Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹത്തിന് ഒരാഴ്ച മുമ്പ് ട്രയൽ മേക്കപ്പിനായി വിളിച്ചുവരുത്തിയ ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത് പതിവ്; എല്ലാം മീടുവിൽ തീരുമെന്ന് കരുതി അനീസ് അൻസാരി ദുബായിൽ നിന്ന് കൊച്ചിയിൽ ?

വിവാഹത്തിന് ഒരാഴ്ച മുമ്പ് ട്രയൽ മേക്കപ്പിനായി വിളിച്ചുവരുത്തിയ ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത് പതിവ്; എല്ലാം മീടുവിൽ തീരുമെന്ന് കരുതി അനീസ് അൻസാരി ദുബായിൽ നിന്ന് കൊച്ചിയിൽ ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മി ടു ആരോപണം നേരിടുന്ന മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി നാട്ടിൽ തിരിച്ചെത്തിയെന്ന് സൂചന. മി ടൂ ആരോപണം സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ അനീസ് അൻസാരി രാജ്യം വിട്ടിരുന്നു. എന്നാൽ പരാതിക്കാർ ആരും കേസ് കൊടുത്തിട്ടില്ലെന്ന വിശ്വാസത്തിൽ അനീസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ തിരിച്ചെത്തിയെന്നാണ് സൂചന. ഇതിന് ശേഷമാണ് അനീസ് അൻസാരിയ്‌ക്കെതിരായ പരാതിയും കേസ് എടുക്കലും പുറംലോകത്ത് എത്തിയത്. ഇതോടെ ഇയാൾ വീണ്ടും ഒളിവിൽ പോയി.

അതിനിടെ രാജ്യം വിട്ടിട്ടില്ലെന്ന് ഡിസി പി വി.യു കുര്യാക്കോസ് അറിയിച്ചു. അനീസ് അൻസാരിയെ പിടികൂടാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ഡിസിപി അറിയിച്ചു. യുവതികൾ സാമൂഹിക മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത് പ്രതിക്ക് തുണയായെന്ന് പറഞ്ഞു. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അനസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിവാഹാവശ്യത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് യുവതികളുടെ പരാതി. അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി നേരത്തെ അറിയിച്ചിരുന്നു. കൂടുതൽ സ്ത്രീകൾ സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. വിവാഹം നിശ്ചയിച്ച യുവതികളെ പീഡിപ്പിച്ചാലും യുവതികൾ പുറത്തു പറയില്ലെന്നതായിരുന്നു ഇയാളുടെ വിശ്വാസം. ഇത് ഏതാണ്ട് ശരിയാവുകയും ചെയ്തു.

കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിന്റെ ലൈംഗികാതിക്രമത്തിൽ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയും ആരോപണം ഉയർന്ന് വരുന്നത്. 2014 മുതൽ ഈ മേക്കപ്പ് സ്റ്റുഡിയോയിൽ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള ദിവസങ്ങളിലെ അനുഭവങ്ങളാണ് മിക്ക സ്ത്രീകളും വിവരിക്കുന്നത്. ക്രൈസ്തവ കല്യാണങ്ങളിൽ സ്‌പെഷ്യലിസ്റ്റാണെന്ന തരത്തിലാണ് ഇയാൾ ബിസിനസ് നടത്തിയിരുന്നത്.

ഇയാളുടെ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തി. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്. ലുലുമാളിൽ അടക്കം ഇയാൾക്ക് കടയുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. സമൂഹമാധ്യമ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടു പിന്നാലെ അനീസ് അൻസാരി ഒളിവിൽ പോയതായാണ് വിവരം. ദുബായിലും ഇയാൾക്ക് മേക്കപ്പ് സ്റ്റുഡിയോ ഉണ്ട്.

രാജ്യത്തെ എയർപോർട്ടുകളിൽ ലുക്ക് ഔട്ട് സർക്കുലർ കൊടുക്കാൻ ഒരുങ്ങുകയാണു പൊലീസ്. അതേസമയം പരാതി നൽകുന്ന സ്ത്രീകൾ ആദ്യം സോഷ്യൽ മീഡിയയിൽ ഇത് പ്രസിദ്ധപ്പെടുത്തുന്നത് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യൂ. കുര്യാക്കോസ് പറഞ്ഞു.

കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികൾ കഴിഞ്ഞ ദിവസമാണ് മീടു ആരോപണത്തിന് പിന്നാലെ കമ്മീഷണർക്ക് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരിക്കെതിരെ പരാതി നൽകിയത്. പാലാരിവട്ടം ചക്കരപ്പറമ്പിലെ ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. 2019ലാണ് സംഭവം. വിവാഹത്തിന് ഒരാഴ്ച മുമ്പ് ട്രയൽ മേക്കപ്പിനായി വിളിച്ചുവരുത്തിയ ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി.

ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ മറ്റ് രണ്ട് യുവതികൾ കൂടി സമാന അനുഭവം വെളിപ്പെടുത്തി. പിന്നാലെയാണ് മൂന്ന് ദിവസം മുമ്പ് കേരളത്തിന് പുറത്ത് താമസിക്കുന്ന യുവതികൾ ഇ മെയിൽ വഴി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിന് പരാതി നൽകിയത്. ശതകോടീശ്വരനായ ഒരു പ്രവാസി മുതലാളിയുടെ ഉദ്യോഗസ്ഥ വിശ്വസ്തനായ വ്യക്തിയുടെ പിൻബലത്തിലായിരുന്നു ഇയാളുടെ കൊച്ചിയിലെ വളർച്ച. ബിറ്റ് കോയിൻ തട്ടിപ്പിലും ഈ പ്രമുഖന് പങ്കുണ്ടെന്ന് വാർത്തകളെത്തി. എന്നാൽ ഇഡിയോ പൊലീസോ അന്വേഷണം മുമ്പോട്ട് കൊണ്ടു പോയില്ല. മലപ്പുറത്ത് ആയിരം കോടിയുടെ തട്ടിപ്പ് നടത്തിയ ബിറ്റ് കോയിൻ വില്ലനും പൊലീസ് കേസെടുത്തതിന് പിന്നാലെ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കടന്നിരുന്നു.

ഇതിന് സമാനമാണ് അൻസാരിയുടേയും മുങ്ങൽ. സൂഹൃത്തായ പ്രമുഖന്റെ സഹായം ഇതിന് കിട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കേസെടുക്കില്ലെന്ന വിശ്വാസത്തിൽ ഇയാൾ തിരിച്ചെത്തുകയും ചെയ്തുവെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് തെരച്ചിൽ ശക്തമാക്കിയത്. 2014 മുതൽ അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയിൽ പോയി അപമാനിതരായ സ്ത്രീകളാണ് ഇൻസ്റ്റാഗ്രാമിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. സ്ത്രീകൾക്കു പുറമേ ഇരയായ സ്ത്രീകളുടെ ഭർത്താക്കന്മാരും അനീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നതിനിടയിൽ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സ്തനങ്ങൾക്കു ചുറ്റും ഫൗണ്ടേഷൻ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപെടുത്തുക, പിന്നീട് മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങളയക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.

2019 ൽ ഒരു പെൺകുട്ടി വിവാഹത്തിനായുള്ള മേക്കപ്പിന് അനീസിനെയാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന്റ ഭാഗമായി ട്രൈയൽ മേക്കപ്പിനായി ഒരാഴ്ച മുൻപ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോയിൽ മാതാവുമൊന്നിച്ച് എത്തി. അവിടെ വച്ച് ഇയാൾ അപമര്യാദയായി പെരുമാറി. ശരീരത്തിൽ കടന്നു പിടിക്കുകയും മസ്സാജ് ചെയ്യുകയും ചെയ്തു. ഇതോടെ മേക്ക്പ്പ് നിർത്താൻ ആവശ്യപ്പെടുകയും പുറത്ത് വന്ന് മാതാവിനോട് ഇക്കാര്യം പറഞ്ഞ് ബുക്കിങ് ക്യാൻസൽ ചെയ്യിപ്പിക്കുകയും ചെയ്തു എന്നാണ് ഇൻസ്റ്റാഗ്രാമിലെ ഒരു ആരോപണം. വിവാഹ നിശ്ചയത്തിന്റെ ആവശ്യത്തിനായി മേക്കപ്പ് ചെയ്യാനായി തനിയെ പോയ മറ്റൊരു പെൺകുട്ടിയുടെ ഷർട്ട് ഇയാൽ ഊരിയെടുത്തു. ഞെട്ടിപ്പോയ പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. തൊട്ടടുത്ത വിവാഹ നിശ്ചയത്തിന് എന്തെങ്കിലും പ്രശ്നം വരുമോ എന്ന് ഭയന്ന് മറ്റാരോടും ഇത് പറയാതെ മനസ്സിൽ അടക്കി വച്ചിരിക്കുകയായിരുന്നു.

വിവാഹതലേന്ന് ചക്കരപറമ്പിലെ ഇയാളുടെ സ്റ്റുഡിയോയിലെത്തിയ മറ്റൊരു പെൺകുട്ടിയുടെ ഷർട്ട് ഊരി മാറ്റിയത് ഫൗണ്ടേഷൻ ഇടാനാണ് എന്ന് പറഞ്ഞാണ്. അത് വിലക്കിയപ്പോൾ അങ്ങനെ ചെയ്തില്ലെങ്കിൽ മേക്കപ്പ് കൊണ്ട് യാതൊരു ഫലവുമില്ലെന്ന് ഇയാൾ പറഞ്ഞ് നിർബന്ധിപ്പിക്കുകയായിരുന്നു. വയറിൽ ഫൗണ്ടേഷൻ ഇട്ടതിന് ശേഷം സ്തനങ്ങൾ കൂടി പുറത്തേക്ക് കാണിക്കാമോ എന്ന് ഇയാൾ ചോദിച്ചു. ഇതോടെ അസ്വസ്ഥയായ പെൺകുട്ടി അവിടെ നിന്നും ഇറങ്ങിപ്പോയി. ഏറ്റവും അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇക്കാര്യം പറഞ്ഞപ്പോൾ വിവാഹമല്ലേ, മറ്റാരും ഇതറിഞ്ഞ് പ്രശ്നമാകേണ്ട എന്ന് ഉപദേശിച്ച് സമാധാനിപ്പിക്കുകയായിരുന്നു.

വിവാഹ നിശ്ചയത്തിനായി മേക്കപ്പ് ചെയ്യാനെത്തിയ മറ്റൊരു യുവതിയെ ഫൗണ്ടേഷൻ ഇടുന്നതിനിടെ ലൈംഗിക അവയവം ശരീരത്തിൽ ഉരച്ച് അനീസ് അതിക്രമം കാണിച്ചു. എന്നിട്ട് പെൺകുട്ടിയോട് ആ ഭാഗത്ത് ചൂട് അനുഭവപ്പെട്ടോ എന്നും ചോദിച്ചു. പകച്ചിരുന്ന പെൺകുട്ടിയുടെ ടീഷർട്ട് ഉയർത്തി മുൻഭാഗത്തേക്ക് തുറിച്ചു നോക്കുകയും അവിടെ ഫൗണ്ടോഷൻ തേച്ചു പിടിപ്പിക്കുകയും ചെയ്തു. ഇതെല്ലാം യുവതിയെ മാനസികമായി തളർത്തി. പുറത്ത് വന്ന് അമ്മയോടും ബന്ധുവിനോടും ഇക്കാര്യം പറഞ്ഞെങ്കിലും അങ്ങനെയൊന്നും ആയിരിക്കില്ല, എല്ലാം നിന്റെ അനാവശ്യ തോന്നലായിരിക്കുംമെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയായിരുന്നു. ഈ സംഭവത്തോടുകൂടി അടുത്ത ദിവസത്തെ വിവാഹനിശ്ചയത്തിൽ സന്തോഷമില്ലാതെയാണ് നിന്നത് എന്ന് യുവതി വേദനയോടെ കുറിക്കുന്നു.

സ്വന്തം ഭാര്യക്ക് അനീസിൽ നിന്നും നേരിട്ട അനുഭവം ഒരു ഭർത്താവ് വെളിപ്പെടുത്തുന്നത് ഇങ്ങനെ. വിവാഹ നിശ്ചയത്തിന് എന്റെ ഭാര്യയുടെ മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു. ഞാൻ കാരണം തിരക്കിയപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. എന്നാൽ വിവാഹ തലേന്ന് അവൾക്ക് അന്ന് മേക്കപ്പ് ചെയ്ത ആളുടെ പെരുമാറ്റം ശരിയല്ലായിരുന്നു. അതിനാൽ വിവാഹത്തിന് മേക്കപ്പ് ചെയ്യാൻ പോകാൻ മടിയാണെന്ന് പറഞ്ഞു. അതോടെ വിവാഹ ദിവസം പുലർച്ചെ മേക്കപ്പ് സ്റ്റുഡിയോയിൽ ഭാര്യക്കൊപ്പം തന്നെ നിന്ന് മേക്കപ്പ് ചെയ്യിച്ചു മടങ്ങുകയായിരുന്നു. അന്ന് ഇക്കാര്യം അയാളോട് ചോദിക്കാതെ പോയത് വലിയ തെറ്റായി ഇപ്പോൾ തോന്നുവെന്നും ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ഇപ്പോൾ ആരോപണം വന്നപ്പോൾ അത് തുറന്ന് പറയണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP