സിൽവർ ലൈൻ വരേണ്യ വർഗത്തിനു വേണ്ടിയെന്ന് വി ഡി സതീശൻ; അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഷംസീറിന് മുനീറിന്റെ മറുപടിയും; പദ്ധതി ഇല്ലാതാക്കാനാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ചർച്ചയിലൂടെ പ്രതിപക്ഷത്തിന്റെ നീക്കം തുറന്നു കാണിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഇല്ലാതാക്കാമെന്നാണ് ചിലരുടെ മനോനില. ഏതു വിധേനയും പദ്ധതി ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യം. പൗരപ്രമുഖരുമായി സംവദിച്ചത് തെറ്റായി വ്യാഖ്യാനിക്കുന്നു. സർക്കാർ പറയുന്നത് കേട്ട് പൊടിയും തട്ടിപ്പോകുന്നവരല്ല ചർച്ചയിൽ പങ്കെടുത്തതെന്നും, നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഈ പദ്ധതിയെക്കുറിച്ച് ഒരു ആശങ്കയുമില്ല. എത്രയും വേഗം പദ്ധതി പൂർത്തിയാക്കണമെന്ന വികാരമാണ് പൊതുവേയുള്ളത്. വൈകുംതോറും പദ്ധതിയുടെ ചെലവ് കൂടും. ഒന്നും പറയാനില്ലാതെ പാപ്പരായ അവസ്ഥയിലാണ് പ്രതിപക്ഷം. ഏതു കാലം തൊട്ടാണ് നിങ്ങൾക്ക് പദ്ധതിയോട് വിയോജിപ്പ് ഉണ്ടായത്?. ഏതു ഘട്ടത്തിലാണിതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫിന് സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ സമരത്തിനെതിരെ പൊലീസ് അതിക്രമം ഉണ്ടായിട്ടില്ല. എല്ലായിടത്തും ശാന്തമായാണ് പൊലീസ് സമരത്തെ നേരിട്ടത്. സമരക്കാർ നാശനഷ്ടം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് അടിയന്തര പ്രമേയ അവതാരകനും പ്രതിപക്ഷ നേതാവും പറഞ്ഞു. എന്നു മുതലാണ് കേരളത്തിലെ സാമ്പത്തിക സ്ഥിതി പരിതാപകരമായതെന്ന് ഓർക്കണമെന്ന്, യുഡിഎഫിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിൽ പദ്ധതി ഇന്ത്യൻ റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമാണ്. ഇത്തരമൊരു ബൃഹദ് പദ്ധതി നടപ്പാക്കാൻ പണം റവന്യൂ വരുമാനത്തിൽ നിന്നും കണ്ടെത്താൻ പ്രയാസമാണ്. ഒരിടത്തും ഇത് സാധാരണ ഗതിയിൽ കഴിയില്ല. ഇത്തരം പദ്ധതി നടപ്പാക്കാൻ വായ്പയെടുക്കുന്നത് സ്വാഭാവിക രീതിയാണ്. ഇതിൽ അസ്വാഭാവികതയൊന്നുമില്ല. നേരിട്ടുള്ള കടമെടുപ്പല്ല, സ്പെഷൽ പർപ്പസ് വെഹിക്കിൾ വഴിയാണ് കടമെടുക്കുന്നത്. ഇതിനുള്ള ഗാരണ്ടിയാണ് സർക്കാർ നൽകുന്നത്. ഇതിന്റെ തിരിച്ചടവിന് 40 വർഷം വരെ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലെ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ, പദ്ധതിയെ ശക്തമായി എതിർത്താണ് പ്രതിപക്ഷം രംഗത്തെത്തിയത്. സംസ്ഥാനത്ത് കെ-ഗുണ്ടായിസം നടക്കുന്നുവെന്നും സ്വകാര്യ ഭൂമിയിൽ കയറി പൊലീസ് അഴിഞ്ഞാടുന്നുവെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിൽ നിന്നുൾപ്പെടെ 14 പേരാണ് ചർച്ചയിൽ പങ്കെടുത്തത്.
സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരെ കുട്ടികളുടെ മുന്നിൽവച്ച് പൊലീസ് വലിച്ചിഴക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. പദ്ധതിയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണ്. പൊലീസ് ഉൾപ്പെടുന്ന സംഘം വീട്ടിലേക്കു കയറിവന്ന് മാനദണ്ഡം പാലിക്കാതെ മഞ്ഞക്കല്ലിടുകയാണ്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സാമൂഹിക അതിക്രമമാണ് നടക്കുന്നത്. അടുക്കളയിൽവരെ പദ്ധതിക്കായി കല്ലിടുന്നു. പദ്ധതി സമ്പന്നർക്കായി മാത്രമുള്ളതാണ്. മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ പാത പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സിപിഎം ഇവിടെ പദ്ധതിയെ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.
നിയസഭയിലെ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പദ്ധതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശക്തമായി എതിർത്തു. സിൽവർ ലൈൻ കേരളത്തെ തകർക്കുന്ന പദ്ധതിയാണെന്നും പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കുമെന്നും വിഡി സതീശൻ ആരോപിച്ചു.
വരേണ്യ വർഗത്തിനു വേണ്ടിയാണ് പദ്ധതി. കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊണ്ട് സിൽവർലൈൻ നടപ്പാക്കുന്നു. ഇതിന്റെ കടം കേരളത്തിന് താങ്ങാനാകില്ല. ഇരകളാകുന്നത് കേരളം മുഴുവനാണ്.
മുഖ്യമന്ത്രി സഭയിൽ പറഞ്ഞതല്ല ഡിപിആർ എംബാഗ്മെന്റ് കണക്ക്. പദ്ധതി ലാഭകരമെന്ന് വരുത്തിത്തീർക്കാൻ കണക്കുകളിൽ കൃത്രിമം നടത്തുന്നു. എതിർക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഏകാധിപതികളാണ്. എതിർക്കുന്നവരെ അടിച്ചമർത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക് ആക്കാൻ അനുവദിക്കില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
എന്തുവിലകൊടുത്തും കെ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന നിലപാടുമായി മുന്നോട്ട് പോകാൻ കേരളം മാർക്സിസ്റ്റ് പാർട്ടിയുടെ പാർട്ടി ഗ്രാമമല്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ പ്രതികരിച്ചു. കെ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കുറ്റി പറിച്ചാൽ ഇനിയും തല്ല് കിട്ടുമെന്ന സിപിഎം എംഎൽഎ എ.എൻ ഷംസീറിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു എം.കെ മുനീർ. തല്ലിയാൽ ഇനിയും കൈയും കെട്ടി നോക്കി നിൽക്കില്ല. കെ റെയിലിലെ അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുനീർ.
സിപിഎമ്മിന് വോട്ട് ചെയ്തവരും പദ്ധതിയെ എതിർക്കുന്നുണ്ട്. പല സ്ഥലങ്ങളിലും സിപിഐ പ്രവർത്തകർ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഡിപിആറിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഇതുവരെ ഭരണകക്ഷി ഉന്നയിച്ച പല വാദങ്ങൾക്കും ഘടകവിരുദ്ധമാണ്. സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ്. അതിവേഗത്തിൽ പോകണമെന്ന് പറയുന്നതിനോടുള്ള മറുപടി കെ റെയിൽ അല്ല കേരളം ആണ് പ്രധാനമെന്നും മുനീർ പറഞ്ഞു.
അതേസമയം അതിവേഗ റെയിൽ പദ്ധതി യുഡിഎഫും ആവശ്യപ്പെട്ടിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത കെ.ടി ജലീൽ അഭിപ്രായപ്പെട്ടു. സാധ്യതാ പഠനത്തിനായി 21 കോടി രൂപ ചെലവിട്ടവരാണ് ഇപ്പോൾ പദ്ധതിയെ എതിർക്കുന്നതെന്നും ജലീൽ കുറ്റപ്പെടുത്തി. കെ റെയിൽ കേരളത്തിന്റെ സ്വന്തം പദ്ധതിയാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള യുഡിഎഫ് നയം വിലപ്പോകില്ല. നഷ്ടപരിഹാരം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനാണ് കോൺഗ്രസ് ആദ്യം ശ്രമിച്ചതെന്നും എന്നാൽ അക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.
എന്നാൽ പദ്ധതി പ്രായോഗികമല്ലെന്ന് കണ്ടപ്പോൾ യുഡിഎഫ് അത് ഉപേക്ഷിച്ചുവെന്ന് ജലീലിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നു. എന്നാൽ കെ റെയിൽ പദ്ധതി എൽഡിഎഫിന്റേയോ യുഡിഎഫിന്റേയോ അല്ലെന്നും മറിച്ച് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ജലീൽ മറുപടി നൽകി. ഭൂമി ഏറ്റെടുക്കുന്നതിന് പകരമായി ന്യായവില നൽകുമെന്നും സർക്കാരും മുഖ്യമന്ത്രിയും ആവർത്തിച്ച് ഉറപ്പ് നൽകിയതാണെന്നും ജലീൽ ആവർത്തിച്ചു.
രമേശ് ചെന്നിത്തല
സിൽവർ ലൈൻ പദ്ധതിക്ക് എതിരെയുള്ള ശക്തമായ സമരം സർക്കാർ കണ്ടില്ലെന്നു നടിക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേഗത്തിൽ സഞ്ചരിക്കാൻ ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളുണ്ട്. ട്രാക്കിലെ വളവും സിഗ്നൽ സംവിധാനവും ശരിയാക്കിയാൽ നാലോ അഞ്ചോ മണിക്കൂർ കൊണ്ട് കാസർകോട് എത്താം. ഈ പദ്ധതിയുമായി മുന്നോട്ടു പോകണോ എന്ന് സർക്കാർ ആലോചിക്കണം. പദ്ധതിയുടെ ചെലവിനെ സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇത്രയും വലിയ പണച്ചെലവുള്ള പദ്ധതി നടപ്പിലാക്കേണ്ട ആവശ്യം എന്താണ്. പ്രതിപക്ഷം വികസനത്തിന് എതിരല്ല. സംസ്ഥാനത്തെ വൻകിട പദ്ധതികൾ നടപ്പിലാക്കിയത് യുഡിഎഫാണെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
സമരങ്ങളോട് എന്നു മുതലാണ് നിങ്ങൾക്ക് പുച്ഛം തുടങ്ങിയതെന്ന് എ.എൻ ഷംസീറിനോട് രമേശ് ചെന്നിത്തല ചോദിച്ചു. സിൽവർലൈൻ ഇടത് പരിസ്ഥിതി വാദികളും സംഘടനകളും എതിർക്കുന്ന പദ്ധതിയെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന്റെ കൈയൊപ്പ് ഓരോ വികസനപദ്ധതിക്ക് പുറകിലും ഉണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ട തുകയെക്കുറിച്ച് ഇപ്പോഴും സംശയം. ജൈക്കക്ക് വേണ്ടാത്ത ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനാണ് ആർക്കും വേണ്ടാത്ത പദ്ധതി. ഗുരുതരമായ അഴിമതിയും കമ്മിഷനുമാണ് ഇതിന് പിന്നിൽ. അഹങ്കാരവും ധിക്കാരവുമാണ് നിങ്ങളെ ബംഗാളിൽ ഇല്ലാതാക്കിയതെന്നും ചെന്നിത്തല തുറന്നടിച്ചു.
പി.ജെ.ജോസഫ് (കേരള കോൺഗ്രസ് (ജോസഫ്)
വന്ദേഭാരത് ട്രെയിനുകളുടെ സാധ്യത സർക്കാർ പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) നേതാവ് പി.ജെ.ജോസഫ് പറഞ്ഞു. ട്രാക്കിലെ വളവുകൾ നികത്തിയാൽ അതിനു കഴിയും. കേരളത്തിൽ യാത്ര ഇപ്പോൾ ദുഷ്ക്കരം. എക്സ്പ്രസ് ഹൈവേ വന്നാൽ ഇത്രയും ചെലവില്ല. എക്സ്പ്രസ് ഹൈവേയുടെ സാധ്യതകളും സർക്കാർ പരിഗണിക്കണം.
