ലക്ഷ്യം കാണാതെ പുടിൻ അടങ്ങില്ല; യുദ്ധം തുടരും; അടിയന്തര വെടിനിർത്തൽ ഇല്ല; സാധാരണക്കാരെ ഒഴിപ്പിക്കാൻ സുരക്ഷിത പാതയ്ക്ക് മാത്രം രണ്ടാം റൗണ്ട് ചർച്ചയിൽ ധാരണ; മൂന്നാം വട്ടവും മേശയ്ക്ക് ചുറ്റും ഇരിക്കാൻ ധാരണ; യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പുതിയ നീക്കവുമായി യുക്രെയിൻ; നമുക്ക് നേരിട്ട് ചർച്ച ചെയ്യാമെന്ന് പുടിനോട് സെലൻസ്കി
മറുനാടൻ ഡെസ്ക്
കീവ്: ഒരുവശത്ത് നാശം വിതച്ച് യുദ്ധം തുടരുന്നതിനിടെ, യുക്രെയിനും റഷ്യയും തമ്മിൽ ആളുകളെ ഒഴിപ്പിക്കാൻ സുരക്ഷിത പാത ഒരുക്കാൻ ധാരണയായി. രണ്ടാം വട്ട ചർച്ചയിൽ മറ്റുകാര്യമായ തീരുമാനങ്ങൾ ഇല്ല. ചുരുക്കി പറഞ്ഞാൽ, പുടിൻ നേരത്തെ പ്രഖ്യാപിച്ചത് പോലെ യുദ്ധം തുടരും.
ഇതിനകം ബോംബിങ്ങിലും, ഷെല്ലാക്രമണത്തിലും ഒക്കെ പൂർണമായി തകർന്ന നഗരങ്ങളിലോ, ഗ്രാമങ്ങളിൽ നിന്നോ ആളുകളെ ഒഴിപ്പിക്കാമെന്നാണ് ധാരണ ആയിരിക്കുന്നത്. എന്നാൽ, വെടിനിർത്തലിന്റെ കാര്യത്തിൽ ധാരണയായില്ല. അടിയന്തര വെടിനിർത്തലാണ് യുക്രെയിൻ ചർച്ചയിൽ ആവശ്യപ്പെട്ടത്. ബ്രെസ്റ്റിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്. ചർച്ചയിൽ മൂന്നാം വട്ട ചർച്ചയ്ക്കും ധാരണയായി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെടിനിർത്തലാണ് ചർച്ചയിലെ മുഖ്യ അജണ്ടയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് പറഞ്ഞിരുന്നത്.തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അമേരിക്കയാണ് യുക്രെയ്നെ സ മാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു.
പുതിയ നീക്കവുമായി യുക്രെയിൻ
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പുതിയ നീക്കവുമായി യുക്രെയ്ൻ. ഒരു മേശക്കിരുവശവുമിരുന്ന് നമുക്ക് നേരിട്ട് ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി.
നേരിട്ട് സംസാരിച്ചെങ്കിൽ മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കാനാവൂ എന്നും സെലൻസ്കി പറഞ്ഞു. ഞങ്ങൾ റഷ്യയെ ആക്രമിക്കുന്നില്ല. അങ്ങനെ ആക്രമിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല. ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടത്. ഞങ്ങളുടെ ഭൂമി വിടൂ എന്നും സെലെൻസ്കി പറഞ്ഞു.
യുദ്ധം തുടരുമെന്ന് പുടിൻ
അതേസമയം, യുദ്ധം തുടരുമെന്ന സൂചനയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നല്കുന്നത്. യുക്രെയ്നെ നിരായുധീകരിക്കുകയും നിഷ്പക്ഷ നിലയിലെത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം ഏതു നിലയ്ക്കും കൈവരിക്കുമെന്ന് പുടിൻ. യുക്രെയ്ൻ ദേശീയ സായുധ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരാനാണ് റഷ്യ ഉദ്ദേശിക്കുന്നതെന്നും പുടിൻ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. ഇരുവരും ഒന്നരമണിക്കൂറാണ് ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം യുക്രെയ്ന് അനുകൂലമായി മാക്രോൺ നടത്തിയ പ്രസ്താവനയിലുള്ള വിയോജിപ്പും പുടിൻ അറിയിച്ചു.
ചർച്ചകൾ വൈകിപ്പിക്കാൻ കീവ് നടത്തുന്ന ഏതൊരു ശ്രമവും മോസ്കോയുടെ ആവശ്യങ്ങളുടെ പട്ടിക വർധിപ്പിക്കുന്നതിന് കാരണമാകും- പുടിൻ കൂട്ടിച്ചേർത്തു. യുക്രെയ്നുമായി ചർച്ച നടക്കാനിരിക്കെയാണ് റഷ്യൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. മക്രോണുമായുള്ള സംഭാഷണം 90 മിനിറ്റോളം നീണ്ടുനിന്നു.
തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അമേ രിക്കയാണ് യുക്രെയ്നെ സമാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു.
ആണവ യുദ്ധം ചിന്തയിൽ ഇല്ല
റഷ്യ ആണവയുദ്ധം നടത്തുമോ എന്ന ചോദ്യങ്ങൾ ശക്തമാകുമ്പോൾ മറുപടിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്.പാശ്ചാത്യ രാജ്യങ്ങളാണ് ആണവയുദ്ധത്തിന് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താനുള്ള പ്രകോപനങ്ങൾ അനുവദിക്കില്ലെന്നും സെർജി ലാവ്റോവ് പറഞ്ഞു. റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ലാവ്റോവിന്റെ ആരോപണം.
മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങൾ ഉപയോഗിച്ചുള്ളതാകുമെന്ന് വ്യക്തമാണ്. ആണവയുദ്ധത്തെ കുറിച്ചുള്ള ചിന്തകൾ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറുള്ള രാഷ്ട്രീയക്കാരുടെ തലയ്ക്കുള്ളിലാണ്. അല്ലാതെ റഷ്യക്കാരുടെ തലയ്ക്കുള്ളിലല്ല. അതിനാൽ തങ്ങളുടെ നിന്ത്രണം തെറ്റിക്കുന്ന വിധത്തിലുള്ള പ്രകോപനങ്ങൾ അനുവദിക്കുകയില്ലെന്നും ലാവ്റോവ് പറഞ്ഞു. റഷ്യൻ, വിദേശ മാധ്യമങ്ങൾക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിനു പിന്നാലെ തങ്ങളുടെ സൈന്യത്തോട് ആണവ യുദ്ധത്തിന് തയ്യാറെടുക്കാൻ പുടിൻ നിർദ്ദേശിച്ചിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.ഒരാഴ്ചത്തെ യുദ്ധത്തിൽ റഷ്യയുടെ മുഖ്യനേട്ടമായി യുക്രെയിനിലെ ഖേഴ്സൺ നഗരം പിടിച്ചെടുത്തു. തന്ത്രപ്രധാനമായ മരിയുപോളും റഷ്യൻ സേന വളഞ്ഞിരിക്കുകയാണ്. കരിങ്കടൽ തീരത്തുള്ള ഖേഴ്സണിൽ മൂന്ന് ലക്ഷത്തോളം ജനങ്ങളാണുള്ളത്. സായുധരായ റഷ്യൻ പടയാളികൾ കൗൺസിൽ യോഗത്തിലേക്ക് ഇരച്ചുകയറിയെന്നും കർശന കർഫ്യു അടക്കം പുതിയ ചട്ടങ്ങൾ അടിച്ചേൽപ്പിച്ചെന്നും നഗരത്തിലെ മേയർ ഇഹോർ കോളിഖയിൻ പറഞ്ഞു. എന്നാൽ, നഗരത്തിൽ നിന്ന് യുക്രെയിനിയൻ സേന പൂർണമായി പിൻവാങ്ങിയോ എന്ന് വ്യക്തമല്ല.
ഖേഴ്സൺ വീണെങ്കിൽ, യുക്രെയിന്റെ പ്രധാന തുറമുഖ നഗരവും നാവിക താവളവുമായ ഒഡേസയും റഷ്യക്ക് വളരെ വേഗം കീഴടക്കാനാകും. കടലിൽ നിന്നും ഇവിടെ ആക്രമണം ഉണ്ടായേക്കാം എന്ന് അമേരിക്കൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ പക്കൽ അയുധങ്ങളില്ലെന്നും അക്രമത്തിനായി ഒരുങ്ങുന്നില്ലെന്നും നഗരത്തെ സുരക്ഷിതമാക്കാനാണു തങ്ങൾ ശ്രമിക്കുന്നതെന്നും മേയർ പറഞ്ഞു. മൃതദേഹങ്ങൾ മറവു ചെയ്യാനും ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കൾ വിതരണം ചെയ്യാനും വളരെയധികം ബുദ്ധിമുട്ടു നേരിടുകയാണ്. ആളുകളെ വെടിവച്ചു വീഴ്ത്തരുതെന്നു മാത്രമാണു തങ്ങൾ റഷ്യൻ സേനയോട് അപേക്ഷിച്ചിരിക്കുന്നത്'. ആളുകൾ റഷ്യൻ പടയാളികളെ അനുസരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.
അതേസമയം, ഹാർകീവിലും കീവിലും റഷ്യ വീണ്ടും വ്യോമാക്രമണം ശക്തമാക്കി. ചെർണിഹിവിലെ എണ്ണ സംഭരണകേന്ദ്രത്തിൽ ഷെല്ലാക്രമണം നടത്തി. ഇവിടെ വൻ തീപിടിത്തമുണ്ടായതായി വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രിയിൽ ഹാർകീവിലെ പള്ളിയും ടെറിട്ടോറിയൽ ഡിഫൻസ് ആസ്ഥാനവും റഷ്യ ആക്രമിച്ചിരുന്നു. കീവിന് സമീപമുള്ള മെട്രോ സ്റ്റഷേനിൽ രണ്ടു സ്ഫോടനങ്ങളുണ്ടായി. ഇതിനിടെ, തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ സൈന്യം നിലവിൽ വളഞ്ഞിട്ടുണ്ട്.
യുദ്ധം ആരംഭിച്ചശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9,000 റഷ്യൻ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രെയ്ൻ രംഗത്തെതിതി. റഷ്യയുടെ മേജർ ജനറൽ ആന്ദ്രേ സുഖോവെറ്റ്സ്കിയെ വധിച്ചതായും യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, റഷ്യൻ സൈനിക വിമാനം വീഴ്ത്തിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. സുഖോയ് യുദ്ധവിമാനം വീഴ്ത്തിയെന്നാണ് അവകാശവാദം.
നാറ്റോയിൽ അംഗമാകാൻ അപേക്ഷ നൽകി ജോർജിയ
റഷ്യയുടെ യുക്രൈൻ അധിനിവേശം തുടരുന്നതിനിടെ മറ്റൊരു രാജ്യം കൂടി യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ അപേക്ഷ നൽകി. സോവിയറ്റ് യൂണിയനിൽ അംഗമായിരുന്ന ജോർജിയയാണ് യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുന്നത്.
'ഞങ്ങൾ യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ ഇന്ന് അപേക്ഷ നൽകുകയാണ്'-ജോർജിയൻ പ്രധാനമന്ത്രി ഇറാക്ലി ഗരിബഷ്വിലി പറഞ്ഞു.റഷ്യയുടെ അടുത്ത ലക്ഷ്യം തങ്ങളാണെന്ന് ജോർജിയ ആശങ്കപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്