വിവാഹത്തിന് ഒരാഴ്ച മുമ്പ് ട്രയൽ മേക്കപ്പിനായി വിളിച്ചുവരുത്തിയ ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത് പതിവ്; എല്ലാം മീടുവിൽ തീരുമെന്ന് കരുതി അനീസ് അൻസാരി ദുബായിൽ നിന്ന് കൊച്ചിയിൽ ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മി ടു ആരോപണം നേരിടുന്ന മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി നാട്ടിൽ തിരിച്ചെത്തിയെന്ന് സൂചന. മി ടൂ ആരോപണം സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ അനീസ് അൻസാരി രാജ്യം വിട്ടിരുന്നു. എന്നാൽ പരാതിക്കാർ ആരും കേസ് കൊടുത്തിട്ടില്ലെന്ന വിശ്വാസത്തിൽ അനീസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ തിരിച്ചെത്തിയെന്നാണ് സൂചന. ഇതിന് ശേഷമാണ് അനീസ് അൻസാരിയ്ക്കെതിരായ പരാതിയും കേസ് എടുക്കലും പുറംലോകത്ത് എത്തിയത്. ഇതോടെ ഇയാൾ വീണ്ടും ഒളിവിൽ പോയി.
അതിനിടെ രാജ്യം വിട്ടിട്ടില്ലെന്ന് ഡിസി പി വി.യു കുര്യാക്കോസ് അറിയിച്ചു. അനീസ് അൻസാരിയെ പിടികൂടാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ഡിസിപി അറിയിച്ചു. യുവതികൾ സാമൂഹിക മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത് പ്രതിക്ക് തുണയായെന്ന് പറഞ്ഞു. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അനസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിവാഹാവശ്യത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് യുവതികളുടെ പരാതി. അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി നേരത്തെ അറിയിച്ചിരുന്നു. കൂടുതൽ സ്ത്രീകൾ സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. വിവാഹം നിശ്ചയിച്ച യുവതികളെ പീഡിപ്പിച്ചാലും യുവതികൾ പുറത്തു പറയില്ലെന്നതായിരുന്നു ഇയാളുടെ വിശ്വാസം. ഇത് ഏതാണ്ട് ശരിയാവുകയും ചെയ്തു.
കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിന്റെ ലൈംഗികാതിക്രമത്തിൽ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയും ആരോപണം ഉയർന്ന് വരുന്നത്. 2014 മുതൽ ഈ മേക്കപ്പ് സ്റ്റുഡിയോയിൽ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള ദിവസങ്ങളിലെ അനുഭവങ്ങളാണ് മിക്ക സ്ത്രീകളും വിവരിക്കുന്നത്. ക്രൈസ്തവ കല്യാണങ്ങളിൽ സ്പെഷ്യലിസ്റ്റാണെന്ന തരത്തിലാണ് ഇയാൾ ബിസിനസ് നടത്തിയിരുന്നത്.
ഇയാളുടെ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തി. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. ലുലുമാളിൽ അടക്കം ഇയാൾക്ക് കടയുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. സമൂഹമാധ്യമ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടു പിന്നാലെ അനീസ് അൻസാരി ഒളിവിൽ പോയതായാണ് വിവരം. ദുബായിലും ഇയാൾക്ക് മേക്കപ്പ് സ്റ്റുഡിയോ ഉണ്ട്.
രാജ്യത്തെ എയർപോർട്ടുകളിൽ ലുക്ക് ഔട്ട് സർക്കുലർ കൊടുക്കാൻ ഒരുങ്ങുകയാണു പൊലീസ്. അതേസമയം പരാതി നൽകുന്ന സ്ത്രീകൾ ആദ്യം സോഷ്യൽ മീഡിയയിൽ ഇത് പ്രസിദ്ധപ്പെടുത്തുന്നത് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യൂ. കുര്യാക്കോസ് പറഞ്ഞു.
കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികൾ കഴിഞ്ഞ ദിവസമാണ് മീടു ആരോപണത്തിന് പിന്നാലെ കമ്മീഷണർക്ക് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരിക്കെതിരെ പരാതി നൽകിയത്. പാലാരിവട്ടം ചക്കരപ്പറമ്പിലെ ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. 2019ലാണ് സംഭവം. വിവാഹത്തിന് ഒരാഴ്ച മുമ്പ് ട്രയൽ മേക്കപ്പിനായി വിളിച്ചുവരുത്തിയ ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.
ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ മറ്റ് രണ്ട് യുവതികൾ കൂടി സമാന അനുഭവം വെളിപ്പെടുത്തി. പിന്നാലെയാണ് മൂന്ന് ദിവസം മുമ്പ് കേരളത്തിന് പുറത്ത് താമസിക്കുന്ന യുവതികൾ ഇ മെയിൽ വഴി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിന് പരാതി നൽകിയത്. ശതകോടീശ്വരനായ ഒരു പ്രവാസി മുതലാളിയുടെ ഉദ്യോഗസ്ഥ വിശ്വസ്തനായ വ്യക്തിയുടെ പിൻബലത്തിലായിരുന്നു ഇയാളുടെ കൊച്ചിയിലെ വളർച്ച. ബിറ്റ് കോയിൻ തട്ടിപ്പിലും ഈ പ്രമുഖന് പങ്കുണ്ടെന്ന് വാർത്തകളെത്തി. എന്നാൽ ഇഡിയോ പൊലീസോ അന്വേഷണം മുമ്പോട്ട് കൊണ്ടു പോയില്ല. മലപ്പുറത്ത് ആയിരം കോടിയുടെ തട്ടിപ്പ് നടത്തിയ ബിറ്റ് കോയിൻ വില്ലനും പൊലീസ് കേസെടുത്തതിന് പിന്നാലെ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കടന്നിരുന്നു.
ഇതിന് സമാനമാണ് അൻസാരിയുടേയും മുങ്ങൽ. സൂഹൃത്തായ പ്രമുഖന്റെ സഹായം ഇതിന് കിട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കേസെടുക്കില്ലെന്ന വിശ്വാസത്തിൽ ഇയാൾ തിരിച്ചെത്തുകയും ചെയ്തുവെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് തെരച്ചിൽ ശക്തമാക്കിയത്. 2014 മുതൽ അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയിൽ പോയി അപമാനിതരായ സ്ത്രീകളാണ് ഇൻസ്റ്റാഗ്രാമിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. സ്ത്രീകൾക്കു പുറമേ ഇരയായ സ്ത്രീകളുടെ ഭർത്താക്കന്മാരും അനീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നതിനിടയിൽ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സ്തനങ്ങൾക്കു ചുറ്റും ഫൗണ്ടേഷൻ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപെടുത്തുക, പിന്നീട് മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങളയക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.
2019 ൽ ഒരു പെൺകുട്ടി വിവാഹത്തിനായുള്ള മേക്കപ്പിന് അനീസിനെയാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന്റ ഭാഗമായി ട്രൈയൽ മേക്കപ്പിനായി ഒരാഴ്ച മുൻപ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോയിൽ മാതാവുമൊന്നിച്ച് എത്തി. അവിടെ വച്ച് ഇയാൾ അപമര്യാദയായി പെരുമാറി. ശരീരത്തിൽ കടന്നു പിടിക്കുകയും മസ്സാജ് ചെയ്യുകയും ചെയ്തു. ഇതോടെ മേക്ക്പ്പ് നിർത്താൻ ആവശ്യപ്പെടുകയും പുറത്ത് വന്ന് മാതാവിനോട് ഇക്കാര്യം പറഞ്ഞ് ബുക്കിങ് ക്യാൻസൽ ചെയ്യിപ്പിക്കുകയും ചെയ്തു എന്നാണ് ഇൻസ്റ്റാഗ്രാമിലെ ഒരു ആരോപണം. വിവാഹ നിശ്ചയത്തിന്റെ ആവശ്യത്തിനായി മേക്കപ്പ് ചെയ്യാനായി തനിയെ പോയ മറ്റൊരു പെൺകുട്ടിയുടെ ഷർട്ട് ഇയാൽ ഊരിയെടുത്തു. ഞെട്ടിപ്പോയ പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. തൊട്ടടുത്ത വിവാഹ നിശ്ചയത്തിന് എന്തെങ്കിലും പ്രശ്നം വരുമോ എന്ന് ഭയന്ന് മറ്റാരോടും ഇത് പറയാതെ മനസ്സിൽ അടക്കി വച്ചിരിക്കുകയായിരുന്നു.
