Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആണവ ശക്തികൾ പോലും ഭയക്കുന്ന അതിനൂതന ആയുധങ്ങൾ വികസിപ്പിച്ചത് തദ്ദേശിയമായി; രണ്ട് മെഗാടൺ ആണവായുധം വഹിച്ച് ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ ഭുഖണ്ഡങ്ങളെ തേടിപ്പോകാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലും സ്വന്തം; ലോകത്തെ പുട്ടിന് നശിപ്പിക്കാൻ ഒരു വിരൽ അമർത്തൽ മതി; യുക്രെയിനിലൂടെ പുടിന്റെ ലക്ഷ്യം ലോക നേതാവാകൽ

ആണവ ശക്തികൾ പോലും ഭയക്കുന്ന അതിനൂതന ആയുധങ്ങൾ വികസിപ്പിച്ചത് തദ്ദേശിയമായി; രണ്ട് മെഗാടൺ ആണവായുധം വഹിച്ച് ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ ഭുഖണ്ഡങ്ങളെ തേടിപ്പോകാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലും സ്വന്തം; ലോകത്തെ പുട്ടിന് നശിപ്പിക്കാൻ ഒരു വിരൽ അമർത്തൽ മതി; യുക്രെയിനിലൂടെ പുടിന്റെ ലക്ഷ്യം ലോക നേതാവാകൽ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകത്തെ നിയന്ത്രിക്കാൻ യുദ്ധ വഴി തേടുകയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. അഞ്ച് ആണവ ശക്തികൾ ഒന്നിച്ച് നിന്നാൽ ആഗോള യുദ്ധഭീഷണി ഇല്ലാതാക്കാനാകും എന്നാണ് പുടിൻ രാജ്യത്തെ അഭിസംബോധന ചെയ്യവേ മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ അത് നടക്കില്ലെന്ന് ഉറപ്പായി. ഇതോടെയാണ് ആയുധ ബലത്തിൽ ലോകത്തെ നടുക്കാൻ യുക്രെയിനിലേക്ക് യുദ്ധവുമായെത്തുന്നത്.

ആണവ ശക്തികളുടെ സഖ്യം എന്ന് പറയാതെ പറയുന്നതിലൂടെ മറ്റ് രാജ്യങ്ങളെ നിയന്ത്രിക്കാനുള്ള ചേരി രൂപപ്പെടുത്തുക എന്ന തന്ത്രമാണ് പുടിൻ നേരത്തെ മുന്നോട്ട് വച്ചത്. പ്രതിരോധ ശേഷിയിൽ മറ്റുള്ളവരെ പിന്തുടരുന്നത് റഷ്യ അവസാനിപ്പിച്ചിരുന്നു. പകരം ഇന്ന് റഷ്യയുടെ പക്കലുള്ള നൂതന ആയുധങ്ങൾ വികസിപ്പിച്ചെടുക്കുകയാണ് മറ്റു രാജ്യങ്ങളെന്നും പുടിൻ അവകാശപ്പെട്ടിരുന്നു. ആയുധ കച്ചവടം കൊഴുപ്പിക്കാൻ യുദ്ധം അനിവാര്യതയാണ്. അതാണ് യുക്രെയിൻ ആക്രമത്തിലൂടെ റഷ്യ സാധിച്ചെടുക്കുന്നതും

യുഎസ്, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവരാണ് യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള അഞ്ച് ആണവ ശക്തികൾ. ആഗോള യുദ്ധ ഭീഷണികൾ നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ഈ രാജ്യങ്ങൾ കൈക്കൊള്ളണം എന്നതായിരുന്നു പുടിന്റെ ആഹ്വാനം. മാനവികതയുടെ സുസ്ഥിര വികസനം സുരക്ഷിതമാക്കുന്നതിനുള്ള പ്രത്യേക ഉത്തരവാദിത്തം ഈ രാജ്യങ്ങൾക്കുണ്ടെന്നും പുടിൻ പറഞ്ഞിരുന്നു. ആണവായുധ രാജ്യങ്ങൾ, യുഎൻ രക്ഷാകൗൺസിലിലെ സ്ഥിരാംഗങ്ങൾ എന്നിവർ ആഗോള യുദ്ധം തടയാൻ ലക്ഷ്യമിട്ടുള്ള ഒരു പൊതുസമീപനത്തിൽ പ്രവർത്തിക്കണമെന്ന് പറഞ്ഞ് സമാധാനത്തിന്റെ മാലാഖയാകാനും ശ്രമിച്ചു. എന്നാൽ ആരും ഇത് കേട്ടില്ല. ചൈന മാത്രമാണ് റഷ്യയോട് അനുകൂല നിലപാട് എടുത്തത്.

