വീട്ടു വരാന്തയിൽ നെറ്റ്സ് ഒരുക്കി മകന് പന്തെറിഞ്ഞു കൊടുത്തത് വെറുതേയായില്ല; രഞ്ജിയിലെ ഹാട്രിക് സെഞ്ച്വറിയുമായി രോഹൻ എസ് കുന്നുമ്മൽ തകർത്തപ്പോൾ സന്തോഷ തിമിർപ്പിൽ പിതാവും; എബ്രിഡ് ഷൈനിന്റെ സിനിമാക്കഥയെ വെല്ലുന്ന കൊയിലാണ്ടിക്കാരന്റെ മകൻ കേരളത്തിന്റെ ഭാഗ്യ താരമാകുമ്പോൾ
സ്പോർട്സ് ഡെസ്ക്
കോഴിക്കോട്: റോഹൻ എസ് കുന്നുമ്മൽ എന്ന യുവ ക്രിക്കറ്റർ കേരളാ ക്രിക്കറ്റിന്റെ അഭിമാനമാകുന്നു. തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ മൂന്ന് സെഞ്ച്വറികളുമായാണ് റോഹൻ കേരളത്തിന്റെ ഭാഗ്യതാരമാകുന്നത്. കഴിഞ്ഞ രഞ്ജിയിൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ റോഹൻ ഗുജറാത്തിനെതിരെ തട്ടുപ്പൊളിപ്പൻ രണ്ട് സെഞ്ച്വറികളും നേടി. ഇതോടെ ഹാട്രിക് സെഞ്ച്വറിയെന്ന നേട്ടമാണ് റോഹൻ സ്വന്തമാക്കിയത്. കെ ജയറാം, സദഗോപൻ രമേശ്, സുനിൽ ഒയാസിസ്, ജഗദീഷ്. സാംബശിവ ശർമ്മ, റോഹൻ പ്രേം, സഞ്ജു സാംസൺ എന്നിവാണ് മുമ്പ് കേരളത്തിന് വേണ്ടി രണ്ടിന്നിങ്സിലും സെഞ്ച്വറികൾ നേടിയത്. ഈ നിരയിലേക്ക് റോഹൻ എസ് കുന്നുമ്മലുമെത്തി.
ഗുജറാത്തിനെതിരെ റോഹന്റെ രണ്ടാം ഇന്നിംഗസിലെ സെഞ്ച്വറിയായിരുന്നു ഗംഭീരം. നാലാം ദിവസമായി ഇന്ന് ഗുജറാത്തിന്റെ ബൗളിങ് നിരയെ അടിച്ചുപരത്തിയ ഇന്നിങ്സായിരുന്നു റോഹന്റേത്. വെറും 87 പന്തിൽ 106 റൺസാണ് കേരളത്തിന്റെ യുവതാരം അടിച്ചുകൂട്ടിയത്. 12 ഫോറും മൂന്ന് സിക്സറുകളും അടങ്ങുന്ന ഇന്നിങ്സ് കേരളത്തെ വിജയത്തിലേക്ക് നയിച്ചു എന്നത് ഇരട്ടിമധുരം പകരുന്നതുമായി. ക്യാപ്ടൻ സച്ചിൻ ബേബി(62)യുമായുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന്റെ വിജയത്തിൽ നിർണായകമായത്. ഈ കൂട്ടുകെട്ടിൽ തന്നെ കേരളം വിജയം ഉറപ്പിക്കുകയായിരുന്നു. പിന്നീടെത്തിയ സൽമാൻ നിസാറും 30 റൺസുമായി കളം നിറഞ്ഞു.
നേട്ടങ്ങളുടെ നെറുകയിൽ റോഹൻ എസ് കുന്നുമ്മൽ നിൽക്കുമ്പോൾ കേരള ക്രിക്കറ്റ് ടീം നന്ദി പറയേണ്ടത് റോഹന്റെ പിതാവിന് കൂടിയാണ്. ക്രിക്കറ്റ് പ്രേമിയായ അച്ഛനാണ് രോഹൻ എസ് കുന്നുമ്മൽ എന്ന താരദോയത്തിന് പിന്നലെ ചാലക ശക്തി. പതിനൊന്നാം വയസ്സിൽ കളി തുടങ്ങിയ രോഹന്റെ പ്രിയ താരം സച്ചിൻ തെണ്ടുൽക്കറും. നിവിൻ പോളിയുടെ 1983 എന്ന സിനിമയ്ക്ക് സമാനമാണ് രോഹന്റെ ക്രിക്കറ്റ് കഥയും. കേരളാ ക്രിക്കറ്റ് അക്കാദമിയുടെ കണ്ടെത്തലാണ് ഈ താരം. രഞ്ജി ട്രോഫിയിൽ മൂന്ന് കളികളേ രോഹൻ കളിച്ചിട്ടുള്ളൂ. അതിൽ രണ്ടിലും സെഞ്ച്വറി നേടി രോഹൻ.
കേരളാ ക്രിക്കറ്റിലെ രണ്ടാം രോഹനാണ് കുന്നുമ്മൽ. അണ്ടർ 19 ഇന്ത്യ കളിച്ച രോഹൻ പ്രേമിന്റെ രണ്ടാം തലമുറക്കാരൻ. തിരുവനന്തപുരത്തുകാരനായ രോഹൻ പ്രേമിനേയും വളർത്തിയത് അച്ഛന്റെ സ്ഥിരോത്സാഹമാണ്. അതു പോലെയാണ് കോഴിക്കോട്ടെ രോഹന്റെ ക്രിക്കറ്റ് കഥയും. സുശീൽ കുന്നുമ്മലാണ് കോഴിക്കോട്ടെ രോഹന്റെ അച്ഛൻ. മണ്ണുത്തിയിലെ കേരളാ കാർഷിക സർവ്വകലാശാലയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ച സുശീൽ. മുമ്പോട്ട് പോകാൻ ക്രിക്കറ്റിൽ സുശീലിന് കഴിഞ്ഞില്ല. ഈ ആഗ്രഹം മകനിലൂടെ അച്ഛൻ സാധിച്ചു. അച്ഛന്റെ സ്വപ്നത്തോട് നീതി പുലർത്തി മകനും. അങ്ങനെ മൂന്ന് രഞ്ജി ട്രോഫി മത്സരത്തിൽ തുടർ സെഞ്ച്വറികളുമായി ദേശീയ ശ്രദ്ധ നേടുകയാണ് റോഹൻ.
ഏഴ് വയസ്സായപ്പോഴായിരുന്നു രോഹന് അച്ഛൻ ബാറ്റ് കൈയിൽ നൽകിയത്. കേരളാ ക്രിക്കറ്റ് അക്കാഡമിയുടെ വരവ് ഈ കൊയിലാണ്ടിയിലെ പയ്യനും ഗുണം ചെയ്തു. അക്കാഡമിയിലെ മികവുമായി ഗോഡ് ഫാദർ ഇല്ലാതെ തന്നെ രോഹൻ മുന്നോട്ട് നീങ്ങി. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 24-അങ്ങനെ പാഡണിഞ്ഞിടത്തെല്ലാം താരമായി രോഹൻ. അത് രഞ്ജിയിലും തുടരുന്നു. 2016ൽ കേരളത്തിലെ ഭാവി വാഗ്ദാനത്തിനുള്ള ക്രിക്കറ്റ് പുരസ്കാരം രോഹന് കിട്ടി. 1983 എന്ന സിനിമയിൽ രമേശൻ നേടിയ കൈയടി സുശിൽ കുന്നമ്മലും ഇന്ന് യഥാർത്ഥ ജീവിതത്തിൽ നേടുകയാണ്. എബ്രിഡ് ഷൈൻ സിനിമയിലൂടെ പറഞ്ഞതിന് അപ്പുറത്തേക്കാണ് ക്രിക്കറ്റിൽ സുശീലും മകനും നേടുന്നത്.
അസാധാരണ ക്രിക്കറ്റ് പരിശീലന കഥയാണ് സുശിലിനും മകനും പറയാനുള്ളത്. 1983 എന്ന സിനിമയിൽ ക്രിക്കറ്റ് പന്തെറിയാനുള്ള മിഷിനാണ് രമേശ് മകന് വേണ്ടി ഉണ്ടാക്കിയത്. കൊയിലാണ്ടിയിലെ അച്ഛന് മകന് വേണ്ടി വീട്ടിനുള്ളിൽ നെറ്റ്സ് ഉണ്ടാക്കി. കൊയിലാണ്ടിയിൽ നിന്ന് 30 കിലോമീറ്റർ അകലത്തായിരുന്നു തുടക്കത്തിൽ രോഹൻ പരിശീലനത്തിന് പോയിരുന്നത്. ഇത്രയും ദൂരത്തായതു കൊണ്ടു തന്നെ ആഴ്ചയിൽ വല്ലപ്പോഴുമായിരുന്നു പരിശീലനം. ഇത് മകന്റെ ക്രിക്കറ്റ് ഭാവിക്ക് തിരിച്ചടിയാകുമെന്ന് അച്ഛൻ തിരിച്ചറിഞ്ഞു. അങ്ങനെ വീടിന്റെ വരാന്തയെ തന്നെ പരിശീലന കളരിയാക്കി മാറ്റി.
