രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് വേണ്ടെന്ന് സിപിഎം കട്ടായം പറഞ്ഞതോടെ പോയത് ധനമന്ത്രിസ്ഥാനം; പാർട്ടി ലെവിയും കിഴിച്ച് തുച്ഛമായ പെൻഷൻ മാത്രം; തോമസ് ഐസക് പട്ടിണിയിൽ എന്ന മാധ്യമ റിപ്പോർട്ടുകൾ ശരിയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് വേണ്ടെന്ന് സിപിഎം കട്ടായം പറഞ്ഞപ്പോൾ തിളങ്ങി നിന്ന രണ്ടുമന്ത്രിമാർക്ക് സീറ്റ് പോയി. തോമസ് ഐസക്കിനും, ജി.സുധാകരനും. തുടർച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിർത്താൻ തീരുമാനിച്ചപ്പോഴാണ് ഇരുവരെയും പാർട്ടി മാറ്റി നിർത്തിയത്. ജി.സുധാകരൻ അതിനിടെ, തിരഞ്ഞെടുപ്പിലെ നിസ്സഹകരണത്തിന് പേരിൽ പാർട്ടി നടപടി നേരിട്ടു. എന്നാൽ, ഐസക്കാവട്ടെ, തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു എന്ന് മാത്രമല്ല, പൊതുഇടത്തിലും, സോഷ്യൽ മീഡിയയിലും, പുസ്തക രചനയിലും എല്ലാമായി നിറഞ്ഞു നിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, കഴിഞ്ഞ ദിവസം, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന ഒരു വാർത്ത കൗതുകമാകുന്നുത്.
സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്ന ഈ 69 കാരൻ സമീപകാലം വരെ സംസ്ഥാന ഖജനാവ് കൈയാളിയ ധനമന്ത്രിയായിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹം പാർട്ടി ലെവി പിടിച്ച ശേഷമുള്ള തുച്ഛമായ എംഎൽഎ പെൻഷനും പറ്റി കഷ്ടപ്പാടിലാണ്. എംഎൽഎ ആകും മുമ്പ് ഐസക് പ്ലാനിങ് ബോർഡ് ഫുൾ ടൈം അംഗമായിരുന്നു.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം പി.ജെ.ഫ്രാൻസിസിനെ തോൽപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറിയത്. 1996 ൽ മാരാരിക്കുളത്ത് സാക്ഷാൽ വിഎസിനെ അട്ടിമറിച്ച നേതാവായിരുന്നു പി.ജെ.ഫ്രാൻസിസ്. 2001 വരെ സിഡിഎസിൽ ഫാക്കൽറ്റി അംഗമായിരുന്നു ഐസക് ഇവിടെ നിന്നാണ് അദ്ദേഹം എഴുപതുകളിലും എൺപതുകളിലുമായി എംഎഫിലും പിഎച്ച്ഡിയും എടുത്തത്. സിഡിഎസിൽ പ്രൊഫസർ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം കിട്ടിയ ഗ്രാറ്റ്വിറ്റി അദ്ദേഹം മാരാരിക്കുളത്തെ ജനങ്ങളുടെ ഉന്നമനത്തിനായാണ് ചെലവഴിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പറയുന്നു.
സീറ്റ് കിട്ടാതെ വന്നത് ഷോക്കായി
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് പാർട്ടി സീറ്റ് നിഷേധിക്കുമെന്ന് തോമസ് ഐസക് ഒട്ടും കരുതിയിരുന്നില്ല. കുറച്ചുദിവസത്തേക്ക് പാർട്ടി തീരുമാനവുമായി പൊരുത്തപ്പെടാൻ ഐസക് വിഷമിച്ചുവെന്നാണ് അടുപ്പക്കാർ പറയുന്നത്. തനിക്ക് ധനമന്ത്രി സ്ഥാനത്ത് മൂന്നാമതൊരു വട്ടം കൂടി അവസരം കിട്ടുമെന്നും കിഫ്ബി പോലെ അപൂർണമായ പദ്ധതികൾ പൂർത്തിയാക്കാമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സംഭവിച്ചത് മറിച്ചാണ്.
ഐസക് പട്ടിണിയിലായോ?
പുത്തൻ കാലത്ത് കമ്യൂണിസ്റ്റുകാർക്കിടയിൽ പട്ടിണിയുടെയും, പരിവട്ടത്തിന്റെയും കഥകൾ അങ്ങനെ കേൾക്കാനില്ല. പാലോളി മുഹമ്മദ് കുട്ടിയെയും കാട്ടായിക്കോണം ശ്രീധരനെയും ഒക്കെ പോലെ ഒന്നും സമ്പാദിക്കാത്ത കമ്യൂണിസ്റ്റ് നേതാക്കളുടെ അപൂർവത ഉണ്ടെങ്കിലും. ആ നിരയിലേക്ക് വരികയാണോ ഐസക്കും എന്നതാണ് ചോദ്യം. തോമസ് ഐസക് പട്ടിണിയിലായെങ്കിൽ, എന്തുകൊണ്ട് എന്ന ചോദ്യവും ചർച്ച ചെയ്യേണ്ടതാണ്.
തോമസ് ഐസക് ഇപ്പോൾ ഒറ്റയാൻ ജീവിതമാണ് നയിക്കുന്നത്. കുട്ടികൾ വിദേശത്ത് ജോലി ചെയ്യുന്നു. ഐസക് കണ്ടെത്തേണ്ടത് സ്വന്തം ചെലവാണ്. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് ഐസക്. 2001 ൽ മാരാരിക്കുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത് വരെ 80 കൾ മുതൽ അദ്ദേഹം സിഡിഎസിലെ പ്രൊഫസറായിരുന്നു. 21 വർഷത്തോളം പ്രൊഫസറുടെ ജോലി ചെയ്തു. പിന്നീട് പ്ലാനിങ് ബോർഡ് ഫുൾ ടൈം അംഗമായി. സർക്കാർ സെക്രട്ടറിയുടെ റാങ്കിലുള്ള ശമ്പളം. നാല് വട്ടം എംഎൽഎയായി. 20 വർഷം എംഎൽഎ സ്ഥാനത്തിരുന്നു. 40,000-50, 000 രൂപ വരെ അദ്ദേഹത്തിന് പെൻഷൻ കിട്ടുന്നുണ്ടാകും എന്നാണ് കണക്ക്. മന്ത്രിയായിരുന്ന കാലയളവിൽ ഒരുലക്ഷത്തോളം രൂപ ശമ്പളമുണ്ടായിരുന്നു. ആനുകൂല്യങ്ങൾ വേറെ. 2006 മുതൽ 2011 വരെ വി എസ് സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്നു. 2016 മുതൽ 2021 വരെ പിണറായി സർക്കാരിലും ധനമന്ത്രിയായിരുന്നു. ഈ സമയത്തൊക്കെയും അദ്ദേഹം ലക്ഷത്തിൽ പരം രൂപ ശമ്പളം പറ്റിയിരുന്നു. ഇപ്പോഴും യാത്രകൾ സൗജന്യമാണ്. മുന്‍മന്ത്രി എന്ന നിലയിൽ, 75,000 രൂപ അലവൻസുകൾ ലഭിക്കുന്നു.
20 വർഷത്തോളം എല്ലാ ആനുകൂല്യങ്ങളും കൈപറ്റി. പെൻഷൻ ഇപ്പോഴും കൈപ്പറ്റി കൊണ്ടിരിക്കുന്നു. കുറഞ്ഞത് പെൻഷനും ആനുകൂല്യങ്ങളുമായി 60,000 മുതൽ 70,000 രൂപ വരെ കിട്ടുന്നുണ്ടാകണം. പ്രൊഫസറായിരുന്ന കാലയളവിലെ ആനുകൂല്യങ്ങൾ വേറെയും. ഇതുമാത്രമല്ല, നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. 15 ഓളം മലയാളം പുസ്തകങ്ങളും അഞ്ചോളം ഇംഗ്ലീഷ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇതിനെല്ലാം റോയൽറ്റി കിട്ടുന്നുണ്ട്. ബാധ്യതകൾ കാര്യമായി ഇല്ലാതിരിക്കെ, തോമസ് ഐസക് പട്ടിണിയിലാകുന്നത് എങ്ങനെയെന്നാണ് ചോദ്യം. പൊരുത്തപ്പെടാത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഐസക് ഇനി എന്തു ചെയ്യും?
പാർട്ടി പ്രവർത്തനം കൂടാതെ പുസ്തക രചനയും പ്രഭാഷണങ്ങളുമാണ് ഐസക്കിന്റെ ദിവസങ്ങൾ നിറയ്ക്കുന്നത്. ഐഐടികളിലും, നിരവധി സർവകലാശാലകളിലും ക്ലാസ് എടുത്തു വരുന്നു. എന്തായാലും പാർട്ടിയിൽ പിണറായി വിജയനുമായി ഊഷ്മള ബന്ധമല്ല ഐസക്കിന് എന്നാണ് സംസാരം. എന്നിരുന്നാലും, കേന്ദ്ര കമ്മിറ്റി അംഗമായ ഐസക്കിന് രാജ്യസഭയിലേക്ക് ഒരുസീറ്റ് പാർട്ടി നൽകുമെന്നാണ് അഭ്യൂഹം. ഈ ഏപ്രിലിൽ മൂന്നു സീറ്റുകൾ ഒഴിയുകയാണ്. രണ്ട് സീറ്റിൽ ഇടതുപക്ഷത്തിന് ഉറപ്പായും ജയിച്ചുകയറാം. അതുകൊണ്ട് ഐസക്കിന് മൂന്നാം ഇന്നിങ്സിന് സമയമായി എന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അതിനായി പട്ടിണിയെ കൂട്ടുപിടിക്കുന്നുവെന്ന് മാത്രം.
Stories you may Like
- മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി ഇഫക്ട് തുടരുമ്പോൾ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