ഇതിനിടെ റഷ്യയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ദേശീയ വോട്ടെടുപ്പും പുടിൻ പ്രഖ്യാപിച്ചിരുന്നു. ആണവായുധങ്ങളുള്ള രാജ്യങ്ങളെ പോലും വെല്ലുവിളിക്കാൻ തക്ക ശേഷിയുള്ള ആയുധങ്ങൾ സ്വയം വികസിപ്പിച്ചെടുത്ത ശേഷമാണ് റഷ്യ ലോകത്തെ തന്നെ നിയന്ത്രിക്കാൻ ആണവ ശക്തികളെ കൂട്ട് പിടിക്കാൻ ശ്രമിച്ചത്. ആണവായുധ ശേഷിയുള്ള അതിവേഗ മിസൈൽ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് റഷ്യ. ചൈന സമാനമായ പരീക്ഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2022-ൽ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്താനാണ് അമേരിക്ക പദ്ധതിയിട്ടിരിക്കുന്നത്.

2019ലാണ് റഷ്യ ആണവായുധശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ വിജയകരായി പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര അവാൻഗാർഡ് മിസൈലാണ് പരീക്ഷിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പിന്നീട് വ്യക്തമാക്കിയിരുന്നു. ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര മിസൈലാണ് അവാൻഗാർഡ്. ഈ മിസൈൽ ഇപ്പോൾ റഷ്യൻ സൈന്യത്തിന്റെ ഭാഗമായതായി പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു പിന്നീട് പറഞ്ഞിരുന്നു.

രണ്ട് മെഗാടൺ വരെ ഭാരമുള്ള ആണവായുധം വഹിക്കാൻ ശേഷിയുള്ളതാണ് അവാൻഗാർഡ് മിസൈൽ. ആണവായുധം വഹിച്ച് ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിലാണ് മിസൈൽ സഞ്ചരിക്കുക. സാധാരണ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതു പോലെ തന്നെയാണ് അവാൻഗാർഡും വിക്ഷേപിക്കുക. എന്നാൽ ഇത് ക്രൂസ് മിസൈല് പോലെയാണ് സഞ്ചരിക്കുക. ലോകത്ത് നിലവിലുള്ള മിസൈൽ വേധ സംവിധാനത്തെയെല്ലാം വെല്ലുവിളിക്കുന്നതായിരിക്കും അവാൻഗാർഡ് എന്നാണ് റിപ്പോർട്ട്. ഈ മിസൈലിന്റെ ബലത്തിലാണ് യുക്രെയിനിൽ റഷ്യയുടെ സൈനിക നീക്കം. എതിർക്കുന്നവർക്ക് നേരെ അണുവായുധം പ്രയോഗിക്കാനുള്ള കരുത്ത് റഷ്യയ്ക്കുണ്ട്. അതുകൊണ്ട് തന്നെ യുക്രെയിനിലെ സംഘർഷം ഏത് തലത്തിലേക്ക് വേണമെങ്കിലും വഴിമാറാം.

റഷ്യയുടെ ഭരണയന്ത്രം കയ്യാളാൻ തുടങ്ങി രണ്ട് പതിറ്റാണ് പിന്നിട്ടിരിക്കുന്ന വേളയിലാണ് പുടിൻ ലോകത്തെ നിയന്ത്രിക്കാനുള്ള യുദ്ധവുമായി എത്തുന്നത്. 1999 ഓഗസ്റ്റ് ഒമ്പതിനാണ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന റഷ്യയുടെ ആക്റ്റിങ് പ്രധാനമന്ത്രിയായി പുടിൻ എത്തുന്നത്. 1999 ഡിസംബർ 31-ന് യെൽത്സിൻ രാജിവെക്കുകയും പുടിൻ ആക്റ്റിങ് പ്രസിഡന്റാവുകയും ചെയ്തു. 2000 മാർച്ച് 26-ന് പുടിൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2004 മാർച്ചിൽ പുടിൻ രണ്ടാമതും പ്രസിഡന്റായി.

തുടർച്ചയായി രണ്ട് തവണ മാത്രമേ പ്രസിഡന്റാകാൻ കഴിയൂ എന്നതിനാൽ 2008 മെയിൽ പുടിൻ പ്രധാനമന്ത്രിയും ദിമിത്രി മെദ്വദേവ് പ്രസിഡന്റുമായി. 2012-ൽ പുടിൻ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP