വാട്സ് ആപ്പിൽ പരിചയപ്പെട്ട് കെണിയൊരുക്കാൻ പ്രായപൂർത്തിയാക്കാത്ത മകൾ; ചൂണ്ടയിൽ കൊരുത്താൽ മെസേജുകളുടെ സ്വഭാവം മാറും; വീട്ടുകാരെ ചാറ്റ് കാട്ടി ഭീഷണിപ്പെടുത്തുന്നത് അമ്മ; ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷപെട്ട് യുവാവും; അടിമാലിയിൽ നിന്നൊരു ഹണിട്രാപ്പ് കഥ
പ്രകാശ് ചന്ദ്രശേഖർ
അടിമാലി: പ്രായപൂർത്തിയാവാത്ത മകളും അമ്മയും കൂടി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി. നിരവധി പേർ ഇതിനകം ഇവരുടെ വലയിലായെന്നാണ് സൂചനകൾ 5 ലക്ഷവും 10 ലക്ഷവുമൊക്കെയാണ് ഇവർ കേസിൽപ്പെടുത്താതിരിക്കാൻ ഇവർ ആവശ്യപ്പെടുന്ന കുറഞ്ഞ തുക. അടിമാലിയിലും പരിസരങ്ങളിലുമുള്ള നിരവധി പേരിൽ നിന്നായി ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തതായിട്ടാണ് സൂചന. പ്രവാസികൾ ,വ്യാപാര സ്ഥാപന നടത്തിപ്പുകാർ, എന്നുവേണ്ട മെച്ചപ്പെട്ട സാമ്പത്തീക ചുറ്റുപാടുള്ളവരെ തിരഞ്ഞു പിടിച്ച്, ഇവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയാണ് അമ്മയും മകളും കളിക്കിറങ്ങുന്നത്. വൈദീകർ പോലും ഇവരുടെ ഇരകളായിട്ടുണ്ടെന്നാണ് സൂചന.
മകളാണ് ആദ്യം 'ഇര'യെ സമീപിക്കുക. വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടികളും നിരത്തി സങ്കടപ്പെടുകയാണ് ആദ്യ കലാപരിപാടി. കേൾക്കുന്നവരെ വിശ്വസിപ്പിക്കുന്നതിനുള്ള എല്ലാം പൊടിക്കൈകളും ചേർത്താണ് പെൺകുട്ടി കാര്യങ്ങൾ അവതരിപ്പിക്കുക. വീടിന്റെ വാടക കൊടുത്തിട്ടില്ല, അരി വാങ്ങാൻ പണമില്ല, രോഗിയായ പിതാവിന്റെ ചികിത്സ മുടങ്ങി എന്നിവയാണ് പെൺകുട്ടി പൊതുവെ പുറത്തെടുക്കുന്ന'സങ്കടങ്ങൾ'. ഇത് കേൾക്കുന്നവരിൽ ഒട്ടുമിക്കവരും ആദ്യം ചെറിയ തുകകൾ നൽകും. പോകാൻ നേരം നമ്പർ തരാമോ..എന്തെങ്കിലും ആവശ്യം വന്നാൽ ചേട്ടനെ വിളിക്കാനാ..എന്നും പറഞ്ഞ് പണം നൽകിയവരുടെ മൊബൈൽ നമ്പറും പെൺകുട്ടി വാങ്ങും.
രാത്രിയാവുമ്പോഴാണ് തട്ടിപ്പിന്റെ രണ്ടാംഭാഗം. പണം നൽകിയവരുടെ വാട്സാപ്പിലേയ്ക്ക് പെൺകുട്ടിയുടെ നമ്പറിൽ നിന്നും ഒരു ഹായ്് എത്തും.പിന്നാലെ പരിചയപ്പെടുത്തലും കുശലാന്വേഷണവും സ്നേഹപ്രകടനവുമെല്ലാം ഉണ്ടാവും.ആൾ ചൂണ്ടയിൽ കൊരുത്തു എന്നുകണ്ടാൽ മെസേജുകളുടെ ഡോസ് ഒന്നുകൂട്ടും.റൂട്ട് ക്ലിയർ ആയെന്ന് തോന്നിയാൽ മെസേജുകളിൽ തന്റെ ഭാഗത്തുനിന്നും ആവശ്യത്തിന് എരിവും പുളിയുമെല്ലാം ചേർക്കും. എല്ലാത്തിന് റെഡിയെന്ന് പറഞ്ഞായിരിക്കും ചാറ്റിങ് അവസാനിപ്പിക്കുക.
തുടർന്നുള്ള ദിവസങ്ങളിൽ പല കാരണങ്ങൾ പറഞ്ഞ് ഇരയിൽ നിന്നും പെൺകുട്ടി പണം വാങ്ങും. പിന്നീടാണ് മൂന്നാംഘട്ട പ്രയോഗം. ഈ ഘട്ടത്തിലാണ് ഒട്ടുമിക്കപ്പോഴും അമ്മയുടെ രംഗപ്രവേശം. നിശ്ചിത തക നൽകണമെന്നും ഇല്ലങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്നുവാവും ഇവരുടെ ഭീഷണി. ഇതോടെ പെൺകുട്ടിയുമായി സൗഹൃദത്തിലായവർ ശരിക്കും പെട്ട അവസ്ഥയിലാവും. മാനക്കേട് ഭയന്ന് എങ്ങിനെയെങ്കിലും ഇവർ ആവശ്യപ്പെട്ട പണം നൽകാൻ അവർ നിർബന്ധിതരാവും. ഈ വഴിക്ക് വർഷങ്ങളായി അമ്മയും മകളും ചേർന്ന് നടത്തിവരുന്ന' കൊയ്ത്തിൽ'നിന്നും കഷ്ടി രക്ഷപെട്ട യുവാവ് ഇടുക്കി എസ് പിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടുണ്ട്. സംഭവിച്ച കാര്യങ്ങളെല്ലാം സൂചിപ്പിച്ചുള്ള പരാതിയിൽ പെൺകുട്ടിയുമായി നടത്തിയ ചാറ്റുകളെകുറിച്ചും തുടർന്ന് മാതാവ് ഭീഷണിപ്പെടുത്തിയതിനെ കുറിച്ചുമെല്ലാം വിശദമായി വിവരിച്ചിട്ടുണ്ട്.
കെണിയിൽ വീഴ്ത്താൻ രാത്രിയിലും കാത്തുനിൽപ്പ്
രാത്രി 7.30 തോടെ അടിമാലിയിൽ നിൽക്കുമ്പോഴാണ്് പെൺകുട്ടി യുവാവിനെ കാണുന്നത്. പതിവുപോലെ സങ്കടകഥകൾ നിരത്തിയപ്പോൾ യുവാവ് അത്യവശ്യചെലവ്ക്കായി പെൺകുട്ടി ആവശ്യപ്പെട്ടതിന്റെ പകുതിയിലേറെ തുക നൽകി. മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നതിനാൽ വൈകുന്നേരം ഏതെങ്കിലും ബാറിൽ ചേക്കേറുക ഇയാളുടെ പതിവാണ്. വൈകിട്ട് ബാറിൽ രണ്ടെണ്ണം അകത്താക്കി ഇരിക്കുമ്പോൾ യുവാവിന് വാട്സാപ്പ് സന്ദേശമെത്തി. പിന്നാലെ പെൺകുട്ടി സ്ഥിരം കലാപരിപാടി പുറത്തെടുത്തു. സഹകരണം മനസ്സിലാക്കി, രണ്ടെണ്ണം അകത്തു ചെന്നതിന്റെ മൂപ്പിവൽ യുവാവും വേണ്ടവണ്ണം സഹകരിച്ചു.
പിറ്റേന്ന് വാഹനവും പാർക്ക് ചെയ്ത് പാതവക്കിൽ നിൽക്കുമ്പോൾ പെൺകുട്ടി യുവാവിന്റെ മുന്നിലെത്തി. പതിനായിരും രൂപ വേണ മെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. എന്തിനാണ് പണം എന്നുചോദിച്ചപ്പോൾ മുടി സ്ട്രൈയിറ്റ് ചെയ്യാൻ എന്ന് ഒരു കൂസലും കൂടാതെ പെൺകുട്ടി തട്ടിവിട്ടു. ഇതുകേട്ടപ്പോൾ യുവാവിന് കലികയറി. കഞ്ഞികുടിക്കാൻ വകയില്ലാ, എന്നിട്ടാണോടി.....മോളെ നീ മുടി ഒണ്ടാക്കാൻ പോണതെന്നും ചോദിച്ച് യുവാവ് ദേഷ്യപ്പെട്ടു. ഇതോടെ രംഗം പന്തിയല്ലന്ന് കണ്ട് പെൺകുട്ടി വലിഞ്ഞു.
അധികം താമസിയാതെ അമ്മ വിഷയം ഏറ്റെടുത്തു. മാന്യമായിട്ട് ജീവിക്കുന്ന കുടുംബമാണെന്നും രോഗിയായ മകളെ ലൈംഗികമായി ഉപദ്രവിച്ചെന്നും നാളെ രാവിലെ പൊലീസിൽ പരാതി നൽകുമെന്നുമായിരുന്നും കാണിച്ച് അമ്മ യുവാവിന് വാട്സാപ്പ് സന്ദേശം അയച്ചു. തെളിവിനായി ബാറിൽ ഇരുന്നപ്പോൾ നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും അയച്ചു. ഇതോടെ യുവാവിന് വേവലാതിയായി. യുവാവ് അടുത്ത സുഹൃത്തിനെ വിവരം അറിയിച്ചു. ഇടനിലക്കാരൻ വഴി പ്രശ്നം ചർച്ച ചെയ്യാനും തീരുമാനമായി.
അടുത്ത ദിവസം ഇടനിലക്കാരൻ പെൺകുട്ടിയുടെ മാതാവിനെ മൊബൈലിൽ ബന്ധപ്പെട്ടു. പെൺകുട്ടി ചോദിച്ച പതിനായിരും രൂപ നൽകാമെന്നുള്ള നിർദ്ദേശവും ഇടനിലക്കാരൻ മുന്നോട്ടുവച്ചു. എന്നാൽ മാതാവ് ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല, 10 ലക്ഷം രൂപ നൽകിയാലെ പരാതിയിൽ നിന്ന് പിന്മാറൂ എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മാതാവിന്റെയും പെൺകുട്ടിയുടെയും തനിനിറം ഡിജിറ്റൽ തെളിവുകൾ വഴി പുറത്തുകൊണ്ടുവരാൻ യുവാവും സുഹൃത്തും ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കി.
ഇതിനായി ഇടനിലക്കാരൻ വഴി പലതവണ ഒത്തുതീർപ്പ് ചർച്ചകൾക്ക് വഴിയൊരുക്കി. തുക ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് നടത്തിയ സംഭാഷണങ്ങളും വാട്സ് ആപ്പ് ചാറ്റുകളുമെല്ലാം യുവാവ് സംഘടിപ്പിച്ചു. ചർച്ചകൾ നടക്കുന്നതിനിടെ പെൺകുട്ടിയും അമ്മയും കൂടി യുവാവിന്റെ വീട്ടിലെത്തി, പിതാവിനെക്കണ്ട് വിവരങ്ങൾ പറഞ്ഞു. ഇതോടെ അസ്വസ്ഥനായ ഭാര്യ മരിച്ചതിന്റെ വിഷമത്തിൽ കഴിഞ്ഞിരുന്ന വയോധികൻ ഇനി ജീവിച്ചിട്ട് കാര്യമില്ലന്നും പറഞ്ഞ് ഫാനിൽ ഉറ്റമുണ്ട് കെട്ടി ആത്മഹത്യക്ക് ശ്രമിച്ചു. മകൾ ഓടിയെത്തിയാണ് രക്ഷപെടുത്തിയത്.
കൂട്ട ആത്മഹത്യ ഒഴിവായതിന്റെ ആശ്വാസത്തിൽ പരാതിക്കാരൻ
പിതാവ് താമിസിച്ചിരുന്ന തറവാട് വീടിന്റെ സമീപത്താണ് യുവാവും കുടുംബവും താമസിച്ചിരുന്നത്. ഈ വീട്ടിലെത്തി യുവാവിന്റെ ഭാര്യയെ വിവരം അറിയിക്കാൻ ലക്ഷ്യമിട്ടാണ് അമ്മയും മകളും ഇവിടെ എത്തിയതെന്നും വീട് മാറിയാണ് പിതാവിന്റെ അടുത്തെത്തിയതെന്നുമാണ് ഇവരെ അടുത്തറിയുന്നവർ അഭിപ്രായപ്പെടുന്നത്. ഇരകളുടെ താമസസ്ഥലത്തെത്തി ,കൂടെ താമസിക്കുന്നവരെ വിവരം അറിക്കുന്നത് ഇവരുടെ പതിവാണെന്നാണ് അനുഭവസ്ഥരുടെ വെളിപ്പെടുത്തൽ. അമ്മയ്ക്കും മകൾക്കും വീട് മാറിയത് അനുഗ്രഹമായെന്നും തന്റെ വീട്ടിൽ നടക്കുമായിരുന്ന ഒരുകൂട്ട് ആത്മഹത്യയാണ് ഇതുമൂലം ഒഴിവായതെന്നും യുവാവ് പറയുന്നു.
