കാർഷിക സർവ്വകലാശാലയിൽ പാഡണിഞ്ഞ അച്ഛൻ; വീട്ടിന്റെ വരാന്തയിൽ നെറ്റ്സ് ഒരുക്കി മകന് പന്തെറിഞ്ഞത് 1983ലെ രമേശനെ പോലെ; വാട്മോറും ദ്രാവിഡും എല്ലാം മാറ്റി മറിച്ചു; രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി രോഹൻ കുന്നുമ്മൽ; കൊയിലാണ്ടിക്കാരന്റെ മകൻ ഓർമ്മിപ്പിക്കുന്നത് എബ്രിഡ് ഷൈനിന്റെ സിനിമ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ക്രിക്കറ്റ് പ്രേമിയായ അച്ചനാണ് രോഹൻ എസ് കുന്നുമ്മൽ എന്ന താരദോയത്തിന് പിന്നലെ ചാലക ശക്തി. പതിനൊന്നാം വയസ്സിൽ കളി തുടങ്ങിയ രോഹന്റെ പ്രിയ താരം സച്ചിൻ തെണ്ടുൽക്കറും. നിവിൻ പോളിയുടെ 1983 എന്ന സിനിമയ്ക്ക് സമാനമാണ് രോഹന്റെ ക്രിക്കറ്റ് കഥയും. കേരളാ ക്രിക്കറ്റ് അക്കാദമിയുടെ കണ്ടെത്തലാണ് ഈ താരം. രഞ്ജി ട്രോഫിയിൽ മൂന്ന് കളികളേ രോഹൻ കളിച്ചിട്ടുള്ളൂ. അതിൽ രണ്ടിലും സെഞ്ച്വറി നേടി രോഹൻ.
കേരളാ ക്രിക്കറ്റിലെ രണ്ടാം രോഹനാണ് കുന്നുമ്മൽ. അണ്ടർ 19 ഇന്ത്യ കളിച്ച രോഹൻ പ്രേമിന്റെ രണ്ടാം തലമുറക്കാരൻ. തിരുവനന്തപുരത്തുകാരനായ രോഹൻ പ്രേമിനേയും വളർത്തിയത് അച്ഛന്റെ സ്ഥിരോത്സാഹമാണ്. അതു പോലെയാണ് കോഴിക്കോട്ടെ രോഹന്റെ ക്രിക്കറ്റ് കഥയും. സുശീൽ കുന്നുമ്മലാണ് കോഴിക്കോട്ടെ രോഹന്റെ അച്ഛൻ. മണ്ണുത്തിയിലെ കേരളാ കാർഷിക സർവ്വകലാശാലയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ച സുശീൽ. മുമ്പോട്ട് പോകാൻ ക്രിക്കറ്റിൽ സുശീലിന് കഴിഞ്ഞില്ല. ഈ ആഗ്രഹം മകനിലൂടെ അച്ഛൻ സാധിച്ചു. അച്ഛന്റെ സ്വപ്നത്തോട് നീതി പുലർത്തി മകനും. അങ്ങനെ മൂന്ന് രഞ്ജി ട്രോഫി മത്സരത്തിൽ രണ്ട് സെഞ്ച്വറി നേടി ദേശീയ ശ്രദ്ധയിലേക്ക് എത്തുകായണ് രോഹൻ കുന്നമ്മൽ.
ഏഴ് വയസ്സായപ്പോഴായിരുന്നു രോഹന് അച്ചൻ ബാറ്റ് കൈയിൽ നൽകിയത്. കേരളാ ക്രിക്കറ്റ് അക്കാഡമിയുടെ വരവ് ഈ കൊയിലാണ്ടിയിലെ പയ്യനും ഗുണം ചെയ്തു. അക്കാഡമിയിലെ മികവുമായി ഗോഡ് ഫാദർ ഇല്ലാതെ തന്നെ രോഹൻ മുന്നോട്ട് നീങ്ങി. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 24-അങ്ങനെ പാഡണിഞ്ഞിടത്തെല്ലാം താരമായി രോഹൻ. അത് രഞ്ജിയിലും തുടരുന്നു. 2016ൽ കേരളത്തിലെ ഭാവി വാഗ്ദാനത്തിനുള്ള ക്രിക്കറ്റ് പുരസ്കാരം രോഹന് കിട്ടി. 1983 എന്ന സിനിമയിൽ രമേശൻ നേടിയ കൈയടി സുശിൽ കുന്നമ്മലും ഇന്ന് യഥാർത്ഥ ജീവിതത്തിൽ നേടുകയാണ്. എബ്രിഡ് ഷൈൻ സിനിമയിലൂടെ പറഞ്ഞതിന് അപ്പുറത്തേക്കാണ് ക്രിക്കറ്റിൽ സുശീലും മകനും നേടുന്നത്.