അനൂപ് ജേക്കബ് (കേരള കോൺഗ്രസ് (ജേക്കബ്)
സിൽവർ ലൈൻ പദ്ധതിക്കു പകരം മറ്റു പദ്ധതികളെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. കേരളത്തെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്ന പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതി ജ്യോഗ്രഫിക്കൽ ബോംബാണ്. പദ്ധതിയുമായി മുന്നോട്ടു പോകരുത്.
എന്നാൽ സിൽവർലൈൻ വിഷയം സംബന്ധിച്ച നിയമസഭയിലെ അടിയന്തപ്രമേയ ചർച്ചയിൽ പദ്ധതിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമാണ് എൽഡിഎഫ് അംഗങ്ങൾ രംഗത്തെത്തിയത്. ഭരണകക്ഷിയിൽനിന്ന് സിപിഎം എംഎൽഎ എ.എൻ.ഷംസീറാണ് ആദ്യം സംസാരിച്ചത്. പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥിനു പിന്നാലെയാണ് ഷംസീർ സംസാരിച്ചത്.
എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ സിൽവർലൈൻ ആരൊക്കെ പറഞ്ഞാലും നടപ്പിലാക്കുമെന്ന് ഷംസീർ പറഞ്ഞു. എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് പ്രതിപക്ഷ രീതി. കേരളത്തിൽ മണിക്കൂറിൽ 57 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. ഇതിനാൽ പദ്ധതി കേരളത്തിന് അനിവാര്യമാണെന്നും ഷംസീർ പറഞ്ഞു.
പി.എസ്.സുപാൽ (സിപിഐ), ജോബ് മൈക്കിൾ (കേരള കോൺഗ്രസ് (എം)), കെ.പി.മോഹനൻ (എൽജെഡി), വി.ജോയ് (സിപിഎം), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് (എസ്)), തോമസ് കെ.തോമസ് (എൻസിപി), കെ.ടി.ജലീൽ (സിപിഎം സ്വത) എന്നിവരാണ് എൽഡിഎഫിൽനിന്ന് സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ചു സംസാരിച്ച മറ്റുള്ളവർ.
എ.എൻ.ഷംസീർ:
പ്രകടനപത്രികയിൽ പറഞ്ഞ സിൽവർലൈൻ ആരൊക്കെ എതിർത്താലും നടപ്പിലാക്കും. എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് പ്രതിപക്ഷ രീതി. കേരളത്തിൽ മണിക്കൂറിൽ 57 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. ഇതിനാൽ പദ്ധതി കേരളത്തിന് അനിവാര്യമാണ്. പരിസ്ഥിതിക്ക് പദ്ധതി കാരണം പ്രശ്നമുണ്ടാകില്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ട്. സിപിഎമ്മിന് വോട്ടു ചെയ്തവർക്കു മാത്രമല്ല കെറെയിൽ. എല്ലാപേർക്കും സഞ്ചരിക്കാനാണ്. പ്രതിപക്ഷം നിലപാട് തിരുത്തണം.
പി.എസ്.സുപാൽ:
കെറെയിൽ ഭാവി തലമുറക്കു വേണ്ടിയുള്ളതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്താനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. പരിസ്ഥിതി സൗഹൃദമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതിയാണ് കെറെയിൽ. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കേന്ദ്ര നിലപാടും ഇതാണ്. ഈ കാര്യത്തിൽ ബിജെപിയും യുഡിഎഫും ഒറ്റക്കെട്ടാണ്. ഇതു ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
കെ.ടി.ജലീൽ:
യുഡിഎഫ് സർക്കാരിന്റെ കാലത്തും അതിവേഗ റെയിൽ പദ്ധതി ആലോചിച്ചിട്ടുണ്ടെന്നും അതിനായി 21 കോടിരൂപ ചെലവാക്കിയെന്നും കെ.ടി.ജലീൽ. പദ്ധതിക്ക് ജപ്പാൻ ഏജൻസിയുടെ അനുമതി ലഭിച്ചതായി അന്ന് സർക്കാർ പറഞ്ഞിരുന്നു. 2011 ലെ യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ അതിവേഗ റെയിൽ പദ്ധതിയുടെ കാര്യം ഇപ്പോൾ യുഡിഎഫ് എതിർക്കുന്നത് എന്തിനാണെന്നും കെ.ടി.ജലീൽ ചോദിച്ചു.
