Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കം; ആഷിഖിൽ നിന്നും കത്തി പിടിച്ചുവാങ്ങി കുത്തിയെന്ന് മുഹമ്മദ് ഫിറോസ്; മരണകാരണം നെഞ്ചിലേറ്റ നാല് കുത്തുകൾ; ശരീരത്തിൽ ഒട്ടേറെ ചതവുകൾ; ഒറ്റപ്പാലം കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കം; ആഷിഖിൽ നിന്നും കത്തി പിടിച്ചുവാങ്ങി കുത്തിയെന്ന് മുഹമ്മദ് ഫിറോസ്; മരണകാരണം നെഞ്ചിലേറ്റ നാല് കുത്തുകൾ; ശരീരത്തിൽ ഒട്ടേറെ ചതവുകൾ; ഒറ്റപ്പാലം കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒറ്റപ്പാലത്ത് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച ആഷിഖിന്റെ ശരീരത്തിലുണ്ടായിരുന്നത് അഞ്ച് മുറിവുകളെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തി. ആഷിഖിന്റെ മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ നാലു കുത്തുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലും കുത്തേറ്റിരുന്നു. ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹത്തിൽ അഞ്ച് മുറിവുകളുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തി. ഇയാളുടെ കഴുത്തിലും കുത്തേറ്റ പാടുകൾ ഉണ്ട്. ശരീരത്തിൽ പല ഭാഗത്തും ചതവുകളുള്ളതായും കണ്ടെത്തിയിരുന്നു. മോഷണ കേസിൽ അറസ്റ്റിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് എന്ന യുവാവിനെ പട്ടാമ്പി പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

പ്രതി മുഹമ്മദ് ഫിറോസിനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബർ 17 നാണ് അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ആഷിഖിനെ മുഹമ്മദ് ഫിറോസ് കൊലപ്പെടുത്തി കുഴിച്ച് മൂടിയത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നതും മൃതദേഹം പുറത്തെടുത്തതും.

ഏഴ് വർഷം മുൻപ് നടന്ന മോഷണക്കേസിൽ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് പിടികൂടിയതാണ് ആഷിഖിന്റെ കൊലപാതകം പുറത്തറിയാൻ കാരണമായത് . ബാല്യകാല സുഹൃത്തുക്കളായിരുന്നു ഫിറോസും ആഷിഖും. മൊബൈൽ കട കുത്തിത്തുറന്ന കേസിലെ പ്രതികളായിരുന്നു ഇരുവരും. തിങ്കളാഴ്‌ച്ചയാണ് ഫിറോസിനെ ഓങ്ങല്ലൂരിൽ വെച്ച് പൊലീസ് പിടികൂടിയത്.

കൂട്ടു പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് നൽകിയ മൊഴി. ഉച്ചയോടെ ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി മുളഞ്ഞൂർ തോടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തി.

ഒരു മണിക്കൂറിനുള്ളിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കുഴിച്ചെടുത്തു. ആഷിഖിന്റെ പിതാവ് ലക്കിടി കേലത്ത് വീട്ടിൽ ഇബ്രാഹിമിനെയും സഹോദരനെയും സ്ഥലത്തെത്തിച്ചു. മൃതദേഹത്തിൽ നിന്ന് ലഭിച്ച മോതിരവും കൈച്ചരടും ആഷിഖിന്റേതാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. ഡിസംബർ 17 ന് രാത്രി മിലിട്ടറി പറമ്പിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ആഷിഖ് ആക്രമിച്ചതോടെ കത്തി പിടിച്ചുവാങ്ങി ആദ്യം കഴുത്തിൽ കുത്തിയെന്നാണ് ഫിറോസിന്റെ മൊഴി. ആഷിഖ് കൊല്ലപ്പെട്ടതോടെ മൃതദേഹം സ്വന്തം പെട്ടിഓട്ടോയിൽ കയറ്റി രാത്രി ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു ഇതെല്ലാം ചെയ്തതെന്ന ഫിറോസിന്റെ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പട്ടാമ്പി കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ലഹരിക്കടത്ത് സംഘങ്ങൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP