മോദിയുടെ വാക്ക് കേട്ട് പുടിൻ; റഷ്യ വൻആക്രമണത്തിന് പദ്ധതി ഇടുന്ന ഹർകീവിൽ നിന്ന് ആദ്യം ഒഴിപ്പിച്ചത് ഇന്ത്യൻ വിദ്യാർത്ഥിനികളെ; ഇന്ത്യക്കാർ സഞ്ചരിക്കുന്ന പാത ആക്രമിക്കാതെ സുരക്ഷിത മാർഗ്ഗം ഒരുക്കി റഷ്യയുടെ സഹകരണം; പോളണ്ട്-ബലാറുസ് അതിർത്തിയിൽ യുക്രെയിനുമായി രണ്ടാം റൗണ്ട് ചർച്ച വ്യാഴാഴ്ച; വെടിനിർത്തലും അജണ്ടയിൽ; റഷ്യ പിന്മാറണമെന്ന് യുഎൻപൊതുസഭയും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: യുക്രെയിനിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി വീണ്ടും ഫോണിൽ സംസാരിച്ചു. ഇരുവരും സ്ഥിതിഗതികൾ വിലയിരുത്തി. വിശേഷിച്ചും, ഹർകീവിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്ന പശ്ചാത്തലത്തിൽ അവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതാണ് ചർച്ചയായത്. ഇതുകൂടാതെ മറ്റ് സംഘർഷ ബാധിത മേഖലകളിൽ നിന്നുള്ള ഒഴിപ്പിക്കലും വിഷയമായി.
അതിനിടെ, റഷ്യ യുക്രെയിനിൽ നിന്ന് ഉടൻ പിന്മാറണമെന്ന് യുഎൻ പൊതുസഭ ആവശ്യപ്പെട്ടു.181 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തു. 141 രാജ്യങ്ങൾ അനുകൂലിച്ചു. ഇന്ത്യയടക്കം 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. 5 രാജ്യങ്ങൾ എതിർത്തു.
പോളണ്ട്-ബെലാറസ് അതിർത്തിയിൽ രണ്ടാം വട്ട സമാധാന ചർച്ച വ്യാഴാഴ്ച നടക്കും. യുക്രെയിൻ പ്രതിനിധി സംഘം അതിർത്തിയിലേക്ക് തിരിച്ചു. വെടിനിർത്തൽ അജണ്ടയിൽ ഉണ്ടെന്നാണ് റഷ്യയുടെ മധ്യസ്ഥൻ പറഞ്ഞത്.
ഹർകീവിലെ രക്ഷാദൗത്യം
ഹർകീവിൽ നിന്ന് റഷ്യയുമായി ചേർന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായി ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. ആദ്യം പെൺകുട്ടികളെയാണ് ട്രെയിൻ മാർഗ്ഗം പടിഞ്ഞാറൻ അതിർത്തിയിലേക്ക് കൊണ്ടുപോയത്. ആൺകുട്ടികളെയും ഇതിന് പിന്നാലെ കൊണ്ടുപോയെന്നാണ് സൂചന. വളരെ അധികം പിന്നാമ്പുറ ചർച്ചകൾക്ക് ശേഷമാണ് റഷ്യ രക്ഷാദൗത്യത്തിൽ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യക്കാർ സഞ്ചരിക്കുന്ന ചില പ്രദേശങ്ങൾ ലക്ഷ്യമിടരുതെന്ന് റഷ്യൻ സേനയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ അവരുമായി സഹകരിച്ചാണ് വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. ആയിരത്തോളം വിദ്യാർത്ഥികളാണ് കനത്ത ഷെല്ലിങ് നടക്കുന്ന ഹർകീവിലെ സ്റ്റേഷനിൽ മണിക്കൂറുകളോളം കുടുങ്ങിയത്.
യുക്രൈൻ സമയം വൈകിട്ട് ആറു മണിക്കു(ഇന്ത്യൻ സമയം-9.30) മുമ്പായി സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറാനാണ് എംബസി നിർദ്ദേശിച്ചിരുന്നത്. പെസോചിൻ, ബബായെ, ബെസ്ലിയുഡോവ്ക എന്നീ ഇടങ്ങളിൽ എത്രയും വേഗം എത്തണമെന്ന് ഇന്ത്യൻ എംബസി ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഹർകീവിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ട്രെയിനുകളിൽ കയറാനാവാതെ വിഷമിച്ചു.
' ഇപ്പോൾ ഞങ്ങൾക്ക് തലയ്ക്ക് മുകളിലാണ് ഷെല്ലിങ് നടക്കുന്നത്. വളരെ അപകടകരമായ സാഹചര്യം. അടുത്തൊന്നും ബങ്കറില്ല. തുറസ്സായ സ്ഥലമാണ്. ഞങ്ങളുടെ മുന്നിൽ ഒരു ട്രെയിൻ ഉണ്ട്. എന്നാൽ യുക്രെയിൻകാർ ഞങ്ങളെ കയറാൻ അനുവദിക്കുന്നില്ല. ഒന്നോ രണ്ടോ ഗെയ്്റ്റുകൾ യുക്രെയിൻകാർക്കായി തുറന്നിട്ടുണ്ട്. അവർക്ക് മാത്രം. ഞങ്ങൾക്ക് തോക്കുകളും ബുള്ളറ്റുകളും മാത്രം, ട്രെയിനുകൾ ഇല്ല, ഇന്ത്യൻ വിദ്യാർത്ഥി പ്രാഗുൺ എൻഡി ടിവിയോട് പറഞ്ഞു.
'വളരെ റിസ്ക് എടുത്താണ് ഞങ്ങൾ ഇവിടെ എത്തിയത്. ആയിരത്തിലധികം ഇന്ത്യക്കാർ റെയിൽവെ സ്റ്റേഷനിൽ കുടുങ്ങി കിടക്കുകയാണ്. ട്രെയിനുകൾക്കായി കാത്തിരിക്കുകയാണ്. യുക്രെയിനിയൻ ഗാർഡുമാർ ഞങ്ങൾക്ക് നേരേ വെടിവയ്ക്കുകയാണ്. തൊഴിക്കുകയും ചെയ്യുന്നുണ്ട്. അകത്തേക്ക് കടക്കാൻ സമ്മതിക്കുന്നില്ല. ഞാൻ തന്നെ വെടിയൊച്ച കേട്ടു. ഇന്ത്യൻ സർക്കാരിനോട് പറയാൻ ഉള്ളത്, ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണേ എന്നാണ്'.
മറ്റൊരു വിദ്യാർത്ഥിയും സമാനമായ വീഡിയോ അയച്ചു. മൂന്നുമണിക്കൂറോളമായി സ്റ്റേഷനിൽ കാത്തിരുന്നിട്ടും, ട്രെയിനുകളിൽ കയറ്റുന്നില്ല. ട്രെയിന്‍ മുന്നിൽ, ധാരാളം വിദ്യാർത്ഥികൾ കാത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാം. 'ഒരു ട്രെയിൻ കടന്നുപോയി. ഞങ്ങളോട് തിരിച്ചിറങ്ങാൻ പറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല. ഇവിടെ മഞ്ഞ് വീഴുന്നുണ്ട്...തണുപ്പ് കൂടുകയാണ്. അടുത്ത ട്രെയിനിൽ എങ്കിലും ഞങ്ങളെ കയറ്റുമോ എന്നറിയില്ല. ഇവിടെ ധാരാളം വിദ്യാർത്ഥികളുണ്ട്. പെൺകുട്ടികളും ഞങ്ങൾക്കൊപ്പം ഉണ്ട്., വിദ്യാർത്ഥി വീഡിയോയിൽ പറഞ്ഞു.
യുക്രൈനിലെ ഇന്ത്യൻ എംബസി ആദ്യ മുന്നറിയിപ്പ് നൽകിയതിന് ശേഷം ഇതുവരെ 17,000 ത്തോളം ഇന്ത്യക്കാർ നാട്ടിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ രക്ഷാദൗത്യത്തിനായി 15 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യോമസേനയുടെ വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബുക്കാറസ്റ്റിൽനിന്നുള്ള ആദ്യ വിമാനം സി17 ഇന്നു രാത്രിയോടെ ഡൽഹിയിലെത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമനങ്ങൾ യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരുമായി എത്തി. ഇതോടെ ഇതുവരെ 15 വിമാനങ്ങൾ യുക്രെയ്നിൽനിന്ന് എത്തി.
മരണ സംഖ്യ ഏറുന്നു
യുക്രെയിൻ ഭാഗത്തെ നഷ്ടം 2000 ത്തിലേറെ മനുഷ്യ ജീവനുകളാണ്. 498 സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യയും പ്രഖ്യാപിച്ചു. ഗതാഗത സൗകര്യങ്ങൾ, ആശുപത്രികൾ, കിന്റർ ഗാർട്ടനുകൾ, വീടുകൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ റഷ്യൻ സൈന്യം നശിപ്പിച്ചതായും യുക്രെയ്ൻ വ്യക്തമാക്കി. യുക്രെയ്ൻ സൈനികരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവനുകൾ ഓരോ മണിക്കൂറിലും തങ്ങൾക്ക് നഷ്ടപ്പെടുകയാണെന്നും എമർജൻസി സർവീസ് വ്യക്തമാക്കി. യുക്രെയ്ൻ നഗരമായ കാർകീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. റഷ്യൻ സേനയുടെ ആക്രമണം ശക്തമായതിനെ തുടർന്നാണ് നടപടി. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, തുറമുഖ നഗരമായ കേഴ്സൺ പിടിച്ചടക്കിയതിനെ ചൊല്ലി ഇരുരാഷ്ട്രങ്ങളും തർക്കം തുടരുകയാണ്.
നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ
നാറ്റോ യുക്രൈന് ആയുധങ്ങൾ കൈമാറുന്നത് റഷ്യയെ ചൊടിപ്പിച്ചു. നാറ്റോ സഖ്യവുമായി അനിഷ്ടകരമായത് ഉണ്ടാകില്ലെന്ന്ഉറപ്പു പറയാനാകില്ലെന്ന് റഷ്യൻ ഉപവിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രുഷ്കോ മുന്നറിയിപ്പ് നൽകി. ആയുധ വിതരണ പരിപാടികളിൽ ഞങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ എല്ലാം വളരെ അപകടകരമാണ്. നാറ്റോയുമായി സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പില്ല'- അലക്സാണ്ടർ ഗ്രുഷ്കോ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