സൂര്യനെ നോക്കി കണ്ണിലൂടെ സൗരോർജം വലിച്ചെടുത്ത് ഭക്ഷിക്കുന്ന മനുഷ്യൻ! 20 വർഷത്തോളം ഖരരൂപത്തിലുള്ള ഭക്ഷണം ഉപേക്ഷിച്ച് ജീവിക്കാൻ കഴിയുമോ? നാസ വിളിപ്പിച്ച് ശരീരത്തിൽ പഠനം നടത്തിയെന്നത് യാഥാർഥ്യമോ? കോഴിക്കോട്ട് ഇന്നലെ അന്തരിച്ച ഹീരാ രത്തൻ മനേഖ് അത്ഭുത മനുഷ്യനോ?
എം റിജു
കോഴിക്കോട്: കണ്ണിലൂടെ സൗരോർജം വലിച്ചെടുത്ത് ജീവിക്കുന്ന അത്ഭുദ മനുഷ്യൻ! ഇന്നലെ കോഴിക്കോട് അന്തരിച്ച, സൂര്യയോഗയുടെ വക്താവും, ഗുജറാത്തി വ്യവസായിയുമായ ഹീരാ രത്തൻ മനേഖ് എന്ന 85കാരന് മാധ്യമങ്ങൾ നൽകിയ വിശേഷണങ്ങൾ കണ്ടാൽ ആരും അമ്പരുന്നുപോകും. സൂര്യനെ ഭക്ഷണമാക്കിയ താപസൻ അന്തരിച്ചുവെന്നൊക്കെയാണ് തലക്കെട്ടുകൾ പോയത്. പക്ഷേ അങ്ങനെ കഴിയമോ എന്നൊന്നും ആരും പരിശോധിക്കുന്നില്ല.
സൂര്യനെ ഭക്ഷണമാക്കിയ താപസൻ
വാർത്ത ഇങ്ങനെയാണ്.- 'സൂര്യനിൽനിന്ന് ഊർജം സ്വീകരിച്ചുകൊണ്ടുള്ള ഉപാസനായജ്ഞത്തിന്റെ പ്രചാരകനും ഗുജറാത്തി വ്യവസായിയുമായ ചക്കോരത്തുകുളം വികാസ് നഗർ 131-ഹാപ്പി ഹോം ഫ്ളാറ്റിൽ ഹീരാ രത്തൻ മനേഖ് (85) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സൗരോർജം സ്വീകരിച്ച്, ആഹാരമുപേക്ഷിക്കുന്ന 'ഹീരാ രത്തൻ മനേക് പ്രതിഭാസ'ത്തിന്റെ ഉപജ്ഞാതാവാണ്. 2001-ൽ 411 ദിവസം തുടർച്ചയായി ഭക്ഷണമുപേക്ഷിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്. 20 വർഷത്തോളം ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ 'നാസ' ഇദ്ദേഹത്തെ ക്ഷണിച്ച് പഠനം നടത്തുകയും ബഹിരാകാശയാത്രികർക്ക് പ്രയോജനകരമാവുംവിധം ക്ലാസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗരോർജത്തിന്റെ പ്രചാരകനായി, സ്വന്തംശരീരം പരീക്ഷണശാലയാക്കിയ ഹീരാ രത്തൻ നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.
യൂറോപ്യൻ ശാസ്ത്രലോകം കൗതുകത്തോടെ നിരീക്ഷിച്ച ഹീരാ രത്തൻ, മസ്തിഷ്കത്തെ സൗരോർജം ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനെക്കുറിച്ച് 'ബ്രെയിന്യൂട്ടർ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാജ്യരക്ഷാവകുപ്പിലും വിവിധ സർവകലാശാലകളിലും ഇതേക്കുറിച്ച് ക്ലാസെടുത്തിരുന്ന അദ്ദേഹം, 'സോളാർ എനർജി സൊസൈറ്റി ഓഫ് ഇന്ത്യ' അംഗമായിരുന്നു.
