ഗോതമ്പ് സംസ്കരണ ഫാക്ടറിക്ക് വായ്പയും അഡ്വാൻസും അനുവദിച്ചത് ബാങ്കിന്റെ പൊതുയോഗം; കഴിഞ്ഞ വർഷം വരെ ഫാക്ടറിക്ക് അനുവദിച്ചത് 29.54 കോടി; 3.65 കോടി നഷ്ടം വന്നത് കോവിഡ് സാഹചര്യത്തിൽ: മറുനാടൻ വാർത്തയ്ക്ക് വിശദീകരണവുമായി മൈലപ്ര സർവീസ് സഹകരണ ബാങ്ക്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കോവിഡ് സാഹചര്യത്തിൽ കരുതൽ ധനം മാറ്റി വയ്ക്കേണ്ടി വന്നതും സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കാരണം വായ്പാ തിരിച്ചടവ് മുങ്ങിയതും കൊണ്ടുള്ള നഷ്ടമാണ് ഓഡിറ്റ്് റിപ്പോർട്ടിൽ പറയുന്ന 3.65 കോടിയുടെ നഷ്ടത്തിന് കാരണമെന്ന് മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെ വിശദീകരണം. ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് മറുനാടൻ പ്രസിദ്ധീകരിച്ച തുടർ വാർത്തകൾക്കാണ് വിശദീകരണം നൽകിയിരിക്കുന്നത്. എന്നാൽ, വാർത്തകളിൽ മറുനാടൻ ഉന്നയിച്ച തട്ടിപ്പുകൾക്കൊന്നും വിശദീകരണത്തിൽ മറുപടിയില്ല.
വിശദീകരണ കുറിപ്പ് ഇങ്ങനെ:
മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ ചുമതലയിൽ എൻസിഡിസിയുടെ സാമ്പത്തിക സഹായത്തോടെ ഗോതമ്പ് സംസ്കരണ ഫാക്ടറി ആരംഭിച്ചത് 2003 ലാണ്. അന്ന് മുതൽ 2019-20 വരെ കൂടിയിട്ടുള്ള ബാങ്ക് വാർഷിക പൊതുയോഗങ്ങളിൽ ഓരോ വർഷവും ഫാക്ടറിക്ക് നൽകിയ വായ്പ/അഡ്വാൻസ് പ്രത്യേകം ചേർത്ത് പൊതുയോഗം ചർച്ച ചെയ്ത് അംഗീകാരം നൽകിയിട്ടുണ്ട്. 2020-21 വരെ ഫാക്ടറിക്ക് അനുവദിച്ച് നൽകിയ തുക 29,59,04760 രൂപയാണ്. വായ്പ/അഡ്വാൻസ് തുകയ്ക്ക് 2021 മാർച്ച് മാസം വരെ 14.20 കോടി രൂപ പലിശയിനത്തിൽ ബാങ്ക് ഈടാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഫാക്ടറിക്ക് വായ്പ/ അഡ്വാൻസ് വർധിപ്പിച്ച് നൽകിയിട്ടില്ല. ഇത് തെറ്റായി 40 കോടിയെന്നും 60 കോടിയെന്നും പറയുന്നത് വസ്തുതാ വിരുദ്ധമാണ്. ഫാക്ടറിക്ക് വായ്പ/അഡ്വാൻസ് നൽകിയ തുക ഒരു ദിവസം കൊണ്ടോ, മാസം കൊണ്ടോ നൽകിയിട്ടുള്ളതല്ല. കാലകാലങ്ങളിലുള്ള ഭരണ സമിതി അംഗങ്ങൾ നൽകിയ തുകകൾ അതാത് വാർഷിക പൊതുയോത്തി അംഗങ്ങൾ ചർച്ച ചെയ്ത് അംഗീകരിച്ചിട്ടുമുള്ളതാണ്.
ബാങ്കിന്റെ വാർഷിക പൊതുയോഗ റിപ്പോർട്ട് പരിശോധിച്ചാൽ ആയത് ബോധ്യമാകും. പൊതുയോഗ കാര്യപരിപാടിയിൽ പ്രത്യേക അജണ്ട ഉൾപ്പെടുത്തി ഗോതമ്പ് സംസ്കരണ ഫാക്ടറി പ്രവർത്തന അവലോകനം നടത്തി ലഭിക്കാനുള്ള തുക സംബന്ധിച്ച് ബാങ്കിന്റെ ബാക്കി പത്രത്തിൽ പ്രത്യേകം തുക ഉൾപ്പെടുത്തിയാണ് ഫാക്ടറി ആരംഭിച്ച കാലം മുതൽ കണക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. 2018 ലെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടയാളാണ് ബാങ്കിനെതിരേ വ്യാജ പ്രചാരണം നടത്തുന്നത്.
