റഷ്യൻ സേനയ്ക്ക് പുടിൻ യുദ്ധാനുമതി കൊടുത്തു; അതിർത്തി വളഞ്ഞ് അധിനിവേശത്തിനൊരുങ്ങി പട്ടാളം; എന്തെങ്കിലും ഉടൻ ചെയ്യൂ എന്ന് അമേരിക്കയോട് യാചിച്ച് ഉക്രെയിൻ; റഷ്യയ്ക്കൊപ്പം പടക്കിറങ്ങുമെന്ന് ബെലാറസ്; ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന യുദ്ധം കാത്ത് ലോകം
മറുനാടൻ ഡെസ്ക്
മോസ്കോ: കിഴക്കൻ യൂറോപ്പിൽ യുദ്ധകാഹളം മുഴങ്ങിയതായി അമേരിക്കൻ രഹസ്യാന്വേതണ ഏജൻസികൾ പറയുന്നു. ഉക്രെയിൻ ആക്രമണവുമായി മുന്നോട്ട് പോകാൻ റഷ്യൻ സൈന്യത്തിന് വ്ളാഡിമിർ പുടിൻ അനുമതി നൽകി എന്നാഃ് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്. ഉക്രെയിനെ വളഞ്ഞ്1,90,000 വരുന്ന റഷ്യൻ പട്ടാളം തയ്യാറെടുപ്പുകൾ തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. യുദ്ധ നിർദ്ദേശം ലഭിച്ച കാമൻഡർമാർ ഇപ്പോൾ കീവിനെ കീഴ്പ്പെടുത്താനുള്ള നിശ്ചിത പദ്ധതികൾ ആസൂത്രണം ചെയ്യുകയാണത്രെ.
റഷ്യൻ സൈന്യത്തിന്റെ ഏകദേശം 75 ശതമാനത്തോളം ഇപ്പോൾ ഉക്രെയിൻ അതിർത്തിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നമ്മൾ ഒരു അധിനിവേശത്തിന്റെ വക്കിലെത്തി നിൽക്കുന്നു എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരിക്കുന്നു. മിസൈൽ വർഷത്തിനു മുൻപായി റഷ്യ ഒരു സൈബർ കാക്രമണം നടത്തും എന്നാണ് കരുതുന്നത്. മിസൈലുകളും ബോംബുകളും വർഷിച്ച് ഉക്രെയിനെ ഏതാണ്ട് തകർത്തതിനു ശേഷമായിരിക്കും കരസേന പട്ടണങ്ങളൂം നഗരങ്ങളും ഓരോന്നായി പിടിച്ചെടുക്കാൻ പുറപ്പെടുക എന്നും സി ബി എസ് ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യം ഉക്രെയിനെ ആക്രമിച്ച് കീഴ്പ്പെടുത്താൻ പോന്നതാണെന്നാണ് യുദ്ധതന്ത്രജ്ഞരും പറയുന്നത്. ഇന്നലെ അവസാനിപ്പിക്കേണ്ടിയിരുന്ന, റഷ്യയും ബെലാറസും സംയുക്തമായി നടത്തി വരുന്ന സൈനികാഭ്യാസം വീണ്ടും തുടരാൻ തീരുമാനിച്ചതോടെയാണ് ഏതുസമയവും ഒരു അധിനിവേശം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പ് വന്നത്. ഏകദേശം 30,000 വരുന്ന റഷ്യൻ സൈന്യം ബെലാറസ്-ഉക്രെയിൻ അതിർത്തിയിലും ഉണ്ട്.
ഒരു യുദ്ധത്തിന്റെ സാധ്യത അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുമ്പോഴും ബോറിസ് ജോൺസൺ പറയുന്നത് ഈ ആഴ്ച്ച നയതന്ത്ര മേഖലയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഒന്നാണ്. റഷ്യയ്ക്കും ഉക്രെയിനും ഇടയിൽ ഒരു യുദ്ധം ഒഴിവാക്കുവാൻ ഇപ്പോഴും സാധ്യമാണെന്നു തന്നെയാണ് ബോറിസ് ജോൺസൺ പറയുന്നത്. എന്നാൽ, 1,90,000 വരുന്ന സൈനികരും 500 ഫൈറ്റർ ജെറ്റുകൾ ഉൾപ്പടെയുള്ള യുദ്ധസന്നാഹങ്ങളും അതിർത്തിയിൽ കേന്ദ്രീകരിക്കുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം തീർത്തും അസ്വാഭാവികമായ ഒന്നാണ്. ഇതുതന്നെയാണ് ഒരു യുദ്ധത്തിന്റെ സാദ്ധ്യത വിളിച്ചുപറയാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നതും.
