താഷ്ക്കന്റിൽ മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശരീരത്തിലെ നീല നിറം വിഷപ്രയോഗം? എതിരാളികളെ വിഷം കൊടുത്തു കൊല്ലുന്ന പതിറ്റാണ്ടുകളുടെ 'പാരമ്പര്യം'; കടൽപാമ്പുകളുടെ വിഷം തൊട്ട് റേഡിയോ ആക്റ്റീവ് സുനാമി വരെ സജ്ജം; പുടിൻ സ്റ്റാലിനേക്കാൾ വലിയ മരണ വ്യാപാരി; യുക്രെയിനിൽ റഷ്യ അണുബോംബ് വർഷിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
1966 ജനുവരി 11ന് സോവിയറ്റ് യൂണിയനിലെ താഷ്ക്കന്റിൽവെച്ച് മരിച്ച പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചപ്പോൾ ബന്ധുക്കൾ അതി ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ശാസ്ത്രിയുടെ മൃതദേഹം വിഷം തീണ്ടിയതുപോലെ നീല നിറമായിരുന്നു. ആരോഗ്യവാനായി റഷ്യക്ക് വിമാനം കയറുകയും ചരിത്രപ്രസിദ്ധമായ താഷ്ക്കൻന്റ് ഉച്ചകോടിയിൽ പങ്കെടുക്കകയും ചെയ്ത പ്രധാനമന്ത്രി പൊടുന്നനെ മരിച്ചതിന് പിന്നിൽ വിഷ പ്രയോഗമാണെന്ന ആരോപണം ദീർഘാകാലം നിലനിന്നിരുന്നു. എതിരാളികളെ നശിപ്പിക്കാൻ എന്തും ചെയ്യുന്ന റഷ്യ. ഇത് തന്നെയാണ് പുട്ടിന്റേയും രീതി. അതു തന്നെയാണ് യുക്രെയിനും വിനയാകുന്നത്.
റഷ്യയുടെ വിഷ ചരിത്രമാണ് യുക്രെയിനേയും ഭയപ്പെടുത്തുന്നത്. സ്റ്റാലിന്റെ കാലം തൊട്ട് തുടങ്ങിയ കോടികൾ ചെലവിട്ടുകൊണ്ടുള്ള ടോക്സിക്കോളജി പരീക്ഷണങ്ങളാണ് ഇവിടെ നടന്നത്. എതിരാളികൾക്കുനേരെ പ്ലൂട്ടോണിയം വിഷം കൊടുത്തുകൊല്ലിക്കാൻ കഴിയുന്ന റഷ്യൻ ചാര സുന്ദരിമാർ നിരവധിയാണ്. പുടിന്റെ ഒരു കാമുകിയെപ്പോലും കെജിബി ഈ രീതയിൽ കൊന്നിട്ടുണ്ട്. കമ്യുണിസം അസ്തമിച്ചിട്ടും പുടിൻ എന്ന പുതിയ എകാധിപതിയുടെ കഴിൽ ഒരു ഭീകര രാഷ്ട്രമാകുയാണ് റഷ്യയിപ്പോൾ. അതുകൊണ്ട് തന്നെ യുക്രെയിനെ ആണവായുധം ഉപയോഗിച്ച് റഷ്യ ആക്രമിക്കുമോ എന്ന് പോലും സംശയിക്കുന്നവരുണ്ട്. എതിരാളികളെ എന്തും ചെയ്യുന്നതാണ് പുട്ടിന്റെ രീതി.
വന്നുവന്ന് പുടിനെ വിമർശിക്കുന്നവർ എല്ലാം വെടിയേറ്റും കെട്ടിടത്തിൽനിന്ന് വീണും, വിഷമേറ്റും കൊല്ലപ്പെടുന്ന അവസ്ഥയാണ് റഷ്യയിൽ. 2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. വിമർശകരിൽ ഭൂരിഭാഗം പേരും കെട്ടിടത്തിൽനിന്ന് വീണാണ് മരിക്കാറുള്ളത്. റഷ്യയിലെ കോവിഡിന്റെ യഥാർഥ കണക്കുകൾ വെളിപ്പെടുത്തിയ മൂന്നുഡോക്ടർമാരാണ് എറ്റവും ഒടുവിലായി കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെ സ്റ്റാലിനേക്കാൾ ഭീകരനാണ്, ഇരുപതിനായിരം കോടിയോളം ആസ്തിയുള്ള റഷ്യയുടെ പുതിയ ഏകാധിപതിയെന്നും വിമർശനം ശക്തമാണ്. ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം റഷ്യയിലുള്ള പുടിന്റെ ശത്രുക്കളെ തേടിയെത്തി. ഈ മനസ്സ് മൂന്നാം ലോക മഹായുദ്ധത്തിന് വഴി വയ്ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ചായയിലെ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ അവസ്ഥ ലോകം ഞെട്ടലോടെയാണ് കേട്ടത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പ്രധാന എതിരാളിയായിരുന്നു 44കാരനായ അലക്സി നവൽനി. സൈബീരിയിൻ പട്ടണമായ ടോംസ്കിൽനിന്ന് മോസ്കോയിലേക്കുള്ള യാത്രാമധ്യേ ഫ്ളൈറ്റിൽ വച്ചാണ് ഇദ്ദേഹത്തിന് വിഷബാധയുണ്ടായത്. മുമ്പും സമാനമായ ഒരു സംഭവം അദ്ദേഹത്തിനുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന സമയത്തും ഇദ്ദേഹത്തിന് വിഷബാധ ഏറ്റിരുന്നു.
വിമാനത്തിലേക്ക് കയറും വരെ തികഞ്ഞ ആരോഗ്യവാനായിരുന്നു അലക്സി നവൽനി. വിമാനത്തിൽ കയറി മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം അബോധാവസ്ഥയിലായി. പറയുന്നയർന്ന വിമാനം അലക്സി നവൽനി അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അലക്സി ജീവൻ നിലനിർത്തുന്നത്. വിമാനത്തിൽ വെച്ച് അലക്സി വേദനകൊണ്ട് പുളയുകയായിരുന്നുവെന്ന് സഹയാത്രികർ പറയുന്നു. വിഷം ഉള്ളിൽ ചെന്നതാണ് അലക്സിയെ വീഴ്ത്തിയത് എന്ന സംശയമാണ് ബലപ്പെടുന്നത്. എന്നാൽ എങ്ങനെ എവിടെവച്ച് വിഷം ഉള്ളിലെത്തി എന്നതാണ് സംശയം ഉയരുന്നത്. എന്തോ ഭാഗ്യം കൊണ്ടു നവൽനി രക്ഷപ്പെട്ടു.
കടൽപാമ്പുകളുടെ വിഷം തൊട്ട് റേഡിയോ ആക്റ്റീവ് സുനാമി വരെ
മറ്റ് എല്ലാ ദുഷ്പ്രവർത്തികളുമെന്നപോലെ സ്റ്റാലിന്റെ കാലത്തേക്കാണ് റഷ്യയുടെ വിഷപ്രയോഗങ്ങളും നീളുന്നത്. സ്്റ്റാലിന്റെ കെജിബിയും രഹസ്യപ്പൊലീസും വിഷം കുത്തിവെക്കുന്നതിൽ ഒട്ടുമോശക്കാർ ആയിരുന്നില്ല. മുൻകാല കെജിബി ഉദ്യോഗസ്ഥനായ വ്ളാദിമിർ പുടിന് ഇക്കാര്യം നന്നായി അറിയാം. കടൽപാമ്പുകളുടെയും ഈലുകളുടെയും മാരക വിഷംതൊട്ട് വാതകങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാൻ സ്റ്റാലിന്റെ രഹസ്യപ്പൊലീസ് അറിയുമായിരുന്നു. അതുകൊണ്ടുതന്നെ റഷ്യയിൽ എത് സമയത്തും മരണം പതിയിരിക്കുന്നുവെന്ന തോന്നൽ അവിടം സന്ദർശിക്കുന്ന വിദേശരാജ്യ പ്രതിനിധികൾക്കപോലും ഉണ്ടായിരുന്നു. ഹിറ്റ്ലറെപ്പോലെ ഗ്യാസ് ചേംബറുകൾ വ്യാപകമായി ഉപയോഗിച്ചിട്ടില്ലെങ്കിലും സ്റ്റാലിനും മാരകമായ വിഷക്കൂട്ടുകൾ സ്റ്റോക്ക് ചെയ്തിരുന്നു.
ഹൈഡ്രജൻ സൈയനേഡ് ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനവും തന്റെ സംഘങ്ങൾക്ക് നൽകയിരുന്നു. കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നീ വാതകങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നിരവധി പാർട്ടി വിമതരെ സ്റ്റാലിൻ വധശിക്ഷ് വിധേയമാക്കിയിട്ടുണ്ട്. ആരച്ചാർ ഗസ്സ് ചേമ്പറിനകത്ത് പ്രതിയിരിക്കേണ്ട കസേരയ്ക്കടിയിലായി ഒരു പാത്രത്തിൽ കുറച്ച് പൊട്ടാസ്യം സയനൈഡ് ഗുളികകൾ വയ്ക്കും. പ്രതിയെ ചേമ്പറിൽ കൊണ്ടുവന്ന് കസേരയിൽ ബന്ധിക്കും. ചേമ്പർ വായു കടക്കാത്ത രീതിയിൽ അടച്ച ശേഷം കുറച്ച് സൾഫ്യൂരിക് ആസിഡ് സയനൈഡ് ഗുളികകളിരിക്കുന്ന പാത്രത്തിനടിയിലുള്ള ടാങ്കിലേയ്ക്ക് ഒഴിക്കും. ഇതിനെത്തുടർന്ന് ഒരു സ്വിച്ചോ ലിവറോ ഉപയോഗിച്ച് സയനൈഡ് ഗുളികകളെ സൾഫ്യൂരിക് ആസിഡിലേയ്ക്ക് വീഴ്ത്തും. ആസിഡും സയനൈഡും തമ്മിലുണ്ടാകുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി ഹൈഡ്രജൻ സയനൈഡ് ഗസ്സ് ഉണ്ടാകും. ഇത് ശ്വസിക്കുന്ന പ്രതി നിമിഷങ്ങൾക്കുള്ളിൽ മരിക്കും.
വിഷശാസ്ത്രത്തിൽ കോടികൾ ചെലവിട്ടാണ് റഷ്യയിൽ ഗവേഷണങ്ങൾ നടന്നിരുന്നത്. സൂചിയുടെ ഒരു ചെറിയ കുത്തുതൊട്ട് ഉറക്കത്തിൽവരെ മരണം എത്തുന്ന വിവിധ രീതികൾ. അതിലെ ഒരു ലളിതരീതിയാണ് ചായ വിഷം എന്നാണ് കരുതുന്നത്. പുടിൻ സംഘം മുമ്പും പരീക്ഷിച്ച് വിജയിച്ച ഒന്നാണ് പ്ലൂട്ടോണിയം വിഷം. വന്നുവന്ന് ലോകത്തിന് മൊത്തത്തിൽ വിഷം നൽകാൻ കഴിയുന്ന സാധങ്ങൾവരെ പുട്ടിന്റെ രഹസ്യ ലാബുകളിൽ ഉണ്ട്. അതാണ് റേഡിയോ ആക്റ്റീവ് സുനാമി. ലോകാവസാനത്തിനു തുടക്കം കുറിക്കും വിധം നാശനഷ്ടങ്ങളുണ്ടാക്കുന്ന ആണവായുധമാണ് കഴിഞ്ഞ വർഷം റഷ്യ പരീക്ഷിച്ചത്. ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർ വാട്ടർ വെഹിക്കിൾ(യുയുവി) ആണു റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 100 മെഗാടൺ വരെ ഭാരമുള്ള ആണവ പോർമുനയുമായി ടോർപിഡോ വിക്ഷേപിക്കാനുള്ള ശേഷി ഇതിനുണ്ട്. കൂടാതെ നാവിക കേന്ദ്രങ്ങളും അന്തർവാഹിനികളിൽ റോന്തു ചുറ്റുന്ന സൈനികസംഘങ്ങളെയുമെല്ലാം ആക്രമിക്കാനുള്ള കഴിവും. വേണമെങ്കിൽ ഒരു തീരദേശ നഗരത്തെത്തന്നെ റേഡിയോ ആക്ടീവ് 'സൂനാമി'യിലൂടെ തച്ചുതകർക്കാനും ഇതിനാകും.ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസൈഡനിന്റെ പേരാണ് ഈ ടോർപിഡോ വാഹിനിക്കു നൽകിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതിനു പിന്നാലെ ആണവവിദഗ്ദ്ധർ വിശേഷിപ്പിച്ചത് 'ഭ്രാന്തൻ' ആയുധമെന്നാണ്.
ഇതുപോലുള്ള പതിനായിരക്കണക്കിന് മാരക വിഷങ്ങളാണ് പുടിന്റെ കൈയിൽ ഉള്ളത്. മലപ്പുറം കത്തി, അമ്പുംവില്ലും, അൾട്രാമോഡേൺ മെഷീൻ ഗൺ എന്നൊക്കെ നമ്മുടെ 'പവനാഴി' പറയുന്നതുപോലെ ഏത് ഉപയോഗിക്കണം എന്ന കാര്യത്തിൽ മാത്രമാണ് തർക്കമുള്ളത്. നൂറുകളണക്കിന് ചാര സുന്ദരികളും ഇപ്പോഴും റഷ്യക്കുണ്ട്. ഈ അർഥത്തിൽ നോക്കുമ്പോൾ സ്റ്റാലിനേക്കാൾ ഭീകരനാണ് പുടിൻ എന്ന വിമർശനവും ഉയരുന്നുണ്ട്. യുദ്ധക്കൊതിയനും അണ്വായുധ പ്രേമിയും കൂടിയാണ് ഇയാൾ. ലോക സമാധനത്തിന് ഇന്നത്തെ ഏറ്റവും വലിയ ഭീഷണി എന്നാണ് അരുന്ധതീറോയ് ഒരു തവണ പുടിനെകുറിച്ച് പറഞ്ഞത്. അതാണ് യുക്രെയിനിലും സംഭവിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്