ബൾകിസ് കണ്ണൂരിലെ എംഡിഎംഎയുടെ മൊത്ത വിതരണക്കാരി; ഭർത്താവും ഭാര്യയും കുടുങ്ങിയത് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിൽ; കൈയോടെ പിടിക്കാനായത് നിർണ്ണായകമായി; കണ്ണൂരിൽ മയക്കുമരുന്ന് വേട്ടയ്ക്ക് പ്രത്യേക ടീം വരും; ക്രിമിനൽ മാഫിയ ഇരട്ടി നേട്ടമുണ്ടാക്കാൻ എംഡിഎംഎയ്ക്ക് പിന്നാലെ
വൈഷ്ണവ് സി
കണ്ണൂർ : ഇന്നലെയാണ് കണ്ണൂരിൽനിന്ന് രണ്ടു കിലോയോളം വരുന്ന എംഡിഎംഎയുമായി ബൾകിസ് എന്ന 31 ഭാര്യയും ഭർത്താവ് അഫ്സലിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്തുകൊടെരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കണ്ണൂർ കമ്മീഷണർ ആർ.ഇളങ്കോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇന്നലെ നടന്ന അറസ്റ്റ്. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുണ്ടാക്കി മയക്കു മരുന്ന് മാഫിയയ്ക്കെതിരെ കൂടുതൽ ശക്തമായ നിലപാട് എടുക്കും.
ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസിൽ വന്ന പാർസൽ കണ്ണൂർ തെക്കി ബസാറിലെ പാർസൽ സെന്ററിൽ വച്ച് കൈപ്പറ്റവെ ആയിരുന്നു ഇന്നലത്തെ അറസ്റ്റ്. ഇത്തരത്തിൽ ബാംഗ്ലൂരിൽനിന്ന് വന്ന പാർസൽ ആയതിനാൽ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന ലഹരിമരുന്നു വരുന്നുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. ഇതിൽ പൊലീസ് ചില മർമപ്രധാനമായ തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നും ഇത്തരത്തിൽ ലഹരിമരുന്ന് ഉപയോഗം വളരെയധികം കൂടി വരുന്നതിൽ ശക്തമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും എന്നും പൊലീസ് പറയുന്നു. ഡിഐജി രാഹുൽ ആർ നായർ നേരിട്ട് മേൽനോട്ടം വഹിക്കും. കണ്ണൂരിലെ കൊലപാതക മാഫിയ ഇപ്പോൾ മയക്കുമരുന്ന് കച്ചവടത്തിലേക്ക് നീങ്ങിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ബാംഗ്ലൂർ പോലുള്ള ഹൈടെക് നഗറിൽ നിങ്ങളിൽനിന്ന് ഇത്തരത്തിലുള്ള ലഹരിമരുന്ന് കൂടിയതോതിൽ നാട്ടിലേക്ക് എത്തുന്നുണ്ടോ എന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുന്നതിനാൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പൊലീസ് പറയുന്നു. രണ്ടുകോടിക്കടുത്ത് രൂപ വരുന്ന എംഡിഎംഎ ആണ് പൊലീസ് ഇന്നലെ കണ്ടെടുത്തത്. കണ്ണൂർ ജില്ലയുടെ ചരിത്രത്തിൽ വച്ച് ഇത്രയും തോതിൽ എംഡിഎംഎ കണ്ടെടുക്കുന്നത് ഇത് ആദ്യമായാണ്. ബൾകിസ് എന്ന സ്ത്രീയുടെ പേരിൽ ഇതിനുമുമ്പും ഇത്തരത്തിലുള്ള ലഹരിമരുന്ന് കേസുകൾ നിലനിൽക്കുന്നുണ്ട്. ഇവർക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന പൊലീസ് ഇത്തരത്തിലുള്ള വിവരങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ മനസ്സിലാവുകയുള്ളൂ എന്നു പറയുന്നു.
കുറച്ചു മാസങ്ങൾക്കു മുമ്പ് എടക്കാട് പൊലീസ് സ്റ്റേഷനു സമീപം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു എങ്കിലും പ്രതിയെ അന്ന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഈ ഒരു കേസില്‍ പിന്നിലും ബൾകിസ് ആണ് എന്നാണ് പൊലീസിന്റെ നിഗമനം. ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസിൽ വന്ന പാർസൽ കണ്ണൂർ തെക്കി ബസാറിലെ പാർസൽ സെന്ററിൽ വച്ച് കൈപ്പറ്റവെ ആയിരുന്നു ഇന്നലത്തെ അറസ്റ്റ്.
ഇത്തരത്തിൽ ബാംഗ്ലൂരിൽനിന്ന് വന്ന പാർസൽ ആയതിനാൽ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന ലഹരിമരുന്നു വരുന്നുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. ഇതിൽ പൊലീസ് ചില മർമപ്രധാനമായ തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നും ഇത്തരത്തിൽ ലഹരിമരുന്ന് ഉപയോഗം വളരെയധികം കൂടി വരുന്നുണ്ട് എന്നും പറയപ്പെടുന്നു. ആരാണ് ഇവർക്ക് ബാംഗ്ലൂരിൽനിന്ന് ലഹരിമരുന്ന് അയച്ചുകൊടുത്തത് എന്നും ഇവർക്ക് പിന്നിൽ ആരൊക്കെ പ്രവർത്തിക്കുന്നുണ്ടെന്നും ഇവിരുടെകൂട്ടാളികൾ ആരൊക്കെയാണ് എന്നുമുള്ള കാര്യങ്ങൾക്ക് പഴുതടച്ച അന്വേഷണം നടത്തുമെന്നും പൊലീസ് പറയുന്നു.
ബസ് വഴിയും ട്രെയിനുകൾ വഴിയും കൊറിയർ സർവീസുകളും വഴിയും ഇത്തരത്തിലുള്ള ലഹരിക്കടത് നടക്കുന്നുണ്ട് എന്നുള്ള രഹസ്യ വിവരം പൊലീസിന് ആദ്യമേ ലഭിച്ചിരുന്നു. പല അന്യ നാടുകളിൽ നിന്നും കേരളത്തിലെ പല ഭാഗത്തേക്ക് ഈ വഴി ലഹരിമരുന്നുകൾ എത്തുന്നുണ്ട് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതിർത്തിയിൽ കാര്യം ആയിട്ടുള്ള പരിശോധന നടക്കാത്തതും ഇത്തരത്തിലുള്ള അന്യനാടുകളിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്നു സുലഭമായി എത്തുന്നതിന് ഒരു മുതൽക്കൂട്ടാവുന്നുണ്ട്.
വാട്സപ്പ് മുഖേനയാണ് ബൾക്കീസ് ഉൾപ്പെടുന്ന സംഘത്തിന്റെ പ്രധാന ലഹരിക്ക്ച്ചവടം. ഇവരെ ആവശ്യക്കാർ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുന്നു. ഇതിനു മുമ്പേ ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത അവർ പോലും ഇവരെ ലഹരിമരുന്നിന് ആവശ്യത്തിനായി വിളിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് ഇവരുടേത്. ഇത്തരത്തിലൊരു മുഖ പരിചയവും ഇല്ലാത്ത ആളുകളോട് ആണ് ഇവരുടെ കച്ചവടം എന്നതിനാൽ ഇവരിൽ നിന്ന് ആരൊക്കെ ലഹരിമരുന്ന് ഇതിനുമുമ്പ് വാങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം അന്വേഷിച്ച് കണ്ടെത്തുക കൂടുതൽ ശ്രമകരമായിരിക്കും.
കണ്ണൂർ ജില്ലയിൽ ലഹരി ഉപയോഗം വളരെ കൂടി വരുന്നുണ്ട്. ഈയടുത്തായി പൊലീസ് ഇത്തരത്തിലുള്ള ഒത്തിരി നീക്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കണ്ടെത്തിയതിനും അപ്പുറം കണ്ടെത്താൻ കഴിയാത്ത എത്രയോ ഇത്തരത്തിലുള്ള ലഹരിമരുന്ന് ഉപയോഗം ജില്ലയിൽ തുടർന്നുവരുന്നു. കഴിഞ്ഞദിവസം രാജീവൻ എളയാവൂരിനെ വെട്ടിപ്പരിക്കേൽപ്പിച്ചതും ഇത്തരത്തിലൊരു ലഹരി ഉപയോഗ സംഘമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രാജീവൻ എന്നയാൾ അറസ്റ്റിലായിട്ടുണ്ട്.
രണ്ടു ലോഡ് ഓളം വരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ണൂർ ജില്ലയിൽ നിന്ന് തന്നെ പിടികൂടിയത് കഴിഞ്ഞ ആഴ്ചയാണ്. ചെറുതും വലുതുമായ ഒത്തിരി കേസിൽ ലഹരി മരുന്നുകൾ ഈ അടുത്താൽ വേറെയും പൊലീസ് ജില്ലയിൽ നിന്ന് തന്നെ പിടിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