പാഴ്സൽ കിട്ടാൻ പണം അടയ്ക്കാനായി സിബിഐയ്ക്കാർ വിളിച്ചാൽ സൂക്ഷിക്കുക; ചതിയിൽ വീണ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; അന്വേഷണ ഏജൻസികളുടെ കത്തിൽ വിശ്വസിച്ച പ്രവാസി ദമ്പതികൾക്ക് പറ്റിയ അമളി ഇങ്ങനെ
തിരുവനന്തപുരം: ലോകത്ത് ഏറ്റവും അധികം പറ്റിക്കപ്പെടുന്നത് മലയാളികളാണോ? അല്ലെങ്കിൽ മലയാളികളെ പറ്റിക്കാൻ എളുപ്പമാണോ? ലോകക്ക് വിവിധ വിധത്തിലുള്ള തട്ടിപ്പുകൾ നടക്കാറുണ്ട്. പ്രത്യേകിച്ചും ഓൺലൈൻ വഴി. ഇങ്ങനെ തട്ടിപ്പിന് ഇരയായി മിണ്ടാതിരിക്കുന്നവരാണ് നിരവധി പേർ. പ്രതികരിക്കുന്നവരുടെ എണ്ണം വളരെ ചുരുക്കമാണ്. എന്തായാലും പാഴ്സൽ കിട്ടാനായി പണം അടയ്ക്കാൻ പറഞ്ഞ് പറ്റിച്ചവർക്കെതിരെ പ്രവാസി ദമ്പതികൾ രംഗത്തെത്തിയിരിക്കയാണിപ്പോൾ. ദുബായിൽ താമസിക്കുന്ന മലയാളി ദമ്പതികളാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതു പോലെ ഇനി ആരും പറ്റിക്കപ്പെടരുതെന്ന് ബോധ്യപ്പെടുത്താൻ രംഗത്തെത്തിയത്.
ദുബായിൽ താമസിക്കുന്ന മലയാളി ദമ്പതികൾ ഫെയ്സ് ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ട റെയ്മണ്ട് ഫെലിക്സ് അലക്സാണ്ടർ എന്ന ഫ്രാങ്ക്. കുറച്ച് ദിവസത്തിനുള്ളിൽ ദമ്പതികളുടെ അടുത്ത സുഹൃത്തായി മാറി. ഇവരുമായി ഫ്രാങ്ക് ഒരു സ്കൈഷീൽഡ് ലോജിസ്റ്റിക്സ് വഴി ഒരു പാഴ്സൽ അയച്ചിട്ടുണ്ടെന്ന് ചാറ്റിലൂടെ അറിയിച്ചു. പാഴ്സലിനുള്ളിൽ കോടിക്കണക്കിന് രൂപ മൂല്യമുള്ള കമ്പനി രേഖകളും ഡോളറുമാണെന്നാണ് ഫ്രാങ്ക് അറിയിച്ചത്. പിന്നാലെ പാഴ്സൽ കൈപ്പറ്റുന്നതിനെ കുറിച്ചുള്ള ഫ്രാങ്കിന്റെ ഇമെയിലുകളും വന്നതോടെ ദമ്പതിമാർ ഇക്കാര്യം വിശ്വസിച്ചു. പാഴ്സലിനെ കുറിച്ചുള്ള വിശ്വാസ്യത ഉറപ്പ് വരുത്താനായി പാഴ്സലിന്റെ റഫറൻസ് നമ്പർ ഉപയോഗിച്ച് കമ്പനിയിൽ അന്വേഷിച്ചപ്പോൾ പാഴ്സൽ എത്തിയുണ്ടെന്ന് മറുപടിയാണ് സ്കൈഷീൽഡ് കമ്പനിയിൽ നിന്ന് ലഭിച്ചത്.
27.08.15ന് ഫെലിക്സ് പാഴ്സൽ അയച്ചിട്ടുണ്ടെന്നുള്ള വിവരം ദമ്പതികൾക്ക് ലഭിക്കുന്നത്. 31.08.15ന് പാഴ്സൽ ഡൽഹി എയർപോർട്ടിൽ എത്തിയുണ്ടെന്നും എത്രയും പെട്ടെന്ന് കൈപ്പറ്റണമെന്നും അറിയിച്ച് ഇമെയിലുകളും എത്തി. പാഴ്സലിൽ കിട്ടണമെങ്കിൽ 15000 ഡോളർ അടയ്ക്കണമെന്നുമായിരുന്നു ഫെലിക്സ് അറിയിച്ചത്. തുടർന്ന് കസ്റ്റംസ് , സിബിഐ, ഇന്ത്യൻ റവന്യൂ സർവീസ് തുടങ്ങിയ ഏജൻസികളുടെ ലെറ്റർപാഡിൽ പാഴ്സലിന്റെ ഉള്ളടക്കത്തെ കുറിച്ചും അതിലുള്ള പണത്തെ കുറിച്ചും അത് കിട്ടണമെങ്കിൽ അടയ്ക്കേണ്ട നികുതിയെ കുറിച്ചുള്ള നിർദ്ദേശങ്ങളും ലഭിച്ചതോടെ ദമ്പതികൾക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.
സിബിഐയിലെ ഉദ്യോഗസ്ഥൻ എന്ന പേരിൽ ഇന്ത്യയിൽ നിന്ന് ഫോൺകാളും വന്നതോടെ പാഴ്സലിനെ കുറിച്ചുള്ള സംശയങ്ങൾ പാടെ അകന്നു. പണം അടയ്ക്കേണ്ട വിലാസങ്ങളും ' സിബിഐ ഉദ്യോഗസ്ഥൻ' നൽകി. 'ഭട്ട് എന്റർപ്രൈസസിന്റെ' പേരിലും ഡൽഹി സ്വദേശിയായ അമിത് കുമാറിന്റെ പേരിലുമുള്ള അക്കൗണ്ട നമ്പരുകളിലേക്ക് പണമടയ്ക്കാനായിരുന്നു നിർദ്ദേശം. തുടർന്ന് 'സിബിഐ'യിൽ നിന്ന് കത്തും ലഭിച്ചു. കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ' നിങ്ങൾക്ക് വന്ന പാഴ്സൽ ഞങ്ങളുടെ പ്രത്യേക വിഭാഗം പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപ മൂല്യമുള്ള കമ്പനി രേഖകളാണെന്നും എന്നാൽ ഇന്ത്യൻ നിയമങ്ങളനുസരിച്ച് നിങ്ങൾക്ക് പാഴ്സൽ കൈമാറണമെങ്കിൽ 2000 ഡോളറിന്റെ നികുതി അടയ്ക്കണം. മൂന്നു ദിവസത്തിനുള്ളിൽ ഈ പണം നിങ്ങൾ മേൽപറഞ്ഞ അക്കൗണ്ടിൽ അടയ്ക്കണമെന്നുമായിരുന്നു കത്തിലെ നിർദ്ദേശം. പണം ലഭിച്ചു കഴിഞ്ഞാൽ 24 മണിക്കൂറിൽ പാഴ്സൽ നിങ്ങളുടെ വീട്ടിൽ എത്തിക്കും '
എന്നാൽ വിദേശത്ത് നിന്ന് പണം സ്വീകരിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന സംശയങ്ങൾ മുൻകൂട്ടി കണ്ട് രാജ്യാന്തര നാണയനിധിയുടെ പേരിലുള്ള സാക്ഷ്യപത്രവും ദമ്പതികൾക്ക് ലഭിച്ചു. ഈ പണത്തിന് തീവ്രവാദ, നോട്ടിരട്ടിപ്പ്, മയക്കുമരുന്ന്, ആയുധഇടപാട് സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്താരാഷ്ട്ര ഏജൻസിയുടെ സാക്ഷ്യപത്രം ലഭിച്ചതോടെ പാഴസലിനുള്ളിൽ കോടിക്കണക്കിന് രൂപയുടെ ഡോളർ ആണെന്നുള്ളത് ഇവർ വിശ്വസിച്ചു.