കാര്യങ്ങൾ പിടിവിട്ടെന്ന് മനസ്സിലായതോടെയാണ് യുവാവ് എസ് പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി എസ് പി അടിമാലി പൊലീസിന് കൈമാറിയതായിട്ടാണ് സൂചന. ജനുവരിയിൽ വിദേശ മലയാളിയിൽ നിന്നും വൻതുക തട്ടാൻ തയ്യാറാക്കിയ കർമ്മ പദ്ധതിയുടെ ഭാഗമായി പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇടുക്കി ഡി വൈ എസ് പിക്കാണ് പരാതി നൽകിയത്. മാനനഷ്ടം നേരിട്ടെന്നും നഷ്ടപരിഹാരം വാങ്ങി നൽകണമെന്നുമായിരുന്നു പരിതിയിലെ ആവശ്യ. ദുരിത കഥകൾ വെളിപ്പെടുത്തി സാമൂഹിക മാധ്യമം വഴി പെൺകുട്ടി നൽകിയ കുറിപ്പാണ് ചാരിറ്റി പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന യുവാവ് ഇവരുടെ കെണിയിൽ വീഴാൻ കാരണം.
2019 മുതൽ ഓരോ വിഷമങ്ങൾ അറിക്കുമ്പോഴും യുവാവ് പെൺകുട്ടിക്ക് പണം നൽകിയിരുന്നു. വാട്സാപ്പ് ചാറ്റുവഴി പെൺകുട്ടി ആവശ്യമായ ഉത്തേജനവും പങ്കുവച്ചിരുന്നു. പെൺകുട്ടിയുടെ അക്കൗണ്ട് വഴി കൂടിയ തുകയ്ക്കുള്ള പണം ഇടപാടികൾ നടത്താൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചപ്പോൾ അമ്മയുടെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചോളാൻ പറഞ്ഞ് പെൺകുട്ടി യുവാവ് അക്കൗണ്ട് നമ്പറും മറ്റും കൈമാറിയിരുന്നു. 2021 അവസാനം വരെ ഈ ഇടപാട് നല്ലരീതിയിൽ മുന്നോട്ടുപോയി. ഇതിനകം ഭേദപ്പെട്ട തുക ഇയാളിൽ നിന്നും ഇവർ തട്ടിയെടുത്തിരുന്നു.
2021 അവസാനത്തിൽ യുവാവ് പണം അയക്കൽ നിർത്താൻ നിർബന്ധിതനായി. കൊറോണയെ തുടർന്ന് വരുമാനത്തിൽ കുറവുവന്നതാണ് കാരണം. ഇനി തന്നിൽ നിന്നും സഹായം പ്രതീക്ഷിക്കരുതെന്നും മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും യുവാവ് പെൺകുട്ടിയെയും അമ്മയെയും അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവാവിനെ സമ്മർദ്ദത്തിലാക്കി പണം വാങ്ങുക എന്ന ലക്ഷ്യത്തിൽ ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ദുരിതകഥ പറഞ്ഞ് വിദേശ മലയാളിയെയും കുടുക്കി
കേസെടുത്തതായി അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യുവാവ് കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പൊലീസിനെ ധരിപ്പിച്ചു. തെളിവായി വാട്സാപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടികൾ നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭ്യമാക്കി. ശബ്ദം സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റുകൾക്കും സന്നദ്ധനായി. ഇതോടെ പെൺകുട്ടിയും മാതാവും ചേർന്ന് ദുരുദ്ദേശ്യത്തിലാണ് യുവാവിനെതിരെ പരാതി നൽകിയിരിക്കുന്നതെന്ന് പൊലീസിന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. അടുത്തിടെ മാത്രം ഇവർ ഒരുക്കിയ കെണിയിൽ 6 പേർ അകപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ 4 പേരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെക്കൂടി കണ്ടെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.
