യുക്രൈനിലെ സൈനിക നടപടിക്കെതിരെ മോസ്കോയിലും പ്രതിഷേധം; പുടിനെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നേരിടാൻ പൊലീസ്; ഹിറ്റ്ലർ പുടിനെ അഭിനന്ദിക്കുന്ന കാർട്ടൂണുമായി സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച
ന്യൂസ് ഡെസ്ക്
കീവ്: യുദ്ധം രൂക്ഷമായ യുക്രൈനിൽ സർവ നാശം വിതച്ച് റഷ്യ മുന്നേറുന്നതിനിടെ സൈനിക നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തി മോസ്കോയിൽ ജനങ്ങൾ തെരുവിൽ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് തെരുവിൽ ഇറങ്ങിയത്. മോസ്കോ നഗരത്തിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ പുടിനെതിരെയും യുദ്ധത്തിനെതിരായും മുദ്രാവാക്യങ്ങൾ മുഴക്കി. പ്രക്ഷോഭകാരികളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട റഷ്യൻ സർക്കാർ നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി.
സെന്റ് പീറ്റേഴ്സ്ബർഗ് ഉൾപ്പടെയുള്ള നിരവധി റഷ്യൻ നഗരങ്ങളിലെ തെരുവുകളിൽ പ്രക്ഷോഭങ്ങൾ നടന്നു. അതിലൂടെ കടന്നുപോയ വാഹനങ്ങളിലെ ഡ്രൈവർമാർ ഹോൺമുഴക്കി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം അർപ്പിച്ചു. 54 നഗരങ്ങളിൽ നിന്നായി യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 1745 റഷ്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിൽ 975 പേരെയും മോസ്കോയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രക്ഷോഭകാരികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. പുടിൻ ഹിറ്റ്ലറാണെന്നുള്ള പ്ലക്കാർഡുകളുമായാണ് ചിലർ പ്രതിഷേധിച്ചത്. റഷ്യക്ക് പുറമെ ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും യുക്രൈൻ സൈനിക നടപടിക്കെതിരായ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. യുക്രൈൻ സൈനിക നടപടി നിർത്തിവെക്കാൻ ഇടപെടണമെന്ന് സ്വന്തം രാജ്യത്തെ ഭരണാധികാരികളോട് ആവശ്യപ്പെട്ടാണ് പലയിടത്തും പരിപാടികൾ നടക്കുന്നത്.
യുക്രെയ്ൻ തലസ്ഥാനമായ കീവ് ലക്ഷ്യമിട്ട റഷ്യ പ്രധാന നഗരങ്ങളിലെല്ലാം കനത്ത മിസൈൽ ആക്രമണവും ഷെല്ലിങ്ങും നടത്തിയതോടെ യുക്രെയ്നിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച്ച പുലർച്ച രണ്ട് സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്.ആദ്യദിനം മാത്രം റഷ്യൻ ആക്രമണത്തിൽ 137 പേർ യുക്രെയ്നിൽ കൊല്ലപ്പെട്ടിരുന്നു.
യുക്രൈനിലെ പ്രധാന സൈനികത്താവളങ്ങൾ കേന്ദ്രീകരിച്ച് റഷ്യൻ സേന വ്യോമാക്രമണം നടത്തി. ബ്രോവറിയിലെ സൈനികത്താവളത്തിന് നേരേ നടന്ന മിസൈൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. റഷ്യൻ സൈനികവ്യൂഹം പടിഞ്ഞാറൻ യുക്രൈനിലേക്ക് നീങ്ങുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണം തുടരവേ റഷ്യൻ സൈനികർ യുക്രൈനിന്റെ വടക്ക്, തെക്ക്, കിഴക്കൻ മേഖലകളിൽ മുന്നേറ്റം നടത്തി. ഇതോടെ നിരവധി യുക്രൈൻ പൗരന്മാർ വീടുകളിൽനിന്ന് ഇറങ്ങിയോടി ബങ്കറുകളിൽ അഭയം പ്രാപിച്ചു.
