കോളയാട് 95കാരനെ കൊന്നത് കാട്ടു പോത്ത്; മട്ടന്നൂരിൽ ഓട്ടോ മറിച്ചത് കാട്ടുപന്നി; മലയോരത്ത് കടകളെല്ലാം ആറിന് അടയ്ക്കേണ്ട അവസ്ഥ; കർഷകർക്കും ദുരിതം; മൃഗങ്ങളെ വിരട്ടി ഓടിക്കാൻ പോലും പറ്റില്ല; മൃഗങ്ങൾക്ക് ആപത്ത് സംഭവിച്ചാൽ കേസും പൊല്ലാപ്പും; കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുമ്പോൾ
വൈഷ്ണവ് സി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കർഷർ വൻ പ്രതിസന്ധിയിൽ. ഇരിട്ടി, ആറളം, കൊട്ടിയൂർ, ആലക്കോട്, പേരാവൂര്‍, കേളകം തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നിയുടേയും കാട്ടാനയുടെയും ശല്യം രൂക്ഷം. സമീപപ്രദേശമായ വയനാട്ടിലും നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകരുടെ ഉറക്കം കെടുത്തുന്നു.
കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്ന ഇത്തരത്തിൽ മൃഗങ്ങൾ വരുത്തി വെക്കുന്ന നാശനഷ്ടങ്ങൾക്ക് കയ്യും കണക്കുമില്ല. പ്രതീക്ഷയോടെ തങ്ങളുടെ വിളവെടുപ്പുമായി കാത്തിരിക്കുന്ന കർഷകർക്ക് ഈ മൃഗങ്ങങ്ങൾ നൽകുന്നത് ഇരുട്ടടി ആണ്. കഴിഞ്ഞദിവസം ഇരിട്ടിയിൽ ബൈക്കിൽ യാത്ര ചെയ്യുന്ന യുവാക്കളായ അജിത്തിനെയും അഖിലിനെയും കാട്ടുപന്നി ആക്രമിച്ചിരുന്നു. സാരമായി ഇവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇടുക്കിയിലും കളിച്ചുകൊണ്ട് നിൽക്കുന്ന കുട്ടിയെ പന്നി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പന്നിയുടെ വരവ് കണ്ട് ഓടി മാറിയതുകൊണ്ടാണ് കുട്ടിക്ക് വൻ അപകടം ഒഴിവായത്. അങ്ങനെ കണ്ണൂരും ഇടുക്കിയുമെല്ലാം കാട്ടുപ്പന്നി ഭീതിയിലാവുകയാണ്.
കണ്ണൂരിലെ മലയോര പ്രദേശത്ത് 95 വയസ്സായ ഗോവിന്ദൻ നടക്കാനിറങ്ങിയപ്പോൾ കാട്ടുപോത്ത് ആക്രമിച്ച ആണ് മരണപ്പെട്ടത്. ഇത് സംഭവിച്ചത് ആവട്ടെ പേരാവൂരിനടുത്തുള്ള കോളയാടുമാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഗോവിന്ദനെ കൊന്നത് കുറച്ചുദിവസങ്ങളായി നാട്ടുകാരെ പേടിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപോത്താണെന്നാണ് നിഗമനം. മട്ടന്നൂരിനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ കാട്ടുപന്നി വന്ന് ഇടിച്ച് ഓട്ടോ തെറിച്ച് പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം വൈറൽ ആയ ഒന്നായിരുന്നു. ആ അപകടത്തിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേക്കും ഏറ്റിരുന്നു.
വയനാട്ടിലും ഭീതി
വയനാട്ടിലും സ്ഥിതി മറ്റൊന്നല്ല. നേരം ഇരുട്ടുന്നതിനു മുൻപേ തന്നെ മിക്ക മൃഗങ്ങളും കാടിറങ്ങുന്നു. കഴിഞ്ഞദിവസം വയനാട് കാട്ടാനയെ പകൽസമയത്ത് നാട്ടിൽ കണ്ടിരുന്നു എന്നത് ഇതിന് ഉത്തമ തെളിവാണ്. ഈ അപകടങ്ങളിൽ മിക്കതും നടക്കുന്നത് ആളുകൾ സഞ്ചരിക്കുന്ന വഴിയിലാണ് എന്നതാണ് ജനങ്ങൾക്ക് ഭയം ഉളവാക്കുന്ന ഒന്ന്. വിദ്യാലയങ്ങൾ ഒക്കെ വീണ്ടും തുറന്നിരിക്കുന്ന ഈ സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഒത്തിരി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മലയോര പ്രദേശത്താണ് കാട്ടുപന്നിയുടെയും കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണം ഉണ്ടാവുന്നതും അവ പകൽ സമയത്തു തന്നെ ഇറങ്ങി നാട്ടിലൂടെ നടക്കുന്നതും.
മുൻപ് പത്തുമണിവരെ ഒക്കെ പ്രവർത്തിച്ചിരുന്ന പല കടകളും ഇന്ന് ആറു മണി കഴിയുന്നതോടെ പൂട്ടും. കോവിഡ് മാനദണ്ഡങ്ങൾക്ക് മാറ്റം വന്ന ശേഷവും ഈ കടകൾ നേരത്തെ പൂട്ടുന്നത് കടക്കാർക്ക് അവരുടെ വീട് സ്ഥിതി ചെയ്യുന്നത് ഉൾ പ്രദേശത്ത് ആണ് എന്നതിനാലും അവിടേക്ക് രാത്രിയാത്ര ദുഷ്കരമാണ് എന്നതിനാലും ആണ്.
പേരാവൂരിനടുത്ത് കണിച്ചാർ എന്ന സ്ഥലത്ത് കഴിഞ്ഞദിവസം കാട്ടാന ശല്യത്തെ പേടിച്ച് ആളുകൾ ചക്ക കൂട്ടത്തോടെ പറിച്ചു നിൽക്കുന്നത് വാർത്തയായിരുന്നു. വീണ്ടും വീണ്ടും ഇത്തരത്തിലുള്ള വാർത്തകൾ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വായിക്കാൻ ഇടയാവുന്നു എന്നതല്ലാതെ ഇത്തരത്തിലുള്ള ജീവികളുടെ ആക്രമണം കുറക്കുവാൻ വേണ്ട കാര്യം ആയിട്ടുള്ള നടപടികളൊന്നും തന്നെ ഉണ്ടാവുന്നില്ല.
കൃഷിക്കാരുടെ ജീവിതം കഷ്ടത്തിൽ
കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് വരുന്നത് നാട്ടിലുള്ളവർക്ക് വേറെ ഭയപ്പാട് ആണ് ഇപ്പോൾ സൃഷ്ടിച്ചിട്ടുള്ളത്. പല ആളുകളും സന്ധ്യയായി കഴിഞ്ഞാൽ ഇത്തരത്തിലുള്ള മൃഗങ്ങളുടെ ശല്യം പേടിച്ച് പുറത്തോട്ട് ഇറങ്ങാൻ തന്നെയില്ല. മലയോര പ്രദേശത്തുള്ള മിക്ക ആളുകളുടെയും ജീവിതം കൃഷിയെ ആശ്രയിച്ചാണ്.
റബ്ബർ, ഏലം, കുരുമുളക്, കപ്പ, കാച്ചിൽ, വെള്ളരിക്ക, ഇഞ്ചി എന്നിങ്ങനെ പലയിനം കൃഷി നടത്തുന്ന കൃഷിക്കാരാണ് ഇത്തരത്തിൽ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുമ്പോൾ വെട്ടിലായിരിക്കുന്നത്. ഇരിട്ടിയിലും പേരാവൂരിലും ഒക്കെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തരത്തിൽ കാടിറങ്ങുന്ന മൃഗങ്ങൾ വരുത്തിവെക്കുന്നത്. കാട്ടുപന്നിയുടെയും കാട്ടുപോത്തിനെയും ശല്യമാണ് ഈ പ്രദേശങ്ങളിൽ കൂടുതലായുള്ളത്.
