പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലാബ് ടെസ്റ്റുകൾക്ക് തീവെട്ടിക്കൊള്ളയെന്ന് ബിജെപി നേതാവ്; വെളിയിൽ 180 രൂപയ്ക്ക് ചെയ്യുന്ന ടെസ്റ്റുകൾക്ക് ആശുപത്രിയിൽ 400 രൂപ; സ്കാനിങിനും നിരക്ക് കൂടുതലെന്ന്; പുറത്തുള്ള ലാബുകൾ നിരക്ക് കുറച്ചത് അറിഞ്ഞില്ലെന്ന് ആശുപത്രി അധികൃതരുടെ ന്യായീകരണം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആതുരാലയത്തിൽ ലാബ് ടെസ്റ്റുകൾക്കും സ്കാനിങിന്റെയും പേരിൽ തീവെട്ടിക്കൊള്ളയെന്ന് പരാതി. ബിജെപി നേതാവ് സൂരജ് ഇലന്തൂർ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. പുറത്തെ ലാബുകളിൽ 180 രൂപയ്ക്ക് ചെയ്യുന്ന ടെസ്റ്റിന് ജനറൽ ആശുപത്രിയിൽ 400 രൂപ ഈടാക്കിയെന്നാണ് പരാതി.
സൂരജിന്റെ പരാതി ന്യായമാണെന്ന് ആശുപത്രിയിലെ ആർഎംഓ ഡോ. ആശിഷ് മോഹൻകുമാർ പ്രതികരിച്ചു. നാലു വർഷം മുൻപ് നിശ്ചയിച്ച നിരക്കാണ് ഇപ്പോഴുള്ളത്. അന്ന് സ്വകാര്യ ലാബുകളിൽ ഉണ്ടായിരുന്ന നിരക്കിന്റെ പകുതിയാണ് ഇവിടെ ഈടാക്കിയിരുന്നത്. ഇപ്പോൾ സ്വകാര്യ ലാബുകൾ നിരക്ക് കുത്തനേ കുറച്ചു. ആ വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പത്തനംതിട്ട നഗരത്തിലെ സർക്കാർ ജനറൽ ആശുപത്രിയിൽ നടക്കുന്ന ഒരു തീവെട്ടിക്കൊള്ള തെളിവ് സഹിതം പറയുന്നു...
എന്റെ ഒരു സുഹൃത്ത് ഇന്നലെ (03/03/2022)പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടുകയുണ്ടായി. കുറച്ചുനാളുകളായി കഫക്കെട്ടും ചുമയും കാരണം വല്ലാത്ത ബുദ്ധിമുട്ട്, അങ്ങനെയാണ് ഇഎൻടി യെ കാണാൻ തീരുമാനിച്ചത്. ഹോസ്പിറ്റലിൽ എത്തി ചീട്ടെടുത്തു ഡോക്ടറെ കണ്ടു. ഡോക്ടർ CBC , AEC എന്ന് രണ്ട് ബ്ലഡ് ടെസ്റ്റും PNS CT സ്കാനിങ്ങും ഹോസ്പിറ്റലിൽ ചെയ്യാൻ പറഞ്ഞു.സുഹൃത്ത് അല്പമൊന്നു ഭയന്നെങ്കിലും, പുറത്തുള്ള ലാബിലേക്കല്ലല്ലോ ഹോസ്പിറ്റലിലെ ലാബും സ്കാൻ സെന്ററും അല്ലെ ഏതായാലും ഒരുപാടു പണമൊന്നും ആകില്ലല്ലോ എന്ന് ആശ്വസിച്ചു..
CBC, AEC ടെസ്റ്റിന് 400 രൂപയും,CT സ്കാനിനായി 1790 രൂപയും ആശുപത്രി ഈടാക്കി. പുറത്തുള്ള പ്രശസ്തമായ ഒരു ലാബോറട്ടറിയിൽ വിളിച്ച് ബ്ലഡ് ടെസ്റ്റിന്റെയും സ്കാനിന്റെയും നിരക്ക് തിരക്കാൻ തീരുമാനിച്ചു. ഒരു ലാബിൽ വിളിച്ചപ്പോൾ CBC, AEC ടെസ്റ്റിന് 180 രൂപ മാത്രമേ ഉള്ളുവെന്നു പറഞ്ഞു. ഒന്നു കൂടി ഉറപ്പു വരുത്താനായി വേറെ രണ്ട് ലാബുകളിൽക്കൂടി വിളിച്ചു വിവരം തിരക്കി.180-220 റേഞ്ചിലാണ് ആ ലാബുകാരും പറഞ്ഞത്.