പിന്നീട് വന്ന ഇമെയിലിൽ പാഴ്സലിലെ 32000 ഡോളറും മറ്റ് രേഖകളും ലഭിക്കുന്നതിനു വേണ്ടി അടയ്ക്കേണ്ട തുകയുടെ വിശദാശംങ്ങളും ഉണ്ടായിരുന്നു. അഡ്മിനിസ്ട്രേറ്റിവ് ഫീസ് ..250 ഡോളർ, എയർപോർട്ട് ക്ലിയറൻസ്100 ഡോളർ, പരിശോധന ഫീസ്150 ഡോളർ. ആദ്യം 500 ഡോളർ അടയ്ക്കാനായിരുന്നു നിർദ്ദേശം. ഫ്രാങ്ക് റോളണ്ടിന്റെ പേരിൽ ഡൽഹിയിലുള്ള അക്കൗണ്ടിൽ പണം അടയ്ക്കാനായിരുന്നു നിർദ്ദേശം. ഇത് വിശ്വസിച്ച് 500 ഡോളർ അടച്ചപ്പോൾ വീണ്ടും ഏജന്റിന്റെ ഇമെയിൽ സന്ദേശം എത്തി. പാഴ്സൽ വിട്ട് കിട്ടുന്നതിനായി ഇന്ത്യൻ റവന്യൂ വകുപ്പിൽ 1450 ഡോളർ എത്രയും പെട്ടെന്ന് അടയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ആദ്യത്തെ അഞ്ഞൂറ് ഡോളറിനുള്ള പേമെന്റ് സ്ലിപ്പും ദമ്പതികൾക്ക് അയച്ചു കൊടുത്തു.
എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന് ചിന്തിച്ച് ദമ്പതികൾ 1450 ഡോളർ കൂടി അയച്ചു കൊടുക്കാൻ തീരുമാനിച്ചു. അതിനോടൊപ്പം ഈ പാഴ്സൽ ലഭിക്കുന്നതിനായി അവസാനമായി നൽകുന്ന പണം കൂടിയാണെന്ന ഇമെയിലും അയച്ചു. പണ സ്വീകരിച്ച്ുവെന്നുള്ള മറുപടിക്ക് പകരം പാഴ്സൽ ലഭിക്കുന്നതിനായി ഇൻക്ംടാക്സിൽ അടയ്ക്കേണ്ട പണം അയച്ചു കൊടുക്കാനാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ ദമ്പതികൾ ആകെ നൽകിയത് 4900 ഡോളർ.
പാഴ്സൽ കിട്ടണമെങ്കിൽ ആദായനികുതി വകുപ്പിന് ആറരലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇമെയിൽ എത്തി. പിന്നെ ഞങ്ങൾ കളി തമാശയ്ക്ക് ഇരിക്കുകല്ല എന്ന ഒരു ഉപദേശവും. ഇത്രയും ആയപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെടുകയാണെന്ന് ദമ്പതികൾക്ക് മനസിലായത്. ആദ്യത്തെ ഇമെയിൽ എത്തിക്കഴിഞ്ഞ ദിവസങ്ങൾക്കുള്ളിലാണ് വെസ്റ്റേൺ യൂണിയൻ മണിട്രാൻസ്ഫർ വഴി 5,349 യു.എ.ഇ ദിർഹം അയച്ചു കൊടുത്തത്. പിന്നീട് അവർ ആവശ്യപ്പെട്ടപ്പോഴെല്ലാം പണം നൽകി. ഈ മാസം ഒന്നാം തീയതിയാണ് ആദ്യ ഗഡു നൽകിയത്. രണ്ടു ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ പേരിൽ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞത്.
തട്ടിപ്പിന് ഇരയായവരിൽ പലരും മിണ്ടാതെ ഇരിക്കുമ്പോൾ, തങ്ങൾ പറ്റിക്കപ്പെട്ട സ്ഥിതിക്ക് മാറ്റാരും ഇത്തരത്തിലുള്ള വ്യാജ കത്തുകൾ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുത് എന്ന ആഗ്രഹമാണ് ഈ വാർത്തയും വിവരങ്ങളും 'മറുനാടനി'ലൂടെ പ്രവാസികളെ അറിയിക്കാൻ ഈ ദമ്പതികൾ തയ്യാറായത്. സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ഇവർ. അന്വേഷണ ഏജൻസികളുടെ പേരിൽ എങ്ങനെ തട്ടിപ്പ് നടത്തി എന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യവും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം