതി ഇനി മുന്നോട്ടു പോകുകയുള്ളൂ. ഇതിന് റവന്യൂ വകുപ്പ് കടുംപിടുത്തം പടിക്കുന്നതാണ് മുഹമ്മദ് റിയാസിന്റെ മോഹങ്ങൾക്ക് തടസമായിരിക്കുന്നത്.
Stories you may Like
- മകളുടെ വിവാഹം പൊടിപൊടിക്കാൻ പുത്തൻ കാരവാൻ വീട്ടിലെത്തിച്ച് സുരേഷ് ഗോപി
- മുഖ്യമന്ത്രിക്ക് ഇനി വേണ്ടത് സഞ്ചരിക്കുന്ന കാരവാൻ
- മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി
- റിയാസ് മൗലവി വധക്കേസിൽ നടന്നത് നിലവാരമില്ലാത്ത അന്വേഷണം
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്