സൂര്യനെ ഉപാസിച്ച് സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ താപസനായിരുന്നു വിടപറഞ്ഞ ഹീരാരത്തൻ മനേക്. ദീർഘനാൾ ഖരാഹാരം ഉപേക്ഷിച്ച് ഉപവാസം നടത്തിയാണ് മനേഖ് ലോകശ്രദ്ധയാകർഷിച്ചിരുന്നത്. സൂര്യോപാസനയിലൂടെ ലഭിക്കുന്ന ഊർജമാണ് ഭക്ഷണമില്ലാതെയും ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്നതെന്ന് മനേഖ് അവകാശപ്പെട്ടിരുന്നു.
കപ്പൽ ബിസിനസ് രംഗത്തുണ്ടായിരുന്ന മനേഖ് 1962-ൽ പോണ്ടിച്ചേരി അരബിന്ദോ ആശ്രമം സന്ദർശിച്ചപ്പോഴാണ് സൂര്യോപാസനയെക്കുറിച്ച് മനസ്സിലാക്കിയത്. 1992-മുതൽ പൂർണമായും സൂര്യോപാസകനായി. ഉദിച്ച് ഒരുമണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരുമണിക്കൂർമുമ്പും നഗ്നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നതാണ് സൂര്യോപാസന. തുടക്കത്തിൽ കുറച്ചു സെക്കൻഡുകൾമാത്രമേ നോക്കാവൂ. ഏഴുമാസംകൊണ്ട് ഇത് അരമണിക്കൂറായി വർധിപ്പിക്കാം. ഒമ്പതുമാസമാവുമ്പോൾ ശരീരം ഊർജക്കലവറയാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. പിന്നീട് വിശപ്പില്ലാതാവും. ക്രമേണ ഭക്ഷണം ഉപേക്ഷിക്കാനാവും.
1995 ജൂണിൽ കോഴിക്കോട്ട് 211 ദിവസം ഉപവാസം അനുഷ്ഠിച്ച് മനേഖ് വിസ്മയമായി. ഡോ. സി.കെ. രാമചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ഉപവാസം. അഹമ്മദാബാദിൽ 2000 ജനുവരി ഒന്നുമുതൽ 2001 ഫെബ്രുവരി 15 വരെ 411 ദിവസം നടത്തിയ ഉപവാസമാണ് മനേഖിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. മനേഖിന്റെ ദീർഘ ഉപവാസം വാർത്തയായപ്പോൾ പെൻസിൽവാനിയാ, തോമസ് ജെഫേഴ്സൺ സർവകലാശാലകളുടെ ക്ഷണമനുസരിച്ച് മനേഖ് അമേരിക്കിയിലെത്തി പ്രഭാഷണപരമ്പരകൾ നടത്തി. നാസയുടെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്റർ സന്ദർശിക്കാനും അവസരം ലഭിച്ചു. ബഹിരാകാശയാത്രികർ സൂര്യോപാസന പരിശീലിക്കുന്നത് ഖരഭക്ഷണമില്ലാതെ കൂടുതൽക്കാലം ബഹിരാകാശത്ത് കഴിയാൻ അവരെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കാഴ്ചപ്പാടുകൾ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രചരിപ്പിച്ചു. ഇതിനായി അമ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു. സൂര്യദർശനത്തെക്കുറിച്ച് പുസ്തകവും രചിച്ചിട്ടുണ്ട്.'- ഇങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ
സൂര്യനിലൂടെ ഊർജം എടുക്കാനാവില്ല
എന്നാൽ ഹീരാ രത്തൻ മനേഖിന്റെത് ശുദ്ധ തട്ടിപ്പായിരുന്നെന്നാണ് കേരളത്തിലെ യുക്തിവാദികളും ദിവ്യാത്ഭുദ അനാവരണ വിദഗ്ധരും പറയുന്നത്. ഒന്നാമത് കണ്ണിലൂടെ സൗരോർജം ആഗിരണം ചെയ്യാൻ മനുഷ്യന് എന്ന് മാത്രമല്ല ലോകത്തിലെ ഒരു ജീവിക്കും കഴിയില്ല. ദീർഘനേരം സൂര്യനെ നോക്കിനിന്നാൽ കണ്ണ് തകരാറ് ആവുമെന്നല്ലാതെ യാതൊരു ഗുണവുമില്ല.'' മനുഷ്യന്റെ ഉപാപചയ പ്രവർത്തനങ്ങളെക്കുറിച്ച് പ്രാഥമികമായ അറിവുപോലുമില്ലാത്തവരാണ്, കണ്ണിലൂടെ സൗരോർജം ആഗിരണം ചെയ്ത് വിശപ്പ് അടക്കാൻ കഴിയും എന്നൊക്കെ പറയുന്നത്. അങ്ങനെ ആയിരുന്നെങ്കിൽ ആഫ്രിക്കയിലെ ലക്ഷക്കണക്കിന് കുട്ടികളുടെ പട്ടിണിയും പോഷകാഹാരക്കുറവും നമുക്ക് ഒറ്റയിടിക്ക് പരിഹരിക്കാൻ കഴിമായിരുന്നു. കണ്ണിലൂടെ അല്ല ഊർജ ഉത്പാദനം നടക്കുന്നത്. സൂര്യ രശ്മി ഭക്ഷണവുമല്ല. പ്രകാശസംശ്ലേഷണ സമയത്താണ് സൂര്യപ്രകാശം വേണ്ടത്. ഇതൊക്കെ നാം ചെറിയ ക്ലാസിൽ നിന്നുതന്നെ പഠിക്കുന്ന കാര്യങ്ങളാണ്. പക്ഷേ ഇപ്പോൾ നാം അതെല്ലാം മറക്കുന്നു. നമുക്ക് ഊർജം കിട്ടണമെങ്കിൽ, നാം ഭക്ഷണം തന്നെ കഴിക്കണം.''- പ്രമുഖ ഡയറ്റീഷ്യനും, എഴുത്തുകാരനുമായ ഡോ. എ.എൻ തിലകൻ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതെ ഇരുപതുവർഷം ജീവിച്ചുവെന്ന ഹീരാ ദത്തൻ മനേഖിന്റെ പ്രസ്താവനയും അതിശയോക്തി കലർന്നതാണ്. പച്ചവെള്ളവും, ജ്യൂസും കുടിച്ച് ജീവൻ നിലനിർത്താമെങ്കിലും, 20 വർഷമൊന്നും പിടിച്ചു നിൽക്കാൻ കഴിയല്ല. അങ്ങനെ വരുമ്പോൾ ശരീരഭാരം വല്ലാതെ കുറയും. വർഷങ്ങൾ നീണ്ട ഉപവാസത്തിന്റെ ശാരീരിക അവശതകൾ, മണിപ്പൂരിലെ പോരാളി ഇറോം ശർമ്മിളക്ക് ഇപ്പോഴും മാറിയിട്ടില്ല. വർഷങ്ങളായി ഭക്ഷണം ഉപേക്ഷിച്ചവർക്ക് ശബ്ദം ഉയർത്തി സംസാരിക്കാൻ പോലും കഴിയാതാവും. വായിലെയും നാക്കിലെയും രസമുകളങ്ങളെയെല്ലാം അതുബാധിക്കും. ഇറോ ശർമ്മിള ഈ ഘട്ടത്തിലൂടെയാണ് കടന്നുപോയതത്. അന്നനാളത്തിലും ആമാശയത്തിലും പ്രശ്നങ്ങൾ ഉണ്ടാവും. എന്നൽ മനേഖിനാവട്ടെ ഇത്തരം അസ്വസ്ഥകൾ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഇടക്കിടെ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാണ്.
മാത്രമല്ല സൂര്യന്റെ ഊർജം ഭക്ഷിച്ചാണ് ജീവിക്കുന്നത് എന്നതിനെ ചോദ്യം ചെയ്ത ശാസ്ത്രലോകത്തെ പ്രമുഖർ രംഗത്ത് എത്തിയിരുന്നു. ഇത് തെളിയിച്ചാൽ ഒരു കോടി ഡോളർ തരാമെന്ന് പറഞ്ഞ്, ജെയിംസ് റാൻഡി ഫൗണ്ടേഷൻ വെല്ലുവിളിച്ചെങ്കിലും മനേഖ് തന്ത്രപൂർവം ഒഴിവായി. ഇന്ത്യയിലും സനൽ ഇടമുറക് അടക്കമുള്ള യുക്തിവാദികൾ ഇത് തെളിയിക്കാൻ, വെല്ലുവിളിച്ചെങ്കിലും മനേഖ് അതിനൊന്നും പിടി കൊടുത്തില്ല. കേരളത്തിൽ സി രവിചന്ദ്രൻ, ഡോ. വിശ്വനാഥൻ തുടങ്ങിയ നിരവധി സ്വതന്ത്ര ചിന്തകർ സൂര്യയോഗ തട്ടിപ്പാണെന്ന് കാര്യകാരണ സഹിതം സമർഥിച്ചിട്ടുണ്ട്. പക്ഷേ ന്ധവിശ്വാസങ്ങൾക്ക് വലിയ മാർക്കറ്റുള്ള സ്ഥലമാണ് ഇന്നും യൂറോപ്പും അമേരിക്കയും. അവിടെ അദ്ദേഹം തന്റെ പരിപാടികൾ തുടർന്നു. പലയിടത്തും വലിയ സ്വീകരണം ലഭിച്ചു.
കൈയോടെ പിടിക്കപ്പെടുന്നു
മാത്രമല്ല അമേരിക്കയിൽവെച്ച് മനേഖ് കൈയോടെ 'പിടികൂടപ്പെടുന്ന' വീഡിയോയും യൂ ട്യൂബിലുണ്ട്. ഹീര ദത്തൻ മനേക് കട്ട് ഫ്രം ഈറ്റ് ദ സൺ ഡോക്യുമെന്റി എന്ന ഇംഗ്ലീഷിൽ സേർച്ച് ചെയ്താൽ ഇത് ലഭിക്കും. അമേരിക്കയിലെ ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കുന്ന മനേഖിനെയാണ് ഒരു യൂട്ഊബർ പകർത്തിയത്. എന്നാൽ പിടിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ചില ആളുകൾ തനിക്ക് നൂറുഡോളർ തന്ന്, ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കാൻ പറയുകയും, തുടർന്ന് ചില ചിത്രങ്ങൾ എടുക്കുകയും ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ തന്ന ആ നൂറുഡോളർ എവിടെ എന്ന് കാണിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്ന് യൂട്ഊബർ റസ്റ്റോറന്റിലെ വെയിറ്ററെ കണ്ടപ്പോൾ മനേഖ് കഴിച്ച ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ചോദിക്കുന്നു.അപ്പോൾ വെയിറ്റർ അതെല്ലാം കാണിച്ചു കൊടുക്കുന്നു.
