Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസിൽ മുത്തശ്ശി സിപ്സി അറസ്റ്റിൽ; ബീമാപള്ളിയിൽ വേഷം മാറി ഒളിവിൽ കഴിയവേ പൊക്കിയത് പൂന്തുറ പൊലീസ്; കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയ പിതാവിനായും അന്വേഷണം ഊർജ്ജിതം

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസിൽ മുത്തശ്ശി സിപ്സി അറസ്റ്റിൽ; ബീമാപള്ളിയിൽ വേഷം മാറി ഒളിവിൽ കഴിയവേ പൊക്കിയത് പൂന്തുറ പൊലീസ്; കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയ പിതാവിനായും അന്വേഷണം ഊർജ്ജിതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്സി അറസ്റ്റിൽ. പൂന്തുറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബീമാപ്പള്ളിയിൽ വേഷം മാറി കഴിയവേയാണ് ഇവരെ അറസ്റ്റു ചെയ്തത്. മുത്തശ്ശിക്കും അച്ഛൻ സജീവിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തിരുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ മുത്തശ്ശി സിക്സി മറയാക്കിയെന്നും കണ്ടെത്തലുണ്ട്.

കൊച്ചിയിൽ ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീവിന്റെയും ഡിക്‌സിയുടെയും മകൾ നോറ മരിയയാണ് മരിച്ചത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ വച്ച് കൊല്ലുകയായിരുന്നു. ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

കുട്ടിയുടെ സംരക്ഷണം ഇവരുടെ കൈകളിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും നോർത്ത് പൊലീസ് വിശദമായി അന്വേഷിക്കാൻ ഒരുങ്ങുകയാണ്. പിതാവ് വീട്ടിലുള്ളപ്പോൾത്തന്നെ കുട്ടികളെ മുത്തശ്ശി കൊണ്ടുനടന്നതിന്റെ കാരണം അന്വേഷിക്കും. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മുത്തശ്ശി സിപ്‌സിക്കെതിരേ കേസെടുത്തിട്ടില്ല. നിയമോപദേശം കിട്ടിയശേഷമേ തീരുമാനിക്കൂ. കുട്ടിയുടെ കൊലപാതകത്തിൽ ഇവർക്കു പങ്കില്ലെന്ന് പൊലീസ് പറയുന്നു.

സിപ്‌സി, തന്നെ ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ ഒപ്പം കൊണ്ടുപോയതെന്നാണ് അമ്മ ഡിക്‌സിയുടെ ആരോപണം. കുഞ്ഞിന്റെ പിതാവും സിപ്‌സിയുടെ മകനുമായ പാറക്കടവ് കൊടുശ്ശേരി സ്വദേശി സജീവന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. താൻ ദുബായിൽനിന്ന് നാട്ടിലേക്ക് വരുമെന്നറിഞ്ഞ് ഭർത്താവ് ഭീഷണിസന്ദേശം അയച്ചിരുന്നെന്ന് കുഞ്ഞിന്റെ അമ്മ ഡിക്‌സി പറയുന്നുണ്ട്.

ഡിക്‌സി വിദേശത്തായിരുന്നപ്പോൾ അവരുടെ അമ്മ മേഴ്സി ശ്രമിച്ചെങ്കിലും കുട്ടികളെ വിട്ടുകൊടുത്തില്ലെന്നാണ് അറിയുന്നത്. കേസിൽ പ്രതിയായ ബിനോയിക്കെതിരേ ഇതുവരേ പൊലീസ് സ്റ്റേഷനുകളിൽ കേസുകളൊന്നുമില്ല. സിപ്സി മക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറയാക്കിയിരുന്നതായി കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മ ഡിക്സി ആരോപിച്ചതും പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. കുട്ടിയെ കൊന്നതിന് അറസ്റ്റിലായ ജോൺ ബിനോയ് ഡിക്രൂസിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഉടനെ കോടതിയിൽ അപേക്ഷ നൽകും.

സിപ്സിയുടെ കാമുകനായ ജോൺ ബിനോയ് ഡിക്രൂസ് റിമാൻഡിലാണ്. അങ്കമാലി പാറക്കടവ് കോടുശേരി മനന്താനത്തുവീട്ടിൽ സജീവിന്റെയും ഡിക്സിയുടെയും ഇളയ മകൾ ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള നോറ മരിയയെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ജോൺ ബിനോയ് ഡിക്രൂസ് വെള്ളത്തിൽ മുക്കിക്കൊന്നത്. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീർക്കാനാണ് ഒന്നര വയസ്സുകാരി നോറയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺ ബിനോയ് ഡിക്രൂസ് പറഞ്ഞിട്ടുണ്ട്.

50കാരിയാണ് സിപ്‌സി. ഇവരുടെ കാമുകനാണ് 27കാരനായ ജോൺ ബിനോയ്. സിപ്‌സിയിൽ നിന്ന് അകലാൻ ജോൺ പലതവണ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തിയും കേസ് കൊടുത്തുമൊക്കെ തന്റെ അടിമയെ പോലെ ഇവർ ജോണിനെ ഒപ്പം നിർത്തുകയായിരുന്നു. നോറ തന്റെ മകളാണെന്നും കുട്ടിയുടെ അച്ഛൻ ജോൺ ആണെന്നുമാണ് സിപ്‌സി പറഞ്ഞിരുന്നത്. ഇത് ജോണിനെ പിടിച്ചുവെക്കാനുള്ള ഇവരുടെ തന്ത്രമായിരുന്നു. ജോൺ ജോലി ചെയ്തിരുന്ന സ്ഥലത്തും ജോണിന്റെ വീട്ടിലുമൊക്കെ നോറയുമായി സിപ്‌സി ചെന്ന് ബഹളമുണ്ടാക്കിയിരുന്നു. നോറ തനിക്ക് ജോണിലുണ്ടായ കുട്ടിയാണെന്നാണ് ഇവർ പറഞ്ഞിരുന്നത്

ഈ സംഭവങ്ങളെല്ലാം വലിയ നാണക്കേടിലേക്ക് ജോണിനെ നയിച്ചിരുന്നു. ഒപ്പം പകയും വളർന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ സിപ്‌സി ഹോട്ടൽ മുറിയിൽ രണ്ട് കുട്ടികളെ ജോണിനൊപ്പം വിട്ട് രാത്രി സഞ്ചാരത്തിന് ഇറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP