അഖിലേഷ് യാദവ് പൊരുതി, പക്ഷേ പോരാ; കോൺഗ്രസിനെയും ബിഎസ്പിയെയും മാറ്റിനിർത്തി ഇത്തവണ പോരാടിയത് ചെറുപാർട്ടികളുടെ സഖ്യം രൂപീകരിച്ച്; വോട്ട് വിഹിതത്തിലും സീറ്റിലും കുതിപ്പ് ഉണ്ടാക്കിയിട്ടും കിതച്ചുവീണു; അഖിലേഷിന്റെയും സമാജ് വാദി പാർട്ടിയുടെയും കണക്കുകൂട്ടലുകൾ പിഴച്ചത് എവിടെ?
മറുനാടൻ ഡെസ്ക്
ലക്നൗ: യുപിയിൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകൾ വന്നപ്പോൾ സമാജ് വാദി പാർട്ടി ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. അന്തിമ വിജയം ജനാധിപത്യത്തിന്റേത് ആയിരിക്കുമെന്നും, തങ്ങൾ സർക്കാരുണ്ടാക്കും എന്നുമായിരുന്നു സമാജ് വാദി പാർട്ടിയുടെ ട്വീറ്റ്.
'ഫലം ഇനിയും പൂർത്തിയായിട്ടില്ല. രാവും പകലും ജാഗ്രതയോടെയും സജീവമായും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചതിന് സമാജ്വാദി പാർട്ടിയുടെയും സഖ്യത്തിന്റെയും എല്ലാ പ്രവർത്തകർക്കും അനുഭാവികൾക്കും നേതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ നന്ദി. ജനാധിപത്യത്തിന്റെ ശിപായിമാർ വിജയപത്രവുമായ മാത്രമേ മടങ്ങുകയുള്ളു'- സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
2017 ൽ 47 സീറ്റു മാത്രമുണ്ടായിരുന്ന എസ്പി ഇത്തവണ 110 ലേറെ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. എസ്പി രണ്ടിരട്ടിയലധികം സീറ്റുകൾ പിടിക്കുന്ന സാഹര്യമുണ്ടെങ്കിലും 403 അംഗ നിയമസഭയിൽ ഭരണമുറപ്പിക്കാനുള്ള കേവല ഭൂരിപക്ഷത്തിൽ നിന്നും വളരെ അകലെയാണ്. എന്നിരുന്നാലും, ബിജെപിയുടെ ജയാരവത്തിന്റെ തിളക്കം അല്പം കുറയ്ക്കാനും, ഉജ്ജ്വലമായി പോരാടി നേട്ടമുണ്ടാക്കാനും, അഖിലേഷിനും പാർട്ടിക്കും കഴിഞ്ഞു.
ഒരുപക്ഷേ, ചില കണക്കുകൂട്ടലുകൾ തെറ്റിയെങ്കിലും. 'എല്ലാവർക്കും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന ആഗ്രഹം ഉണ്ട്. എല്ലാവരും സൈക്കിൾ ചിഹ്നത്തിൽ വോട്ടു ചെയ്യും. തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തെറിയപ്പെടും. ദളിത് പിന്നോക്ക വിഭാഗക്കാരും ന്യൂനപക്ഷവും ബിജെപിക്ക് എതിരാണ്. അപമാനിക്കപ്പെട്ട മുന്നോക്ക വിഭാഗക്കാരും ബിജെപിക്ക് എതിരായി'- ഒരു അഭിമുഖത്തിൽ അഖിലേഷ് പറഞ്ഞത് തന്റെ കണക്കുകൂട്ടലുകളാണ്. അത് പൂർണമായി ശരിയായില്ലെങ്കിലും. എന്തായാലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ, എസ്പിക്ക് 76 ഓളം സീറ്റുകൾ കൂടുതലായി കിട്ടി. ബിജെപിക്ക് 52 ഓളം സീറ്റുകൾ കുറയുകയും ചെയ്തു.
കോൺഗ്രസിന്റെയോ മറ്റ് പാർട്ടികളുടെയോ പിന്തുണ സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സമാജ്വാദി പാർട്ടി സഖ്യത്തിന് ഭരിക്കേണ്ട ഭൂരിപക്ഷം ലഭിക്കുമെന്നാണ് അഖിലേഷ് വിശ്വസിച്ചിരുന്നത്. സമാജ്വാദി പാർട്ടി ബിജെപിയെ തോൽപ്പിക്കാനാണ് മത്സരിക്കുന്നതെന്നും കോൺഗ്രസും ബിഎസ്പിയും സമാജ്വാദി പാർട്ടിയെ തോൽപ്പിക്കാനാണ് മത്സരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞിരുന്നു.
മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് അഖിലേഷ് യാദവ് യുപിയിൽ പ്രചാരണത്തിനിറങ്ങിയത്. തന്ത്രപരമായ സഖ്യങ്ങളും വിജയസാധ്യതയുടെ അടിസ്ഥാനത്തിലെ സ്ഥാനാർത്ഥി നിർണയവുമെല്ലാം ഈ ആസൂത്രണത്തിൽപ്പെട്ടിരുന്നു. കോൺഗ്രസിന് യുപിയിൽ ശക്തി വളരെ കുറവാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഖിലേഷ് പറഞ്ഞിരുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസ് വളരെ ദുർബലരാണ്. ബിജെപിയെ തോൽപിക്കാനുള്ള കരുത്തില്ല. 2017ൽ അവരുമായി സഖ്യമുണ്ടാക്കിയപ്പോൾ അത്ര നല്ല അനുഭവമായിരുന്നില്ല. 100 ന് മുകളിൽ സീറ്റുകൾ അവർക്കു നൽകി, പക്ഷേ ജയിക്കാൻ സാധിച്ചില്ല. യുപിയിലെ ജനങ്ങൾ കോൺഗ്രസിനെ ഉപേക്ഷിച്ചതായും അഖിലേഷ് പറഞ്ഞിരുന്നു.
ചെറുപാർട്ടികളുടെ സഖ്യം എന്ന തന്ത്രം
ചെറുപാർട്ടികളുടെ സഖ്യം രൂപീകരിച്ചാണ് ഇത്തവണ അഖിലേഷ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തന്റെ മുസ്ലിം-യാദവ വോട്ട് ബാങ്കിനൊപ്പം ഒബിസി വോട്ടുകൾ കൂടി പിടിക്കാം എന്നാായിരുന്നു സഖ്യരൂപീകരണത്തിന് പിന്നിലെ അഖിലേഷിന്റെ മനസ്സിലിരുപ്പ്.
ആർഎൽഡിയും അപ്നാ ദളുമുൾപ്പടെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായാണ് സമാജ്വാദി പാർട്ടി സഖ്യമുണ്ടാക്കിയത്.
പിന്നാക്കവിഭാഗങ്ങൾ യോഗിയുടെ ഭരണത്തിൽ അതൃപ്തരാണെന്ന സൂചനയായി, തുടർച്ചയായി യോഗി മന്ത്രിസഭയിലെ ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരടക്കമുള്ള എംഎൽഎമാരുടെ രാജി ഉണ്ടായിരുന്നു. മൂന്ന് മുതിർന്ന മന്ത്രിമാരാണ് ബിജെപി പാളയം വിട്ടത്. ഇവരടക്കം പതിനാല് എംഎൽഎമാർ ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു.
യോഗി ആദിത്യനാഥ് 403-ൽ 312 സീറ്റുകളോടെ വോട്ടുകൾ തൂത്തുവാരിയ മുമ്പത്തെ തെരഞ്ഞെടുപ്പിലേത് പോലല്ല, അരയും തലയും മുറുക്കി പോരിനൊരുങ്ങാൻ തന്നെയായിരുന്നു അഖിലേഷ് യാദവിന്റെ തീരുമാനം. ബിഎസ്പിയും കോൺഗ്രസും സഖ്യമില്ലാതെ വെവ്വേറെയാണ് മത്സരിച്ചത്. അപ്നാ ദൾ, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദൾ, ജൻ അധികാർ പാർട്ടി എന്നിങ്ങനെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായി എസ്പി സഖ്യം രൂപീകരിച്ചു.
അഖിലേഷിന്റെ വാഗ്ദാനങ്ങൾ ജനം കേട്ടില്ലേ?
ഉത്തർപ്രദേശിൽ തന്റെ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നാൽ സർക്കാർ ജോലിക്കുള്ള പ്രായപരിധിയിൽ ഇളവ് നൽകുമെന്നും പൊലീസ് സേനയിലെ ഒഴിവുകൾ പ്രഖ്യാപിക്കുമെന്നും അഖിലേഷ് വാഗ്ദാനം ചെയ്തിരുന്നു. 2017ൽ ഉത്തർ പ്രദേശിൽ അധികാരത്തിൽ എത്തിയപ്പോൾ സംസ്ഥാനത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നാണ് ബിജെപി പറഞ്ഞത്. എന്നാൽ അവരുടെ വരുമാനം പകുതിയായി കുറയുകയാണ് ചെയ്തത്. കോവിഡ് സമയത്ത് ബിജെപി ലോക്ക്ഡൗൺ ഏർപ്പെടുത്തി, മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാൻ നിർബന്ധിതരായി. പലരും പാതിവഴിയിൽ മരിച്ചു. ആ സമയത്ത്, ഉത്തർ പ്രദേശിലെ ജനങ്ങളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അത് സമാജ്വാദി പാർട്ടിയാണ്. തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ സർക്കാർ അവരുടെ നേരെ കണ്ണടച്ചു
കോവിഡ് കാലത്ത് അവർക്ക് മരുന്നുകളും കിടക്കകളും നൽകാൻ കഴിഞ്ഞില്ല. അവർ കൃത്യസമയത്ത് മരുന്നും ഓക്സിജനും നൽകിയിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. അഖിലേഷ് പറഞ്ഞു. മാത്രമല്ല കോവിഡ് പ്രതിസന്ധി കാരണം. നിരവധി യുവാക്കൾക്ക് സർക്കാർ ജോലിക്കുള്ള പ്രായപരിധി മറികടന്നു ആയതിനാൽ ഞങ്ങൾ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ പ്രായപരിധിയിൽ ഇളവ് നൽകും. കൂടാതെ, സൈന്യത്തിലെ റിക്രൂട്ട്മെന്റിനുള്ള പ്രായപരിധിയിൽ ഇളവ് നൽകാൻ ഞങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടും അദ്ദേഹം പറഞ്ഞു.
എല്ലാം മറികടന്ന് യോഗിയും ബിജെപിയും
എന്നാൽ, ഇതിനെയെല്ലാം മറികടന്നാണ് ബിജെപിയുടെയും യോഗിയുടെയും വിജയം. മറ്റുബിജെപി മുഖ്യമന്ത്രിമാർക്ക് അനുകരിക്കാൻ കഴിയും വിധം പുതിയ ഒരു ഭരണ മാതൃക യോഗി മുന്നോട്ട് വച്ചു. രണ്ടാമതായി ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചു. യാദവ ഇതര മണ്ഡൽ വോട്ടുകൾ ബിജെപിക്ക് നഷ്ടമാകുന്നു എന്നായിരുന്നു പ്രചാരണത്തിനിടെ ഉയർന്ന വാദം. 2014 ലും, 2017 ലും 2019 ലും മണ്ഡൽ വോട്ടുകൾ ബിജെപിക്ക് കിട്ടിയിരുന്നു. എന്നാൽ, ഒബിസി വോട്ടുചോർച്ച കാര്യമായി ഉണ്ടായില്ല എന്നുവേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് അനുമാനിക്കാൻ. കഴിഞ്ഞ എട്ടുവർഷത്തിനിടെ, നാലാമത്തെ തവണയാണ് ബിജെപി വോട്ടുവിഹിതം 40 ശതമാനത്തിൽ എത്തുന്നത്. 1989 ന് ശേഷം ഒരു പാർട്ടിക്കും ഇത്രയും വോട്ട് വിഹിതം നേടാൻ കഴിഞ്ഞിട്ടില്ല. ബിഎസ്പിയും എസ്പിയും ഭൂരിപക്ഷ സർക്കാരുകൾ രൂപീകരിച്ചപ്പോളും വോട്ട് വിഹിതം 30 ശതമാനം കടന്നിരുന്നില്ല. മൂന്നാമതായി വിലക്കയറ്റവും, തൊഴിലില്ലായ്മയും, കോവിഡും വരുത്തിയ ദുരിതങ്ങൾ സൗജന്യ റേഷൻ അടക്കം ജനക്ഷേമ നടപടികളിലൂടെ ബിജെപിയും യോഗിയും മറികടന്നു. ബിജെപി ഇപ്പോൾ വെറും ബ്രാഹ്മിൺ -ബനിയ പാർട്ടിയല്ല. ജനക്ഷേമ നടപടികളിലൂടെ ഒബിസി ദളിത് വോട്ടർമാരുടെ മനം കവർന്നു ബിജെപി എന്നുവേണം കരുതാൻ.
2017 ലെ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനത്തോളം പുരോഗതി വോട്ട് വിഹിതത്തിൽ ബിജെപിക്കുണ്ടായി. 44.6 ശതമാനത്തോളം. അന്തിമ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു. എന്നാൽ, 76 ഓളം സീറ്റുകൾ കൂടുതലായി നേടി മികച്ച പോരാട്ടം കാഴ്ച വച്ചിട്ടും ഭൂരിപക്ഷത്തിലേക്ക് അടുക്കാൻ ആയില്ലെന്ന നിരാശ അഖിലേഷിനെയും എസ്പിയെയും അലട്ടാതിരിക്കില്ല.
അതേസമയം, കനത്ത തിരിച്ചടി കിട്ടിയത് മായാവതിയുടെ ബിഎസ്പിക്കാണ്. 2017ൽ 19 സീറ്റ് നേടിയ മായാവതി, ഇത്തവണ അഞ്ചെണ്ണത്തിലാണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് അമ്പേ പിന്നോട്ടുപോയ ബിഎസ്പി, കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ബിഎസ്പിയുടെ പിന്നോട്ടുപോക്ക് ബിജെപിക്ക് ഗുണകരമായി. മായാവതിയുടെ ഉറച്ച കോട്ടകളിൽ ഇത്തവണ ബിജെപിയാണ് വിജയക്കൊടി പാറിച്ചിരിക്കുന്നത്.
അതേസമയം, ബിജെപിക്ക് 2017 ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും യുപിയിൽ പുതു ചരിത്രമെഴുതാൻ സാധിച്ചു. 37 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തുടർ ഭരണം വരുന്നത്. യോഗി ആദിത്യനാഥിന് ഗൊരഖ്പുരിൽ 22,000ന് മുകളിലാണ് ലീഡ്. മത്സരിച്ച മന്ത്രിമാർ എല്ലാംതന്നെ വിജയിച്ചു.
അഖിലേഷ് പൊരുതി പക്ഷേ പോരാ
വീണ്ടും യുപിയുടെ മുഖ്യമന്ത്രിയാവാൻ അഖിലേഷ് അഞ്ചുവർഷം കൂടി കാത്തിരിക്കണം. വോട്ട് വിഹിതത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും. സമാജ് വാദി പാർട്ടിയുടെ വോട്ട് വിഹിതം 31.8 ശതമാനം ആയി ഉയർന്നു. 2017 ൽ 21.8 ശതമാനമായിരുന്നു. 10 ശതമാനത്തിന്റെ വർദ്ധന.
ഇതിന് മുമ്പ് 2012 ലായിരുന്നു മികച്ച പ്രകടനം. 29.12 ശതമാനം വോട്ടുകൾ. അന്ന് 200 ലേറെ സീറ്റുകൾ കിട്ടി. 2017ലെ പോലെ തന്നെ ശക്തമായ പ്രകടനം ബിജെപി കാഴ്ച വച്ചതോടെയാണ് മികച്ച വോട്ട് വിഹിതം കിട്ടിയിട്ടും എസ്പി പിന്നിലാവാൻ കാരണം. 2017 നെ അപേക്ഷിച്ച് കുറച്ചുസീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ബിജെപിയുടെ വോട്ട് വിഹിതം കൂടിയതാണ് ആ പാർട്ടിക്ക് തുണയായത്. ഈ വ്യത്യാസം മറികടക്കാൻ അഭൂതപൂർവമായ പിന്തുണയുടെ വർദ്ധന എസ്പിക്ക് ഉണ്ടാകേണ്ടിയിരുന്നു. അതുണ്ടായില്ല.
അഖിലേഷിന്റെ നേതൃത്വത്തിൽ ഇത് തുടർച്ചയായ മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് എസ്പി പിന്നിലാവുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് പുനരാരോചന വേണ്ടി വരുമെന്ന് ഉറപ്പാണ്. 2017 ൽ കോൺഗ്രസുമായി കൂട്ടുചേർന്നപ്പോൾ സീറ്റ് നില 50 ൽ താഴെയായി കുറഞ്ഞു. അതുകൊണ്ട് ഇത്തവണ കോൺഗ്രസിനെ മാറ്റി നിർത്തി. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി കൂട്ടുകൂടിയപ്പോഴും പരാജയമായിരുന്നു ഫലം. 2022ൽ ചെറുകക്ഷികളുടെ സഖ്യം ഉണ്ടാക്കിയപ്പോഴും, ബിജെപി വിമതരെ ഒപ്പം കൂട്ടിയപ്പോഴും പരാജയം തന്നെ. സമാജ് വാദി പാർട്ടിക്ക് ഏറെ തല പുകയ്ക്കേണ്ട കാര്യം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്