വൃത്തികെട്ട കാഫറുകളുടെയും മുനാഫിഖുകളുടെയും കൂടെ ജീവിച്ചാൽ പരലോകം നശിക്കുമെന്നും അതിനാൽ ഹിജ്റ പോയെന്ന് ഉമ്മയെ അറിയിച്ച മകൻ; ഐഎസ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് പൊന്മളക്കാരനായ എംടെക് വിദ്യാർത്ഥി; ജെഎൻയുവുമായി ബന്ധമില്ല; നജീബ് അൽഹിന്ദിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഐഎസ് അംഗം നജീബ് അൽഹിന്ദിയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പുതിയ തലത്തിലേക്ക്. കൊല്ലപ്പെട്ടത് പൊന്മളയിൽനിന്ന് 5 വർഷം മുൻപ് കാണാതായ എംടെക് വിദ്യാർത്ഥിയാണെന്നാണ് ഒരു സംശയം. ഐസിസുകാരനായി പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റേതാണെങ്കിലും കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു.
പൊന്മള സ്വദേശി നജീബിനെ കാണാനില്ലെന്നു കാണിച്ച് 2017ൽ മാതാവ് മലപ്പുറം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വെല്ലൂർ കോളജിൽ എംടെക് വിദ്യാർത്ഥിയായിരുന്ന നജീബിന് കാണാതാകുമ്പോൾ 23 വയസ്സായിരുന്നു പ്രായം. കോളജിൽനിന്ന് കാണാതായെന്നായിരുന്നു പരാതി. എന്നാൽ, ഇയാൾക്കെതിരെ എൻഐഎ അന്വേഷണം നടക്കുന്നുവെന്നറിഞ്ഞതിനെത്തുടർന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഇയാൾ ഐഎസിൽ ചേർന്നതായും നേരത്തേ കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോൾ വീണ്ടും ഐഎസ് മുഖപത്രത്തിൽ വന്നതെന്നാണ് നിഗമനം.
2017ൽ ഹൈദരാബാദ് വിമാനത്താവളം വഴിയാണ് മലപ്പുറം പൊന്മള സ്വദേശിയായ 23വയസ്സുകാരൻ നജീബ് യുഎഇയിലേക്ക് വിമാനം കയറിയത്. തുടർന്ന് യുഎഇയിൽ നിന്ന് ഇറാനിലേക്ക് കടന്നു. ആറാം ക്ലാസ് മുതൽ ബി.ടെക്ക് വരെ നജീബ് യുഎഇയിൽ തന്നെയാണ് പഠിച്ച് വളർന്നത്. പിതാവും ഈ സമയത്ത് യുഎഇയിൽ തന്നെയായിരുന്നു. ഏറെ വർഷം ഗൾഫിൽ ജീവിച്ചതുകൊണ്ടു തന്നെ നജീബിന് നാട്ടിൽ ബന്ധങ്ങൾ കുറവാണ്. തുടർന്നാണ് മറ്റു കുടുംബാംഗങ്ങളോടൊപ്പം നജീബ് നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നത്. 2018 മേയിൽ നജീബ് ഉൾപ്പടെ നാല് മലയാളികൾ കൂടി അഫ്ഗാനിലെ ഖുറാസാൻ, സിറിയ, ഇറാഖിലെ മൊസൂൾ എന്നിവിടങ്ങളിൽ നടന്ന യുദ്ധത്തിൽ മരണപ്പെട്ടതായി ഐ.എസിലെ മറ്റു മലയാളികൾ വഴി ടെലഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് നാട്ടിലേക്ക് സന്ദേശം വന്നു. ഇതാണ് ഭീകര സംഘടന ഇപ്പോൾ സ്ഥിരീകരിക്കുന്നത്.
തമിഴ്നാട് വെല്ലൂർ വി.ഐ.ടി യൂണിവേഴ്സിറ്റിയിൽ എം.ടെക്ക് വിദ്യാർത്ഥിയായിരിക്കെയാണ് നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും നജീബ് തിരികെ എത്തിയില്ല. തുടർന്ന് ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് ഫോൺ വിളിച്ചു. താൻ യഥാർത്ഥ ഇസ്ലാമിക രാജ്യത്ത് എത്തിയെന്നും സ്വർഗം ലഭിക്കുന്നതിനാണ് താൻ ഹിജ്റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞു. ഇതിനു ശേഷം ടെലഗ്രാം വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇതനുസരിച്ച് നജീബ് ടെലഗ്രാം അക്കൗണ്ടിൽ നിന്നും മാതാവിന്റെ ഫോണിലേക്ക് ജിഹാദി സന്ദേശങ്ങൾ അയച്ചുതുടങ്ങി.
ഐ.എസിലെത്തുന്നവർ അബൂ എന്ന് തുടങ്ങുന്ന പേര് സ്വീകരിക്കുന്നതാണ് പതിവ്. അബൂ ബാസിർ എന്നാണ് തന്റെ പുതിയ നാമമെന്നും നജീബ് പറഞ്ഞു. എന്നാൽ വേഗം തിരികെ വരണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും മാതാവ് പറഞ്ഞെങ്കിലും ചെവികൊണ്ടില്ല. താൻ ഹിജ്റക്ക് പോയതാണ്. തന്നെ ഇനി അന്വേഷിക്കുകയോ പൊലീസിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നായിരുന്നു നജീബിന്റെ മറുപടി. സന്ദേശത്തിൽ വീട്ടുകാരോട് ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ഹിജ്റ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തെ വിസ കാലാവധിയിലായിരുന്നപ്പോഴാണ് നജീബ് രാജ്യം വിട്ടത്. വിസ കാലാവധി കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതോടെ നജീബ് ഐ.എസിൽ എത്തിയെന്ന സംശയം അന്വേഷണ ഏജൻസികൾക്കും ബലപ്പെടുകയായിരുന്നു.
താൻ ലക്ഷ്യസ്ഥാനത്തേക്ക് ഹിജ്റക്ക് വന്നെന്നും ഞങ്ങൾ മരണം വരിക്കാനായി കാത്തിരിക്കുന്നുവെന്നും നജീബ് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. നജീബിന്റെ ഫോട്ടോയും മാതാവിനയച്ച സന്ദേശങ്ങളും പിന്നീട് പൊലീസിന് ലഭിച്ചു. വൃത്തികെട്ട കുഫ്ഫാറുകളുടെയും (അവിശ്വാസികൾ), മുനാഫിഖുകളുടെയും (കപട വിശ്വാസികൾ) കൂടെ ജീവിച്ചാൽ പരലോകം നശിക്കുമെന്നും അതിനാൽ ഹിജ്റ പോകണമെന്നുമാണ് നജീബ് ഈ സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ ഹിജ്റ പോകാൻ ക്ഷണിച്ച മകനോട് ഞങ്ങൾ ഇന്ത്യക്കാരാണ്, ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, ഞങ്ങൾക്ക് ഇവിടെ ജീവിക്കണമെന്നുമായിരുന്നു മാതാവിന്റെ മറുപടി. ഞാൻ ശപിച്ചാൽ നിനക്ക് ഒരു സ്വർഗവും കിട്ടില്ലെന്നും മാതാവിന്റെ കാൽ പാദത്തിന് അടിയിലാണ് സ്വർഗമെന്നുമാണ് തീവ്രവാദത്തിലേക്ക് പോയ മകന് ഉമ്മ ഖമറുന്നിസ മറുപടി കൊടുത്തത്. തുടർന്ന് മാതാവ് ഖമറുന്നിസ തന്നെയാണ് മലപ്പുറം പൊലീസിൽ പരാതി നൽകിയതും.
പൊലീസ് പരാതി ലഭിച്ചതിനെ തുടർന്ന് ഇറാൻ എംബസിയുമായി ബന്ധപ്പെടുകയും നജീബിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഇറാൻ എംബസിക്ക് കൈമാറുകയും ചെയ്തിരുന്നു. കണ്ടെത്തിയാൽ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കയറ്റി വിടുമെന്നും എംബസി അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നതായി കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥൻ പറഞ്ഞു. അതോടൊപ്പം നജീബ് പഠിച്ചിരുന്ന വെല്ലൂരിലെ കോളേജിലെത്തിയും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദേശത്തും മറ്റുമുള്ള ചില ബന്ധങ്ങൾ വഴി ഓൺലൈൻ ക്ലാസുകൾ വഴിയാണ് നജീബ് ഐ.എസിൽ ആകൃഷ്ടനായതെന്നാണ് തുടരന്വേഷണത്തിൽ പൊലീസിന് കിട്ടിയ വിവരം. ഈ നജീബാണ് കൊല്ലപ്പെട്ടതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എന്നാൽ ഇപ്പോൾ ചില വ്യാജ പ്രചരണവും നടക്കുന്നുണ്ട്. 2016ൽ ജെഎൻയുവിൽനിന്ന് കാണാതായ നജീബ് എന്ന മറ്റൊരാൾക്കുവേണ്ടി വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തെ പൊന്മള സ്വദേശിക്കു വേണ്ടിയായുള്ള പ്രക്ഷോഭമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സമൂഹമാധ്യമ പ്രചാരണവുമുണ്ട്. ബയോടെക്നോളജി ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായ ഇയാളെ ക്യാംപസിൽ എബിവിപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തെത്തുടർന്ന് കാണാതായത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഇയാളല്ല കൊല്ലപ്പെട്ടത് എന്ന് വ്യക്തമാണ്.