വിവാഹതലേന്ന് ചക്കരപറമ്പിലെ ഇയാളുടെ സ്റ്റുഡിയോയിലെത്തിയ മറ്റൊരു പെൺകുട്ടിയുടെ ഷർട്ട് ഊരി മാറ്റിയത് ഫൗണ്ടേഷൻ ഇടാനാണ് എന്ന് പറഞ്ഞാണ്. അത് വിലക്കിയപ്പോൾ അങ്ങനെ ചെയ്തില്ലെങ്കിൽ മേക്കപ്പ് കൊണ്ട് യാതൊരു ഫലവുമില്ലെന്ന് ഇയാൾ പറഞ്ഞ് നിർബന്ധിപ്പിക്കുകയായിരുന്നു. വയറിൽ ഫൗണ്ടേഷൻ ഇട്ടതിന് ശേഷം സ്തനങ്ങൾ കൂടി പുറത്തേക്ക് കാണിക്കാമോ എന്ന് ഇയാൾ ചോദിച്ചു. ഇതോടെ അസ്വസ്ഥയായ പെൺകുട്ടി അവിടെ നിന്നും ഇറങ്ങിപ്പോയി. ഏറ്റവും അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇക്കാര്യം പറഞ്ഞപ്പോൾ വിവാഹമല്ലേ, മറ്റാരും ഇതറിഞ്ഞ് പ്രശ്നമാകേണ്ട എന്ന് ഉപദേശിച്ച് സമാധാനിപ്പിക്കുകയായിരുന്നു.
വിവാഹ നിശ്ചയത്തിനായി മേക്കപ്പ് ചെയ്യാനെത്തിയ മറ്റൊരു യുവതിയെ ഫൗണ്ടേഷൻ ഇടുന്നതിനിടെ ലൈംഗിക അവയവം ശരീരത്തിൽ ഉരച്ച് അനീസ് അതിക്രമം കാണിച്ചു. എന്നിട്ട് പെൺകുട്ടിയോട് ആ ഭാഗത്ത് ചൂട് അനുഭവപ്പെട്ടോ എന്നും ചോദിച്ചു. പകച്ചിരുന്ന പെൺകുട്ടിയുടെ ടീഷർട്ട് ഉയർത്തി മുൻഭാഗത്തേക്ക് തുറിച്ചു നോക്കുകയും അവിടെ ഫൗണ്ടോഷൻ തേച്ചു പിടിപ്പിക്കുകയും ചെയ്തു. ഇതെല്ലാം യുവതിയെ മാനസികമായി തളർത്തി. പുറത്ത് വന്ന് അമ്മയോടും ബന്ധുവിനോടും ഇക്കാര്യം പറഞ്ഞെങ്കിലും അങ്ങനെയൊന്നും ആയിരിക്കില്ല, എല്ലാം നിന്റെ അനാവശ്യ തോന്നലായിരിക്കുംമെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയായിരുന്നു. ഈ സംഭവത്തോടുകൂടി അടുത്ത ദിവസത്തെ വിവാഹനിശ്ചയത്തിൽ സന്തോഷമില്ലാതെയാണ് നിന്നത് എന്ന് യുവതി വേദനയോടെ കുറിക്കുന്നു.
സ്വന്തം ഭാര്യക്ക് അനീസിൽ നിന്നും നേരിട്ട അനുഭവം ഒരു ഭർത്താവ് വെളിപ്പെടുത്തുന്നത് ഇങ്ങനെ. വിവാഹ നിശ്ചയത്തിന് എന്റെ ഭാര്യയുടെ മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു. ഞാൻ കാരണം തിരക്കിയപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. എന്നാൽ വിവാഹ തലേന്ന് അവൾക്ക് അന്ന് മേക്കപ്പ് ചെയ്ത ആളുടെ പെരുമാറ്റം ശരിയല്ലായിരുന്നു. അതിനാൽ വിവാഹത്തിന് മേക്കപ്പ് ചെയ്യാൻ പോകാൻ മടിയാണെന്ന് പറഞ്ഞു. അതോടെ വിവാഹ ദിവസം പുലർച്ചെ മേക്കപ്പ് സ്റ്റുഡിയോയിൽ ഭാര്യക്കൊപ്പം തന്നെ നിന്ന് മേക്കപ്പ് ചെയ്യിച്ചു മടങ്ങുകയായിരുന്നു. അന്ന് ഇക്കാര്യം അയാളോട് ചോദിക്കാതെ പോയത് വലിയ തെറ്റായി ഇപ്പോൾ തോന്നുവെന്നും ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ഇപ്പോൾ ആരോപണം വന്നപ്പോൾ അത് തുറന്ന് പറയണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം പറയുന്നു.
Stories you may Like
- മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി കുഴിച്ചിട്ടു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
- അച്ഛന് വേണ്ടി നിയമ പോരാട്ടം നടത്തിയ മകൻ; ഇന്ന് ഇഖ്ബാൽ അൻസാരി സന്തുഷ്ടൻ
- കൊച്ചി കല്യാൺ സിൽക് നഷ്ടപരിഹാരം നൽകണം
- വഴിയരികിൽ മാലിന്യം തള്ളി അജ്ഞാതർ; കണ്ടെത്താൻ പഞ്ചായത്ത്
- 'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രത്യേക പൂജകളും മംഗളാരതിയും നടത്തണം'
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്