ക്യാഷ് കൗണ്ടറിൽ എത്തി തിരക്കിയപ്പോൾ അവർ പറയുന്നു ഞങ്ങളുടെ ലാബിലെ നിരക്ക് ഇതാണെന്ന്. കുറെ തർക്കിച്ചപ്പോൾ സൂപ്രണ്ടുമായി സംസാരിക്കാൻ അവസരം ലഭിച്ചു. സൂപ്രണ്ടിന്റെ മുറിയിൽ അദ്ദേഹത്തെ കൂടാതെ മൂന്നു ഉദ്യോഗസ്ഥർ കൂടി ഉണ്ടായിരുന്നു. കാര്യം പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനോട് പരിശോധിക്കാൻ സൂപ്രണ്ട് പറഞ്ഞു. അദ്ദേഹം എന്റെ സുഹൃത്തിനോട് വിവരങ്ങൾ തിരക്കി, പുറത്തെ ലാബിലെക്കാളും ചാർജ് കൂടുതലാണ് ഇവിടെ എന്ന് പറഞ്ഞപ്പോൾ, ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ കൈയിൽ തെളിവുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹം പുറത്തുള്ള സ്വകാര്യ ലാബിലേക്ക് ഫോൺ ചെയ്യുകയും ചെയ്തു. പറഞ്ഞത് അംഗീകരിക്കുകയും റീഫണ്ട് 200രൂപയും ആശുപത്രി തിരികെ നൽകി. അപ്പോഴും 20 രൂപ കൂടുതലാണ് സർക്കാർ ആശുപത്രിയിൽ
ബഹുമാനപെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജിന്റെ ശ്രദ്ധക്ക്..
സാധാരണക്കാരും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സാധുക്കളുമാണ് കൂടുതലും ഗവണ്മെന്റ് ആശുപത്രികളിൽ വരുന്നത്, എത്രായിരം ആളുകളുടെ കൈയിൽ നിന്ന് ഈ കൊള്ള ഇതിനോടകം നടന്നിട്ടുണ്ടാകണം.. എന്റെ സുഹൃത്ത് ക്രോസ്സ് ചെക്ക് ചെയ്ത് തർക്കിച്ചതുകൊണ്ട് അവന് പണം തിരികെ നൽകി. അതിന് കഴിയാതെ പോയ പതിനായിരക്കണക്കിന് സാധുക്കളോട് ആര് സമാധാനം പറയും? ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ ജില്ലയിലെ, മണ്ഡലത്തിലെ ജില്ലാ ജനറൽ ഹോസ്പിറ്റലിലെ അവസ്ഥ ഇതാണെങ്കിൽ സംസ്ഥാനത്തെ മറ്റു ഗവണ്മെന്റ് ഹോസ്പിറ്റലുകളുടെ അവസ്ഥ എന്തായിരിക്കും?
തീർച്ചയായും താങ്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു കരുതുന്നു ..
ഉചിതമായ നടപടികൾ സ്വീകരിക്കണം Veena George
സൂരജ് ഇലന്തൂർ
ആർഎംഒയുടെ വിശദീകരണം ഇങ്ങനെ:
കോവിഡ് കാലത്ത് പോസിറ്റീവായ രോഗികൾക്കും സമ്പർക്കത്തിൽ വന്നവർക്കും പോസ്റ്റ് കോവിഡ് ചികിൽസയ്ക്ക് എത്തിയവർക്കും രക്തപരിശോധനയും സ്കാനിങും അടക്കം എല്ലാം പൂർണമായും സൗജന്യമായിട്ടാണ് നൽകിയിരുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും രോഗികളുടെ എണ്ണം കുറഞ്ഞു. സർക്കാർ ആശുപത്രിയുടെ നിരക്കിന് ആനുപാതികമായ നിരക്ക് കുറയ്ക്കാൻ അവർ തയാറാവുകയായിരുന്നുവെന്ന് ജനറൽ ആശുപത്രി ആർഎംഓ ഡോ. ആശിഷ് മോഹൻകുമാർ പറഞ്ഞു.
പുറത്തുള്ള ലബോറട്ടറികൾ നിരക്ക് കുറച്ച വിവരം ജനറൽ ആശുപത്രി വികസന സമിതി അറിഞ്ഞിരുന്നില്ല. നാലു വർഷം മുൻപ് ആശുപത്രി വികസന സമിതി നിർണയിച്ച നിരക്കാണ് പരിശോധനകൾക്ക് ജനറൽ ആശുപത്രിയിൽ ഈടാക്കി വരുന്നത്. അന്ന് പുറമേയുള്ള ലാബുകളിലെ നിരക്കുകൾ അന്വേഷിച്ച ശേഷം അതിന്റെ പകുതി നിരക്കാണ് ജനറൽ ആശുപത്രി ലാബിൽ നിശ്ചയിച്ചിരുന്നതെന്നും ഡോ. ആശിഷ് പറഞ്ഞു.
നിലവിൽ ആശുപത്രിയിൽ ചികിൽസ തേടുന്ന 80 ശതമാനം രോഗികൾക്കും പരിശോധന സൗജന്യമാണ്. ബിപിഎൽ കാർഡ് ഉടമകൾ, ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർ, ഒന്നു മുതൽ 18 വയസ് വരെയുള്ളവർ, ഗർഭിണികൾ തുടങ്ങി എല്ലാവർക്കും പരിശോധനയ്ക്ക് ഫീസ് നൽകേണ്ടതില്ല. എപിഎൽ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് പരിശോധനകൾക്ക് നിരക്ക് നൽകേണ്ടി വരുന്നത് എന്നും ഡോക്ടർ പറഞ്ഞു.
ഇവിടെ സൂരജ് ഇലന്തൂർ ചൂണ്ടിക്കാണിച്ച പരാതി ന്യായമാണ്. അദ്ദേഹം പരാതിയുമായി വന്നപ്പോൾ താനുമായിട്ടാണ് സംസാരിച്ചത്. താൻ തന്നെയാണ് പ്രൈവറ്റ് ലാബിലേക്ക് വിളിച്ച നിരക്ക് ചോദിച്ചത്. അപ്പോഴാണ് സിബിസി, എഇസി എന്നിവ അവർ ഒന്നിച്ചാണ് ചെയ്യുന്നതെന്നും അതിന് 180 രൂപയാണ് നിരക്കെന്നും മനസിലാകുന്നത്. നേരത്തേ ഇവർ ഈ ടെസ്റ്റിന് അറുനൂറു രൂപയോളം ഈടാക്കിയിരുന്നതാണ്. അപ്പോഴാണ് ജനറൽ ആശുപത്രിയിൽ 400 രൂപ വാങ്ങിയിരുന്നത്.
സ്വകാര്യ ലാബുകൾ നിരക്ക് കുറച്ച വിവരം അറിയാതെ വന്നതാണ് ഇങ്ങനെ ഒരു പരാതി വരാൻ ഇടയാക്കിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കി നിരക്ക് കുറച്ചു കൊടുക്കുകയും പണം റീഫണ്ട് ചെയ്തു. ഈ ടെസ്റ്റുകൾക്ക് ഈ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് കൗണ്ടറിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി ചേരുന്ന ആശുപത്രി വികസന സമിതി യോഗം ചേർന്ന് നിരക്കിൽ കുറവു വരുത്തുന്ന കാര്യം തീരുമാനിക്കും.
ആശുപത്രിയിൽ സ്ഥിരം ജീവനക്കാർക്കൊപ്പം തന്നെ എണ്ണം താൽക്കാലിക ജീവനക്കാരുമുണ്ട്. അവർക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നൽകുന്നതിന് വേണ്ടിയാണ് ആശുപത്രി വികസന സമിതി ലാബ് പരിശോധനകൾക്കും സ്കാനിങ്ങിനുമൊക്കെ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പുറത്ത് 2.30 ലക്ഷം ചെലവാകുന്ന ആൻജിയോപ്ലാസ്റ്റി ജനറൽ ആശുപത്രിയിൽ 65,000 മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് ചെയ്യുന്നത്. പുതുപുത്തൻ ഐസിയുവിലും രോഗികൾക്ക് ചികിൽസ സൗജന്യമാണ്. മറ്റ് സർക്കാർ ആശുപത്രികളിലൊക്കെ പ്രതിദിനം ഐസിയു ബെഡിന് 200 രൂപ വരെ ഈടാക്കുന്നുണ്ട്. ഇവിടെ അതും ചെയ്യുന്നില്ലെന്നും ഡോ. ആശിഷ് മോഹൻകുമാർ പറഞ്ഞു. ഈ നിരക്ക് വർധന നേരത്തേ ആരെങ്കിലും ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ കുറയ്ക്കുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
Stories you may Like
- പത്തനംതിട്ട ഏരിയാ സെക്രട്ടറി പിആർ പ്രദീപിന്റെ മരണത്തിൽ ഞെട്ടി നേതൃത്വവും പ്രവർത്തകരും
- ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല
- ജിയാ ഖാന്റെ മരണത്തിൽ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ
- ഹബ് ആൻഡ് സ്പോക്ക് മോഡൽ ലാബ് നെറ്റ്വർക്ക് യാഥാർത്ഥ്യത്തിലേക്ക്: മന്ത്രി വീണാ ജോർജ്
- സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടന
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്