റിഗ്യജുർസാമ എന്ന കള്ളപ്പേരിൽ 'ഹിമാലയത്തിൽ' നിന്ന് മെയിലുകൾ അയച്ചു; സ്വന്തം ശമ്പളം കൂട്ടാനും അവധി എടുക്കാനും വരെ അജ്ഞാത യോഗിയായി ചിത്ര രാമകൃഷ്ണനെ ബ്രെയിൻ വാഷ് ചെയ്തു; ഒടുവിൽ ആനന്ദ് സുബ്രഹ്മണ്യൻ സിബിഐ അറസ്റ്റിൽ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഒടുവിൽ അത് ഒഫീഷ്യലായി. നേരത്തെ വന്ന സൂചനകൾ പോലെ തന്നെ എൻഎസ്ഇ മാനേജിങ് ഡയറക്ടറും, സിഇഒയും ആയിരുന്ന ചിത്ര രാമകൃഷ്ണന്റെ ഗുരുവായ അജ്ഞാത യോഗിയെ കണ്ടെത്തി. മുൻ ദേശീയ സ്റ്റോക്ക് എക്സചേഞ്ച് ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനാണ് ആ യോഗി. ഇയാളെ സിബിഐ അറസ്റ്റ് ചെയ്തു. സ്റ്റോക്ക് മാർക്ക്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സെബി പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെയായിരുന്നു അറസ്റ്റ്. ചെന്നൈയിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ആനന്ദ് സുബ്രഹ്മണ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സിബിഐ വൃത്തങ്ങളും വ്യക്തമാക്കി.
സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെർവർ ദുരുപയോഗം ചെയ്ത് ഒരു സ്വകാര്യ കമ്പനിക്ക് ഡാറ്റ ലഭ്യമാക്കിയെന്നതാണ് ക്രമക്കേട്. 2018ലാണ് സംഭവം പുറത്തുവരുന്നത്. 'ചാണക്യ' എന്ന പേരിലുള്ള അൽഗോരിതമിക് ട്രേഡിങ് സോഫ്റ്റ്വെയർ പാക്കേജ് വഴിയാണ് എക്സ്ചേഞ്ചിന്റെ സെർവറിൽ നിന്ന് മാർക്കറ്റ് ഡാറ്റ ഫീഡിലേക്ക് സ്വകാര്യ കമ്പനിക്ക് പ്രവേശനം നൽകിയത്. 2010-12 കാലയളവിൽ, കമ്പനിക്ക് 'കോ-ലൊക്കേഷൻ' സൗകര്യം വഴി എൻഎസ്ഇയുടെ സെർവർ ആർക്കിടെക്ചറിലേക്ക് പ്രവേശനം ലഭിച്ചു. ഇത് മറ്റ് ബ്രോക്കർമാർക്ക് മുമ്പായി സെർവറിലേക്ക് ആദ്യം ലോഗിൻ ചെയ്യാൻ സ്വകാര്യ കമ്പനിയെ അനുവദിച്ചു.
സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതും, ഉയർന്ന ശമ്പളം നിശ്ചയിച്ചതും വഴിവിട്ട് നിരവധി ആനുകൂല്യങ്ങൾ നൽകിയതും എല്ലാം അജ്ഞാത യോഗിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങൾ മുതൽ ശമ്പളം വരെ നിശ്ചയിച്ചിരുന്നതും ഈ അജ്ഞാതനാണ്. എന്നാൽ ഒരിക്കൽ പോലും ചിത്ര രാമകൃഷ്ണൻ ഇയാളെ നേരിൽ കണ്ടിട്ടില്ല. ആൾക്കു രൂപമില്ലെന്നും, തന്റെ ആത്മീയ ശക്തിയാണ് എന്നുമൊക്കെ ചിത്ര പറയുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ അന്തം വിട്ടുപോയിരുന്നു.
എന്നാൽ, ആനന്ദ് [email protected] എന്ന മെയിൽ ഐഡി സൃഷ്ടിച്ചതിന് തെളിവുണ്ടെന്നും സിബിഐ പറഞ്ഞു. [email protected] എന്ന മെയിൽ ഐഡിയിൽനിന്ന്എ [email protected] ന്ന മെയിൽ ഐഡിയിലേക്ക് 2013 നും 2016 നും ഇടയിൽ ചിത്ര എൻഎസ്ഇയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പങ്കിട്ടു. ഈ മെയിലുകളിൽ ചിലത് ആനന്ദിന്റെ മറ്റൊരു മെയിൽ ഐഡിയിലേക്കും പോയി. ആനന്ദിന്റെ മെയിൽ ഐഡികളിൽനിന്ന് മെയിലുകളുടെ സ്ക്രീൻഷോട്ടുകൾ കണ്ടെടുത്തു.
സിദ്ധപുരുഷൻ അഥവാ പരമഹംസൻ
തന്റെ ആത്മീയ ഗുരു സിദ്ധ പുരുഷൻ അഥവാ പരമഹംസൻ എന്നാണ് ചിത്ര വിശേഷിപ്പിക്കാറുള്ളത്. ഭൗതിക രൂപമില്ല. എന്നാൽ, സ്വന്തം ഇച്ഛപ്രകാരം ഭൗതിക രൂപം കൈവരിക്കാനും ആകും. ഹിമാലയത്തിൽ വസിക്കുന്ന ആത്മീയ ഗുരു കഴിഞ്ഞ 20 വർഷമായി തന്നെ നയിക്കുന്ന ആത്മീയ ശക്തിയാണ്. ഇതൊക്കെ അവരുടെ വിശ്വാസമെന്ന് കരുതാമെങ്കിലും, യോഗിയുമായി( ആനന്ദ് സുബ്രഹ്മണ്യം) ഉള്ള ഇ-മെയിലുകൾ വായിച്ചാൽ വീണ്ടും ആശയക്കുഴപ്പമാകും. വ്യക്തിപരമായ കാര്യങ്ങൾ, വേഷം, സൗന്ദര്യം എല്ലാം ചർച്ച ചെയ്തുപോകുന്നു.
കടങ്കഥ പോലെ ഇ-മെയിലുകൾ
അജ്ഞാതനായ യോഗിയും ചിത്ര രാമകൃഷ്ണയും തമ്മിലുള്ള ഇ-മെയിലുകളിൽ ആശയവിനിമയത്തിന് കോഡ് ഉപയോഗിച്ചിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. എൻഎസ്ഇയുടെ നടത്തിപ്പിൽ ചിത്രയ്ക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതെന്ന് കരുതാവുന്ന മെയിലുകളിൽ വിചിത്രമായ പല ഭാഗങ്ങളും കാണാം. ഉദാഹരണത്തിന് 2017 ഫെബ്രുവരിയിൽ ഗുരു ചിത്ര രാമകൃഷ്ണയ്ക്ക് എഴുതി: ' ബാഗുകൾ ഒരുക്കി വച്ചോളൂ....ഞാൻ അടുത്ത മാസം സെയ്ഷെൽസിലേക്ക് ഒരു യാത്ര പോകുന്നു. കാഞ്ചൻ, കാഞ്ചനയ്ക്കും, ഭാർഗ്ഗവയ്ക്കും ഒപ്പം ലണ്ടനിലേക്ക് പോകും മുമ്പും, നീ രണ്ടുകുട്ടികൾക്കൊപ്പം ന്യൂസിലൻഡിലേക്ക് പോകും മുമ്പും എനിക്കൊപ്പം വരാൻ പരിശ്രമിക്കാം. ഹോങ്കോങ്ങോ, സിംഗപ്പൂരോ ആണ് നല്ല ട്രാൻസിറ്റ് പോയിന്റ്. നിങ്ങൾക്ക് നീന്തൽ അറിയാമെങ്കിൽ നമുക്ക് കടലിലുള്ള കുളിയും ബീച്ചുമെല്ലാം ആസ്വദിക്കാം' എന്ന വാക്കുകളും 2015 ഫെബ്രുവരി 17-ന് അയച്ച ഇ-മെയിലിലുണ്ട്.
