കട്ടിലിൽ പാതി മുറിഞ്ഞ രക്തം പുരണ്ട സിമന്റ് കട്ട; ഒപ്പം പോസ്റ്റ് കാർഡിൽ കുറിപ്പും; ലോഡ്ജിലെ രജിസ്റ്ററിലെ ഒപ്പും പോസ്റ്റ് കാർഡിലെ ഒപ്പും സമാനമായി കണ്ടതും സംശയമായി; രഹസ്യാന്വേഷണത്തിന് ഒടുവിൽ നിലമ്പൂർ ദണ്ഡപാണി കൊലക്കേസ് പ്രതി പിടിയിൽ
ജംഷാദ് മലപ്പുറം
മലപ്പുറം: നിലമ്പൂരിനെ ഞെട്ടിച്ച ദണ്ഡപാണി കൊലക്കേസിലെ പ്രതി അറസ്റ്റിൽ. നിലമ്പൂർ ടൗണിൽ കെ.എൻ.ജി പാതയോരത്തിന് ചേർന്ന ഓടിട്ട വീട്ടിൽ ഒറ്റക്കു താമസിച്ചിരുന്ന ദണ്ഡപാണിയെ മുറിഞ്ഞ സിമന്റ് കട്ടകൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസിൽ സുഹൃത്തുകൂടിയായിരുന്ന നിലമ്പൂർ കല്ലേമ്പാടം സ്വദേശി ചെറുക്കുത്ത് ചന്ദ്രനാണ് (59) അറസ്റ്റിലായത്.
കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷം ജീർണ്ണിച്ച് അഴുകിയ നിലയിൽ കഴിഞ്ഞ ഫെബ്രുവരി 13നാണ് ദണ്ഡപാണിയുടെ മൃതദേഹം കണ്ടെത്തിയത്. വീട് സ്ഥിരമായി പൂട്ടി കിടക്കുന്നതിനാലും വല്ലപ്പോഴും ആൾപ്പെരുമാറ്റം കാണുന്നതിനാലും ചിലർ അവിടെ ഇടക്ക് വന്നു പോകുന്നതിനാലും അയൽവാസികളാരും അവിടേക്ക് ശ്രദ്ധിക്കാറില്ല. ഭാര്യ മരണപ്പെട്ടിട്ട് രണ്ടു വർഷമായി. രണ്ടു മക്കളിൽ ഒരാൾ കോഴിക്കോടും, മറ്റൊരാൾ കുടുംബസമേതം നിലമ്പൂരിലെ ഫ്ലാറ്റിലും ആണ് താമസം.
കുറച്ച് ദിവസമായി അച്ഛനെ പുറത്തു കാണാത്തതിനാൽ മകൻ ബാബു വീടിനടുത്ത് വന്നു നോക്കിയെങ്കിലും വീട് പൂട്ടികിടക്കുന്നതിനാൽ ക്ഷേത്ര ദർശനത്തിന് പോയിക്കാണും എന്നാണു വിചാരിച്ചത്. ദണ്ഡപാണിക്ക് ആയുർവേദ പച്ചമരുന്ന് കച്ചവടവുമുണ്ടായിരുന്നു. മകൻ ബാബുവാണ് മൃതദേഹം അഴുകി, ദുർഗന്ധം വമിക്കുന്ന നിലയിൽ കാണപ്പെട്ട വിവരം പൊലീസിൽ അറിയിക്കുന്നത്.
തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്പി: സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ മൃതദേഹം കിടന്നിരുന്ന കട്ടിലിൽ പാതി മുറിഞ്ഞ സിമന്റ് കട്ടയും അതിൽ രക്തം പുരണ്ടതായും കൂടുതൽ പരിശോധന നടത്തിയതിൽ ഒരു പോസ്റ്റ് കാർഡിൽ ഒരു കുറിപ്പും കാണപ്പെട്ടതിൽ തുടക്കത്തിൽതന്നെ പൊലീസിന് മരണത്തിൽ ദുരൂഹത ജനിപ്പിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലും കൊലപാതകത്തിന്റെ സാധ്യതയിലേക്ക് സൂചന കിട്ടിയതോടെ വളരെ പഴുതടച്ച അതീവ രഹസ്യമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. മുമ്പ് സ്വർണ്ണകച്ചവടവും മറ്റു ബിസിനസുകളും നടത്തിയിരുന്ന ദണ്ഡപാണിയുടെ വീട്ടിൽ വിലപിടിപ്പുള്ള മുതലുകൾ ഉണ്ടാവാൻ സാധ്യതയുള്ളതായും പൊലീസിനെ അറിയിച്ചു.
പരിശോധനയിൽ ലോക്കറിൽ നാല് ലക്ഷത്തോളം വിലവരുന്ന സ്വർണ്ണാഭരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നും തന്നെ നഷ്ട്ടപ്പെട്ടിട്ടില്ല എന്നും കണ്ടെത്തി. ബന്ധുകളും അടുപ്പക്കാരേയും ദണ്ഡപാണിയുടെ ദിനചര്യ നിരീക്ഷിച്ചും പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിലും ഇടക്ക് ദണ്ഡപാണിയുടെ കൂടെ താമസിക്കാറുള്ള പ്രതിയിലേക്ക് അന്വേഷണം ചെന്നെത്തുകയായിരുന്നു. ചന്ദ്രനെ പറ്റി അന്വേഷിച്ചതിൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതായും സ്ഥലം വിട്ടതായും അറിയാൻ കഴിഞ്ഞു.
സംഭവശേഷം ഗൂഡല്ലൂരിലുള്ള ബന്ധുവീട്ടിൽ പതിവില്ലാതെ ഒരാഴ്ച്ച താമസിച്ചിരുന്നതായും അവിടെയുള്ള ലോഡ്ജിൽ ഒരു ദിവസം തങ്ങിയതായും വിവരം കിട്ടി. ലോഡ്ജിലെ രജിസ്റ്ററിലെ ഒപ്പും സംഭവസ്ഥലത്ത് നിന്നും കിട്ടിയ പോസ്റ്റ് കാർഡിലെ ഒപ്പും സമാനമായി കണ്ടതും ചന്ദ്രനിലേക്ക് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു. തുടർന്ന് അന്വേഷണ സംഘം ഗൂഡല്ലൂർ, ബത്തേരി, മൈസൂർ, നാടുകാണി, എന്നിവിടങ്ങളിലെത്തി ചന്ദ്രനെ അന്വേഷിച്ചെങ്കിലും മഞ്ചേരി ഭാഗത്ത് കണ്ടതായി വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടക്ക് നിലമ്പൂർ ടൗണിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നും.
മൂന്ന് വിവാഹം കഴിച്ച ചന്ദ്രൻ നിലവിൽ ഭാര്യമാരെ ഉപേക്ഷിച്ച് ഒറ്റക്കാണ് താമസം. സ്ഥിരം മദ്യപാനിയായ ചന്ദ്രൻ 2009 ൽ വണ്ടൂർ പൊലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണ കേസിൽ പിടിയിലായി 6 മാസം ജയിൽവാസം അനുഭിവച്ചയാളും പത്ത് വർഷത്തോളം ജോലി ചെയ്തിരുന്ന ഗുഡല്ലൂരിലെ ഹോട്ടലിൽ സാധനങ്ങൾ നശിപ്പിച്ച് അര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയ സംഭവവും അടുത്തിടെ നിലമ്പൂരിലെ ഒരു ഡ്രൈവിങ് സ്കൂളിലെ കാർ മോഷ്ടിച്ച് കടത്താനും ശ്രമം നടത്തിയിരുന്നു.
ഒരു വർഷത്തോളമായി ദണ്ഡപാണിയുമായി പരിചയപ്പെട്ട ചന്ദ്രൻ ഇടക്ക് രാത്രിയിൽ തങ്ങാൻ ദണ്ഡപാണിയുടെ വീട്ടിൽ എത്താറുണ്ട്. താമസിക്കുന്ന ദിവസങ്ങളിൽ ചന്ദ്രൻ ദണ്ഡപാണിക്ക് ഭക്ഷണം വച്ചു നൽകാറുമുണ്ട്. 28.01.2022 ന് പകൽ സമയത്ത് ചന്ദ്രനോട് ദണ്ഡപാണി രണ്ട് ദിവസം മണ്ണാർകാടേക്ക് പോവുകയാണെന്നും വീട്ടിൽ നിന്നും ഇറങ്ങി പോവാൻ പറയുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് ഇറങ്ങിപ്പോയ ചന്ദ്രൻ രാത്രിയിൽ വീണ്ടും തിരിച്ചെത്തി ഉറങ്ങുകയായിരുന്ന ദണ്ഡപാണിയെ വീടിന്റെ പിറകുവശത്തു നിന്നും പാതി മുറിഞ്ഞ സിമന്റ് കട്ട എടുത്തു കൊണ്ട് വന്ന് തലക്ക് ശക്തിയായി ഇടിച്ചു. തുടർന്ന് ദണ്ഡപാണി മരണപ്പെട്ടു എന്ന് ധരിച്ച് അവിടെ ഉണ്ടായിരുന്ന വെള്ളി ആഭരണം കൈവശപ്പെടുത്തുകയും സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് അവിടെ നിന്നു കിട്ടിയ കുറച്ചു പണവും ദണ്ഡപാണി ഉപയോഗിച്ച തോൾ സഞ്ചിയും എടുത്ത് സ്ഥലം വിട്ടു. ഒരാഴ്ചയോളം ഗൂഡല്ലൂരിലെ ബന്ധുവീട്ടിലും ലോഡ്ജിലും താമസിച്ച് നിലമ്പൂരിൽ മടങ്ങിയെത്തി സംഭവസ്ഥലം സന്ദർശിച്ച് ഒരു ദിവസം അവിടെ തങ്ങുകയും ചെയ്തു. ദുർഗന്ധം അസഹ്യമായപ്പോൾ അവിടെയുണ്ടായിരുന്ന മണ്ണെണ്ണ മൃതദേഹത്തിൽ ഒഴിച്ചു. അവിടുന്നെടുത്ത വെള്ളിയാഭരണം എടക്കരയിലെ ജൂവലറിയിൽ വിൽക്കുകയും ചെയ്തു.
പതിനാലാം തിയതി പത്രങ്ങളിൽ മരണ വാർത്ത കണ്ടതോടെ മൊബൈൽ സ്വിച്ച് ഓഫാക്കി സ്ഥലം വിട്ടു. പിന്നീട് പെരിന്തൽമണ്ണയിലെ ബസ് സ്റ്റാന്റിൽ അന്തിയുറങ്ങി. പകൽ സമയങ്ങളിൽ മഞ്ചേരി ബാർ പരിസരങ്ങളിൽ മോഷ്ടിച്ച തൈലവും എണ്ണയും വിൽപ്പന നടത്തി മദ്യപിച്ച് നടക്കുകയായിരുന്നു. രഹസ്യവിവരത്തേ തുടർന്ന് പ്രത്യേക അന്വേഷണ സംഘം പിന്തുടരുന്നതറിഞ്ഞ ചന്ദ്രൻ തമിഴ് നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ നിലമ്പൂർ ബസ്സ്റ്റാന്റ് പരിസരത്തു നിന്നും പിടിയിലായി.
പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവസ്ഥലത്ത് എത്തിച്ച് തെളിവുകൾ ശേഖരിച്ചു. പ്രതി കൊല നടത്തിയ രീതിയും മോഷണം നടത്തിയ രീതിയും പൊലീസിനോട് വിവരിച്ചു.പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്പി സജു കെ. എബ്രഹമിന്റെ നേത്യത്വത്തിൽ സിഐ. പി.വിഷ്ണു, എസ് ഐ നവീൻ ഷാജ്, എം അസൈനാർ, എ എസ് ഐമാരായ അൻവർ സാദത്ത്, അനിൽ.കെ,സി പി ഓ മാരായ ഷീബ ,സുനിൽ എൻ. പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി കെ.ടി, ടി. നിബിൻ ദാസ് , ജിയോ ജേക്കബ്, നൗഷാദ് കെ., എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്