സ്വന്തം ബേക്കറിയിലേക്ക് പോയ രഞ്ജിത് ഒരു ഫോൺകോളിന് ശേഷം അപ്രത്യക്ഷനായി; പലരിൽ നിന്നുമായി എട്ടുലക്ഷത്തോളം രൂപ വാങ്ങിയത് എന്തിനുവേണ്ടി? തിരുവനന്തപുരത്തേക്ക് ബസ് കയറിയ ശേഷം കാണാതായ മുപ്പതുകാരനെ തേടി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് ഇക്കഴിഞ്ഞ ഒമ്പതാം തീയതി മുതൽ കാണാതായ മുപ്പതുകാരനായ യുവാവിനു വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കാട്ടാക്കട വീരണകാവ് തോട്ടംപാറ മുറി കുഴലാർ രഞ്ജിത് ഭവനിൽ ഹരികുമാറിന്റെ മകൻ രഞ്ജിത്തിനെ (30) ആണ് കാണാതായത്. പഠനം കഴിഞ്ഞ് ജോലി തേടുന്നതിനൊപ്പം ജ്യേഷ്ഠ സഹോദരൻ രാഹുലിനൊപ്പം കാട്ടാക്കടയിൽ ബേക്കറി നടത്തുകയായിരുന്നു രഞ്ജിത്ത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതി ബുധനാഴ്ച ഉച്ചയോടെയാണ് രഞ്ജിത്തിനെ കാണാതാവുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറിയതായി വിവരമുണ്ട്. പക്ഷേ, പിന്നീട് എവിടെ പോയെന്നോ എന്തിനു പോയെന്നോ ഒന്നും ആർക്കും പിടിയില്ല.
പഠിക്കാൻ സാമാന്യം മിടുക്കനായിരുന്നു രഞ്ജിത് എന്നും പിഎസ്.സി പരീക്ഷകൾക്കായി പഠിക്കുന്നുണ്ടായിരുന്നു എന്നും സഹോദരൻ രാഹുൽ മറുനാടനോട് പറഞ്ഞു. ചില റാങ്കുലിസ്റ്റുകളിൽ മുന്നിൽ തന്നെ ഉണ്ടായിരുന്ന രഞ്ജിത്തിന് അടുത്തുതന്നെ സർക്കാർ നിയമനം ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസ്വസ്ഥനായിരുന്നു രഞ്ജിത്. കുറച്ചുപേരിൽ നിന്നായി ഏതാണ്ട് എട്ടുലക്ഷത്തോളം രൂപ കടംവാങ്ങിയതായി ഇപ്പോൾ മനസ്സിലായിട്ടുണ്ട്. എന്നാൽ ഈ പണം എന്തിന് ഉപയോഗിച്ചെന്നോ ആർക്ക് നൽകിയെന്നോ ഒരു വിവരവും ഇല്ലെന്ന് വീട്ടുകാർ പറയുന്നു.
കാട്ടാക്കടയിലെ ലോലിപോപ്പ് ബേക്കറി നടത്താൻ സഹോദരൻ രാഹുലിനെ സഹായിച്ചുവരികയായിരുന്നു രഞ്ജിത്. ഇക്കഴിഞ്ഞ ബുധനാഴ്ചയും പതിവുപോലെ രണ്ടുപേരും ബേക്കറിയിൽ പോയി. കുറച്ചു സമയം കഴഞ്ഞ് ഒരു ഫോൺ വന്നശേഷം ആകെ അസ്വസ്ഥനായിരുന്നു ഇയാൾ. പിന്നീട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തുപോയ രഞ്ജിത് പിന്നെ തിരികെ വന്നില്ല. കാണാതാകുന്നതിന് മുമ്പുള്ള രണ്ടുമൂന്ന് ദിവസങ്ങളിൽ ശരിയായി ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും അസ്വസ്ഥനായിരുന്നു ഈ ചെറുപ്പക്കാരൻ എന്ന് സഹോദരൻ രാഹുൽ പറഞ്ഞു. ബേക്കറിയിൽ നിന്ന് പോയശേഷം ഒരു സുഹൃത്തിനൊപ്പം കാട്ടാക്കട ബസ്് സ്റ്റാന്റിൽ എത്തി അവിടെനിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസ്സിലാണ് രഞ്ജിത് പോയതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ഇയാളുടെ ഫോൺ കാണാതായതിന് ശേഷം സ്വിച്ച് ഓഫ് ആണ്. അതുകൊണ്ടുതന്നെ മൊബൈൽ ട്രാക്കിംഗിലൂടെ കണ്ടെത്താനാവാത്ത സ്ഥിതിയാണിപ്പോൾ. ബസ്സിൽ കയറിയതിന് ശേഷം എങ്ങോട്ടാണ് പോയതെന്ന കാര്യം പോലും വ്യക്തമല്ല.
