ദീപുവിന്റെ മരണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണം; ആശുപത്രി അധികൃതർക്കും പങ്ക്; കേസ് സിബിഐ അന്വേഷിക്കണമെന്ന് ട്വന്റി ട്വന്റി
സ്വന്തം ലേഖകൻ
കിഴക്കമ്പലം: ദീപു കൊല്ലപ്പെട്ട സംഭവത്തിൽ എംഎൽഎ പി.വി ശ്രീനിജൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പങ്കിനെകുറിച്ച് അന്വേഷണം നടത്തണമെന്ന് ട്വന്റി ട്വന്റി കോ ഓർഡിനേറ്റർ സാബു എം ജേക്കബ്. എംഎൽഎ നടത്തിയ ഗൂഢാലോചനയുടെ അനന്തരഫലമാണ് ദീപുവിന്റെ മരണത്തിൽ കലാശിച്ചത്. പുറമെ പരിക്കുകളൊന്നും കാണാനാകാത്തവിധം പ്രഫഷണൽ രീതിയിലാണ് സിപിഎം ഗുണ്ടകൾ ആക്രമിച്ചതെന്നു സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫെബ്രുവരി 14 ന് രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് ദീപുവിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ പരിശോധനകൾക്കും ചികിത്സകൾക്കു ശേഷം ദീപുവിനെ പിറ്റെന്ന് പുലർച്ചെ ഒരു മണിയോടെ ആന്റിജൻ ടെസ്റ്റും ആർ.ടി.പി.സി.ആറും നടത്തി കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരികരിക്കപ്പെട്ടതിനുശേഷം ശസ്ത്രിക്രിയയ്ക്ക് വിധേയനാക്കുകുകയായിരുന്നുവെന്നും പിന്നീട് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെന്നുമാണ് ദീപുവിനെ ചികിത്സിച്ചിരുന്ന ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ പ്രതീക്ഷയ്ക്ക് വകയില്ലെന്നും 15 ന് വൈകീട്ടോടെ വെന്റിലേറ്ററിൽ മാറ്റാമെന്നുമാണ് ഡോക്ടർ അറിയച്ചത്.
എന്നാൽ പിന്നീട് നടന്നത് അസ്വാഭാവികമായ സംഭവവികാസങ്ങളാണ്. 18 ന് ഉച്ചയ്ക്ക് 12.05 ദീപു മരിച്ചതായി ദൃശ്യമാധ്യമങ്ങളിലടക്കം വാർത്തകൾ വരുന്നു. ആശുപത്രിയിൽ ദീപു തിരിച്ചുവരുന്നതും കാത്തിരിക്കുന്ന ബന്ധുക്കളടക്കമുള്ളവർ ഈ വാർത്ത അറിഞ്ഞില്ല. ദീപുവിന്റെ മരണം അവരെ ആശുപത്രി അധികൃതർ അറിയിച്ചില്ല. 18 ന് ഉച്ചയ്ക്ക് 12.05 ന് ദീപുവിന്റെ മരണം സ്ഥിരീകരിച്ചതായാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ 11.25 നാണ് ദീപുവിന് കോവിഡ് ടെസ്റ്റ് നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയിൽ മരണം സംഭവച്ചതിനുശേഷം ചെയ്യേണ്ടിയിരുന്ന കോവിഡ് ടെസ്റ്റ് മരണത്തിനുമുൻപെയാണ് നടത്തിയതു ഗൂഢാലോചനയാണ്. മൃതദേഹം പോസിറ്റീവാണെന്ന് വരുത്തി തീർത്തതിനു ശേഷം ഉടൻതന്നെ പ്ലാസ്റ്റിക്ക് കവറുപയോഗിച്ച് മൂടിക്കെട്ടി ബാൻഡേജ് ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ബന്ധുക്കളെ അറിയിക്കാതെ മൂടിവെച്ചതും കുറ്റകരമാണ്. മൃതദേഹം ഏറ്റുവാങ്ങാൻ ചെന്ന ബന്ധുക്കൾ മൃതദേഹം മൂടിക്കെട്ടിയതിനെ ചോദ്യം ചെയ്തപ്പോഴാണ് കോവിഡ് പോസിറ്റിവാണെന്ന് അധികൃതർ പറയുന്നത്. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകാൻ ആംബുലൻസും ആശുപത്രി അധികൃതർ വിളിച്ചുവരുത്തുകയും, അപ്പോൾ ബന്ധുക്കളും ട്വന്റി20 പ്രവർത്തകരും തങ്ങൾ കബളിക്കപെടുമോ എന്ന് തോന്നിയപ്പോൾ ആശുപത്രി മാനേജ്മെന്റിനെതിരെ മുദ്രവാക്യംവിളികളുമായി എതിർപ്പ് അറിയിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം ചെയ്യുവാൻ പൊലീസ് സമ്മതിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതരായ ആശുപത്രി മാനേജ്മെന്റ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ പോലും അനുവാദം നൽകിയില്ലെന്നും ബന്ധുക്കൾ അറിയിച്ചിട്ടുള്ളതാണ്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ഗൂഢാലോചനയുടെ ഭാഗമാണ് ആശുപത്രി അധികൃതർ അവിടെ നടപ്പാക്കിയത്.