ഐഎസ് അംഗമായ മലയാളി മരിച്ച വാർത്ത മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് -ഖൊറേസാൻ പ്രവശ്യയുടെ (ഐഎസ്കെപി) പ്രസിദ്ധീകരണമായ വോയ്സ് ഓഫ് ഖുറാസൻ റിപ്പോർട്ട് അധികരിച്ചാണ് വാർത്ത നൽകിയത് എന്ന് വ്യക്തമാക്കുന്നു. ഇതുപ്രകാരം 23 കാരനായ മലയാളി എഞ്ചിനിയറിങ് വിദ്യാർത്ഥി നജീബ് അൽ-ഹിന്ദി(നജീബ് കുണ്ടുവയിൽ) ആണ് കൊല്ലപ്പെട്ടയാൾ എന്നാണ് അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കാത്ത വിവരം. 2017 ഓഗസ്റ്റ് 15നാണ് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എംടെക് വിദ്യാർത്ഥിയായിരുന്ന നജീബിനെ കാണാതായതെന്നതാണ് വസ്തുത.
2018ൽ അഫ്ഗാനിസ്ഥാനിൽ നടന്ന പോരാട്ടത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു എന്നാണ്. കെ.പി നജീബ് എന്ന നജീബ് അൽ ഹിന്ദിയാണ് കൊല്ലപ്പെട്ടയാൾ. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ നടന്ന ആക്രമണത്തിലാണ് നജീബ് കൊല്ലപ്പെട്ടത്. ഇക്കാര്യം അഫ്ഗാനിസ്ഥാനിലെ നജീബിന്റെ കൂട്ടാളികൾ 2018 ൽ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു, എന്നാൽ ഐഎസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നത് ഇപ്പോഴാണ്.
അതുകൊണ്ട് തന്നെ മലയാളിയായ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് ഐഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വ്യക്തമാണ്. 2016 ഒക്ടോബറിലാണ് ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംഎസ് സി ബയോടെക് വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതാവുന്നത്. എബിവിപി പ്രവർത്തകരായ ചിലരുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെയാണ് നജീബ് അപ്രത്യക്ഷനാകുന്നത്. ഇതോടെ നജീബിന്റെ തിരോധാനത്തിന് രാഷ്ട്രീയമാനം കൈവരികയും സുഹൃത്തുക്കളും ബന്ധുക്കളും നജീബിനെ കണ്ടെത്താനായി സമരം നടത്തുകയും ചെയ്തു.
ഡൽഹി പൊലീസ് അന്വേഷിച്ചിരുന്ന കേസ് സിബിഐയ്ക്ക് നൽകിയത് നജീബിന്റെ ഉമ്മ ഫാത്തിമ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയ ശേഷമാണ്. ഈ വാർത്തകൾ മാധ്യമങ്ങൾ വിശദമായി നൽകിയിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തെങ്കിലും നജീബിനെ കണ്ടെത്താനുള്ള ഒരു സൂചനയും ലഭിച്ചില്ല. അഞ്ച് വർഷങ്ങൾക്കിപ്പുറവും തെളിയാതെ കിടക്കുന്ന കേസാണ് നജീബ് അഹമ്മദ് എന്ന 27 കാരനായ ഉത്തർപ്രദേശ് സ്വദേശിയുടേത്.
അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടുവെന്ന് പറയുന്ന കെ.പി നജീബിന്റേയും ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെയും ചിത്രങ്ങൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ലഭ്യമായ വിവരങ്ങളിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഐഎസ് അംഗം നജീബ് അൽ-ഹിന്ദി മലയാളിയാണെന്നും ഇയാൾക്ക് ജെഎൻയുവിൽ നിന്ന് കാണാതായ യുപി സ്വദേശി നജീബ് അഹമ്മദുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്