മൂന്നാർ സമരം തൊഴിലാളി യൂണിയനുകളുടെ അന്ത്യം കുറിക്കുമോ? പെമ്പിളൈ ഒരുമൈ യൂണിയൻ പ്രഖ്യാപനം ഞായറാഴ്ച്ച: അടിത്തറ പോകുന്നത് പേടിച്ച് മിനിമം കൂലി 500 ആക്കുന്ന ചർച്ചയ്ക്ക് പാരപണിത് ട്രേഡ് യൂണിയൻ നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: ഒരു യൂണിയന്റെയും പിൻബലമില്ലാതെ സമരം നയിച്ച് മൂന്നാറിലെ വനിതാ തോട്ടം തൊഴിലാളികൾ നേടിയെടുത്ത സമരം മൂന്നാറിലെ തൊഴിലാളി സംഘടനകളുടെ സമരം മേഖലയിലെ വ്യവസ്ഥാപിത തൊഴിലാളി സംഘടനകൾക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. കണ്ണൻദേവൻ പ്ലാന്റേഷനിലെ വലിയ തൊഴിലാളി സംഘടനയായ എഐടിയുസിക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. രണ്ടാമത്തെ സംഘടനയായ കോൺഗ്രസിന്റെ ഐഎൻടിയുസിയാണ് തിരിച്ചടിയേറ്റ മറ്റൊരു പ്രസ്ഥാനം. അതേസമരം ആദ്യമെത്തിയ നേതാക്കൾക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും വിഎസിന്റെ വരവോടെ സിഐടിയുവിന് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട. എന്നാൽ ഈപ്രസ്ഥാനങ്ങൾക്കൊക്കെ തിരിച്ചടിയായി സമരം നയിച്ച പെമ്പിള ഒരുമൈ യൂണിയനാകാൻ പോകുന്നു ഒരുങ്ങുകയാണ്. ഇതിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണിപ്പോൾ. യൂണിന്റെ പ്രഖ്യാപനം ഞായറാഴ്ച്ച ഉണ്ടാകുമെന്നാണ് മൂന്നാർ സമരത്തിന് നേതൃത്വം നൽകിയവർ അറിയിച്ചിരിക്കുന്നത്.
സ്ത്രീത്തൊഴിലാളികളുടെ നേതൃത്വത്തിൽ തൊഴിലാളി യൂണിയനുകൾക്ക് സമാനമായ സ്ത്രീകൂട്ടായ്മക്കാണ് അരങ്ങൊരുന്നത്. പെമ്പിളൈ ഒരുമൈ(വനിതാ ഐക്യം) എന്ന പേരിലാണ് സംഘടന രൂപവത്കരിക്കുന്നത്. ഇതിനുള്ള പ്രാഥമിക ഒരുക്കങ്ങൾ എല്ലാ എസ്റ്റേറ്റുകളിലും ഉടൻ ആരംഭിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ പെമ്പിള ഒരുമൈയിലെ അംഗങ്ങൾ ഒരുമിച്ചുള്ള മീറ്റിങ് ചേരും. തുടർന്നാകും ഞായറാഴ്ച്ച സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുക.
ഓരോ ഡിവിഷനിലുമുള്ള സ്ത്രീകൾ ചേർന്ന് തങ്ങളുടെ നേതാക്കന്മാരായി രണ്ടോ മൂന്നോ പേരെ ചുമതലപ്പെടുത്തും. ഇവർചേർന്ന് ഒരു എസ്റ്റേറ്റിൽനിന്നുള്ളവരെയും അവർ സംഘടനയുടെ തലപ്പത്തുള്ളവരെയും തിരഞ്ഞെടുക്കാനാണ് തീരുമാനം.
തൊഴിലാളി സ്ത്രീകളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും ഇനിമുതൽ തോട്ടംമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് മാനേജ്മെന്റിനും സർക്കാരിനുംമുന്നിൽ അവകാശങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതും പോരാടുന്നതും. തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനശൈലിയിൽനിന്ന് തികച്ചും വ്യത്യസ്ഥമായിരിക്കും സംഘടനയുടെ പ്രവർത്തനങ്ങൾ. സ്ത്രീകളുടെ കൂട്ടായ്മയിൽ തീരുമാനിച്ചെടുക്കുന്ന കാര്യങ്ങൾക്കായിരിക്കും പ്രാധാന്യംനൽകുക. സംഘടനയുടെ പ്രാരംഭ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽത്തന്നെ ഓരോ ഡിവിഷനിലും ആരംഭിക്കാനാണ് നീക്കം.
ചരിത്രസമരത്തിന് നേതൃത്വംനൽകിയ ലിസി സണ്ണി, സുന്ദവല്ലി, വനറാണി, സംഗീത, ഗോമതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപവത്കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. മിനിമം കൂലി 500 രൂപ ആക്കുന്നതിന് വേണ്ടി സർക്കാരുമായി നടത്തുന്ന ചർച്ചയ്ക്ക് മുമ്പ് സംഘടന രൂപീകരിക്കാനാണ് നീക്കം. 26ന് നടക്കുന്ന പി.എൽ.സി. മീറ്റിങ്ങിന് മുമ്പുതന്നെ സംഘടന നിലവിൽവരുമെന്ന് ഒരു തൊഴിലാളി സ്ത്രീ പറഞ്ഞു. പെമ്പിളൈ ഒരു മൈയിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകളോ പുരുഷസാന്നിധ്യമോ ഉണ്ടായിരിക്കില്ലെന്നും ഇവർ പറഞ്ഞു.
നല്ലതണ്ണി എസ്റ്റേറ്റിലെ ലിസി സണ്ണി, ദേവികുളം എസ്റ്റേറ്റിലെ ഗോമതി അഗസ്റ്റിൻ, ദേവികുളം ഫാക്ടറി ഡിവിഷനിലെ ഇന്ദ്രാണി മണികണ്ഠൻ ഈ മൂന്നു തൊഴിലാളി സ്ത്രീകളിലൂടെയാണ് മൂന്നാറിലെ സ്ത്രീവിപ്ലവം കത്തിപ്പടർന്നത്. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത സ്ത്രീകളുടെ പ്രതിനിധി സംഘത്തെ നയിച്ചതു ലിസിയാണ്. ലിസിയുടെ നേതൃത്വത്തിൽ തന്നെയാണ് സംഘടന രൂപീകരിക്കാൻ നീക്കം നടക്കുന്നതും.
നിലവിൽ വ്യത്യസ്ത തൊഴിലാളി സംഘടനകളിലെ അംഗങ്ങളാണിവർ. അതുകൊണ്ട് തന്നെ ഇവർ നിലവിലുള്ള സംഘടനയെ ഒഴിവാക്കി മുന്നോട്ട് പോയാൽ അത് വ്യവസ്ഥാപിത തൊഴിലാളി യൂണിയനുകൾക്ക് കനത്ത തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. ഫോണിൽ ആശയവിനിമയം നടത്തി വിവിധ എസ്റ്റേറ്റുകളിൽനിന്നു തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് ലിസിയും ഗോമതിയും ഇന്ദ്രാണിയുമായിരുന്നു. കൂലി കൂട്ടുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കണം. കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണം. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും ഇവർ പറയുന്നു.
അയ്യായിരത്തോളം പേരാണ് കണ്ണൻദേവൻ പ്ലാന്റേഷനിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷം പേരും മൂന്നാറിൽ സമരത്തിന് ഇറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പെമ്പിള ഒരുമൈ എന്ന പേരിൽ യൂണിയൻ നിലവിൽ വന്ന് തൊഴിലാളികൾക്കിടയിൽ ഹിതപരിശോധന നടത്തിയാൽ മറ്റ് രാഷ്ട്രീയപാർട്ടികളുടെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാകും. ഇതോടെ പിറക്കും മുമ്പ് തന്നെ പെമ്പിള ഒരുമൈക്ക് പാര പണിത് തൊഴിലാൡനേതാക്കളും രംഗത്തുണ്ട്. ഈമാസം 26ന് നടക്കുന്ന ചർച്ചയിൽ ത്യാഗോജ്ജ്വലമായ ഈ സമരം നയിച്ച യൂണിയൻ നേതാക്കളെ അടുപ്പിക്കില്ലെന്നാണ് വിവരം. തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെ വാക്കുകളിൽ തന്നെ ഈ നിലപാട് വ്യക്തമാണ്. അംഗീകൃത തൊഴിലാളി യൂണിയന്റെ നേതാക്കളെ മാത്രമേ ചർച്ചയിൽ പങ്കെടുപ്പിക്കൂ എന്നാണ് മന്ത്രിയുടെ നിലപാട്.
ഐഎൻടിയുസിയും എഐടിയുസിയും തൊഴിലാകളുടെ ആവശ്യം അംഗീകരിക്കരുതെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. കാരണം തൊഴിലാളി സംഘടകളാണ് പ്രതിക്കൂട്ടിലായത് എന്നതു തന്നെയാണ് ഇതിന് ഇതിന്റെ അടിസ്ഥാനം. തോട്ടം തൊഴിലാളി സമരങ്ങളെ മാദ്ധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞതിൽ നിന്നും മിനിമം കൂലി 500 ആക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കരുത് എന്ന ധ്വനി തന്നെയാണ് ഒളിച്ചിരിക്കുന്നത്. തൊഴിലാളി യൂണിയനുകൾ ഇല്ലാതെ തൊഴിലാളികൾക്ക് നിലനിൽപില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
അതേസമയം വിഎസിന്റെ വരവോടെയും മറ്റും നേട്ടം കൊയ്ത സിഐടിയു ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടിലാണ്. തൊഴിലാളികളുടെ ന്യായമായ ആവശ്യം അംഗീകരിക്കണമെന്ന് പറഞ്ഞ് വനിതാ തൊഴിലാളികളുടെ കൈയടി നേടാനാണ് സിഐടിയുവിന്റെ നിലപാട്. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തായാലും പെൺകൂട്ടായ്മ ശക്തിപ്രാപിച്ചാൽ തങ്ങൾക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