സ്കൂൾ പഠനകാലം മുതൽ മകളെ പ്രദർശന വസ്തുവാക്കി അമ്മ പണം സമ്പാദിച്ചിരുന്നെന്നാണ് പൊലീസിന്റെ പ്രഥമീക അന്വേഷണത്തിൽ ലഭിച്ച വിവരം. കാൽ മുട്ടോളം എത്തുന്ന പാവടയും ഇറുക്കമുള്ള മേൽവസ്ത്രങ്ങളും ധരിപ്പിച്ചാണ് അമ്മ മകളെ സ്കൂളിൽ അയച്ചിരുന്നത്. അധ്യപികമാരിൽ ഒരാൾ അമ്മയോട് ,മകളുടെ ആഭാസകരമായ വസ്ത്രധാരണെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ എന്റെ കൈയിൽ കാശില്ല ,ടീച്ചർ വാങ്ങിച്ചുനൽകിക്കോളു എന്നായിരുന്നു ഇവരുടെ മറുപിടി. അങ്കമാലി സ്വദേശിയായ ഇവർ വിവാഹത്തോടെയാണ് ഹൈറേഞ്ചിലെത്തുന്നത്.
മകളെക്കൂടാതെ ഇവർക്ക് ഒരു മകനും ഉണ്ട്. ഭർത്താവ് ഇവരുടെ കാര്യങ്ങളിലൊന്നും ഇടപെടാൻ കഴിയാത്ത മാനസീക അവസ്ഥയാലാണെന്നാണ് സൂചന. നേരത്തെ വീട്ടിൽ പലഹാരങ്ങൾ തയ്യാറാക്കി കടകളിൽ വിൽപ്പന നടത്തിയാണ് ഇവർ കഴിഞ്ഞിരുന്നത്. തട്ടിപ്പിലൂടെ സാമ്പത്തീക സ്ഥിതി മെച്ചപ്പെട്ടതോടെ അമ്മയും മകളും ആഡംബര ജീവിതം ആരംഭിക്കുകയായിരുന്നു. ഇവർക്ക് ബ്യൂട്ടി പാർലറിൽ പോകാൻ മാത്രം ഇപ്പോൾ ആഴ്ചയിൽ ആയിരം രൂപ വേണമെന്നാണ് അടുത്തറിയാവുന്നവരിൽ നിന്നും പുറത്തുവന്നിട്ടുള്ള വിവരം.
വീട്ടിലേക്ക് ഫുട്ഡെലിവറി വാഹനങ്ങൾ അടിക്കടി വന്നുപോകുന്നതായും സൂചനകളുണ്ട്. അമ്മയും മകളും തനിച്ചാണോ തട്ടിപ്പ് പ്ലാൻ ചെയ്യുന്നത് എന്ന കാര്യത്തിൽ പൊലീസിന് സംശയം ഉണ്ട്. ഇവർക്ക് പുറമെ നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് കുടുക്കാൻ ലക്ഷ്യമിട്ടിട്ടുള്ളവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇവർ മനസ്സിലാക്കാൻ സാധിക്കുന്നതെന്നുമാണ് സംശയം ഉയർന്നിരിക്കുന്നത്. ഏതാനും മാസങ്ങൾ കൂടി പിന്നിട്ടാൽ മകൾക്ക് പ്രായപൂർത്തിയാവുമെന്നുള്ള തീരിച്ചറിവിലാണ് പരാമവധി പേരെ പോക്സോ ഭീഷണിയിൽ കുടുക്കാൻ അമ്മ ചരടുവലികൾ നടത്തുന്നതെന്നുള്ള സംശയവും പൊലീസിനുണ്ട്.
Stories you may Like
- 'എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും' ബിനു അടിമാലി
- നിഷേധിച്ച് ബിനു അടിമാലി; ഫ്ളവേഴ്സിന്റെ ഫ്ളോറിലെ അടിയിൽ വിശദീകരണം ഇങ്ങനെ
- പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അലക്സും കവിതയും കൊലക്കേസിൽ അകത്തേക്ക്
- ആ ഖേദപ്രകടനം മറിയക്കുട്ടി തള്ളുമ്പോൾ; നിയമ പോരാട്ടം തുടരും
- അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയ തട്ടിപ്പ്; ഒരാൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്