കീവിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ബോംബിട്ടു തകർത്ത് റഷ്യ; സെൻട്രൽ ഹീറ്റിങ് ഫസിലിറ്റി തകർത്തതോടെ കീവ് കനത്ത തണുപ്പിലേക്ക്; കീവിന് പുറമെ മൂന്ന് നഗരങ്ങളിൽ കൂടി ബോംബാക്രമണം; യുക്രെയിനികളുടെ കൂട്ടപലായനം തുടരുന്നു; സമനില തെറ്റി റഷ്യ തുരുതുരാ ബോംബ് വർഷിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
പ്രതീക്ഷിച്ച മുന്നേറ്റം നടക്കാതെ വന്നതോടെ റഷ്യ സമനില തെറ്റിയതുപോലെ തുരുതുരാ ബോംബ് വർഷവുമായി എത്തുകയാണ്. തെക്കൻ കീവിലെ സുപ്രധാന റെയിൽവേ സ്റ്റേഷൻ റഷ്യയുടെ ബോംബാക്രമണത്തിന് ഇരയായി. റഷ്യൻ ക്രൂയിസ് മിസൈൽ വീണാണ് സ്ഫോടനം ഉണ്ടായതെന്ന് യുക്രെയിൻ ഇന്റീരിയർ മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റൺ ഹെരാഷെൻകോവ് അറിയിച്ചു. സ്ഫോടനമുണ്ടായെങ്കിലും ട്രെയിൻ സർവീസുകൾ പഴയതുപോലെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ യുക്രെയിന്റെ പല ഭാഗങ്ങളിലും സെൻട്രൽ ഹീറ്റിങ് സിസ്റ്റം തകരാറിലായതോടെ കടുത്ത ശൈത്യകാലത്ത് ജനങ്ങൾ ദുരിതത്തിലാണ്ടിരിക്കുകയാണ്.
ആക്രമണങ്ങൾ ഭയന്ന് കൂട്ടത്തോടെ പലായനം ചെയ്യുന്ന യുക്രെയിൻ ജനത കൂട്ടമായി എത്തുന്ന സ്റ്റേഷനുകളിൽ ഒന്നിലാണ് ബോംബാക്രമണം ഉണ്ടായത്. മരണ സംഖ്യ എത്രയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വലിയ തോതിലുള്ള കുലുക്കവും അനുഭവപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, സ്ഫോടനം നടന്ന റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് യുക്രെയിൻ പ്രതിരോധമന്ത്രാലയത്തിന് സമീപമാണെന്നത് ഈ സ്ഫോടനത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമല്ലെന്നും മിസൈൽ ഉന്നം തെറ്റി പതിച്ചതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
അതേസമയം യുക്രെയിൻ പ്രതിരോധമന്ത്രാലയത്തെ ലക്ഷ്യം വെച്ച് റഷ്യ രണ്ടു മിസൈലുകൾ തൊടുത്തുവിട്ടെന്നും അതിലൊന്ന് യുക്രെയിൻ സൈന്യം തകർത്തു എന്നും ഉള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മറ്റൊന്നാണ് പ്രതിരോധമന്ത്രാലയത്തിന് അഭിമുഖമായി റോഡിന്റെ മറുഭാഗത്ത് സ്ഥിതിചെയ്യുന്ന റെയിൽവേസ്റ്റേഷനിൽ പതിച്ചതെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് യുക്രെയിനി സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകാനായി കൂട്ടംകൂടിയിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്ന് റെയിൽവേകമ്പനി വക്താവ് പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും, അധിനിവേശത്തെ ചെറുക്കാൻ യുക്രെയിനി ജനത കനത്ത പോരാട്ടം നടത്തുകയാണ്. ഇന്നലെ കീവ് നഗരത്തെ മുടീയ കനത്ത മൂടൽ മഞ്ഞ് ഇരുപക്ഷത്തിനും ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. യുക്രെയിനെതിരെ ആക്രമണത്തിനിറങ്ങിയ ഓരോ റഷ്യൻ സൈനികനേയും പിടികൂടി യുദ്ധത്തടവുകാരായി വിചാരണ ചെയ്യുമെന്ന് യുക്രെയിൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സസ് കമാൻഡർ പറഞ്ഞു. തോക്കേന്തിയ ഓരോ സൈനികനേയും പന്നികളെ പോലെ കൊത്തി അരിയുമെന്നാണ് കമാൻഡർ പറഞ്ഞത്.
അതിനിടെ, യുദ്ധം തുടങ്ങി ഇന്നലെ വരെ 8,74,000 യുക്രെയിനികളാണ് ഇതുവരെ യുക്രെയിൻ വിട്ട് പോയതെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആദ്യ ആഴ്ച്ചയിൽ തന്നെ മരണം ആയിരം കടന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുക്രെയിൻ സ്റ്റേറ്റ് എമർജൻസി സർവീസ് പറയുന്നത് 2000-ൽ അധികം സാധാരണക്കാർ ഇതുവരെ മരണമടഞ്ഞു കഴിഞ്ഞു എന്നാണ്. മറിച്ച് 6000 റഷ്യൻ സൈനികരെ വധിച്ചു എന്നും യുക്രെയിൻ അവകാശപ്പെടുന്നു.