അതിവേഗ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നു കണ്ട് ഉപേക്ഷിച്ചതാണെന്ന് മുൻ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി മറുപടി നൽകി. ഒരിക്കലും നടക്കാത്ത പദ്ധതിയെന്ന് പ്രതിപക്ഷം പറയുന്ന പദ്ധതിക്കായാണ് യുഡിഎഫ് സർക്കാർ 21 കോടി ചെലവാക്കിയതെന്നു ജലീൽ പരിഹസിച്ചു. അതിവേഗ റെയിൽ പദ്ധതി എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ പദ്ധതിയല്ല കേരളത്തിന്റെതാണ്. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കും എന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നും കെ.ടി.ജലീൽ പറഞ്ഞു.
ജോബ് മൈക്കിൾ:
കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് കെറെയിൽ. അടുത്ത തലമുറയ്ക്കുവേണ്ടിയാണ് ഈ പദ്ധതി. പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകണം.
കെ.പി.മോഹനൻ:
പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നവരെ പഴയ വീടുകൾക്ക് അടുത്തുതന്നെ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കണം. പ്രതിപക്ഷം മാത്രമാണ് പദ്ധതിയെ എതിർക്കുന്നത്. പ്രതിപക്ഷവും പദ്ധതിയുമായി സഹകരിക്കണം.
വി.ജോയ്:
കേരളത്തിന്റെ റെയിൽവേ വികസനത്തിനായി യുപിഎ സർക്കാർ ഒന്നും ചെയ്തില്ല. യുപിഎ ഭരണസമയത്താണ് കോച്ച് ഫാക്ടറി പാലക്കാടുനിന്ന് റായ്ബറേലിയിലേക്കു കൊണ്ടുപോയത്. സിൽവർലൈനു പകരം വന്ദേഭാരത് ട്രെയിനുകൾ കൊണ്ടുവരണമെന്ന് പറഞ്ഞവരിൽ രണ്ടുപേർ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമാണ്.
രണ്ടുപേർക്കും ഒരേ അഭിപ്രായം. ഇരുവരും രാഷ്ട്രീയ ഇരട്ടകളാണ്. കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ വേണമെന്ന് ആവശ്യമുയർത്തി ഡൽഹിയിൽ വർഷങ്ങൾക്ക് മുൻപ് പി.ജെ.ജോസഫ് സമരം നടത്തിയ കാര്യവും വി.ജോയ് ചൂണ്ടിക്കാട്ടി.
രാമചന്ദ്രൻ കടന്നപ്പള്ളി:
സിൽവർലൈൻ പദ്ധതി വികസന ചക്രവാളത്തിലെ രജതരേഖ. പദ്ധതി നടപ്പിലാക്കണമെന്നത് ജനങ്ങളുടെ ആഗ്രഹം.
തോമസ് കെ.തോമസ്:
എന്തിനെയും എതിർക്കുക എന്നതാണ് പ്രതിപക്ഷ നിലപാട്. ജനങ്ങളുടെ പൂർണ പിന്തുണ സർക്കാരിനുണ്ട്.
Stories you may Like
- പിണറായിയെ 'സംഘി'യാക്കി സമസ്ത മുഖപത്രം; പിണറായിയെ വിമർശിച്ച് സമസ്ത എത്തുമ്പോൾ
- 'പ്രധാനമന്ത്രിയെ എതിർക്കുന്നതിൽ ഏതറ്റംവരെ പോകും?', വിമർശിച്ച് ബിജെപി
- 'കോടതിയിൽ ചോദിക്കുന്ന ചോദ്യങ്ങൾ വേണ്ട'; പ്രകോപിതനായി മുഖ്യമന്ത്രി
- മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയെന്ന് മാത്യു കുഴൽനാടൻ
- മാസപ്പടി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്