ദീപു മരിച്ചതായി റിപ്പോർട്ട് വന്നു ഒരു മണിക്കൂറിനുള്ളിൽ മെഡിക്കൽ റിപ്പോർട്ടോ, ഇൻക്വസ്റ്റോ , പോസ്റ്റ് മാർട്ടമോ നടത്തുന്നതിന് മുൻപ് എംഎൽഎ ദീപു മരിച്ചത് ലിവർ സിറോസിസ് വന്നാണ് എന്നുള്ള പ്രസ്താവന നടത്തുകയും, ദീപുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല എന്ന് സിപിഎം നേതാക്കൾ പറഞ്ഞതും ഇതിലെ പിന്നിലെ ഗൂഢാലോചനയിൽ എം എൽ എ യുടെ പങ്കാണ് കാണിക്കുന്നത്. തലക്കേറ്റ മുറിവുകളാണ് (4) മരണകാരണമായത് എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കഴുത്തിലും, തോളിലും, നെഞ്ചിലും (2) മൽപിടുത്തതിന്റെ ഭാഗമായി കാണാവുന്ന മുറിവുകൾ ഉള്ളതായി പറഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മൃതദേഹത്തിന്റെ തലച്ചോറ് (3എ), ഹൃദയം (3ബി), പ്ലീഹ (3സി) എന്നിവയ്ക്ക് 48 മണിക്കുറിലേറെ സമയത്തെ അഴുകൽ സംഭവിച്ചിട്ടുള്ളതായും ആമാശയത്തിൽ ചോറ് ദഹിക്കാതെ കിടക്കുന്നതായുള്ള വിവരവും പറയുന്നു. ഇത് ദീപുവിന്റെ മരണം ദിവസങ്ങൾക്കു മുൻപ് സംഭവിച്ചിരുന്നു എന്നതിന്റെ തെളിവാണ്.
ദീപുവിന്റെ മരണം പുറംലോകം അറിഞ്ഞാൽ തങ്ങൾക്കു നേരെയുണ്ടാുന്ന ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാൻ പി.വി ശ്രീനിജൻ എംഎൽഎ യും സിപിഎമ്മും ആശുപത്രി അധികൃതരെ സ്വാധീനിച്ച് നടപ്പാക്കിയ വ്യക്തമായ തിരക്കഥയായിരുന്നു ദീപുവിന്റെ മരണം നീട്ടിക്കൊണ്ടുപോയതിനു പിന്നിലുള്ള ലക്ഷ്യം. ഫെബ്രുവരി 15 ന് പ്രതികളെ കൊലപാതകശ്രമ കുറ്റംചുമത്തി പൊലീസ് റിമാന്റ് ചെയ്തിരുന്നു. യഥാർഥത്വത്തിൽ ഈ ദിവസം ദീപു മരിച്ചിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിൽ എത്തിയ ദീപുവിന് കരൾ രോഗമാണെന്ന് വരുത്തിത്തീർക്കാൻ ആശുപത്രി അധികൃതരെ സ്വാധീനിച്ച് എംഎൽഎയും സി പി എമ്മും ഗൂഢാലോചനയുടെ ഫലമായി മരണശേഷവും 3 ദിവസത്തോളം ദീപുവിനെ വെന്റിലേറ്ററിൽ കിടത്തുകയായിരുന്നു .
ദീപുവിന്റെ കൊലപാതകത്തിലും, തെളിവ് നശിപ്പിക്കുന്നതിലും, ഗൂഢാലോചനയിലും പി.വി ശ്രീനിജൻ എംഎൽഎ യുടെ പങ്ക് വളരെ വ്യക്തമാണ്. ഈ കേസിൽ തെളിവുകൾ നശിപ്പിക്കുവാൻ എംഎൽഎ ആശുപത്രി അധികൃതരെ പണവും പദവിയും ഉപയോഗിച്ച് സ്വാധീനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഭരണസ്വാധീനത്താൽ സർവതും വിലയ്ക്കെടുക്കുന്ന പ്രതികളും നേതാക്കളുമുള്ളപ്പോൾ ഈ കേസ് എത്രകണ്ട് മുന്നോട്ടുപോയാലും പ്രതികൾ രക്ഷപ്പെടുമെന്ന് ഉറപ്പാണ്. അതിനാൽ എംഎൽഎ യെ പ്രതിപ്പട്ടികയിൽ ചേർക്കുകയും എംഎൽഎ പി.വി ശ്രീനിജന്റെ മൊബൈൽ ഫോണുകൾ എത്രയും വേഗം പിടിച്ചെടുക്കുകയും ഇആക അന്വേഷണം നടത്തുകയും ചെയ്താൽ ഈ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെയും, ഗൂഢാലോചനയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുവാൻ സാധിക്കുമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു
Stories you may Like
- വെട്ടുകാട് സ്വദേശിനി ജെർലിൻ മരണത്തിനു കീഴടങ്ങിയത് മക്കളെ ഒരു നോക്ക് കാണാനാകാതെ
- തിരക്കഥാ മോഷണം: നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി
- നാടിന്റെ കണ്ണിലുണ്ണിയായ പി.കെ.കുഞ്ഞനന്തനെ മാധ്യമങ്ങൾ ഭീകരവാദിയായി ചിത്രീകരിച്ചു
- ഇത്രയും നീചമായ ഗൂഢാലോചന കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തത്; വി.ഡി സതീശൻ
- 'അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു'
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