കോവിഡ് മഹാമാരി മൂലം വായ്പക്കാരായ അംഗങ്ങൾക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം സഹകരണ ബാങ്കുകൾ നൽകിയിട്ടുള്ള വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം അനുവദിച്ചിരിക്കുന്ന കാലയളവിൽ വായ്പ തിരിച്ചടവ് മുടക്കം വന്നതു മൂലം 2019-20 വർഷം 4.42 കോടി കരുതൽ വയ്ക്കേണ്ടി വന്നതിനാൽ മാത്രമാണ് 3.65 കോടി തൻവർഷം നഷ്ടം ഉണ്ടായിട്ടുള്ളത്. അല്ലാതെയുള്ള സാമ്പത്തിക നഷ്ടമല്ല ഇത്. ബാങ്കിനും ജീവനക്കാർക്കുമെതിരേ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.
ലേഖകന്റെ വിശദീകരണം:
കോവിഡ് കാരണം വായ്പാ തിരിച്ചടവ് മുടങ്ങിയതു കൊണ്ടാണ് തൻ വർഷം 3.65 കോടിയാണ് നഷ്ടം വന്നിരിക്കുന്നതെന്ന വിശദീകരണം തെറ്റാണ്. ഓഡിറ്റ് റിപ്പോർട്ട് കോവിഡ് കാലത്തിന് മുൻപുള്ളതാണ്. മറുനാടൻ ചൂണ്ടിക്കാട്ടിയ വസ്തുതകൾക്കൊന്നും വിശദീകരണത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ബാങ്കിനോട് ചേർന്ന് ഗോതമ്പ് ഫാക്ടറി ആരംഭിച്ചത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയിട്ടാണ്. അതിന്റെ ഓരോ വർഷത്തെയും വരവ് ചെലവ് കണക്ക് സംബന്ധിച്ച് ഒന്നും പറയുന്നില്ല. സഹകരണ വകുപ്പിലെ ഓഡിറ്റർമാരെ ഫാക്ടറിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല എന്ന ആരോപണത്തിന് മറുപടിയില്ല.
ബാങ്കിന് നൽകിയ 10 കോടി രൂപയുടെ പലിശ ഒഴിവാക്കാൻ ഡയറക്ടർ ബോർഡ് കൂടാതെ വ്യാജരേഖ ചമച്ചത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഗോതമ്പ് ഫാക്ടറിയിലേക്ക് വാഹനം വാങ്ങിയതിൽ നടന്ന ക്രമക്കേടിന് ആരു മറുപടി നൽകും? ഏറെ നാളായി ഗോതമ്പ് ഫാക്ടറി പ്രവർത്തിക്കുന്നില്ല. അതിനുള്ള കാരണവും വിശദമാക്കിയിട്ടില്ല. പണം പലിശയ്ക്ക് എടുക്കുന്നതിന് വേണ്ടി ബ്ലേഡ് കമ്പനിയെയും കേരളാ ബാങ്കിനെയും സിപിഎം ജില്ലാ നേതൃത്വത്തെയും സമീപിച്ച സംഭവത്തെ കുറിച്ച് വിശദീകരണത്തിൽ മറുപടി ഉണ്ടായിട്ടില്ല.
ബാങ്കിൽ നിന്ന് ഫാക്ടറിയിലേക്ക് കോടിക്കണക്കിന് രൂപ വായ്പയുടെ രൂപത്തിൽ വകമാറ്റി. വല്ലപ്പോഴും മാത്രം പലിശ തിരിച്ചടച്ചു. ഇങ്ങനെ തിരിച്ചടയ്ക്കുന്ന തുക പിന്നാലെ വായ്പയായി വീണ്ടും ഫാക്ടറിക്ക് നൽകുകയാണ് ചെയ്തിരുന്നത്. 2019-20 ലെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ഇങ്ങനെ:
ഫാക്ടറി അക്കൗണ്ടിൽ എല്ലാ മാസത്തിന്റെയും അവസാന തീയതിയിൽ ഭാഗികമായി പലിശ വരവ് വച്ചിട്ടള്ളതും ഓഡിറ്റ് വർഷാവസാനം 2,13,48,845 രൂപ പലിശ ഇനത്തിൽ ഈടാക്കാൻ ബാക്കി നിൽപ്പുള്ളതാണ്. മേലിൽ പലിശ ആദ്യം വരവ് വച്ചതിന് ശേഷം മാത്രം അഡ്വാൻസിൽ വരവ് വയ്ക്കേണ്ടതാണ്.
