പാർട്ടി നേതാവിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പുറത്ത്; ഐസ്ക്രീം കേസ് ഒത്തുതീർപ്പാക്കലും ആവിയായി; പി ശശി സംസ്ഥാന കമ്മിറ്റിയിൽ എത്തിയത് എങ്ങനെ? പരാതി പറഞ്ഞ സികെപി പത്മനാഭൻ ഏരിയാ കമ്മറ്റിയിൽ; ശശി 'ശശിയാക്കുന്നത്' കണ്ണൂർ നേതാക്കളെ
എം റിജു
കോഴിക്കോട്: 96 ൽ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അധികാരമേറ്റപ്പോൾ ശരിക്കും സമാന്തര അധികാര കേന്ദ്രമായിരുന്നു പി ശശിയെന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സ്രെക്രട്ടറി. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചത്, പി ശശിയുടെയും മൂൻ അഡ്വക്കേറ്റ് ജനറൽ എം കെ ദാമോദരന്റെയും ഒത്താശയോടെയാണെന്ന് സിപിഎം വൃത്തങ്ങളിൽ നിന്നുതന്നെ പിന്നീട് ആരോപണം ഉയർന്നിരുന്നു. എന്നാലും ശശിക്ക് വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടായത്. സിപിഎമ്മിന്റെ രീതി അനുസരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പിന്നെ ഏറ്റവും പവർഫുള്ളായ പോസ്റ്റായി കണക്കാക്കപ്പെടുന്നത് കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തിരുന്ന് ഇത്രയേറെ ആരോപണങ്ങൾ കേട്ടിട്ടും, പി ശശി പിന്നെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ഉയരുന്ന കാഴ്ചയാണ് കണ്ടത്. പിണറായി-കോടിയേരി ദ്വന്ദത്തിനു ശേഷം കണ്ണൂരിലെ രണ്ടാംനിര നേതാക്കളിൽ പ്രബലനായ നേതാവുകൂടിയാണ് പി.ശശി
ഇങ്ങനെ നിറഞ്ഞു നിൽക്കുന്ന സമയത്താണ് പി ശശിക്കെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. പ്രമുഖനായ ഒരു ഡിവൈഎഫ് ഐ നേതാവിന്റെ ഭാര്യയെ ലൈംഗികചൂഷണത്തിനു ശ്രമിച്ചുവെന്ന അതിഗുരുതരമായ പരാതിയാണ് പാർട്ടിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ശശിയെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്താനാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. എന്നാൽ വനിതാ നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഇയാളെ പുറത്താക്കി. ഇതോടെ സിപിഎമ്മിലെ ശശിയുഗം അവസാനിച്ചു എന്ന് കരുതിയവരെയൊക്കെ 'ശശിയാക്കിക്കൊണ്ട്' ഇപ്പോൾ വീണ്ടും സംസ്ഥാന കമ്മ്ിറ്റിയിൽ എത്തിയിരിക്കയാണ്.
പടിപടിയായി നേതൃത്വത്തിലേക്ക്
പയ്യെ തിന്നാൽ പനയും തിന്നാമെന്ന പഴമൊഴി പോലെയായിരുന്നു പി ശശിയുടെ പ്രവർത്തനം. പാർട്ടിയിൽ നിന്ന് പുറത്തായതിനുശേഷവും വിമത പ്രവർത്തനത്തിനോ, മറ്റ് പാർട്ടികളിൽ ചേരാനോ ഒന്നും അദ്ദേഹം ശ്രമിച്ചില്ല. അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം സജീവമായി. അങ്ങനെ ലോയോഴ്സ് യൂനിയൻ നേതാവായി. അതോടെ സിപിഎം നേതാക്കളുടെ കേസുകൾ ഒക്കെയും ശശി ഏറ്റെടുത്ത് വിജയിപ്പിക്കാൻ തുടങ്ങി. അതോടെ അദ്ദേഹം പതുക്കെ ബ്രാഞ്ച് കമ്മറ്റിയിൽ എത്തി.
പിന്നെ തലശ്ശേരി ലോക്കൽ കമ്മിറ്റി, ഏരിയാകമ്മിറ്റിയംഗം എന്ന നിലയിലേക്ക് ഉയർന്നു. ഇതൊന്നും മാധ്യമങ്ങളിൽ വാർത്ത പോലും ആയില്ല. ഇപ്പോൾ ജില്ലാകമ്മിറ്റി അംഗവുമായി. എന്നാൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശശി സംസ്ഥാന കമ്മറ്റിയിൽ എത്തി. ഗോപി കോട്ടമുറിക്കലിനെപ്പോലെ പാർട്ടിയിൽ വീണ്ടും അവിശ്വസനീയമായി തിരിച്ചുവന്നിരിക്കുകയാണ് പി.ശശി. എറ്റവും വിചിത്രം സിപിഎം കണ്ണുർ ജില്ലാ കമ്മ്ിറ്റിപോലു ശശി സംസ്ഥാന കമ്മറ്റിയിൽ എത്തിയത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നതാണ്. കാരണം ശശി സമ്മേളന പ്രതിനിധി പോലും ആയിരുന്നില്ല.