സംഘർഷം മുറുകുന്നതിനിടയിൽ ഇന്നലെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനും തമ്മിൽ രണ്ടു മണിക്കൂറോളം ടെലിഫോൺ സംഭാഷണം നടത്തി. സമാധാനമാണ് വേണ്ടതെന്ന് മാക്രോൺ ഉറപ്പിച്ചു പറഞ്ഞപ്പോൾ, ഉക്രെയിൻ നടത്തുന്ന പ്രകോപനങ്ങളാണ് സംഘർഷം കനപ്പിക്കുന്നത് എന്നായിരുന്നു പുടിന്റെ പ്രതികരണം. അതിനിടെ കിഴക്കൻ ഉക്രെയ്നിൽ വിമതരുടെ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. അത് മുതലെടുത്ത് റഷ്യ ആക്രമണത്തിനു മുതിരുമുൻപേ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ഉക്രെയിൻ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
റഷ്യയുടെ പാറ്റേൺ ടാങ്കുകൾ ഉക്രെയിൻ അതിർത്തിയിലേക്ക് നീങ്ങുന്നതിനിടയിൽ, ഉക്രെയിനിലുള്ള അമേരിക്കൻ പൗരന്മാരോട് എത്രയും പെട്ടെന്ന് രക്ഷപ്പെടാൻ അമേരിക്ക നിർദ്ദേശിച്ചു. വിമതർ കിഴക്കൻ മേഖലയിൽ കലാപം കനപ്പിച്ചതോടെ അമേരിക്കൻ പൗരന്മാർക്ക് നേരെ ഏതു നിമിഷവും അവരുടെ ആക്രമണം ഉണ്ടാകാം എന്നതിനാലാണിത്. അതേസമയം, ഏതുനിമിഷവും കടന്നെത്താൻ ഇടയുള്ള റഷ്യൻ പട്ടാളത്തെ ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഉക്രെയിൻ ജനത. ഉക്രെയിനിൽ സ്ഥിരതാമസമാക്കിയ ഒരു ബ്രിട്ടീഷ് പ്രവാസി ഇന്നലെ ബി ബി സിയോട് പറഞ്ഞത്, അതിക്രമിച്ചു കയറുന്ന ചെകുത്താന്മാരെ തുരത്താൻ താനും അയൽക്കാരും സജ്ജരായിക്കഴിഞ്ഞു എന്നായിരുന്നു.
ഇതിനിടയിൽ റഷ്യൻ ബെലാറസ് അതിർത്തിയിൽ ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിവന്നിരുന്ന സൈനിക പ്രകടനം വീണ്ടും നീട്ടി. ഇന്നലെ അവസാനിക്കാനിരുന്ന പ്രകടനം നീട്ടിയകാര്യം ബെലാറസ്യൻ പ്രതിരോധ മന്ത്രിയാണ് അറിയിച്ചത്. റഷ്യയുടെയും ബെലാറസിന്റെയും അതിർത്തികൾക്കടുത്തു നടക്കുന്ന സംഭവവികാസങ്ങളും അതോടൊപ്പം ഉക്രെയിനിലെ ഡോൺബാസ്സ് മേഖലയിലെ സാഹചര്യവും കണക്കിലെടുത്താണ് സൈനിക അഭ്യാസങ്ങൾ തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ സംഘർഷം വീണ്ടും ശക്തിപ്രാപിച്ചിരിക്കുകയാണ് ഉക്രെയിൻ സൈന്യവും റഷ്യൻ പിന്തുണയുള്ള വിമതരും തമ്മിലുള്ള പോരാട്ടം തുടരുക തന്നെയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് റഷ്യ യുദ്ധത്തിനുള്ള തീരുമാനം എടുത്തുകഴിഞ്ഞിരിക്കുന്നു എന്നുതന്നെയാണെന്ന് ആന്റണി ബ്ലിൻകൻ സി എൻ എനിനോട് പറഞ്ഞു. എന്നാൽ, റഷ്യ ഇക്കാര്യം നിഷേധിക്കുകയാണ്. അതേസമയം, റഷ്യയ്ക്കെതിരെ ഉടനടി ഉപരോധം ഏർപ്പെടുത്തണം എന്ന ഉക്രെയിൻ ആവശ്യം അദ്ദേഹം നിരാകരിച്ചു.
ഉപരോധം ഏർപ്പെടുത്തും എന്ന് പറയുന്നത് റഷ്യയെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാനാണ്. ഒരിക്കൽ അത് ഏർപ്പെടുത്തിയാൽ പിന്നെ ആ ഒരു പ്രതിരോധം ഇല്ലാതെയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉക്രെയിൻ അതിർത്തിയിൽ യുദ്ധമുണ്ടാകുമ്പോൾ മോസ്കോയിലും ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് റഷ്യയിൽ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷിതരായി ഒഴിഞ്ഞുപോകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ മണ്ണിൽ ഒരു വ്യാജ ആക്രമണം സൃഷ്ടിച്ച് ഉക്രെയിൻ ആക്രമണത്തിന് ഒരു കാരണം കണ്ടെത്താൻ റഷ്യ ശ്രമിച്ചേക്കും എന്ന മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഏതായാലും, രണ്ട് ലോകമഹായുദ്ധങ്ങളുടെ ദുരിതം ഏറ്റവും അധികം അനുഭവിച്ച യൂറോപ്പിലെ പല രാജ്യങ്ങളും തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നയതന്ത്ര വഴികളിലൂടെ ഒരു യുദ്ധം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നയതന്ത്ര വഴികളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇപ്പോഴും സമയമുണ്ട് എന്ന് മാക്രോൺ- പുടിൻ ടെലിഫോൺ സംഭഷണത്തിനിടയിൽ പുടിൻ പറഞ്ഞതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈയൊരാഴ്ച്ച യൂറോപ്പിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരാഴ്ച്ചയായിരിക്കുമെന്നാണ് പിന്നീട് നടന്ന ടെലെഫോൺ സംഭാഷണത്തിനിടയിൽ ബോറിസ് ജോൺസനും ഇമ്മാനുവൽ മാക്രോണും അഭിപ്രായപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