ഈ വീഡിയോയെ എടുത്തതോടെ വലിയ പ്രശ്നങ്ങൾ ഉണ്ടാകമെന്ന് മനേഖിന് ഉറപ്പായിരുന്നു. അത് ഒഴിവാക്കായി അദ്ദേഹം മാപ്പുപറഞ്ഞ്, മെയിൽ അയച്ചു. വർഷങ്ങൾക്കുശേഷമാണ് താൻ ഭക്ഷണം കഴിക്കുന്നുവെന്നതും, ശരീരം നിർബന്ധിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതും എന്നായിരുന്നു മനേഖിന്റെ വിശദീകരണം. എന്നാൽ വർഷങ്ങളായി ഖരഭക്ഷണം കഴിക്കാതെ ഒരു ദിവസം മാത്രം കഴിക്കുന്ന ആളിന്റെ ശരീരഘടനയും, രീതിയും ഒന്നുമല്ല അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും ദിവ്യാത്ഭുദ അനാവരണ വിദഗ്ദ്ധർ പറയുന്നു. പതിവായി ഭക്ഷണം കഴിക്കുന്ന വ്യക്തികളെപ്പോയെ യാതൊരു പ്രായസവും കൂടാതെ അദ്ദേഹം ചവച്ചരച്ച് ആസ്വദിച്ച് കഴിക്കായായിരുന്നു. ഇതിൽ നിന്നാണ് മനേഖ് പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടത്.
എന്നാൽ നാസ അംഗീകരിച്ചു, പ്രമുഖ സയൻസ് ജേർണലുകൾ അംഗീകരിച്ചു എന്ന അദ്ദേഹത്തിന്റെ വാദവും നുണയായിരുന്നു. ഒരു ശാസ്ത്രജേർണലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ആധികാരികയായി അംഗീകരിച്ചില്ല. ഏതോ ഒന്നോ രണ്ടോ തട്ടിക്കൂട്ട് ജേർണലുകളിൽ പ്രൈമ ഫേസി ലേഖനം പ്രസിദ്ധീകരിക്കയാണ് ചെയ്തത്. അതിൽതന്നെ ദീർഘമായ പഠനവും സംവാദവും തുടർ പഠനവും നടത്തിയാണ് അത് അംഗീകരിക്കപ്പെടുക. മനേഖിന്റെ സിദ്ധാന്തങ്ങൾ യഥാർഥത ശാസ്ത്ര മാസികകൾ ഒറ്റ നോട്ടത്തിൽ തന്നെ തള്ളുകയാണ് ചെയ്തത്. പാരാസൈക്കോളജി തുടങ്ങിയ കപടശാസ്ത്രങ്ങൾക്കായി ഉണ്ടാക്കിയ ചില ജേർണലുകളാണ് ഇത് അംഗീകരിച്ചത്. അതിന് ശാസ്ത്രലോകത്ത് തരിമ്പുപോലും വിലയില്ല. സൗരോർജം സ്വീകരിച്ച്, ആഹാരമുപേക്ഷിക്കുന്ന 'ഹീരാ രത്തൻ മനേക്' പ്രതിഭാസം ആധുനിക ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ ഇന്നും കപട ശാസ്ത്രം തന്നെയാണ്.
''അതുപോലെ തന്നെയാണ് നാസയുടെ കാര്യവും. നാസ ഇദ്ദേഹത്തെ വെച്ച് യാതൊരു പഠനവും നടത്തിയിട്ടില്ല. ബഹിരാകാശയാത്രികർക്ക് പ്രയോജനകരമാവുംവിധം ക്ലാസെടുപ്പിച്ചിട്ടുണ്ടെന്നതു വെറും തള്ള് മാത്രമാണ്. ആകെയുണ്ടായത് നാസയുടെ ഒരു അനുബദ്ധ സ്ഥാപനം, വെള്ളം മാത്രം കുടിച്ച് ആരോഗ്യം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽ എന്തോരു ഒരു റഫറൻസ് എടുത്തിട്ടുണ്ട്. അതിൽ തന്നെ ഉറപ്പില്ല. ബാക്കിയുള്ളത് എല്ലാം തള്ളുകളാണ്.''- ദിവ്യാത്ഭുദങ്ങളെ കുറിച്ച് പഠിക്കുന്ന ഡോ അനൂപ് സഖറിയ പ്രതികരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്