സമ്മേളന പ്രതിധിയാവാതെ സംസ്ഥാന സമിതിയിൽ
സിപിഎമ്മിന്റെ സമ്മേളന നടപടിക്രമങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കണ്ടത്. സമ്മേളനത്തിൽ പങ്കെടുക്കാതെയും കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക എന്നത് അത്യപുർവമാണ്. സംസ്ഥാന സമിതിയിലേക്ക് വന്ന പി ശശി സമ്മേളന പ്രതിനിധിപോലും ആയിരുന്നില്ല. കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധി ലിസ്റ്റിൽ പി ശശി ഉണ്ടായിരുന്നില്ല. അച്ചടക്ക നടപടിക്കുശേഷം ഇപ്പോൾ ജില്ലാകമ്മിറ്റിയിൽ വന്ന ഇയാളെ കണ്ണൂർ ജില്ലാ കമ്മിറ്റി പരിഗണിച്ചിരുന്നില്ല എന്നാണ് വാസതവം.
എന്നാൽ സിപിഎമ്മിന്റെ ഭരണഘടന പ്രകാരം സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിലും ഒരാൾക്ക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാം. അതിന് സമ്മേളനത്തിൽ പങ്കെടുത്ത ആരെങ്കിലും പേര് നിർദ്ദേശിക്കുകയും രണ്ടുപേർ പിന്തുണക്കുകയും വേണം. അല്ലെങ്കിൽ സ്ഥാനമൊഴിയുന്ന കമ്മിറ്റി വെക്കുന്ന ലിസ്റ്റിൽ ശശിയുടെ പേര് വരണം. ഇവിടെ സംഭവിച്ചത് രണ്ടാമത്തേതാണ്. കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച ലിസ്റ്റിൽ ശശിയുടെ പേര് ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ്, പി ശശിക്ക് തുണയായത്. മികച്ച അഭിഭാഷകൻ എന്ന നിലയിലുള്ള ശശിയുടെ സേവനം പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ് കോടിയേരിയും കരുതുന്നത്. കണ്ണൂരിൽ നിന്നുതന്നെ സംസ്ഥാന കമ്മ്ിറ്റിയിൽ എത്തുമെന്ന് കരുതിയിരുന്ന മികച്ച നേതാക്കളെ തഴഞ്ഞാണ് ശശിയെ ഉൾപ്പെടുത്തിയത്. തലശ്ശേരി എംഎൽഎ ഷംസീർ, വനിതാ നേതാവായ എൻ. സുകന്യ, മുൻ ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ എം.വി സരള എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ജില്ലാപഞ്ചായത്ത് പ്രസിഡന്റ പി.പി ദിവ്യയെയും മുൻ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളയെയും പരിഗണിക്കണമെന്നായിരുന്നു കണ്ണൂർ ജില്ലാനേതൃത്വത്തിന്റെ നിലപാട്. എന്നാൽ തർക്കം കാരണം ഇവർ ആരെയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
അതുപോലെ തന്നെ പി ശശിക്കെതിരെ പരാതി നൽകിയ സികെപി പത്മനാഭൻ എന്ന മുൻ സംസ്ഥാന സമിതി നേതാവ് തരംതാഴ്ത്തപ്പെട്ട് ഇപ്പോഴും ഏരിയാ കമ്മറ്റിയിലാണ്. ഡിവൈഎഫ്ഐയുടെ എക്കാലത്തെയും മികച്ച സംസ്ഥാന നേതാവായിരുന്ന സികെപിയെ തരംതാഴ്ത്തിയത് പി ശശിക്കെതിരായ വാർത്ത മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു എന്നതിന്റെ പേരിലാണ്. പക്ഷേ ശശി സംസ്ഥാന കമ്മറ്റിയിൽ എത്തിയിട്ടും സികെപി ഏരിയാ കമ്മറ്റിയിൽ ഒതുങ്ങി.
പി ശശിയുടേത് പാഠമെന്ന് കോടിയേരി
അതുപോലെ പി ശശിക്കെതിരെ നടപടി തീരുമാനിച്ച ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കാതിരുന്നതും വിവാദമായിട്ടുണ്ട്. അണികൾക്കിടയിൽ മികച്ച ഇമേജുള്ള പി ജയരാജന്റെ രാഷ്ട്രീയ ഭാവി തന്നെ ഇതോടെ അവസാനിച്ച മട്ടാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇപ്പോൾ പി.കെ ശ്രീമതി മാത്രമാണ് കണ്ണൂരിൽ നിന്നുള്ള ഏക വനിത. മുൻ മന്ത്രി കെ.കെ ശൈലജ കേന്ദ്രകമ്മിറ്റിയിൽ ഉണ്ടെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയായതിനാൽ മറ്റൊരു കണ്ണൂരുകാരനായ എം.വി ഗോവിന്ദനെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ശശിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. തെറ്റുതിരുത്തിയാൽ ആർക്കും തിരിച്ചുവരാമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. സമ്മേളനത്തിൽ പ്രതിനിധികളാല്ലാത്തവരെയും കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കാം. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്താണെന്നും കോടിയേരി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്