കാട്ടാക്കടയിൽ അച്ഛൻ ഹരികുമാർ, അമ്മ ഗിരിജ എന്നിവർക്കൊപ്പമാണ് രജ്ഞിത് താമസിച്ചിരുന്നത്. സഹോദരൻ രാഹുലും കുടുംബവും ഇവർക്കൊപ്പം തന്നെയാണ് താമസം. കടംവാങ്ങിയ പണം ആർക്കോ നൽകിയതാണെന്നാണ് കരുതുന്നതെന്നും ഇത് തിരികെ നൽകാൻ ആവാത്ത സാഹചര്യം വന്നതോടെയാണ് ഇയാൾ സ്ഥലംവിട്ടതെന്നുമാണ് വീട്ടുകാരുടെ നിഗമനം. രഞ്ജിത്തിൽ നിന്ന് പണം കടംവാങ്ങിയ ആൾക്ക് ഇയാളുടെ തിരോധാനവുമായി ബന്ധമുണ്ടെന്നാണ് വീട്ടുകാരുടേയും ബന്ധുക്കളുടേയും സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തകാലത്ത് രഞജ്ത്തിന് വന്ന ഫോൺകോളുകളെ കുറിച്ചും ഇയാളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പണം പലരിൽ നിന്നും രഞ്ജിത് കടം വാങ്ങിയ വിവരം വീട്ടുകാർ അറിയുന്നത് ഇയാളെ കാണാതായതിന് ശേഷമാണ്. പണം കൊടുത്ത പലരും വീട്ടിൽ അന്വേഷിച്ച് വന്നതോടെയാണ് ഏതാണ്ട് എട്ടുലക്ഷം രൂപയോളം കടംവാങ്ങിയിട്ടുണ്ടെന്ന വിവരം വ്യക്തമാകുന്നത്. കാണാതായതിന് പിന്നാലെ മൊബൈൽ ഫോണിൽ പലപ്പോഴും വിളിക്കാൻ ശ്രമിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് എ.ടി.എം കാർഡ് ഉപയോഗിച്ചോ മറ്റേതെങ്കിലും രൂപത്തിലോ പണം എടുത്തിട്ടുമില്ല. അതിനാൽ തന്നെ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഈ വഴി സാധ്യമാകാത്ത അവസ്ഥയിലാണുള്ളത്. പിഎസ് സി കോച്ചിങ് സെന്ററിലും മറ്റുമായി ഏതാണ്ട് പതിനഞ്ചോളം പേരാണ് സുഹൃത്തുക്കൾ. ഇതിൽ മോശം കൂട്ടുകെട്ടുകളൊന്നും ഇല്ലെന്ന് വീട്ടുകാരും പറയുന്നു.
ഇവരിൽ നിന്നും മറ്റും വിവരം ശേഖരിച്ചെങ്കിലും ആർക്കും രഞ്ജിത്ത് എങ്ങോട്ടാണ് പോയതെന്ന ഒരു സൂചനയുമില്ല. ഉണ്ണി എന്നൊരു സുഹൃത്തിന്റെ ബൈക്കിലാണ് രഞ്ജിത് കാട്ടാക്കട ബസ് സ്റ്റാൻഡിൽ എത്തിയതെന്ന സൂചനയാണ് പൊലീസ് പങ്കുവയ്ക്കുന്നത്. സുഹൃത്തുക്കളെ ബന്ധപ്പെട്ടും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എട്ടുലക്ഷത്തോളം രൂപ രഞ്ജിത്ത് എന്തിന് പലരിൽ നിന്നായി കടംവാങ്ങിയെന്നതിലാണ് ഒരു വ്യക്തതയും ഇല്ലാത്തത്. ഇത് ആർക്കെങ്കിലും നൽകാനായി വാങ്ങിയതാണോ എന്ന സംശയമാണ് വീട്ടുകാർ ഉയർത്തുന്നത്. ദുശ്ശീലങ്ങളൊന്നും ഇല്ലാതിരുന്ന രഞ്ജിത്തിന് അത്തരത്തിലുള്ള സുഹൃത് വലയങ്ങളും ഇല്ലായിരുന്നു. പിഎസ്സി കോച്ചിങ് സെന്റുമായും അതുമായി ബന്ധപ്പെട്ടും ഉള്ള സുഹൃത്തുക്കളായിരുന്നു കൂടുതലും. അടുത്തകാലത്ത് ഇയാൾ നടത്തിയ ഫോൺ സംഭാഷണങ്ങൾ കേന്ദ്രീകരിച്ചും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ് എന്ന് കാട്ടാക്കട എസ്ഐ സാജു മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- 'ജയ് ഗണേശ്' എന്ന ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തത്: രഞ്ജിത് ശങ്കർ
- കാട്ടക്കടയിലെ എസ് എഫ് ഐ ആൾമാറാട്ടം നേതാക്കളിൽ എത്തില്ല
- ബോക്സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2
- കാട്ടക്കടയിൽ എല്ലാം പ്രിൻസിപ്പളിൽ തീരുമോ? പുറത്തു വരുന്നത് അട്ടിമറി സൂചനകൾ
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