ഇത്തരത്തിലുള്ള മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിയാൽ അവരെ വിരട്ടി ഓടിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഈ മൃഗങ്ങൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അതിന് പേരിലുള്ള കേസും പൊല്ലാപ്പും വേറെയും പിന്നാലെ വരും. കാട്ടുപോത്തിനെ വെടിവെക്കാൻ തന്നെയുണ്ട് ഒത്തിരി നൂലാമാലകൾ. കൃഷിയിടത്തിൽ വന്ന ഇവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ പോലും മിക്കവാറും ജയിലിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് കർഷകർ ഉള്ളത്. ഏക വരുമാനമാർഗമായ കൃഷി പോലും ഇത്തരത്തിലുള്ള മൃഗങ്ങൾ നശിപ്പിക്കുമ്പോൾ പിന്നെ എവിടുന്നാണ് കേസ് നടത്താൻ പണം?
കാട്ടുപന്നി ക്ഷുദ്ര ജീവി
കേരള സർക്കാർ കഴിഞ്ഞദിവസം കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം എന്ന് കേന്ദ്രസർക്കാരിന് മുമ്പിൽ ഒരു അപേക്ഷ സമർപ്പിച്ചു എങ്കിലും അത് തള്ളപ്പെട്ടിരുന്നു. ഇത്തരത്തിൽ മൃഗസംരക്ഷണം മുറയ്ക്ക് നടക്കുമ്പോൾ മറന്നുപോകുന്നത് നമ്മൾക്ക് അന്നം തരുന്ന കർഷകരുടെ അവസ്ഥയാണ്. നമ്മളിന്നും സന്തോഷകരമായി ഭക്ഷണം കഴിക്കുന്നത് പോലും ഈ കർഷകരുടെ അധ്വാനത്തിന്റെ ഫലം ആണ് എന്ന് പലരും മറന്നു പോകുന്നു. മലയോര പ്രദേശത്ത് ഈ കർഷകരുടെ പ്രശ്നം വളരെ വലുതാണ്. കണ്ണൂർ ജില്ലയിൽ മാത്രമല്ല കേരളത്തിലെ മിക്ക പ്രദേശത്തും ഇന്ന് കാട്ടാനയുടെ യും മറ്റു വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്.
എല്ലാ നാട്ടിലെ കർഷകരും പ്രതിസന്ധിയിലും ആണ്. ഇത് തടയാനുള്ള കൃത്യമായ പ്രതിവിധി സർക്കാർ കണ്ടെത്തണം എന്നാണ് കർഷകരുടെ ആവശ്യം. മൃഗത്തിന്റെ ജീവൻ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് മനുഷ്യജീവനും മനുഷ്യ ജീവൻ നിലനിൽക്കാൻ ആയി നമ്മൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന കർഷകരുടെ പ്രശ്നപരിഹാരവും.
പലവിധത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിച്ചാണ് ഒരു കർഷകൻ വിളവെടുക്കുന്നത്. ഒരു കൃഷി പൂർണതയിൽ എത്തുന്നത് എല്ലാ കാലാവസ്ഥയും മറ്റു കാര്യങ്ങളും ഒക്കെ അനുകൂലമായി ഇരിക്കുമ്പോഴാണ്. പ്രളയവും അതിനുശേഷം കോവിഡ് വ്യാപനം കൊണ്ടുണ്ടാവുന്ന പ്രതിസന്ധിയും അതിജീവിച്ച് കൃഷിയിറക്കുന്ന കർഷകർക്ക് ഈ വന്യ ജീവികളുടെ ഉപദ്രവം വളരെ വലിയ ശാപമാണ്. കാലാവസ്ഥയിൽ വരുന്ന മാറ്റവും മറ്റ് പ്രതികൂല ഘടകങ്ങളും അതിജീവിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് കിട്ടുന്ന ഇരുട്ടടി തന്നെയാണിത്.
വന്യമൃഗങ്ങളുടെ ഈ ആക്രമണത്തിൽ നിന്ന് എങ്ങനെ രക്ഷനേടാനായി കൃത്യമായി നിയമഭേദഗതി കൊണ്ടുവന്നു രക്ഷിക്കണം അതാണ് കർഷകർ മുന്നോട്ടുവെക്കുന്ന ഒരാവശ്യം. കാടിറങ്ങി മൃഗങ്ങൾ നാട്ടിലേക്ക് വരുമ്പോൾ ഇല്ലാതാവുന്നത് അന്നുള്ള ജീവിതം നയിക്കാൻ ആയി നെട്ടോട്ടമോടി വിളവിറക്കുന്ന കർഷകരുടെ സ്വപ്നമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