അതേ സമയം റഷ്യയുടെ യുക്രൈൻ അധിനിവേശം സാമൂഹ്യമാധ്യമങ്ങളിലും ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. റഷ്യയുടെ യുക്രൈൻ അധിനവേശത്തിനിടെ യുക്രൈന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും പങ്കുവെച്ച ഒരു മീം ആണ് ഇപ്പോൾ ചർച്ചയാവുന്നത്. യുക്രൈനെ ആക്രമിച്ച റഷ്യൻ ഭരണാധികാരി വ്ളാഡിമിർ പുടിനെ ജർമൻ നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ അഭിനന്ദിക്കുന്ന രീതിയിലാണ് ട്വീറ്റ്.
— Ukraine / Україна (@Ukraine) February 24, 2022
'ഇത് വെറുമൊരു മീം മാത്രമല്ല, ഇത് ഞങ്ങളും നിങ്ങളും ഉൾപ്പെടുന്ന യാഥാർത്ഥ്യമാണ്' എന്ന കുറിപ്പും യുക്രൈൻ ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. എന്നാൽ സമ്മിശ്ര പ്രതികരണമാണ് യുക്രൈന്റെ ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
This is not a ‘meme’, but our and your reality right now.
— Ukraine / Україна (@Ukraine) February 24, 2022
'റഷ്യ രാജ്യത്തെ ആക്രമിക്കുമ്പോൾ ട്വിറ്ററിൽ പോസ്റ്റിട്ട് കളിക്കുകയാണോ?' 'ഹിറ്റലറിന്റെ ആരാധകരാണ് പുടിനെ ഇത്തരത്തിൽ കളിയാക്കുന്നത്' 'റഷ്യയുടെ ഈ നീക്കത്തിനെതിരെ ലോകം ഒന്നാകെ യുക്രൈനൊപ്പം അണി നിരക്കണം' തുടങ്ങിയ കമന്റുകളും റീട്വീറ്റുകളുമാണ് യുക്രൈന്റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സൈബറിടങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുക എന്നതാണ് ഇതിലൂടെ യുക്രൈൻ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ മീമിന് പുറമെ ...... തുടങ്ങിയ ഹാഷ് ടാഗുകളും സോഷ്യൽമീഡിയയിൽ ട്രന്റിംഗാവുന്നുണ്ട്.
എന്നാൽ യുക്രൈനിൽ നവ നാസികളും തീവ്രവലതു പക്ഷവാദികളും ശക്തി പ്രാപിക്കുന്നതായി റഷ്യൻ പ്രസിഡന്റ് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോസ്കോയിലെ റഷ്യൻ സെക്യൂരിറ്റി കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.
യുക്രൈൻ സർക്കാർ അവിടത്തെ വിവിധ യുക്രൈനിയൻ വംശജരുടെ വൈവിധ്യം അംഗീകരിക്കുന്നില്ലെന്നും യുക്രൈനിലെ റഷ്യൻ ഓർത്തോഡോക്സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണെന്നും പുടിൻ പ്രസംഗത്തിൽ പറഞ്ഞു.
'യുക്രൈൻ സർക്കാർ അവിടത്തെ വിവിധ യുക്രൈനിയൻ വംശജരുടെ വൈവിധ്യത അംഗീകരിക്കുന്നില്ല. യുക്രൈനിലെ റഷ്യൻ ഓർത്തോഡോക്സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണ്. യുക്രൈനിൽ നവ നാസികളും തീവ്രവലതുപക്ഷ വാദികളും ശക്തി പ്രാപിക്കുന്നു, അവരുടെ പ്രവർത്തനങ്ങൾ യുക്രൈനിലെ സാധാരണക്കാരെ ബാധിക്കുന്നു.
നവനാസികളും തീവ്രവലതുപക്ഷവും ശക്തി പ്രാപിക്കുന്ന യുക്രൈനിൽ സ്വന്തം മണ്ണിൽ ജീവിക്കാനും സ്വന്തം ഭാഷ സംസാരിക്കാനും, സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാനുമുള്ള പ്രാഥമിക അവകാശത്തിനുവേണ്ടിയാണ് ജനങ്ങൾ പോരാടുന്നത്,'' പുടിൻ പറഞ്ഞു.
യുക്രൈൻ റഷ്യക്ക് ഒരു അയൽരാജ്യമല്ലെന്നും റഷ്യയുടെ നമ്മുടെ സ്വന്തം ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും പുടിൻ പ്രസംഗത്തിൽ പറഞ്ഞു.
''ഇന്ന് കാണുന്ന യുക്രൈൻ എന്ന ഭൂപ്രദേശം ഒരു സോവിയറ്റ് സൃഷ്ടിയാണ്. അവിടത്തെ വലിയൊരു പ്രദേശം റഷ്യ ആയിരുന്നു. യുക്രൈൻ റഷ്യക്ക് വെറുമൊരു അയൽരാജ്യം മാത്രമല്ല. അവിടെ താമസിക്കുന്നവർ റഷ്യക്കാരാണ്.
പുരാതനകാലം മുതൽ, ചരിത്രപരമായി റഷ്യൻ ഭൂമിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആളുകൾ തങ്ങളെ റഷ്യക്കാരും ഓർത്തഡോക്സ് ക്രിസ്ത്യാനികളും എന്ന് വിളിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിനുമുമ്പ്, ഈ പ്രദേശത്തിന്റെ ഒരു ഭാഗം റഷ്യൻ ഭരണകൂടത്തിൽ വീണ്ടും ചേർന്നപ്പോഴും അതിനുശേഷവും ഇത് സംഭവിച്ചു.
അതിനാൽ, ആധുനിക യുക്രൈൻ പൂർണമായും റഷ്യ സൃഷ്ടിച്ചതാണ്. 1917ലെ വിപ്ലവത്തിന് തൊട്ടുപിന്നാലെയാണ് ഈ പ്രക്രിയ ആരംഭിച്ചത്. ലെനിനും കൂട്ടാളികളും റഷ്യയോട് അങ്ങേയറ്റം കഠിനമായ വിധത്തിലാണ് ഇത് ചെയ്തത്- ചരിത്രപരമായി റഷ്യൻ ഭൂമിയെ വേർപെടുത്തി, അവിടെ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളോട് അവർ എന്താണ് ചിന്തിക്കുന്നതെന്ന് ആരും ചോദിച്ചില്ല,'' പുടിൻ പറഞ്ഞു.
യുക്രൈൻ അമേരിക്കയുടെ കൈയിലെ കളിപ്പാവ മാത്രമായി മാറിയെന്നും, ഉക്രൈന് നാറ്റോയിൽ അംഗത്വം നൽകുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാണെന്നും പുടിൻ പറഞ്ഞിരുന്നു.
യുക്രൈനിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അവിടെ സ്വതന്ത്ര ജുഡീഷ്യറി ഇല്ലെന്നും ആണവായുധങ്ങളുടെ കാര്യത്തിൽ മുന്നേറുന്ന യുക്രൈൻ, റഷ്യ അടക്കമുള്ള രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണെന്നും വ്ളാഡിമിർ പുടിൻ വ്യക്തമാക്കി.
അതേസമയം, റഷ്യ യുക്രൈന്റെ തന്ത്രപ്രധാന മേഖലകളിലേക്കുള്ള കടന്നുകയറ്റം തുടരുകയാണ്. ചെർണോബിൽ അടക്കമുള്ള പ്രദേശങ്ങൾ റഷ്യയുടെ അധീനതയിലായി. യുക്രൈനെ ഭീതിയിലാഴ്ത്തുക എന്ന തന്ത്രമാണ് റഷ്യ ചെർണോബിലിൽ പയറ്റിയിരിക്കുന്നത്. ചെർണോബിൽ ആണവനിലയത്തിൽ ആക്രമണം നടത്തിയാൽ അതിന്റെ വരും വരായ്കകൾ എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളതിനാൽ റഷ്യ അതിന് മുതിരില്ലെന്നാണ് വിലയിരുത്തൽ.
യുക്രൈൻ അധിനിവേശത്തെ ന്യായീകരിച്ച് പുടിൻ രംഗത്തെത്തിയിരുന്നു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാനാണ് താൻ ആക്രമണം നടത്തിയതെന്നായിരുന്നു പുടിൻ വ്യക്തമാക്കിയത്. റഷ്യയുടെ സുരക്ഷയെ കരുതി യുക്രൈനെതിരെ പ്രത്യേക ഓപ്പറേഷന് ഉത്തരവിടുകയല്ലാതെ തനിക്ക് മുന്നിൽ വേറെ വഴികളില്ലായിരുന്നുവെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