ഓഡിറ്റ് റിപ്പോർട്ടിലെ താഴെപ്പറയുന്ന പരാമർശത്തിനുള്ള മറുപടിയും കാണുന്നില്ല. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഗോതമ്പ് സംസ്കരണ ഫാക്ടറിക്ക് തൻ വർഷം 10.79 കോടി അഡ്വാൻസ് നൽകിയിട്ടുള്ളതും ടി ഇനത്തിൽ മൊത്തം 29 കോടിയിലധികം രൂപ ലഭിക്കാനുള്ളതുമായി കാണുന്നു. വർഷം തോറും ഫാക്ടറിക്ക് അഡ്വാൻസ് ഇനത്തിൽ നൽകുന്ന തുകകൾക്ക് ആനുപാതികമായ തിരിച്ചടവ് ഉള്ളതായി കാണുന്നില്ല. ആയത് ഗൗരവമായി കണ്ട് ഫാക്ടറിയിൽ നിന്നും ലഭിക്കാനുള്ള തുക ഈടാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. ഫാക്ടറിക്ക് വർഷം തോറും അഡ്വാൻസ് കൂട്ടി നൽകുകയും ഫാക്ടറിക്ക് വേണ്ടി സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ള എൻസിഡിസി(നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ) ലോൺ, ഷെയർ എന്നിവയ്ക്ക് കാര്യമായ തിരിച്ചടവ് ഉള്ളതായും കാണുന്നില്ല. ഈ ഇനങ്ങളിൽ കാര്യമായ തിരിച്ചടവ് നടത്തി ഫാക്ടറിയുടെ പ്രവർത്തനം ലാഭകരമാക്കാനും ഓഡിറ്റ് നിർദ്ദേശിക്കുന്നു. ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതു ബാങ്കിനുണ്ടായ സാമ്പത്തിക നഷ്ടം സംബന്ധിച്ചും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ബാങ്ക് നഷ്ടത്തിലെന്ന വാർത്ത ചോർന്നതിൽ സിപിഎമ്മിന് അതൃപ്തി
തങ്ങൾ രഹസ്യമാക്കി വച്ചിരുന്ന മൈലപ്ര സഹകരണ ബാങ്കിലെ ക്രമക്കേട് പുറത്തു വന്നതിൽ സിപിഎമ്മിൽ അതൃപ്തി. കഴിഞ്ഞ ദിവസം ചേർന്ന പത്തനംതിട്ട ഏരിയാ കമ്മറ്റി യോഗവും പിന്നാലെ ജില്ലാ കമ്മറ്റിയും ഈ വിഷയം ചർച്ച ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ രഹസ്യമായി കൈകാര്യം ചെയ്ത വിഷയം ചോരാനിടയായ സാഹചര്യമാണ് ചർച്ചയായത്. ജില്ലയിൽ സിപിഎം ഭരിക്കുന്നതും ഭരണം പിടിച്ചെടുത്തതുമായ മുഴുവൻ ബാങ്കുകളിലും അഴിമതിയും ക്രമക്കേടും നടമാടുകയാണ്. നഷ്ടത്തിൽ ഇല്ലാത്ത ഒരു സഹകരണ ബാങ്ക് പോലുമില്ലെന്നതാണ് വാസ്തവം. പാർട്ടി നേതരക്കൾ തന്നെയാണ് തട്ടിപ്പിന് പിന്നിലുള്ളത്. ഓരോ ബാങ്കും പൊട്ടി നിൽക്കുമ്പോൾ സഹകരണ വകുപ്പിലെ ജെആറിന്റെ പിന്തുണയിൽ വിഷയം ഒതുക്കി തീർത്തു വരികയാണ്. അങ്ങനെ ഒതുക്കി വച്ച കാര്യങ്ങളാണ് മറുനാടൻ വാർത്തയാക്കിയത്. വിവരം ചോർത്തിയ ആളെ കണ്ടു പിടിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