അസാധാരണ ക്രിക്കറ്റ് പരിശീലന കഥയാണ് സുശിലിനും മകനും പറയാനുള്ളത്. 1983 എന്ന സിനിമയിൽ ക്രിക്കറ്റ് പന്തെറിയാനുള്ള മിഷിനാണ് രമേശ് മകന് വേണ്ടി ഉണ്ടാക്കിയത്. കൊയിലാണ്ടിയിലെ അച്ഛന് മകന് വേണ്ടി വീട്ടിനുള്ളിൽ നെറ്റ്സ് ഉണ്ടാക്കി. കൊയിലാണ്ടിയിൽ നിന്ന് 30 കിലോമീറ്റർ അകലത്തായിരുന്നു തുടക്കത്തിൽ രോഹൻ പരിശീലനത്തിന് പോയിരുന്നത്. ഇത്രയും ദൂരത്തായതു കൊണ്ടു തന്നെ ആഴ്ചയിൽ വല്ലപ്പോഴുമായിരുന്നു പരിശീലനം. ഇത് മകന്റെ ക്രിക്കറ്റ് ഭാവിക്ക് തിരിച്ചടിയാകുമെന്ന് അച്ഛൻ തിരിച്ചറിഞ്ഞു. അങ്ങനെ വീടിന്റെ വരാന്തയെ തന്നെ പരിശീലന കളരിയാക്കി മാറ്റി.
വീട്ടിലെ വരാന്തയിൽ നെറ്റ്സ് ഇട്ടുള്ള പരിശീലനം. തുടക്കത്തിൽ ക്രിക്കറ്റ് പന്തു തന്നെ ഉപയോഗിച്ചു. പക്ഷേ മകന് പരിക്കേൽക്കുമെന്ന ആശങ്കയിൽ ബോൾ മാറ്റി പരീക്ഷിച്ചു. ടെന്നിസ് ബോൾ വാങ്ങി അതിന് ചുറ്റും ടേപ്പ് ചുറ്റി പന്തിന്റെ ബൗൺസ് സാധ്യത മാറ്റി. അതിന് ശേഷം എന്നും എപ്പോഴും പരിശീലനം. ഇതാണ് രോഹനെ മാറ്റി മറിച്ചത്. എത്ര വേഗതയിൽ ചീറിപാഞ്ഞു വരുന്ന പന്തുകളേയും സധൈര്യം രോഹൻ നേരിട്ടു. ക്രിക്കറ്റ് അക്കാഡമിയിലേക്ക് വരുമ്പോൾ ഈ പരിശീലനം രോഹന് ഗുണമായി. അച്ഛന്റെ പ്രയത്നങ്ങൾ ഫലം കാണുമ്പോൾ അത് കേരളാ ക്രിക്കറ്റിനും ഗുണം ചെയ്യുകയാണ്.
അച്ഛൻ പന്തെറിഞ്ഞിട്ട് കൊടുക്കും. മകനതെല്ലാം ബാറ്റെടുത്തടിക്കാൻ ശ്രമിക്കും. പതിയെ പതിയെ ബാറ്റിൽ പന്തുകൊള്ളാൻ തുടങ്ങി. അച്ഛന്റെ ഏറെല്ലാം ആ മകൻ അസ്സലായി ഡിഫൻഡ് ചെയ്യാനും സ്ട്രോക്ക് പ്ലേ ചെയ്യാനും ആരംഭിച്ചു. അവിടെ തുടങ്ങുന്നു കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ എന്ന യുവ ക്രിക്കറ്റ് പ്രതിഭയുടെ കരിയർ. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം രാഹുൽ ദ്രാവിഡിന് കീഴിൽ അണ്ടർ 19 ഇന്ത്യൻ സ്ക്വാഡിൽ കളിച്ച രോഹൻ ഇന്ന് കേരളാ ക്രിക്കറ്റിലെ പ്രതീക്ഷയാണ്. തനിക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശം മകനിലൂടെ മുന്നോട്ട് കൊണ്ടു പോവുകയാണ് സുശീൽ. അമ്മ കൃഷ്ണയും സഹോദരി ജിതയും രോഹന്റെ ക്രിക്കറ്റ് കരിയറിന് പ്രോത്സാഹനം നൽകി ഒപ്പമുണ്ട്.
എട്ടാം വയസിൽ താമരശ്ശേരിയിൽ സമ്മർ കോച്ചിങ് ക്യാമ്പിന് പോയത് നിർണായകമായി. ആറേഴ് വർഷം സസെക്സ് അക്കാദമിയിൽ പരിശീലനം. കൊയിലാണ്ടി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിന് ശേഷം മലബാർ ക്രിസ്റ്റ്യൻ കോളജിൽ ഡിഗ്രിക്ക് ചേർന്നു. അവിടെയും ക്രിക്കറ്റിന് തന്നെ ഒന്നാം സ്ഥാനം. 2017 ൽ അണ്ടർ 19 സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ 250ന് മുകളിൽ സ്കോർ ചെയ്ത് രോഹൻ സീസണിലെ ടോപ് സ്കോററായി. ഇതിൽ സെഞ്ച്വറി പ്രകടനം ഉൾപ്പെടുന്നു. ഇന്ത്യൻ ക്യാപ്പണിഞ്ഞ ശുഭ്മാൻ ഗിൽ ആയിരുന്നു രണ്ടാമത്തെ ടോപ് സ്കോറർ. 2018 ൽ അണ്ടർ 23 വിഭാഗത്തിലും രോഹൻ ആയിരുന്നു ടോപ് സ്കോറർ.
2017 ൽ കൂച്ച് ബിഹാർ ട്രോഫി ചതുർദിന മത്സരത്തിൽ ഡൽഹിക്കെതിരെ രോഹൻ ഗംഭീര പ്രകടനം കാഴ്ചവെച്ചു. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 253 റൺസ്. തോൽവി മുഖാമുഖം കണ്ട കേരളം രോഹന്റെ മികവിൽ സമനില പിടിച്ചു. വിനു മങ്കാദ് ട്രോഫിയിൽ ഗോവക്കെതിരെ നേടിയ 167 റൺസും രോഹന്റെ ക്ലാസ് തെളിയിക്കുന്നതായിരുന്നു. അന്ന് കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ഡേവ് വാട്മോറാണ്. ലോകക്രിക്കറ്റിലെ പരിചയ സമ്പന്നനായ വാട്മോറിന് കീഴിൽ പരിശീലനം നടത്താൻ സാധിച്ചത് മഹാഭാഗ്യമായിട്ടാണ് രോഹൻ കാണുന്നത്. മത്സരത്തിനിടെ കുറ്റവും കുറവും കണ്ടാൽ വാട്മോർ സാർ ഒന്നും പറയില്ല. പിന്നീട് സ്വസ്ഥമായിരിക്കുമ്പോൾ പിഴവുകൾ ചൂണ്ടിക്കാണിക്കും. കളിക്കാരിൽ ആത്മവിശ്വാസം നിറയ്ക്കുകയാണ് വാട്മോർ ചെയ്യുന്നതെന്ന് രോഹൻ പറയുന്നു.
രാഹുൽ ദ്രാവിഡിന്റെ മറ്റൊരു രൂപമായിരുന്നു പരിശീലകനായപ്പോൾ രോഹനുൾപ്പടെയുള്ള യുവതാരങ്ങൾ അനുഭവിച്ചറിഞ്ഞത്. ഓരോ യുവതാരത്തിന്റെയും ദൗർബല്യങ്ങൾ വളരെ പെട്ടെന്ന് തിരിച്ചറിയുന്ന ദ്രാവിഡ് അത് ശരിയാക്കാൻ വേണ്ടതെല്ലാം ചെയ്യും. കളിക്കാരുടെ വീഡിയോ വിശകലനം ചെയ്ത് രാഹുൽ ദ്രാവിഡ് നൽകുന്ന ടിപ്സിൽ എല്ലാം അടങ്ങിയിട്ടുണ്ടാകും. അതൊരു ദിവ്യൗഷധക്കൂട്ടായിരിക്കും. രോഹന് ദ്രാവിഡ് നൽകിയ ഔഷധക്കൂട്ട് ബാക്ഫൂട്ട് പോരായ്മക്കുള്ളതായിരുന്നു. ഫാസ്റ്റ് ബൗളർമാരെ നേരിടുമ്പോൾ ബാക്ഫൂട്ട് മെച്ചപ്പെടണം എന്ന് മാത്രമാണ് ദ്രാവിഡ് ക്യാമ്പ് വിടുമ്പോൾ രോഹന് നൽകിയ നിർദ്ദേശം. അത് ശിരസാവഹിച്ച രോഹൻ ഇപ്പോൾ ബാക്ഫൂട്ടിൽ സച്ചിനെ അനുസ്മരിപ്പിച്ച് കളിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