'ഫോണുകൾ എടുക്കാൻ പോലും പേടിയാണ്; എന്തെങ്കിലും ദുഃഖവാർത്തകൾ ആയിരിക്കുമെന്നാണ് പേടി'; തൊണ്ടയിടറി ഡോ: കാത്ത്യ പറയുന്നു; 'അധികാരമുള്ളവന്റെ ഇടി പലർക്കും ഇഷ്ടമാണ്; നമ്മുടെ പുറത്തുകൊള്ളാതിരിക്കുന്നിടത്തോളം'; കുറിപ്പുമായി ഡോ. എസ് എസ് ലാൽ
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: യുക്രൈനിൽ റഷ്യയുടെ ആക്രമണം രണ്ടാം ദിവസവും തുടരുമ്പോൾ യുക്രൈനിലെ അടുത്ത സുഹൃത്തുക്കൾ നേരിടുന്ന ഭീതിജനകമായ സ്ഥിതി വിവരിച്ചും യുദ്ധക്കെടുതിയുടെ ആശങ്കകൾ പങ്കവച്ചും പൊതുജനാരോഗ്യ വിദഗ്ധനായ ഡോകടർ എസ്.എസ് ലാൽ. കീവിലുള്ള തന്റെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉണ്ടായ അനുഭവം വിവരിച്ചാണ് ഡോ. എസ് എസ് ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ വ്യാപ്തി തിരിച്ചറിയാതെ സൈനിക നടപടിയെ അനുകൂലിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉയരുന്ന പ്രതികരണങ്ങളെയും അദ്ദേഹം വിമർശിക്കുന്നു. അധികാരമുള്ളവന്റെ ഇടി നമ്മളിൽ പലർക്കും ഇഷ്ടമാണ്, നമ്മുടെ പുറത്തുകൊള്ളാതിരിക്കുന്നിടത്തോളം. എന്നാൽ സ്വന്തം പുറം നോവുമ്പോൾ ആനന്ദിക്കുന്നവരും ഉണ്ടെന്ന കാര്യം മറക്കുന്നില്ല.
'രാജാവിന്റെ വായിൽ നിന്നും തെറി കേട്ടാലും കൈയിൽ നിന്ന് തല്ലു കൊണ്ടാലും അത് രാജാവിനോടുള്ള സാമീപ്യമായി കാണുന്നവരുമുണ്ട്. നമ്മുടെ ജനാധിപത്യത്തിലും ഇത്തരം രാജാക്കന്മാരെ നമ്മൾ വളർത്തുകയാണ്. അവർ തന്നിഷ്ടത്തിന് അതിവേഗം നമുക്കിടയിലൂടെ നമ്മെ തട്ടിമറിച്ചിട്ട് പായുമ്പോൾ കൊടിയേറ്റം സിനിമയെ നമ്മൾ അനുസ്മരിപ്പിക്കും. 'എന്തൊരു സ്പീഡ്' എന്ന് പറഞ്ഞ്' എന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂർണരൂപം:
തൊണ്ടയിടറി ഡോ: കാത്ത്യ
ഇന്ന് വൈകുന്നേരം ഞാൻ കാത്ത്യയെ വിളിച്ചു. വാട്ട്സാപ്പിൽ. വിളിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. 2013 മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരേ പ്രായക്കാരുമാണ്. ഉക്രൈന്റെ തലസ്ഥാനമായ കീവ് - ൽ ആണ് ഡോ: കാത്ത്യ ഗമാസിന ജീവിക്കുന്നത്.
നല്ല ധൈര്യശാലിയാണ് കാത്ത്യ. വളരെ അപൂർവ്വം മനുഷ്യർക്ക് മാത്രം ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന ഉക്രൈനിൽ വളർന്ന കാത്ത്യ അതിമനോഹരമായാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. അന്താരാഷ്ട്ര സമ്മേളങ്ങളിൽ കാത്ത്യ പറയുന്ന വരികൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും. ഉക്രൈന് സാമ്പത്തിക സഹായം നൽകുന്ന അമേരിക്കൻ സർക്കാരിന്റെ ഉദ്യോഗസ്ഥരോട് പോലും പറയേണ്ട കാര്യം മുഖത്തു നോക്കി ഉച്ചത്തിൽ പറയാൻ കാത്ത്യ മടിക്കാറില്ല.
ഇന്ന് കാത്ത്യയുടെ ശബ്ദം തീരെ പതിഞ്ഞതായിരുന്നു. ലാൽ ആയതുകൊണ്ടാണ് ഫോണെടുത്തതെന്ന് കാത്ത്യ പറഞ്ഞു. 'ഫോണുകൾ എടുക്കാൻ പോലും പേടിയാണ്. എന്തെങ്കിലും ദുഃഖവാർത്തകൾ ആയിരിക്കുമെന്നാണ് പേടി. കീവ് വിമാനത്താവളം ആക്രമിക്കപ്പെട്ടു കഴിഞ്ഞു. ലാലിനറിയാമല്ലോ, ഇരുപത് കിലോമീറ്ററേയുള്ളൂ വിമാനത്താവളത്തിൽ നിന്നും ഞങ്ങളുടെ വീട്ടിലേയ്ക്ക്.' കാത്ത്യയുടെ ഭർത്താവ് കീവിൽ ഒപ്പമുണ്ട്. മകൻ കാനഡയിലാണ്. അയാൾ നിരന്തരം അമ്മയേയും അച്ഛനേയും ഫോണിൽ വിളിക്കുകയാണ്.
തലയ്ക്കു മുകളിൽ ബോംബ് വീഴുമെന്ന ഭയത്തിലാണ് ഓരോ നിമിഷവും തള്ളി നീക്കുന്നതെന്ന് കാത്ത്യ പറഞ്ഞു. ഭക്ഷണവും വെള്ളവും എത്ര ദിവസത്തേയ്ക്ക് ഉണ്ടാകുമെന്ന് അറിയില്ല. ഈ യുദ്ധം എന്ന് തീരുമെന്ന് അറിയില്ല. കാത്ത്യ വേദനയോടെ പറഞ്ഞു.
'പാത്ത് ' എന്ന ആഗോള പ്രസ്ഥാനത്തിന്റെ ക്ഷയരോഗ വിഭാഗം ഡയറക്ടറായി ഞാൻ വാഷിങ്ടൺ ഡി.സി യിൽ എത്തുന്നത് 2013 - ൽ ആണ്. അന്ന് മുതൽ 2018 - ൽ ഞാൻ പാത്ത് വിടുന്നതു വരെ എന്റെ ടീമിൽ ഉക്രൈൻ രാജ്യത്തിന്റെ ഡയറക്ടറായിരുന്നു കാത്ത്യ. ഇപ്പോഴും കാത്ത്യ അതേ ജോലിയിൽ തുടരുന്നു. ഞാൻ പാത്ത് വിട്ടെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നു. ഇടയ്ക്ക് വാട്ട്സാപ്പിൽ സന്ദേശങ്ങൾ കൈമാറും. അല്ലെങ്കിൽ ഫോണിൽ സംസാരിക്കും.
'പുട്ടിന്റെ മാത്രം കുഴപ്പമല്ല, ലാൽ. റഷ്യക്കാർ മൊത്തത്തിൽ പ്രശ്നമാണ്.' ഇതാണ് ഉക്രൈനിലെ ജനങ്ങളുടെ പൊതുവായ മാനസികാവസ്ഥയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
2013- മുതൽ 2018 വരെ ഒരു വർഷം മൂന്നും നാലും തവണ ഞാൻ ഉക്രൈനിൽ പോയിരുന്നു. ഉക്രൈനിൽ ഞാനിതുവരെ പരിചയപ്പെട്ടവരെല്ലാം നല്ല മനുഷ്യരാണ്. വർഷങ്ങളായി ഒരു യുദ്ധത്തിന്റെ ഭീതിയാലാണ് അവർ ജീവിക്കുന്നത്. കീവിലെ പാത്തിന്റെ ഡ്രൈവർ 'കൊവാലൻകോ'യെപ്പറ്റിയും ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ കാറിനെ കടന്നുപോയ ഉക്രൈൻ പട്ടാളക്കാരുടെ ട്രക്ക് നോക്കി സ്റ്റിയറിംഗിൽ നിന്ന് കൈയെടുത്ത് അയാൾ മുഷ്ടി ചുരുട്ടി കാണിച്ചതുമൊക്കെ. ഭാര്യയ്ക്കൊപ്പം മുംബൈ സന്ദർശിച്ച കാര്യമാണ് ജീവിതത്തിലെ ഏറ്റവും നല്ല യാത്രയായി അദ്ദേഹം ഓർത്തിരുന്നത്.
