കൂട്ടിക്കലും കൊക്കയാറിലും ജീവൻ വാരിയെടുത്തവർക്ക് ഇന്ന് കുറ്റബോധം; ചുവപ്പുനാടയിൽ കുരുങ്ങി എല്ലാം നഷ്ടപ്പെട്ടവർ നരകിക്കുമ്പോൾ സഹായിക്കാൻ മറുനാടൻ രംഗത്തിറങ്ങുന്നു; അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കൽ കൊക്കയാർ പ്രദേശത്ത് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ജീവൻ തിരിച്ചുപിടിച്ചവർക്ക് ഇപ്പോൾ നിരാശയാണ്. അന്ന് ആ പെരുവെള്ളത്തിൽ ഒലിച്ചുപോയാൽ മതിയായിരുന്നു എന്നാണ് പലരും ഇപ്പോൾ പറയുന്നത്. പുനരധിവാസം ചുവപ്പുനാടയിൽ കുടുങ്ങിയതോടെ പലരും ജീവിതം മുൻപോട്ട് നീക്കുന്നത് നരകതുല്യമാണ്. അത്തരം ചിലരെ കണ്ടെത്തി സഹായിക്കാനുള്ള ശ്രമത്തിലാണ് മരുനാടൻ കുടുംബം. മറുനാടൻ മലയാളിയുടെ ചാരിറ്റി വിഭാഗമായ ആവാസും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ശ്രമത്തിൽ പ്രേക്ഷകരുടെ സഹായം കൂടി ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ചിലരെ സഹായിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിൽ ദയവായി നിങ്ങൾകൂടി പങ്കുചേരുക.
ഒരു മനുഷ്യായുസ്സ് മുഴുവൻ അധ്വാനിച്ച് കെട്ടിപ്പടുത്തതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർത്ത് തരിപ്പണമാക്കി മനുഷ്യനെ പൂർണമായി നിസ്സഹായാവസ്ഥയിൽ എത്തിക്കാൻ പ്രകൃതി ദുരന്തങ്ങൾക്ക് എത്രത്തോളമാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൂട്ടിക്കൽ/ എന്തയ്യാർ / കൊക്കയാർ മേഖലകളിൽ കഴിഞ്ഞ ഒക്ടോബറിൽ സംഭവിച്ചത്. ഒരു സർക്കാരിനോ നിലവിൽ ലഭ്യമായ മാനുഷിക വിഭവ ശേഷി ഉപയോഗിച്ചോ പുനർനിർമ്മിക്കുവാൻ അസാധ്യമായ വിധത്തിലാണ് ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമൊക്കെ നാശനഷ്ടങ്ങൾ വിതച്ചത്.
വീടും സ്ഥലവും കൃഷിയും മനുഷ്യരും വളർത്തുമൃഗങ്ങളുമുൾപ്പെടെ സർവ്വതും നഷ്ടപ്പെട്ട് വെറും ഉരുളൻകല്ലുകളുടെ കൂമ്പാരമായി തീർന്ന ഈ ദുരിതമേഖലയിൽ എന്തെങ്കിലും തുടങ്ങിവെക്കുന്നതിന് വലിയതോതിലുള്ള സാമ്പത്തിക സമാഹരണം ആവശ്യമാണ്. ഈയൊരാവശ്യം മുന്നിൽ കണ്ടുകൊണ്ടാണ് യുകെയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി ചേർന്ന് പ്രസ്തുത പ്രദേശത്തെ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കായി ആവാസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
സർക്കാരും സന്നദ്ധസംഘടനകളും വാരിക്കോരി കൊടുക്കുന്നിടമാണ് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ വാസ്തവം എന്താണ്? സർക്കാരിന്റെ സഹായം കിട്ടണമെങ്കിൽ അടുത്ത ജന്മമാകണം, അത്രയേറെ നൂലാമാലകളാണ്. തകർന്നൊലിഞ്ഞ ഭൂമിയിൽ ഇനി വീട് നിർമ്മിക്കാൻ അനുമതിയില്ല. അനുമതിയായാലും നാളുകൾ നീണ്ട നരകയാതന. ചുരുക്കം ചിലരൊഴികെ സന്നദ്ധ സംഘടനകൾ മാധ്യമങ്ങൾ പോയതോടെ നാട് വിട്ടു. ഇപ്പോൾ അവിടെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത നിരാശയുടെ നിലവിളി മാത്രം. വെള്ളം എടുത്ത പ്രിയപ്പെട്ടവരുടെ ഓർമകൾക്കും നശിച്ചുപോയെ കൃഷിയിടങ്ങൾക്കുമൊപ്പം ഉയർന്നു കേൾക്കുന്നത് അതിജീവനത്തിന്റെ സങ്കടക്കഥകളാണ്.