വീട്ടിലെ വരാന്തയിൽ നെറ്റ്സ് ഇട്ടുള്ള പരിശീലനം. തുടക്കത്തിൽ ക്രിക്കറ്റ് പന്തു തന്നെ ഉപയോഗിച്ചു. പക്ഷേ മകന് പരിക്കേൽക്കുമെന്ന ആശങ്കയിൽ ബോൾ മാറ്റി പരീക്ഷിച്ചു. ടെന്നിസ് ബോൾ വാങ്ങി അതിന് ചുറ്റും ടേപ്പ് ചുറ്റി പന്തിന്റെ ബൗൺസ് സാധ്യത മാറ്റി. അതിന് ശേഷം എന്നും എപ്പോഴും പരിശീലനം. ഇതാണ് രോഹനെ മാറ്റി മറിച്ചത്. എത്ര വേഗതയിൽ ചീറിപാഞ്ഞു വരുന്ന പന്തുകളേയും സധൈര്യം രോഹൻ നേരിട്ടു. ക്രിക്കറ്റ് അക്കാഡമിയിലേക്ക് വരുമ്പോൾ ഈ പരിശീലനം രോഹന് ഗുണമായി. അച്ഛന്റെ പ്രയത്നങ്ങൾ ഫലം കാണുമ്പോൾ അത് കേരളാ ക്രിക്കറ്റിനും ഗുണം ചെയ്യുകയാണ്.
അച്ഛൻ പന്തെറിഞ്ഞിട്ട് കൊടുക്കും. മകനതെല്ലാം ബാറ്റെടുത്തടിക്കാൻ ശ്രമിക്കും. പതിയെ പതിയെ ബാറ്റിൽ പന്തുകൊള്ളാൻ തുടങ്ങി. അച്ഛന്റെ ഏറെല്ലാം ആ മകൻ അസ്സലായി ഡിഫൻഡ് ചെയ്യാനും സ്ട്രോക്ക് പ്ലേ ചെയ്യാനും ആരംഭിച്ചു. അവിടെ തുടങ്ങുന്നു കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ എന്ന യുവ ക്രിക്കറ്റ് പ്രതിഭയുടെ കരിയർ. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം രാഹുൽ ദ്രാവിഡിന് കീഴിൽ അണ്ടർ 19 ഇന്ത്യൻ സ്ക്വാഡിൽ കളിച്ച രോഹൻ ഇന്ന് കേരളാ ക്രിക്കറ്റിലെ പ്രതീക്ഷയാണ്. തനിക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശം മകനിലൂടെ മുന്നോട്ട് കൊണ്ടു പോവുകയാണ് സുശീൽ. അമ്മ കൃഷ്ണയും സഹോദരി ജിതയും രോഹന്റെ ക്രിക്കറ്റ് കരിയറിന് പ്രോത്സാഹനം നൽകി ഒപ്പമുണ്ട്.
എട്ടാം വയസിൽ താമരശ്ശേരിയിൽ സമ്മർ കോച്ചിങ് ക്യാമ്പിന് പോയത് നിർണായകമായി. ആറേഴ് വർഷം സസെക്സ് അക്കാദമിയിൽ പരിശീലനം. കൊയിലാണ്ടി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിന് ശേഷം മലബാർ ക്രിസ്റ്റ്യൻ കോളജിൽ ഡിഗ്രിക്ക് ചേർന്നു. അവിടെയും ക്രിക്കറ്റിന് തന്നെ ഒന്നാം സ്ഥാനം. 2017 ൽ അണ്ടർ 19 സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ 250ന് മുകളിൽ സ്കോർ ചെയ്ത് രോഹൻ സീസണിലെ ടോപ് സ്കോററായി. ഇതിൽ സെഞ്ച്വറി പ്രകടനം ഉൾപ്പെടുന്നു. ഇന്ത്യൻ ക്യാപ്പണിഞ്ഞ ശുഭ്മാൻ ഗിൽ ആയിരുന്നു രണ്ടാമത്തെ ടോപ് സ്കോറർ. 2018 ൽ അണ്ടർ 23 വിഭാഗത്തിലും രോഹൻ ആയിരുന്നു ടോപ് സ്കോറർ.
2017 ൽ കൂച്ച് ബിഹാർ ട്രോഫി ചതുർദിന മത്സരത്തിൽ ഡൽഹിക്കെതിരെ രോഹൻ ഗംഭീര പ്രകടനം കാഴ്ചവെച്ചു. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 253 റൺസ്. തോൽവി മുഖാമുഖം കണ്ട കേരളം രോഹന്റെ മികവിൽ സമനില പിടിച്ചു. വിനു മങ്കാദ് ട്രോഫിയിൽ ഗോവക്കെതിരെ നേടിയ 167 റൺസും രോഹന്റെ ക്ലാസ് തെളിയിക്കുന്നതായിരുന്നു. അന്ന് കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ഡേവ് വാട്മോറാണ്. ലോകക്രിക്കറ്റിലെ പരിചയ സമ്പന്നനായ വാട്മോറിന് കീഴിൽ പരിശീലനം നടത്താൻ സാധിച്ചത് മഹാഭാഗ്യമായിട്ടാണ് രോഹൻ കാണുന്നത്. മത്സരത്തിനിടെ കുറ്റവും കുറവും കണ്ടാൽ വാട്മോർ സാർ ഒന്നും പറയില്ല. പിന്നീട് സ്വസ്ഥമായിരിക്കുമ്പോൾ പിഴവുകൾ ചൂണ്ടിക്കാണിക്കും. കളിക്കാരിൽ ആത്മവിശ്വാസം നിറയ്ക്കുകയാണ് വാട്മോർ ചെയ്യുന്നതെന്ന് രോഹൻ പറയുന്നു.
രാഹുൽ ദ്രാവിഡിന്റെ മറ്റൊരു രൂപമായിരുന്നു പരിശീലകനായപ്പോൾ രോഹനുൾപ്പടെയുള്ള യുവതാരങ്ങൾ അനുഭവിച്ചറിഞ്ഞത്. ഓരോ യുവതാരത്തിന്റെയും ദൗർബല്യങ്ങൾ വളരെ പെട്ടെന്ന് തിരിച്ചറിയുന്ന ദ്രാവിഡ് അത് ശരിയാക്കാൻ വേണ്ടതെല്ലാം ചെയ്യും. കളിക്കാരുടെ വീഡിയോ വിശകലനം ചെയ്ത് രാഹുൽ ദ്രാവിഡ് നൽകുന്ന ടിപ്സിൽ എല്ലാം അടങ്ങിയിട്ടുണ്ടാകും. അതൊരു ദിവ്യൗഷധക്കൂട്ടായിരിക്കും. രോഹന് ദ്രാവിഡ് നൽകിയ ഔഷധക്കൂട്ട് ബാക്ഫൂട്ട് പോരായ്മക്കുള്ളതായിരുന്നു. ഫാസ്റ്റ് ബൗളർമാരെ നേരിടുമ്പോൾ ബാക്ഫൂട്ട് മെച്ചപ്പെടണം എന്ന് മാത്രമാണ് ദ്രാവിഡ് ക്യാമ്പ് വിടുമ്പോൾ രോഹന് നൽകിയ നിർദ്ദേശം. അത് ശിരസാവഹിച്ച രോഹൻ ഇപ്പോൾ ബാക്ഫൂട്ടിൽ സച്ചിനെ അനുസ്മരിപ്പിച്ച് കളിക്കുകയാണ്.
പ്രതിഭ ധാരാളമുള്ള താരമാണ് റോഹൻ എസ് കുന്നുമ്മൽ. എസ് ശ്രീശാന്തിനും സഞ്ജു സാംസണും ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള കേരളത്തിന്റെ വാഗ്ദാനം കൂടിയാണ് റോഹൻ.
Stories you may Like
- കേരളത്തിനായി ഇനി റോഹൻ പ്രേം കളിക്കില്ല
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- കുന്നുമ്മൽ കുടുംബത്തിലെ 12 പേർക്ക് ഒരു ഖബർ; പരപ്പനങ്ങാടിയെ കരയിപ്പിച്ച് താനൂർ ദുരന്തം
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി മാതാപിതാക്കൾക്ക് സമർപ്പിച്ച് യശസ്വി ജയ്സ്വാൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്