ഈ ഇ-മെയിൽ അന്വേഷകരെ കുഴയ്ക്കുന്നു. കാരണം 2014 മുതൽ ഇന്ത്യക്കും സെയ്ഷെൽസിനും ഇടയിൽ നേരിട്ടുള്ള ഫ്ളൈറ്റുണ്ട്. ഇനി അഥവാ ഇല്ലെങ്കിൽ തന്നെ ദുബായിയും, ശ്രീലങ്കയും ആണ് ഇന്ത്യയിൽ നിന്ന് സെയ്ഷെൽസിലേക്കുള്ള മാറി കയറാവുന്ന പോയിന്റുകൾ. എന്നാൽ, ഗുരുവാകട്ടെ, സിങ്കപ്പൂരോ ഹോങ്കോങ്ങോ വഴി സെയ്ഷെൽസിലേക്ക് പോകാമെന്നാണ് പറയുന്നത്..അവിടെ നിന്ന് അന്ന് നേരിട്ടുള്ള ഫ്ളൈറ്റുകൾ ഇല്ലെങ്കിലും. മാത്രമല്ല, ചുറ്റിയുള്ള യാത്ര 10 മണിക്കൂറെടുക്കും. ഇതിനൊപ്പം ഇന്ത്യയിൽ നിന്ന് സിങ്കപ്പൂരിലേക്കോ, ഹോങ്കോങ്ങിലേക്കോ. മൂന്നു മുതൽ നാല് മണിക്കൂർ വരെ യാത്രാ സമയവും എടുക്കും. ഈ വളഞ്ഞ വഴി, യാത്രാ വിവരങ്ങൾ മറച്ചുവയ്ക്കാൻ ആയിരുന്നോ എന്നാണ് അന്വേഷകർ പരിശോധിക്കുന്നത്.
ചിത്ര രാമകൃഷ്ണയ്ക്ക് രണ്ടുകുട്ടികളില്ല. ഒരു മകൾ മാത്രമേയുള്ളു. അപ്പോൾ മെയിലിൽ പറയുന്നത്? ശരിക്കും ഇവർക്ക് രണ്ടുകുട്ടികളുണ്ടോ..അതോ വേറെ എന്തിന് എങ്കിലും ഉള്ള കോഡാണോ എന്നൊക്കെയാണ് പരിശോധിക്കുന്നത്. ചിത്ര രാമകൃഷ്ണ എൻഎസ്ഇ സിഒഒ ആയി ആനന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചിരുന്നു. സെബിയുടെ കണ്ടെത്തൽ പ്രകാരം കാഞ്ചനും കാഞ്ചനയും ആനന്ദും ഭാര്യയുമാണ്. അവർ അന്ന് എൻഎസ്ഇ ചെന്നൈ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. യോഗിയുടെ ആവശ്യപ്രകാരം ദമ്പതികൾ എന്തിന് ലണ്ടനിൽ പോകണം, ചിത്ര കുട്ടികൾക്കൊപ്പം എന്തിന് ന്യൂസിലൻഡിൽ പോകണം, എന്നീ ചോദ്യങ്ങൾ അവശേഷിക്കുന്നു.
സെയ്ഷൽസ് നികുതി വെട്ടിപ്പുകാരുടെ സ്വർഗരാജ്യം
ഇന്ത്യാക്കാർക്ക് മൗറീഷ്യസും, സിങ്കപ്പൂരും, സ്വിറ്റ്സർലണ്ടും, ഒക്കെയാണ് ഇഷ്ടപ്പെട്ട നികുതി വെട്ടിപ്പ് കേന്ദ്രങ്ങൾ. കള്ളപ്പണം വെളിപ്പെടുത്താൻ സെയ്ഷെൽസുമായി ഇന്ത്യക്ക് കരാറില്ലാത്ത കാലത്താണ് യോഗിയുടെ മെയിലുകൾ. 2015 ഓഗസ്റ്റിലാണ് ഇന്ത്യ സെയ്ഷെൽസുമായി വിവരം പങ്കുവയ്ക്കാൻ കരാറൊപ്പിട്ടത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഭരണ, രാഷ്ട്രീയ, നിയമ സംവിധാനങ്ങളെ കുറിച്ച് നല്ല ധാരണയുള്ള ആൾ മാത്രമേ, സെയ്ഷെൽസ് എന്ന സുരക്ഷിത നികുതി വെട്ടിപ്പ് കേന്ദ്രം തിരഞ്ഞെടുക്കുകയുള്ളു.
ചിത്ര യോഗിയുടെ അടിമയെ പോലെ
സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന തീരുമാനങ്ങളും ചിത്ര എടുത്തിരുന്നത് യോഗിയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു. മാത്രമല്ല, സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും ഇയാളുമായി പങ്കുവെച്ചു. രഹസ്യവിവരങ്ങളും ഡിവിഡന്റ്, സാമ്പത്തിക റിപ്പോർട്ട്, എച്ച്.ആർ. പോളിസി, സെബിക്ക് നൽകേണ്ട മറുപടികൾ തുടങ്ങിയ നിരവധി കാര്യങ്ങളാണ് അജ്ഞാതനായ യോഗിയുമായി ചിത്ര പങ്കുവെച്ചത്. [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് ചിത്ര വിവിധ സന്ദേശങ്ങൾ അയച്ചിരുന്നത്. അജ്ഞാതനായ യോഗി ചിത്രയുടെ ഓരോ ഇ-മെയിലുകൾക്കും ഈ മെയിൽ ഐ.ഡി.യിലൂടെ മറുപടി നൽകി.
[email protected] എന്ന ഇ-മെയിൽ വിലാസത്തിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കാമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഹിമാലയത്തിൽ വസിക്കുന്ന സിദ്ധപുരുഷൻ/യോഗി ആണെന്ന് ചിത്ര മറുപടി നൽകിയത്. തീർത്ഥാടന കേന്ദ്രങ്ങളിലെ വിവിധ ചടങ്ങുകളിൽ വെച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ചിത്ര പറഞ്ഞിരുന്നു. എന്നാൽ ഹിമാലയത്തിൽ കഴിയുന്ന യോഗി എങ്ങനെയാണ് നിരന്തരം ഇ-മെയിലുകളിലൂടെ ബന്ധപ്പെട്ടിരുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തെപ്പോലെയുള്ള ആത്മീയ ശക്തികൾക്ക് അതെല്ലാം കഴിയുമെന്നായിരുന്നു മറുപടി.
20 വർഷം മുമ്പ് ഗംഗാതീരത്ത് വച്ചാണ് ആദ്യമായി യോഗിയെ കാണുന്നത്. പിന്നീട് വർഷങ്ങളോളം അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഉപയോഗപ്പെടുത്തി. അദ്ദേഹം കൃത്യമായി എവിടെയാണുള്ളതെന്ന് തനിക്കറിയുമായിരുന്നില്ല. ആവശ്യമുള്ളപ്പോൾ അദ്ദേഹത്തിന്റെ മാർഗനിർദ്ദേശം തേടാനുള്ള ഒരു വഴിയുണ്ടാക്കണമെന്ന് താൻ ആവശ്യപ്പെട്ടു. തുടർന്നാണ് അദ്ദേഹം ഇ-മെയിൽ ഐ.ഡി. കൈമാറിയതും താൻ സന്ദേശങ്ങൾ അയച്ചതെന്നും ചിത്ര സെബിയോട് പറഞ്ഞിരുന്നു.
അജ്ഞാത യോഗി?
ആത്മീയ ഗുരുവും ആനന്ദ് സുബ്രഹ്മണ്യവും ഒരേ ആൾ തന്നെയെന്ന് സെബി നേരത്തെ കണ്ടുപിടിച്ചിരുന്നു. എൻഎസ്ഇയിൽ ചേരും മുമ്പ് ഇയാൾ ബാമർ ആൻഡ് ലോറിയിലെ മധ്യനിര ജീവനക്കാരൻ മാത്രമായിരുന്നു. ഓഹരി വിപണിയിൽ പരിചയവും ഉണ്ടായിരുന്നില്ല. 2018 ൽ എൻഎസ്ഇ സെബിക്ക് അയച്ച കത്തിൽ പറയുന്നത്, റിഗ്യജുർസാമ എന്ന കള്ളപ്പേരിൽ തന്റെ ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്താൻ ഒരു വ്യക്തിത്വം സൃഷ്ടിച്ച ആനന്ദ് സുബ്രഹ്മണ്യം ചിത്ര രാമകൃഷ്ണയെ ചൂഷണം ചെയ്യുക ആയിരുന്നുവെന്നാണ്.
പലരൂപത്തിലും ഭാവത്തിലും ചിത്ര വിശ്വസിച്ച ആനന്ദ് അവരെ ചൂഷണം ചെയ്തു. ഒന്ന് ആനന്ദ് എന്ന വിശ്വസ്തനായി. രണ്ട് റിഗ്യജുർസാമ എന്ന അജ്ഞാത ഗുരുവായി. [email protected] ഐഡി ആനന്ദിന്റെയാണെന്ന് എൻഎസ്ഇ അവകാശപ്പെടുന്നു. ആനന്ദിനും 22 വർഷമായി ഈ അജ്ഞാതനെ അറിയാം എന്ന വസ്തുത കണക്കിലെടുത്താണ് ഈ അനുമാനം. ചിത്രയും, യോഗിയും തമ്മിലുള്ള ഇമെയിലുകൾ ആനന്ദിനും കിട്ടിയിരുന്നു. ആഴ്ചയിൽ അഞ്ച് ദിവസം ജോലി എന്നതിൽ ആനന്ദിന് ഒഴിവ് കൊടുക്കാൻ ഒരു മെയിലിൽ യോഗി ചിത്രയ്ക്ക് നിർദ്ദേശം നൽകുന്നു. മറ്റൊരു മെയിലിൽ തനിക്ക് ഭൂമിയിൽ അവതരിക്കാൻ കഴിഞ്ഞാൽ അതിന് കാഞ്ചനാണ് ഏറ്റവും യോഗ്യനെന്നും പറയുന്നു. ഞാനപ്പോഴും അങ്ങയെ ജി യിലൂടെയാണ് ദർശിക്കുന്നത് എന്നും വ്യത്യാസം തിരിച്ചറിയാൻ സ്വയം വെല്ലുവിളിക്കാറുണ്ടെന്നും ആണ് ചിത്രയുടെ മറുപടി. ടഛങ എന്നാൽ ചിത്ര രാമകൃഷ്ണ. കാഞ്ചൻ, ജി എന്നിവ ആനന്ദിനെയും ഇമെയിലിൽ ധ്വനിപ്പിക്കുന്നു,.
2019 ഏപ്രിലിലാണ് എൻ.എസ്.ഇയിലെ വിവിധ ക്രമക്കേടുകൾ സെബി കണ്ടെത്തിയത്. മാത്രമല്ല, ശമ്പളയിനത്തിൽ ചിത്ര വൻതുക കൈക്കലാക്കിയതായും സെബി കണ്ടെത്തിയിരുന്നു ചിത്രയ്ക്ക് ഉയർന്ന ശമ്പളം നൽകാനായി ചട്ടങ്ങളിൽ മാറ്റംവരുത്തിയതിന് 50 ലക്ഷം രൂപയാണ് എൻ.എസ്.ഇ.യ്ക്ക് സെബി പിഴ ചുമത്തിയത്. എൻ.എസ്.ഇ. എം.ഡി.യായിരുന്ന കാലത്ത് വെറും മൂന്ന് വർഷം കൊണ്ട് 44 കോടി രൂപയാണ് ചിത്ര ശമ്പളമായി വാങ്ങിയതെന്ന് സെബി കണ്ടെത്തിയിരുന്നു. മാത്രമല്ല, അവസാനത്തെ എട്ടുമാസം 23 കോടി രൂപ കൂടെ അധികമായി കൈപ്പറ്റിയെന്നും കണ്ടെത്തി. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ ലിസ്റ്റഡ് കമ്പനികളുമായോ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റിയൂഷനുകളുമായോ സഹകരിക്കുന്നതിൽനിന്ന് ചിത്രയെ സെബി അഞ്ച് വർഷത്തേക്ക് വിലക്കിയിരുന്നു.
2022 ഫെബ്രുവരി 11-ന് ചിത്ര അടക്കമുള്ള മുൻ ഉദ്യോഗസ്ഥർക്ക് കോടികളാണ് സെബി പിഴ ചുമത്തിയത്. എൻ.എസ്.ഇ. ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായും എം.ഡി.യുടെ ഉപദേശകനായും ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ച കേസിലായിരുന്നു സെബിയുടെ നടപടി. ചിത്രയ്ക്ക് മൂന്ന് കോടിയും എൻ.എസ്.ഇ, നരേയ്ൻ എന്നിവർക്ക് രണ്ടുകോടിയും പിഴ ചുമത്തി.
ഫെബ്രുവരി 11-ന് പുറത്തിറക്കിയ സെബിയുടെ ഉത്തരവിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചിത്ര ഒരു യോഗിയുമായി കൈമാറിയതിന്റെ വിവരങ്ങളുള്ളത്. എൻ.എസ്.ഇയെ നിയന്ത്രിച്ചിരുന്നത് ഈ അജ്ഞാത വ്യക്തിയാണെന്നും ചിത്ര രാമകൃഷ്ണ ഇയാളുടെ കൈയിലെ കളിപ്പാവയായിരുന്നു എന്നുമാണ് സെബിയുടെ റിപ്പോർട്ടിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്