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ, കിടപ്പാടം പൂർണമായോ ഭാഗികമായോ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയവർ, ആകെയുള്ള ഉപജീവനമാർഗ്ഗമായ കൃഷിയും വളർത്തു മൃഗങ്ങളും നഷ്ടപ്പെട്ടവർ തുടങ്ങി ദുരിതം അനുഭവിക്കുന്ന നിരവധിയാളുകളുടെ അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും കുടുംബങ്ങൾക്ക് സഹായം നൽകാനാണ് തീരുമാനം. അതുകൊണ്ടാണ് അവരെ സഹായിക്കാൻ പ്രിയപ്പെട്ട വായനക്കാർ തന്നെ നേരിട്ട് വരണമെന്ന് അപേക്ഷിക്കുന്നത്. നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ചെയ്യൂ. അത്രമേൽ ദുരിതത്തിലാണ് ആ മനുഷ്യർ അവിടെ ജീവിക്കുന്നത്.
കൊക്കയാർ പഞ്ചായത്തിലെ പ്രളയബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയത് ഒരാഴ്ച്ച മുമ്പാണ്. കൊക്കയാർ പുല്ലകയാറിന് സമീപത്തെ മുക്കുളം മുതൽ മുണ്ടക്കയം കല്ലേപാലം വരെയുള്ള ആറിന്റെ തീരത്ത് താമസിക്കുന്നവരും മേലോരം, വെംബ്ലി, അഴങ്ങാട് പ്രദേശത്തെ കർഷക കുടുംബങ്ങളും 2018 മുതൽ തുടർച്ചയായി പ്രളയദുരന്തങ്ങൾക്ക് ഇരയാവുകയാണ്. ഒക്ടോബർ 16ലെ അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും 175 കുടുംബങ്ങൾക്ക് വീടും പറമ്പും നഷ്ടപ്പെട്ടിട്ടുണ്ട്.
ചില സ്വകാര്യവ്യക്തികൾ മിതമായ വിലയ്ക്ക് ഭൂമി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്. ഇങ്ങനെ മൂന്ന് പേരുടെ പേരിലുള്ള 40 ഏക്കർ ലഭ്യമാകും. ഭൂമി വാങ്ങാൻ പഞ്ചായത്തിന് സാമ്പത്തിക ശേഷിയില്ല. സർക്കാർ മതിയായ തുക അനുവദിക്കാത്തതാണ് പുനരധിവാസം നടക്കാതിരക്കുനുള്ള കാരണവും. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നവർ വേറെയുമുണ്ട്. മറുനാടന്റെ അന്വേഷണത്തിൽ ദുരിതബാധിതരിൽ ചിലർക്ക് സഹായം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജന്മനാ ശരീരചലനശേഷി നഷ്ടപ്പെട്ട് ഒരു വീൽ ചെയറിന് വേണ്ടി അപേക്ഷിക്കുന്ന എന്തയ്യാർ മുളക്കുളം സ്വദേശി ഷോൺ ബാബു, വീടും സർവ്വതും നഷ്ടപ്പെട്ട ഈ മേഖലകളിൽ താമസിക്കുന്ന ലളിത കെ ഇ, ജിയ ജോജി, ജോസ് ജോസഫ്, രാജേഷ് പി എസ്, കെ എം ലൈല സാബു, നബീസ, സാജൻ വി കെ, മോഹൻ ടിവി, സാലി സോമൻ, സുരേഷ്, അൻഷാദ് പി എ, കുടുംബ ശ്രീ ഹോട്ടൽ, മുണ്ടക്കയം സ്വദേശിനി അമല മേരി ആന്റണി, കാഞ്ഞിരപ്പള്ളി കുറുവാമൂഴി സ്വദേശി ചന്ദ്രശേഖരൻ, കൊക്കയാർ സ്വദേശി രാജേഷ് കുമാർ പിപി, മുക്കുളം സ്വദേശിനി സന്ധ്യാ കമാൽ ദാസ്, കൊക്കയാർ സ്വദേശിനി സുശീല രാജേന്ദ്രൻ, വെളിനിലം സ്വദേശി അപ്പച്ചൻ തുടങ്ങിയവർക്കാണ് സഹായം നൽകുക.
ഇവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഇന്ന് പരിചയപ്പെടുത്തുന്നത് കോട്ടയത്തെ കിഡ്നി രോഗിയായ ചന്ദ്രശേഖരന്റെ കുടുംബത്തെ
ആദ്യമായി ആവാസ് വായനക്കാരുടെ കാരുണ്യത്തിനായി സമർപ്പിക്കുന്ന കുടുംബം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കുറുവാമൂഴി ഭാഗത്തു മണിമലയാറിന്റെ തീരത്തു പുറമ്പോക്കിൽ താമസിക്കുന്ന ഓലിക്കൽ വീട്ടിൽ ചന്ദ്രശേഖരന്റെ കുടുംബമാണ്. കഴിഞ്ഞ ഒക്ടോബർ 16ന് കൂട്ടിക്കൽ, കൊക്കയാർ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിനെത്തുടർന്ന് ഒഴുകിവന്ന വെള്ളം ആസ്ബറ്റോസ് ഷീറ്റ് മേൽക്കൂരയായി നിർമ്മിച്ചിരുന്ന രണ്ടുമുറി വീടും സകലമാന വീട്ടുസാധനങ്ങളും ഒഴുകിപോയതിനെ തുടർന്ന് അന്നുമുതൽ ഇന്നുവരെ കാഞ്ഞിരപ്പള്ളിപഞ്ചായത്തിന്റെ ക്യാമ്പിലാണ് അന്തിയുറങ്ങുന്നത്.
2018ൽ വീടിനകത്തുകൂടി വെള്ളം കേറിയിറങ്ങി പോയെങ്കിലും വീട് തകർന്നിരുന്നില്ല. എന്നാൽ ഇപ്രാവശ്യം തറ മാത്രം ബാക്കിവച്ചു എല്ലാം മലവെള്ളം കൊണ്ടുപോയി. പട്ടയമില്ലാത്ത അഞ്ചു സെന്റ് ഭൂമിയിൽ ഉള്ള ഷെഡിൽ കൂലിപ്പണിയെടുത്തു ജീവിക്കുന്ന 65 വയസുള്ള കിഡ്നി സംബന്ധമായ അസുഖമുള്ള ചന്ദ്രശേഖരനും, ഭാര്യയും കെട്ടിച്ചുവിട്ട മൂത്തമകളും, അവരുടെ രണ്ടുകുട്ടികളും, ഇളയമകൾ ആരതിയും ആണ് ഉണ്ടായിരുന്നത്.
രാവിലെ പൊടുന്നനെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഉടുതുണിയുമായി കുട്ടികളെയുമെടുത്തു ഓടിയതുകൊണ്ടു അവരെല്ലാം ഇന്ന് ജീവനോടെയിരിക്കുന്നു. ഇത് ചന്ദ്രശേഖരന്റെ മാത്രം കഥയല്ല, ഇവരുടെ സമീപത്തു താമസിച്ചിരുന്ന 13 വീടുകളാണ് തറ പോലും ശേഷിക്കാതെ വെള്ളം കൊണ്ടുപോയത്. ഇതിൽ കുറേപേർ ബന്ധു വീടുകളിലും, താൽക്കാലികമായി വാടകയ്ക്ക് എടുത്ത വീടുകളിലും, കുറച്ചുപേർ ഇപ്പോഴും ക്യാമ്പിലും തുടരുന്നു.
രണ്ടു മാസമായിട്ടും സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷപോലും അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. കുറെ സഹായങ്ങൾ വിദേശത്തുനിന്നും സ്വദേശത്തുനിന്നും നാട്ടിലേക്കെത്തുന്നു എന്ന് കേൾക്കുന്നുവെങ്കിലും ഒന്നും നേരിട്ട് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇളയമകൾ ആരതിയുടെ താൽക്കാലിക ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛ വരുമാനമായിരുന്നു ഇവരുടെ ജീവിതമാർഗം.
ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