കൃത്യതയിൽ നമ്പർ വൺ; റഡാറുകളെയും ഒളിച്ചു കടക്കുന്ന ഭീകരൻ; പറക്കാനൊരുങ്ങി കിടക്കുന്ന വിമാനങ്ങളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കും; അമേരിക്ക പോലും പേടിച്ചു പിന്മാറിയത് പുടിന്റെ ഈ വജ്രായുധത്തെ ഭയന്ന്; യുദ്ധമുഖത്തെ രാജാവായ റഷ്യയുടെ ഇസ്കൻഡർ മിസൈൽ
മറുനാടൻ ഡെസ്ക്
മോസ്ക്കോ: റഷ്യയുമായി സൈനിക യുദ്ധത്തിന് ഇല്ലെന്നാണ് അമേരിക്കയും നാറ്റോ സഖ്യവും പറയുന്നത്. എന്തുകൊണ്ടാണ് ലോകപൊലീസ് കളിക്കാതെ അമേരിക്ക പിന്മാറുമന്ന് എന്ന് ചോദിച്ചാൽ ഒരുത്തരം മറുവശത്തുള്ളത് ഒരു സൈക്കോ ഭരണാധികാരിയായ വ്ളാദിമർ പുട്ടിൻ എന്ന വ്യക്തിയാണ് എന്നുള്ളത്. പുട്ടിൻ എന്തു ചിന്തിക്കുമെന്നോ പ്രവർത്തിക്കുമെന്നോ ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ യുക്രൈയൻ അധിനിവേശം മൂന്നാം ലോക മാഹായുദ്ധത്തിലേക്ക് പോകാതിരിക്കാനാണ് അമേരിക്കൻ ശ്രമം.
റഷ്യയുടെ ആയുധ ശേഖരത്തെ കുറിച്ച് സൈനിക ശേഷിയെ കുറിച്ചും അധികമാർക്കും വലിയ പിടിയില്ലെന്നതാണ് വാസ്തവം. എങ്കിലും അവരുടെ സൈനിക ശേഷിയിൽ ഉള്ളത് ലോകം ഭയക്കുന്ന ആയുധങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം വജ്രായുധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്കൻഡർ എന്ന മിസൈലാണ്. റഡാറിനെ പോലും ഒളിച്ചു കടക്കുന്ന ഭീകരനാണ് ഇസ്കൻഡർ എന്നു പറയാണ്. ലേസർ നിയന്ത്രിത ആയുധങ്ങൾക്കു മാത്രം സാധ്യമെന്നു കരുതപ്പെടുന്ന കൃത്യതയോടെ ലക്ഷ്യ സ്ഥാനത്തിന് 2-5 മീറ്ററിനുള്ളിൽ തന്നെ പതിക്കുന്ന മിസൈലാണിത്.
നിരവധി മികവുകളുള്ള ഒന്നാണ് റഷ്യയുടെ ഇസ്കൻഡർ മിസൈലിന്റെ 'എം' വകഭേദം. ഈ സവിശേഷതകൾ തന്നെയാണ് ഇസ്കൻഡറിനെ ശത്രു പാളയത്തിന്റെ പേടിസ്വപ്നമാക്കുന്നത്. പ്രതിരോധങ്ങളെ മറികടന്ന് നിരന്തരം മുന്നേറും, ലക്ഷ്യസ്ഥാനത്തുള്ളവർക്ക് മുന്നറിയിപ്പു നൽകാനുള്ള സമയം പോലും ലഭിച്ചേക്കില്ല തുടങ്ങിയവയെല്ലാം ലോകം ഒന്നടങ്കം ഭയപ്പെടുന്ന ഈ മിസൈലിനുണ്ട്.
ഈ മിസൈലിനെ നാറ്റോ വിളിക്കുന്നത് എസ്എസ്-26 സ്റ്റോൺ എന്നാണ്. അതേസമയം, റഷ്യ വിളിക്കുന്നത് 9കെ720 ഇസ്കൻഡർ (9K720 Iskander) അല്ലെങ്കിൽ അലക്സാൻഡർ എന്നുമാണ്. ഇസ്കൻഡറിന്റെ റെയ്ഞ്ച് 500 കിലോമീറ്റർ അല്ലെങ്കിൽ 310 മൈൽ ആണ്. നിർണായക ലക്ഷ്യങ്ങളിലേക്ക് മുന്നറിയിപ്പില്ലാതെ ആക്രമിക്കാനുള്ള ശേഷിയാണ് ഇസ്കൻഡറെ ശത്രു പാളയങ്ങളെ ഭീതിപ്പെടുത്തുന്ന ഒന്നാക്കി തീർക്കുന്നത്. അത്യാധുനിക ശേഷികൾ ഉൾപ്പെടുത്തി വികസിപ്പിച്ചെടുത്ത അത്യന്തം അപകടകാരിയായ ഈ ആയുധത്തിന് 480-700 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിക്കാൻ സാധിക്കും.
വമ്പൻ സ്ഫോടനങ്ങൾ നടത്താം, ബോംബ് സ്ഫോടനങ്ങളേ നേരിടാനുള്ള ബങ്കറുകളെ തന്നെ തകർത്തു തരിപ്പണമാക്കാം. ഇതിനു സബ്മ്യുനിഷൻ (submunition പ്രധാന ആയുധത്തിൽ നിന്നു വേർപെട്ടു പതിക്കുക), തെർമോബാറിക് (വേലൃാീയമൃശര വായുവിലെ ഓക്സിജൻ പ്രയോജനപ്പെടുത്തി കൂടുതൽ നേരത്തേക്ക് സ്ഫോടനം നടത്താനുള്ള കഴിവ്), ഇലക്ട്രോമാഗ്നറ്റിക് പൾസ് വേർഷൻ തുടങ്ങി ശേഷികളെല്ലാം ഇസ്കൻഡറിനുണ്ടെന്നു പറയപ്പെടുന്നു.
യൂട്യൂബിൽ പ്രചരിക്കുന്ന വിഡിയോയിൽ ഇസ്കൻഡർ മിസൈലുകൾ വഹിക്കുന്ന വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നതു കാണാം. ഇവ യുക്രെയിനിലെ ലക്ഷ്യ സ്ഥാനങ്ങളിൽ പതിക്കാനുള്ളവയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് യുക്രെയ്നിന്റെയും നാറ്റോയുടെയും നേതാക്കളിൽ ഭീതി പരത്തിയിട്ടുണ്ട്. നാറ്റോയും യുക്രെയ്നും ജാഗ്രത കൈവിടാതെ നിൽക്കുന്നത് ഇസ്കൻഡർ പോലെയുള്ള ആയുധങ്ങളുടെ പ്രഹരശേഷിയെ പേടിച്ചായിരിക്കും. അദ്ഭുതപ്പെടുത്തുന്ന തരത്തിലും ഞൊടിയിടയിലും ആക്രമണം നടത്താമെന്നതാണ് ഇത്തരം ആയുധങ്ങളെ അതീവ അപകടകാരികളുടെ പട്ടികയിൽ പെടുത്താൻ കാരണം. ഇത്തരം ആക്രമണം ഉണ്ടായാൽ കനത്ത നാശനഷ്ടങ്ങളായിരിക്കും ഉണ്ടാകുക എന്ന് യുക്രെയ്നും നാറ്റോയ്ക്കും അറിയാം.
നിരീക്ഷണ സാറ്റലൈറ്റുകൾക്ക് ഇസ്കൻഡർ മിസൈലുകൾ തൊടുക്കുന്നതു കാണാം. എന്നാൽ, ഇവയെ റഡാറുകൾക്ക് എളുപ്പം തിരിച്ചറിയാനാവില്ലെന്നു പറയുന്നു. അവയിൽ പൂശിയിരിക്കുന്ന ആവരണമാണ് ഇവയെ താരതമ്യേന അദൃശ്യമാക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഇതിനാൽ തന്നെ ഇവയെ വെടിവച്ചിടലോ, ഇവ വരുന്നു എന്ന് ലക്ഷ്യ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് മുന്നറിയിപ്പു നൽകലോ എളുപ്പമല്ലെന്നും പറയുന്നു. 'എം' വകഭേദം പ്രതിരോധങ്ങൾ ഭേദിച്ചു മുന്നേറാൻ പേരുകേട്ടതുമാണ്.
ഉപഗ്രഹങ്ങളുടെ സേവനം, ഇനേർഷ്യൽ ആൻഡ് റഡാർ-ടെറെയ്ൻ മാച്ചിങ് തുടങ്ങിയവയുടെ സഹായത്തോടെയാണ് ഇസ്കൻഡർ വിക്ഷേപിക്കുന്നത്. അതീവ ചെലവേറിയ മിസൈൽ കൂടിയാണ് ഇത്. ലക്ഷ്യസ്ഥാനത്തിന്റെ ചിത്രം ഇസ്കൻഡറിൽ ലോഡ് ചെയ്തിരിക്കും. ലക്ഷ്യസ്ഥാനത്തിനു പരമാവധി നാശനഷ്ടങ്ങളുണ്ടാക്കാൻ പാകത്തിന് സ്വയംക്രമീകരിച്ചായിരിക്കും ഇസ്കൻഡർ എത്തുക. അതീവ കൃത്യതയോടെ ആക്രമിക്കാനുള്ള ശേഷിയുള്ളതിനാൽ ഇവയ്ക്ക് യുദ്ധം നിയന്ത്രിക്കുന്നവർ ഇരിക്കുന്ന ബങ്കറുകൾ വരെ തകർത്തു തരിപ്പണമാക്കി കളയാൻ സാധിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
ഹാർഡ് ടാർഗറ്റ് പെനട്രേറ്റർമാച്-2 വെർട്ടിക്കൽ ഡൈവ് എന്നിവയുടെ മികവിൽ എത്ര ശക്തിയോടെ നിർമ്മിച്ച ബങ്കറുകളും തകർത്തു കളായൻ സാധിക്കുമെന്ന് ഫോർബ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, തത്സമയ ഡേറ്റ ഇസ്കൻഡറിന് എത്തിച്ചുകൊടുക്കാനായി പ്രത്യേക ഡ്രോൺ കുറഞ്ഞതു 10 വർഷമായി റഷ്യ വികസിപ്പിച്ചു വരികയായിരുന്നു എന്നും പറയുന്നു. ഡ്രോണുകൾ അടക്കമുള്ളവയിൽ നിന്നുള്ള ഡേറ്റ ശേഖരിച്ച് ആക്രമണം നടത്താനുള്ള കഴിവ് റഷ്യ ആർജിച്ചു കഴിഞ്ഞിട്ടുണ്ടെന്നും പറയുന്നു.
പരമ്പരാഗത പോർമുന കൂടാതെ സ്മാർട് ബോംബുകൾ ഉപയോഗിച്ചുള്ള ആക്രമണം നടത്താനും ഇസ്കൻഡറിനെ പ്രയോജനപ്പെടുത്താം. ഒരു പ്രദേശം സ്കാൻ ചെയ്ത് അവിടെയുള്ള ടാങ്കുകൾ അടക്കമുള്ള കവചിത പ്രതിരോധ വാഹനങ്ങളെ തിരിച്ചറിഞ്ഞ് അവയിൽ പതിക്കാനുള്ള കഴിവാണ് സ്മാർട് ബോംബുകൾക്ക് ഉള്ളത്. അമേരിക്കയുടെ സെൻസർ ഫ്യൂസ്ഡ് വെപ്പൺ ശേഷിക്ക് സമാനമാണിത്. റഷ്യ 1980കൾ മുതൽ ഈ ശേഷി വളർത്തിയെടുത്തു വരികയായിരുന്നു എന്നു പറയുന്നു. ഓരോ ഇസ്കൻഡർ മിസൈലിലും ഡസൻ കണക്കിന് സബ്മ്യുനിഷൻസ് ഉണ്ടാകാം. ഇത് ജോർജിയയ്ക്ക് എതിരെയുള്ള ആക്രമണത്തിൽ പ്രയോജനപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒറ്റ മിസൈൽ ആക്രമണത്തിൽ ജോർജിയയുടെ 28 ടാങ്കുകളാണ് തകർത്തു കളഞ്ഞത്.
ഒരു പ്രതീക്ഷയും ഇല്ലാതിരിക്കുന്ന സമയത്തുള്ള ആക്രമണം ശത്രു പക്ഷത്തിനു കനത്ത ആഘാതമായിരിക്കും ഉണ്ടാക്കുക. വ്യോമയാന മേഖലയെ ആക്രമിക്കാനും ഇസ്കൻഡറിനു സാധിക്കും. പറക്കാനൊരുങ്ങി കിടക്കുന്ന വിമാനങ്ങളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാം. വലിയൊരു പ്രദേശത്തുള്ള പ്രതിരോധമില്ലാത്ത യുദ്ധ വാഹനങ്ങളെ മുഴുവൻ നശിപ്പിച്ചു കളയാൻ സാധിച്ചേക്കും. എന്നാൽ, ഇതൊന്നുമായിരിക്കില്ല ഇസ്കൻഡറുകൾ വഹിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് പൾസ് പോർമുന ആയിരിക്കും ഏറ്റവും ഭീതിജനകമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
ഇത് ആണവ പോർമുന അല്ല. ഒരു പ്രദേശത്തെ ഇലക്ട്രോണിക്സ് മുഴുവൻ തകർത്തു കളയുക എന്നതായിരിക്കും ഇതിന്റെ ലക്ഷ്യം. അതിനായി ബ്രോഡ്ബാൻഡ് ഇലക്ട്രോണിക്സ് ഊർജം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇവയെ ഇ-ബോംബുകൾ എന്നാണ് വിളിക്കുന്നത്. ഇവയെപ്പറ്റി ധാരാളമായി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇവ എവിടെയും തന്നെ പ്രയോഗിച്ചതായി അറിയില്ല. ഇത് പ്രയോഗിച്ചാൽ നിരവധി ചതുരശ്ര മൈൽ മേഖലയിലുള്ള ഫോണുകൾ, കംപ്യൂട്ടറുകൾ, കാറുകൾ തുടങ്ങി ഇലക്രോണിക്സിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന എല്ലാത്തിനെയും തകർത്തു കളയാനാകും.
ഓരോ ഇസ്കൻഡർ ലോഞ്ച് വാഹനത്തിലും രണ്ട് മിസൈലുകൾ ആയിരിക്കും ഉണ്ടായിരിക്കുക. രണ്ടെണ്ണം റീലോഡ് ചെയ്യാനായും കരുതിയിരിക്കും. ഇത്തരത്തിലുള്ള 12 വാഹനങ്ങളുടെ വ്യൂഹമായിരിക്കും പുറപ്പെടുക. അതിവേഗം 48 മിസൈലുകൾ തൊടുക്കാൻ ഇതിനു സാധിക്കും. ഇത്തരം ഒരു ആക്രമണം മാത്രം മതിയായേക്കും യുക്രെയ്ൻ സൈന്യത്തിന്റെ മനോവീര്യം കെടുത്താൻ എന്നു ചിലർ പറയുന്നു. യുക്രൈൻ യുദ്ധം നീണ്ടു പോയാൽ ഇസ്കൻഡർ പ്രയോഗത്തെയും അവിടുത്തുകാർ ഭയക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്