36 വർഷം മുമ്പത്തെ പേടിസ്വപ്നം വീണ്ടും; കീവിലെ ചെർണോബിൽ ആണവ പ്ലാന്റ് പിടിച്ചെടുത്ത് റഷ്യൻ സേന; പ്ലാന്റ് തകർന്നാൽ യുക്രെയിനെയും ബെലാറസിനെയും മാത്രമല്ല യൂറോപ്പിനെ ആകെ കാത്തിരിക്കുന്നത് വൻദുരന്തം
മറുനാടൻ മലയാളി ബ്യൂറോ
കീവ്: അതിർത്തി കടന്നെത്തിയ റഷ്യൻ സേനയും യുക്രെയിൻ സേനയും തമ്മിൽ കടുത്ത പോരാട്ടം തുടരുന്നതിടെ, ചെർണോബിൽ ആണവ പ്ലാന്റിനെ കുറിച്ച് ആശങ്കകൾ ഉയർന്നു. നിരോധിത മേഖലയ്ക്ക് അകത്ത് നടക്കുന്ന പോരാട്ടം ആണവ പ്ലാന്റിനെ തകർക്കുമോയെന്നും ആണവ വികിരണം ഉണ്ടാകുമോയെന്നും സർക്കാർ ഉപദേഷ്ടാക്കൾ സംശയം പ്രകടിപ്പിച്ചു. അങ്ങനെയൊന്ന് സംഭവിച്ചാൽ, യുക്രെയിനെയും റഷ്യയെയും മാത്രമല്ല, യൂറോപ്പിനെ ആകെ കരിനിഴലിൽ ആക്കിയേക്കും. കീവിന് 130 കിലോമീറ്റർ വടക്കാണ് പ്ലാന്റ്. 1986 ലെ അപകടത്തിൽ റിയാക്ടർ പൊട്ടിത്തെറിച്ച ശേഷം റേഡിയേഷൻ ചോർച്ച ഒഴിവാക്കാൻ ഒരു സുരക്ഷാ കവചം കൊണ്ട് മൂടിയിട്ടുണ്ട്. മുഴുവൻ പ്ലാന്റും ഡീകമ്മീഷൻ ചെയ്തിരുന്നു.
അതിനിടെ, നാറ്റോ അംഗമായ തുർക്കിയുടെ ഒരു കപ്പലിൽ ഒഡേസയ്ക്ക് അടുത്ത് ബോംബ് പതിച്ചതായി റിപ്പോർട്ടുണ്ട്. നാറ്റോ സഖ്യത്തെ കൂടി യുദ്ധത്തിലേക്ക് റഷ്യ വലിച്ചിഴയ്ക്കുമോ എന്നും യൂറോപ്പിനെ ആകെ യുദ്ധത്തിൽ മുക്കുമോ എന്നും ഭീതി ഉയർന്നു. റഷ്യ ബോംബ് വർഷിച്ചേക്കുമെന്ന അറിയിപ്പിനെ തുടർന്ന് പൗരന്മാരെല്ലാം ബോംബ് ഷെൽട്ടറിലേക്ക് മാറാൻ സർക്കാർ നിർദ്ദേശിച്ചു.
കീവിന് 130 കിലോമീറ്റർ അകലെയാണ് ചെർണോബിൽ നിരോധിത മേഖല. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് റഷ്യൻ സൈനികർ നിരോധിത മേഖലയിൽ പ്രവേശിച്ചത്. അവിടെ ബോർഡർ ഗാർഡ് യൂണിറ്റുകളുമായി പൊരിഞ്ഞ പോരാട്ടത്തിലാണ്. ആണവ പ്ലാന്റിന് എന്തെങ്കിലും സംഭവിച്ചാൽ, യുക്രെയിൻ, ബെലാറസ്, യൂറോപ്യൻ യൂണിയൻ എന്നിവ വരെ റേഡിയോ ആക്ടീവ് കാർമേഘം മൂടാമെന്ന് യുക്രെയിൻ ആഭ്യന്തര കാര്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ് ചെങ്കോ പറഞ്ഞു.
അതേസമയം, കീവിലെ സുപ്രധാന വ്യോമതാവളത്തിന്റെ നിയന്ത്രണത്തിനായി പൊരിഞ്ഞ പോരാട്ടം തുടരുകയാണ്. ഇത് കണക്കിലെടുത്താണ് പൗരന്മാരോട് ബോംബ് ഷെൽട്ടറുകളിൽ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടത്. കീവിൽ റഷ്യ ബോംബിട്ടേക്കുമെന്നാണ് മുന്നറിയിപ്പ്. റഷ്യയുടെ കടന്നുകയറ്റത്തിൽ പിടിച്ചെടുത്ത ആന്റണോവ് വിമാനത്താവളത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനാണ് യുക്രെയിൻ സേന പരിശ്രമിക്കുന്നത്. സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, നഗരങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെയെല്ലാം നിയന്ത്രണത്തിനായാണ് ശക്തമായ പോരാട്ടം തുടരുന്നത്.
