അമേരിക്കയ്ക്ക് തടുക്കാനാവാത്ത വിധം കരുത്തോടെ സേന മുന്നേറ്റം നടത്തി റഷ്യ; മൂന്നോ നാലോ ദിവസത്തിനകം കീവ് പിടിച്ച് യുക്രെയിനിൽ പുതിയ സർക്കാരിനെ വാഴിക്കും; ക്രീമിയയ്ക്ക് പുറമെ ഡോൺബാസും സ്വന്തമാക്കി മടങ്ങും; റഷ്യ നടത്തുന്നത് ഏകപക്ഷീയമായ മുന്നേറ്റം; സഖ്യസേനയുടെ തിരിച്ചടി വെറും വ്യാമോഹം മാത്രം
മറുനാടൻ ഡെസ്ക്
മോസ്കോ: യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഏതാണ്ട് നൂറോളം യുക്രെയിൻ സൈനികർ മരണമടഞ്ഞതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തീർത്തും ദുർബലമായ പ്രതിരോധമാണ് യുക്രെയിൻ തീർക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കീവ് റഷ്യയുടെ നിയന്ത്രണത്തിലാകാൻ ഇനി മൂന്നോ നാലോ ദിവസങ്ങൾ മതിയാകും എന്നാണ് അമേരിക്കൻ സുരക്ഷാ വിദഗ്ദർ പറയുന്നത്. നാറ്റോയും അമേരിക്കയും കാഴ്ച്ചക്കാരായി മാറിനിൽക്കുന്ന പശ്ചാത്തലത്തിൽ യുക്രെയിന് മുന്നിൽ, കീഴടങ്ങുക എന്നതല്ലാതെ മറ്റൊരു വഴിയില്ല.
യുക്രെയിൻ അധികാരകേന്ദ്രങ്ങളോട് അടുക്കുകയാണ് റഷ്യൻ സൈന്യം. കരുതലോടെയും വ്യക്തമായ ആസൂത്രണത്തോടെയും ഓരോ ചുവടുകളായി മുന്നോട്ടു വരുന്ന റഷ്യൻ സൈനീക നീക്കത്തിനു മുൻപിൽ യുക്രെയിൻ അമ്പേ പാളുന്ന കാഴ്ച്ചയാണ് യുദ്ധത്തിന്റെ ആദ്യദിനം തന്നെ കണ്ടത്. തന്ത്രപ്രധാനമായ ചെർണോബിൽ ആണവകേന്ദ്രത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യത്തിന്റെ കൈകളിൽ എത്തിക്കഴിഞ്ഞു. യൂറോപ്പിൽ ഒരു ഇരുമ്പുമറ ഉയരാൻ ഇനി ദിവസങ്ങൾ മാത്രം എന്നാണ് വൊളോഡിമിർ സെലെൻസ്കിയും പറഞ്ഞത്.
മൂന്നു ഭാഗങ്ങളിൽ നിന്നായി ഉക്രെയിൻ സൈന്യത്തെ വളഞ്ഞുകൊണ്ടാണ് റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം. തലസ്ഥാനമായ കീവിൽ എത്തിച്ചശേഷം യുക്രെയിൻ സൈന്യത്തെ പൂർണ്ണമായും വളഞ്ഞ് കീഴടങ്ങാൻ പ്രേരിപ്പിക്കുക എന്നതാണ് റഷ്യയുടെ തന്ത്രം എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിൻകൻ പറയുന്നു. ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ മരണം വരിക്കുക അതുമാത്രമായിരിക്കും യുക്രെയിൻ സൈന്യത്തിനു മുൻപിൽ ലഭ്യമായ വഴികൾ.അതോടെ ഭരണകൂടവും നിലം പൊത്തും.
ഇതു സംഭവിക്കാൻ അധികനാൾ ആവശ്യമില്ലെന്നാണ് യുദ്ധത്തിന്റെ ആദ്യ ദിവസത്തെ ഗതിവിഗതികൾ വിലയിരുത്തുന്ന പല യുദ്ധ തന്ത്രജ്ഞരും പറയുന്നത്. തികച്ചും ഏകപക്ഷീയമായ ഒരു ആക്രമണമാണിത്. ഒന്ന് പേരിനു പോലും പ്രതിരോധം സൃഷ്ടിക്കാൻ യുക്രെയിന് ആവുന്നില്ല എന്നതാണ് ഏറെ ദുഃഖകരം.അതേസമയം, അടുത്ത 96 മണിക്കൂറിനുള്ളിൽ കീവ് വളയപ്പെടുമെന്ന് യുക്രെയിൻ സർക്കാർ വൃത്തങ്ങളും സമ്മതിക്കുന്നു. എന്നാൽ, സർക്കാർ നിലംപൊത്തുകയില്ല എന്നാണ് അവർ ഉറപ്പിച്ചു പറയുന്നത്.
യുക്രെയിൻ തലസ്ഥാനം പിടിച്ചെടുക്കുന്നത് തടയുവാൻ അവസാന ശ്രമം എന്നനിലയിൽ ഇന്നലെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്ളാഡിമിർ പുടിനുമായി സംസാരിച്ചിരുന്നു. എന്നാൽ, ഒരു യുദ്ധത്തിന് റഷ്യയെ നിർബന്ധിതമാക്കിയ സാഹചര്യങ്ങളെ കുറിച്ചുള്ള ഒരു വിശദമായ വിവരണമായിരുന്നു പുടിന്റെ പ്രതികരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മാക്രോണിന്റെ താത്പര്യ പ്രകാരമായിരുന്നു ഫോൺ വിളീ എന്നാണ് ക്രെംലിൻ വൃത്തങ്ങൾ പറയുന്നത്.
തന്ത്രപ്രധാനമായ ചെർണോബിൽ ആണവകേന്ദ്രം പിടിച്ചെടുക്കുന്നതിൽ മാത്രമാണ് റഷ്യൻ സേനയ്ക്ക് അല്പമെങ്കിലും പ്രതിരോധം അഭിമുഖീകരിക്കേണ്ടി വന്നത്. കടുത്ത പോരാട്ടത്തിനു ശേഷമാണ് റഷ്യ ഇത് പിടിച്ചെടുത്തത്. ഈ ആണവനിലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നത് അറിയില്ല. റേഡിയോ ആക്ടീവ് രശ്മികളുടെ ചോർച്ചയുണ്ടാകുമോ എന്ന ആശങ്കയും പുറത്തുവന്നിട്ടുണ്ട്. തലസ്ഥാന നഗരമായ കീവിൽ നിന്നും കേവലം നൂറു കിലോമീറ്ററിൽ താഴെ മാത്രം ദൂരെയുള്ള ഈ ആണവകേന്ദ്രത്തിനു മുൻപിൽ നിരന്ന് നിൽക്കുന്ന റഷ്യൻ ടാങ്കുകളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്നതിനെതിരെ റഷ്യ ഷെൽ ആക്രമണം നടത്തിയതായി ഒരു ഉദ്യോഗസ്ഥൻ ആരോപിച്ചു. ഇതിന്റെ ഫലമായി ഇപ്പോൾ റേഡിയഷന്റെ അളവ് വർദ്ധിച്ചതായും ചില കേന്ദ്രങ്ങൾ അറിയിക്കുന്നു. യുക്രെയിൻ ആക്രമണം ആരംഭിച്ചപ്പോൾ തന്നെ ആണവനിലയത്തെ ആക്രമിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും പറയുന്നു. റഷ്യയുടെ തീർത്തും ബുദ്ധിശൂന്യമായ ആക്രമണത്തിനു ശേഷം ചെർണോബിൽ ആണവ കേന്ദ്രം എത്രമാത്രം സുരക്ഷിതമാണെന്നത് പറയാൻ ആകില്ലെന്നാണ് യുക്രെയിൻ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവും പറയുന്നത്.
അതേസമയം യുദ്ധം നടക്കുന്ന ഒഡേസ നഗരത്തിന്റെ തീരങ്ങളിൽ ഒരു തുർക്കി കപ്പലിനു നേരെ ബോംബാക്രമണം ഉണ്ടായതായി തുർക്കി ആരോപിച്ചു. തുർക്കി നാറ്റോ സഖ്യത്തിലെ അംഗമാണ്. ഇതോടെ യുക്രെയിൻ ആക്രമണം, മറ്റു രാജ്യങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഒരു ലോകമഹായുദ്ധമായി മാറിയേക്കുമോ എന്ന ഭയവും ശക്തമായിട്ടുണ്ട്.
അമേരിക്കയും പാശ്ചാത്യ ശക്തികളും എടുത്ത ഉപരോധ നടപടികൾ ഒന്നും തന്നെ പുടിനെ തെല്ലും ആശങ്കപ്പെടുത്തുന്നില്ല എന്നതാണ് ഈ ആക്രമണം കാണിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂടുതൽ ഉപരോധങ്ങൾക്ക് ഒരുങ്ങുകയാണ് ജോ ബൈഡൻ. അതേ സമയം യുക്രെയിനിലേക്ക് സൈന്യത്തെ അയച്ച് റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടൽ നടത്താൻ അമേരിക്ക താത്പര്യപ്പെടുന്നതുമില്ല.
ബാങ്കുകൾ, ധനിക വർഗ്ഗം, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവയെ ലക്ഷ്യം വച്ചായിരിക്കും ഉപരോധം കൂടുതൽ കർശനമാക്കുക. അതേസമയം, യൂറോപ്പിൽ ഒരു ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കും എന്നതിനാൽ പ്രകൃതി വതകത്തേയും എണ്ണയേയും ഉപരോധത്തിൽ നിന്നും ഒഴിവാക്കും.
അതിനിടയിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്ന കീവ് നഗരത്തിൽ നഗരവാസികളോട് ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിൽ നിന്നും25 കിലോമീറ്റർ മാത്രം അകലെയുള്ള, തന്ത്രപ്രധാനമായ ഒരു എയർഫീൽഡിന്റെ നിയന്ത്രണം റഷ്യൻ സൈന്യത്തിന്റെ കൈവശം എത്തിക്കഴിഞ്ഞതായി ചില റിപ്പോർട്ടുകൾ പറയുന്നു. ഡസൻ കണക്കിന് ഹെലികോപ്റ്ററുകളുമായാണ് ഇന്നലെ റഷ്യ ഈ താവളത്തിന്റെ ആക്രമിച്ചത്. അതിൽ നാല് ഹെലികോപ്റ്ററുകളെ വെടിവെച്ചിടാൻ യുക്രെയിൻ സൈന്യത്തിനായെങ്കിലും, എയർഫീൽഡിന്റെ നിയന്ത്രണം അവസാനം റഷ്യൻ കൈകളിൽ എത്തിച്ചേരുകയായിരുന്നു.
ഇന്നലെ വ്ളാഡിമിർ പുടിൻ ആക്രമണത്തിനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെ നൂറുകണക്കിന് റോക്കറ്റുകൾ യുക്രെയിനകത്തേക്ക് പായിച്ചുകൊണ്ടായിരുന്നു റഷ്യൻ സൈന്യം യുദ്ധം ആരംഭിച്ചത്. മദ്ധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ബോംബർ വിമാനങ്ങളും ഉപയോഗിച്ച് യുക്രെയിന്റെ സൈനിക കേന്ദ്രങ്ങളും ബാരക്കുകൾ, വെയർഹൗസുകൾ, എയർഫീൽഡുകൾ എന്നിവ ഉൾപ്പടെയുള്ള യുദ്ധ സന്നാഹ കേന്ദ്രങ്ങളും ആയിരുന്നു റഷ്യ സൈന്യ്ം ആദ്യം ലക്ഷ്യം വച്ചത്. യുദ്ധം ആരംഭിക്കുമ്പോൾ തന്നെ ശത്രു സൈന്യത്തെ ദുർബലപ്പെടുത്തി പ്രതിരോധത്തിന്റെ ശക്തി കുറയ്ക്കുക എന്ന റഷ്യൻ തന്ത്രം പൂർണ്ണമായി വിജയിച്ചു എന്നു തന്നെ പറയാം.
യുക്രെയിന്റെ 74 മിലിറ്ററി ഗ്രൗണ്ട് ഫിസിലിറ്റികൾ, 11 എയർഫീൽഡുകൾ മൂന്ന് കമാൻഡ് പോസ്റ്റുകൾ 18 റഡാർ സ്റ്റേഷനുകൾ എന്നിവയാണ് യുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ റഷ്യ നശിപ്പിച്ചത്. ഈ ആക്രമണത്തിനു പിന്നാലെ ക്രീമിയയിൽ നിന്നും യുക്രെയിന്റെ തെക്കേ അതിരിത്തിയിലൂടെ റഷ്യൻ സൈന്യം ഖെർസൊൻ ലക്ഷ്യമാക്കി കടന്നു കയറി. അതേസമയം തന്നെ വടക്കൻ അതിർത്തിയിൽബെലറസിൽ നിന്നും അതിർത്തി കടന്നെത്തിയ റഷ്യൻ സൈനികർ കീവ് ലക്ഷ്യമാക്കി നീങ്ങാൻതുടങ്ങി. കിഴക്കൻ മേഖലയിലെ ബെൽഗൊറോഡിലൂടെ എത്തിയവർ ലക്ഷ്യം വെച്ചത് ഖാർകിവ് നഗരത്തെയായിരുന്നു. റഷ്യയ്ക്ക് അല്പമെങ്കിലും കനത്ത ചെറുത്ത് നിൽപ് അഭിമുഖീകരിക്കേണ്ടി വന്നത് ഇവിടെ മാത്രമയിരുന്നു.
ചെറിയൊരു വിഭാഗം റഷ്യൻ സൈനികർ മാത്രമാണ് ഇപ്പോൾ യുക്രെയിനിൽ പ്രവേശിച്ചിരിക്കുന്നത്. ഏകദേശം രണ്ടുലക്ഷത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചിരുന്നെങ്കിലും അവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും അതിർത്തിയിൽ തന്നെയാണ്. പ്രധാനപെട്ട ജനവാസകേന്ദ്രങ്ങൾ പിടിച്ചെടുത്ത് യുക്രെയിൻ സർക്കാരിനെ കീഴടങ്ങാൻ നിർബന്ധിതമാക്കുക എന്ന തന്ത്രമാണ് റഷ്യ ഇപ്പോൾ പയറ്റുന്നത്. ആദ്യദിവസത്തെ യുദ്ധത്തിൽ 137 പേർ മരണമടഞ്ഞതായി യുക്രെയിൻ ആരോഗ്യകാര്യമന്ത്രി അറിയിച്ചു. 300 പേരോളം പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്.
ഒഡേസ, മാരിയുപോൽ എന്നീ തുറമുഖ നഗരങ്ങളും റഷ്യൻ ആക്രമണത്തിന് വിധേയമായി. ഇവിടങ്ങളിലാണ് യുക്രെയിനിന്റെ നാവിക ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത്. ഇന്നലെ വരെ ഒഡേസ പൂർണ്ണമായും കീഴടക്കാൻ റഷ്യൻ സൈന്യത്തിനായിട്ടില്ല. എന്നാൽ കരിങ്കടലിൽ നിന്നും അസോവ് കടലിലേക്കുള്ള കെർച്ച് കടലിടുക്ക് റഷ്യ സൈന്യം അടച്ചതോടെ മാരിയുപോൽ തുറമുഖവും നഗരവും ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലായി.
താരതമ്യേന ദുർബലം എന്ന് വിശേഷിപ്പിക്കാമെങ്കിലും യുക്രെയിനും തിരിച്ചടിക്കുന്നുണ്ട്. അഞ്ച് റഷ്യൻ ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ട യുക്രെയിൻ ഒരു ഡസനിലധികം റഷ്യൻ ടാങ്കുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില റഷ്യൻ സൈനികരെ യുക്രെയിൻ തടങ്കലിലാക്കിയിട്ടുമുണ്ട്. റഷ്യയുടെ ഒരു സൈനിക ചരക്കുവിമാനവും തകർന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്