കഴിഞ്ഞ ദിവസം കീവിലെ ടെലിവിഷൻ ടവറിൽ നടത്തിയ ആക്രമണത്തിൽ മരണമടഞ്ഞ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തു. റഷ്യൻ സൈന്യം നഗരത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും, എന്തു സംഭവിച്ചാലും പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കീവ് മേയർ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ കൈയഴിഞ്ഞ് സഹായിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു. അതിനിടയിൽ, വലിയ രീതിയിലുള്ള അട്ടിമറി ശ്രമങ്ങളും നടക്കുന്നു എന്ന വാർത്ത യുക്രെയിനെ ഞെട്ടിച്ചിട്ടുണ്ട്. കുട്ടികളുടെ കളിപ്പാട്ടത്തിനുള്ളിൽ ബോംബ് വച്ച് ഒരു സബ്വേ സ്റ്റേഷൻ തകർക്കാൻ എത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നിരവധി പേർ അഭയം തേടിയിരിക്കുന്ന ഒരിടം കൂടിയാണ് ഈ ഭൂഗർഭ സബ്വേ സ്റ്റേഷൻ.
മറ്റു രണ്ടിടങ്ങളിൽ കൂടി അട്ടിമറി ശ്രമം നടന്നതായും ഇതുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, കീവ് നഗരത്തിനടുത്തെത്തി വൻ റഷ്യൻ സന്നാഹം തമ്പടിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ ഫലപ്രദമായ ഒരു യുദ്ധതന്ത്രം അവർ ആവിഷ്കരിക്കുകയാണെന്നാണ് ഏജൻസികൾ പറയുന്നത്. നഗരത്തിനു പുറത്തുള്ള ബുച്ച, ഹോസ്റ്റോമെൽ എന്നിവിടങ്ങളിൽ ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്. നശിപ്പിക്കപ്പെട്ട റഷ്യൻ വാഹനങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർക്കീവിലും ഇന്നലെ രാത്രി വൻ തോതിൽ ബോംബാക്രമണം ഉണ്ടായി. എന്നാൽ, കരിങ്കടൽ തീരത്തെ ഖെർസൺ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു എന്ന റഷ്യൻ അവകാശവാദം യുക്രെയിൻ സർക്കാർ തള്ളിക്കളഞ്ഞു. ഈ തുറമുഖത്തിനായുള്ള പോരാട്ടം തുടരുകയാണെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. റഷ്യയ്ക്ക് നേരിയ മുൻതൂക്കം ലഭിച്ചിട്ടുണ്ടെന്നും ഏജൻസികൾ സ്ഥിരീകരിക്കുന്നു.
ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും യുക്രെയിൻ സർക്കാരിനെ താഴെയിറക്കി പാവസർക്കാരിനെ സ്ഥാപിക്കണം എന്നുള്ള പുടിന്റെ ആഗ്രഹം നടന്നിട്ടില്ല. അതിനിടയിലാണ് റഷ്യൻ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കിയത്. റഷ്യ നിരുപാധികമായി സൈന്യത്തെ പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ 193 അംഗങ്ങളിൽ 141 പേരാണ് പിന്താങ്ങിയത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പാസ്സാകുന്ന പ്രമേയങ്ങൾ നിയമപരമായി അനുസരിക്കാനുള്ള ബാദ്ധ്യതയില്ലെങ്കിലും, ഇത് റഷ്യയ്ക്ക് മേൽ യുക്രെയിൻ നേടിയ രാഷ്ട്രീയ വിജയമായി തന്നെ കണക്കാക്കാം. ഇത്രയധികംരാജ്യങ്ങൾ യുക്രെയിനു പിന്നിൽ നിലയുറപ്പിച്ചതോടെ റഷ്യ അന്താരാഷ്ട്ര സമൂഹത്തിൽ കൂടുതൽ ഒറ്റപ്പെടുകയാണ്.
യുക്രെയിന്റെ, നിലനിൽക്കാനുള്ള എല്ലാ അവകാശങ്ങളേയും അടിച്ചമർത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന്, പ്രമേയം വോട്ടിനിടുന്നതിനു മുൻപായി യുക്രെയിൻ അംബാസിഡർ സെർജി കിസ്ലിറ്റ്സ്യ പറഞ്ഞു. മണ്ണ് പിടിച്ചെടുക്കൽ മാതൃമല്ല, വംശഹത്യയും കൂടിയാണ് റഷ്യയുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ഈ യുദ്ധത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് മാത്രമാണെന്ന് ടെലിവിഷനിലൂടെ പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ചെറുത്തു നിൽക്കുന്ന യുക്രെയിനി ജനതയുടെ ധൈര്യത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