ചെർണോബിൽ ദുരന്തം
36 വർഷം മുൻപ് ഏപ്രിൽ 26നാണ് ഇന്നത്തെ ഉക്രെയ്ന്റെ ഭാഗമായിരുന്ന പ്രിപ്യാത്ത് നഗരത്തിലെ ചെർണോബിൽ നൂക്ലിയർ പവർ സ്റ്റേഷനിൽ ലോകത്തെ തന്നെ നടുക്കിയ ആണവ ദുരന്തം അരങ്ങേറിയത്. 1986ൽ സംഭവിച്ച ഈ അപകടം വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാർ കൃത്യമായി ഡിസൈൻ ചെയ്യാത്ത റിയാക്ടർ ഉപയോഗിച്ചതുകൊണ്ടാണ് സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അപകടത്തെ തുടർന്ന് സംഭവിച്ച നീരാവി വിസ്ഫോടനവും തീപ്പിടുത്തവും കാരണം ചുരുങ്ങിയത് അഞ്ച് ശതമാനം റേഡിയോ ആക്റ്റീവ് കോറെങ്കിലും അന്തരീക്ഷത്തിൽ ലയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ ഭാഗമായി അനന്തരഫലങ്ങൾ ഉണ്ടായിട്ടുണ്ട്.
1986 ൽ സോവിയറ്റ് നൂക്ലിയർ റിയാക്ടറിലെ ടെക്നിഷ്യന്മാർക്ക് തങ്ങളുടെ പരീക്ഷണം ശരിയായ രീതിയിൽ നടപ്പിലാക്കാൻ കഴിയാതെ വരികയായിരുന്നു. അപകടം നടന്ന രാത്രി ചെർണോബിൽ പ്ലാന്റിലെ രണ്ട് ജീവനക്കാർ വിസ്ഫോടനം കാരണം മരണപ്പെടുകയും തുടർന്നുള്ള ആഴ്ചകളിൽ അക്യൂട്ട് റേഡിയേഷൻ സിണ്ട്രം കാരണം 28ഓളം പ്ലാന്റ് ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ദുരന്തം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിന് ശേഷവും പ്രിപ്യാത്തിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ അപകടത്തിന്റെ ഭീതി പൂർണമായും വിട്ടുമാറിയിട്ടില്ല.
ചെർണോബിൽ നൂക്ലിയർ പവർ സ്റ്റേഷനിലെ റിയാക്ടറിന്റെ നാലാമത്തെ യൂണിറ്റിലാണ് അപകടം ഉണ്ടായത്. പരീക്ഷണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നത്. പരീക്ഷണത്തിനിടെ ടെക്നീഷ്യന്മാർ വൈദ്യുതി നിയന്ത്രിക്കുന്ന സിസ്റ്റം ഓഫാക്കിയതും അടിയന്തിര സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാത്തതുമാണ് വിനയായത്. മെഷീൻ ഓഫാക്കിയതിന് ശേഷവും റിയാക്ടറിൽ ഏഴു ശതമാനം പവർ അവശേഷിച്ചതാണ് വൻ ദുരന്തം സംഭവിക്കാൻ കാരണമായത്.
ടെക്നീഷ്യന്മാരുടെ അബദ്ധങ്ങളും മറ്റു സുരക്ഷാ പരാജയങ്ങളുമാണ് പരീക്ഷണം നടത്തുന്നവരുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. നിമിഷങ്ങൾക്കുള്ളിൽ വൻ വിസ്ഫോടനം സംഭവിക്കുകയും റിയാക്ടറിലെ കൂറ്റൻ മെറ്റീരിയൽ ലിഡ് കത്തുകയും ചെയ്തു. പിന്നീട് ഗ്രാഫൈറ്റ് റിയാക്ടറിൽ തീപിടിക്കുകയും റേഡിയോ ആക്റ്റീവ് വസ്തുക്കൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുകയുമായിരുന്നു.
അമേരിക്ക ജപ്പാനിലെ ഹീറോഷിമയിലും നാഗസാക്കിയിലും അണു ബോംബുകൾ വർഷിച്ചതിനേക്കാൾ വിലിയ റേഡിയേഷനാണ് ചെർണോബിൽ ദുരന്തം വഴി സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപകടം നടന്നതിനു ശേഷം ആളുകൾ പിന്നീട് പ്രിപ്യാത്തിൽ താമസം ഉപേക്ഷിച്ചു. 1991ൽ തീപിടുത്തം കാരണം ചെർണോബിലിന്റെ രണ്ടാം യൂണിറ്റും 1996ൽ ഒന്നാം യൂണിറ്റും അടച്ചു പൂട്ടി. എന്നാൽ 2000 വരെ മൂന്നാം യൂണിറ്റ് പ്രവർത്തിച്ചിരുന്നു.
ഇപ്പോഴും അപകടം നടന്ന സ്ഥലത്ത് ആളുകൾക്ക് താമസിക്കാൻ പാടില്ലാത്ത ഒരു സ്ഥലം നിലനിൽക്കുന്നുണ്ട്. എന്നാൽ വിനോദ സഞ്ചാരികൾക്ക് നിശ്ചിത സമയത്തേക്ക് പ്രിപ്യാത്തിലേക്കും അപകട സ്ഥലത്തേക്കും ഉക്രെയ്ൻ സർക്കാർ പ്രവേശനാനുമതി നൽകാറുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