മനോഹരമായ നഗരമാണ് കീവ്. പഴമയുടെ ഭംഗിയുള്ള നിരവധി വലിയ കെട്ടിടങ്ങളും പള്ളികളുമൊക്കെയുണ്ട്. യൂറോപിന്റെ തനതായ ഭംഗിക്കിടയിൽ കിഴക്കൻ യൂറോപിന്റെ ഇല്ലായ്മകളുടെ ഗന്ധവും നമുക്കവിടെ കിട്ടും. നിപ്പർ നദിയിലെ ബോട്ടിങ് നല്ല അനുഭവമാണ്. ഒരുപാട് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെയും ആ നഗരത്തിൽ പരിചയപ്പെട്ടിട്ടുണ്ട്. കീവ് മെഡിക്കൽ കോളേജ് വളരെ വലിയ സ്ഥാപനമാണ്. ഒരു വലിയ ഇന്ത്യൻ റെസ്റ്റോറന്റിൽ കാത്ത്യ എന്നെ കൊണ്ടു പോകുമായിരുന്നു.
ഒഡേസ നഗരത്തിലും ഞാൻ പോയിട്ടുണ്ട്. കീവിൽ നിന്നും ഒഡേസയിലേയ്ക്ക് അഞ്ഞൂറോളം കിലോമീറ്റുണ്ട്. നല്ല റോഡാണ്. ഇടയ്ക്ക് മനോഹരങ്ങളായ ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ട്. ഔദ്യേഗിക ആവശ്യങ്ങൾക്കാണ് കാത്ത്യക്കാപ്പം അവിടെ പോയിട്ടുള്ളത്.
സന്ധ്യയെ അന്വേഷണം അറിയിക്കണേ എന്ന് കാത്ത്യ പറഞ്ഞു. യുദ്ധഭീഷണിക്കിടയിലും ഫോൺ ചെയ്ത സുഹൃത്തിന്റെ ഭാര്യയുടെ കാര്യം കൂടി അന്വേഷിക്കുന്ന നല്ല മനുഷ്യർ. വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഫോൺ അവസാനിപ്പിച്ചത്.
പുട്ടിന് നല്ല ബുദ്ധി തോന്നട്ടെ. അല്ലെങ്കിൽ ലോകം അയാളെ അത് പഠിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡോ: എസ്.എസ്. ലാൽ
എന്തൊരു സ്പീഡ്!
ഉക്രൈൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ചില കമന്റുകൾ ശ്രദ്ധിച്ചാൽ നമുക്കിടയിലെ പലരുടേയും കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ കഴിയും. യുദ്ധം ഇഷ്ടപ്പെടുന്ന ചിലരും ഉണ്ടെന്ന് കാണാം. ആക്രമിക്കപ്പെട്ടവന്റെ കുറ്റം കൊണ്ടാണ് യുദ്ധം നടന്നതെന്ന് പറയുന്നവരെയും കാണാം.
കവലച്ചട്ടമ്പി കള്ളടിച്ചിട്ട് ആരെയെങ്കിലും ആക്രമിക്കുന്നതും അടി കിട്ടിയ ആൾ തിരിച്ചടിച്ച് അതൊരു വലിയ അടിയായി മാറുന്നതും രസത്തോടെ കണ്ടു നിൽക്കുന്നവർ നമുക്കിടയിലുണ്ട്. നമുക്ക് അടി കാണാൻ ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് സിനിമയിലും നമുക്കായി സംഘട്ടന രംഗങ്ങൾ ചേർക്കുന്നത്.
മമ്മൂട്ടിയും മോഹൻലാലുമൊക്കെ സിനിമയിൽ എതിരാളിക്ക് ഇടി കൊടുത്ത് നീതി നടപ്പാക്കുമ്പോൾ നമുക്കും രോമാഞ്ചമുണ്ടാകുന്നില്ലേ? നായകൻ സ്വന്തം കൈത്തരിപ്പ് തീർക്കാനായി മാത്രം അകാരണമായി ആർക്കെങ്കിലും രണ്ട് കൊടുത്താലും നമ്മൾ കയ്യടിക്കും. തമ്പുരാക്കന്മാരോടുള്ള വീരാരാധന.
ഇടിക്കാത്തവനെയും തമ്പുരാനെന്ന് വിളിക്കാൻ നമുക്ക് മടിയില്ല. പഴയ പാരമ്പര്യവും കുടുംബ മഹിമയുമൊക്കെ ചികഞ്ഞ് കണ്ടുപിടിച്ച് നമ്മൾ അവരെ തമ്പുരാനെന്നും തിരുമേനിയെന്നും ഒക്കെ വിളിച്ച് സ്വയം താഴ്ന്നവരായി മാറി പുളകിതരാകും. ജനാധിപത്യ രാജ്യത്ത് നമ്മളെപ്പോലെ ഒരു വോട്ട് മാത്രമുള്ള പലരും നമുക്കിതുപോലെ തമ്പുരാന്മാരാണ്.
അധികാരമുള്ളവന്റെ കയ്യൂക്കിനോട്, സ്വാധീനമുള്ളവൻ വിളിക്കുന്ന തെറിയോട് നമുക്ക് പലർക്കും ബഹുമാനമാണ്. അതുകൊണ്ടാണ് സൂപ്പർ സ്റ്റാറുമാർ സിനിമയിൽ തല്ലിപ്പൊളി മനുഷ്യരായും കള്ളുകുടിയനായും ഒക്കെ അഭിനയിക്കുമ്പോഴും കഥാപാത്രത്തിന്റെ കൈത്തരിപ്പ് തീർക്കാൻ ആരെയെങ്കിലും തല്ലിയാൽ തീയറ്ററിൽ കയ്യടിയുണ്ടാകുന്നത്. സൂപ്പർ സ്റ്റാർ എന്ന സ്ഥാനത്തോടുള്ള ആരാധന തല്ലിപ്പൊളി കഥാപാത്രത്തിലേയ്ക്കും നമ്മൾ വ്യാപിപ്പിക്കുകയാണ്.
ഡൂക്കിലി ഉക്രൈൻ ഒന്നും പോയി പുട്ടിനോട്ടൊന്നും കളിക്കരുതെന്നാണ് ചിലരുടെ ഉപദേശം. കവലച്ചട്ടമ്പിയുടെ തല്ല് കിട്ടാതിരിക്കാൻ ഒഴിഞ്ഞു മാറി നടക്കുക, ചട്ടമ്പി രണ്ട് തെറി പറഞ്ഞാലും ബഹുമാനത്തോടെ കേട്ടിട്ട് സ്ഥലം കാലിയാക്കുക, നമ്മുടെ പെങ്ങമ്മാരെ വല്ലതും അയാൾ കയറി പിടിച്ചാൽ ഒതുങ്ങിയും സൂക്ഷിച്ചും നടക്കാത്തതിന് പെങ്ങന്മാരെ തന്നെ വീണ്ടും കുറ്റം പറയുക എന്നതൊക്കെ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായി മാറുന്നുണ്ടോ എന്ന് ചിന്തിക്കണം.
അധികാരമുള്ളവന്റെ ഇടി നമ്മളിൽ പലർക്കും ഇഷ്ടമാണ്, നമ്മുടെ പുറത്തുകൊള്ളാതിരിക്കുന്നിടത്തോളം. എന്നാൽ സ്വന്തം പുറം നോവുമ്പോൾ ആനന്ദിക്കുന്നവരും ഉണ്ടെന്ന കാര്യം മറക്കുന്നില്ല. രാജാവിന്റെ വായിൽ നിന്നും തെറി കേട്ടാലും കൈയിൽ നിന്ന് തല്ലു കൊണ്ടാലും അത് രാജാവിനോടുള്ള സാമീപ്യമായി കാണുന്നവരുമുണ്ട്. നമ്മുടെ ജനാധിപത്യത്തിലും ഇത്തരം രാജാക്കന്മാരെ നമ്മൾ വളർത്തുകയാണ്. അവർ തന്നിഷ്ടത്തിന് അതിവേഗം നമുക്കിടയിലൂടെ നമ്മെ തട്ടിമറിച്ചിട്ട് പായുമ്പോൾ കൊടിയേറ്റം സിനിമയെ നമ്മൾ അനുസ്മരിപ്പിക്കും. 'എന്തൊരു സ്പീഡ്' എന്ന് പറഞ്ഞ്.
ഡോ: എസ് എസ്. ലാൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്