കാലത്തെ അതിജീവിച്ച ഐ ആം എ ഡിസ്കോ ഡാൻസർ; കിഷോർ കുമാറിനെ പോലും വിസ്മയിപ്പിച്ച ചൽതെ ചൽതെ;തലുമുറകളെ കയ്യില്ലെടുത്തത് ഡിസ്കോ സംഗീതത്തെ ജനപ്രിയമാക്കി; സംഗീതം കൊണ്ടും ആലാപനം കൊണ്ടും വിസ്മയിപ്പിച്ച 'ഡിസ്കോ കിങ്ങ്' ബപ്പി ലാഹിരി വിടവാങ്ങുമ്പോൾ
ന്യൂസ് ഡെസ്ക്
മുംബൈ: ഐ ആം എ ഡിസ്കോ ഡാൻസർ.. ഈ പാട്ട് ഒരിക്കലെങ്കിലും പാടാത്ത സംഗീതപ്രേമികൾ ഉണ്ടാവില്ല.. അത്രകണ്ട് ആസ്വാദക മനസിനെ കീഴടിക്കിയിട്ടുണ്ട് ഈ ഗാനം.. ഈ ഒരൊറ്റ ഗാനം മതി ബപ്പിലാഹിരി എന്ന സംഗീത പ്രതിഭയെ കാലങ്ങളോളം ഓർത്തുവെക്കുവാനും. ബപ്പി ലാഹിരി വിടപറയുമ്പോൾ ഇന്ത്യൻ സംഗീത ശാഖയ്ക്ക് ആസ്വാദനത്തിന്റെ പുത്തൻ രീതി സമ്മാനിച്ച പ്രതിഭയാണ് ഓർമ്മയിലേക്ക് മറയുന്നത്.ഇന്ന് രാവിലെ മൂംബൈയിലെ സ്വകാര്യാശുപത്രിയിലാണ് ബപ്പി ലാഹിരിയുടെ അന്ത്യം.69 മത്തെ വയസ്സിലാണ് ബപ്പി ദ ഓർമ്മയാകുന്നത്.2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമായി. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടർന്നുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ക്രിട്ടികെയർ ആശുപത്രി ഡയറക്ടർ ദീപക് നംജോഷി പറഞ്ഞു.
സൽമാൻ ഖാൻ അവതാരകനായ ബോളിവുഡ് ഷോ ബിഗ് ബോസ് 15-ൽ ആയിരുന്നു ബപ്പി ലാഹിരി അവസാനായി സ്ക്രീനിലെത്തിയത്. കൊച്ചുമകനായ സ്വാസ്തികിന്റെ ബച്ചാ പാർട്ടി എന്ന ഗാനത്തിന്റെ പ്രൊമോഷൻ പരിപാടുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അന്ന് ബിഗ് ബോസ് ഷോയിലെത്തിയത്.2014ൽ പശ്ചിമ ബംഗാളിലെ ശ്രീറാംപൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം രോഗമുക്തി നേടി.
ഡിസ്കോ സംഗീതത്തെ ജനപ്രിയമാക്കിയാണ് ബപ്പി ദ ഇന്ത്യൻ സംഗീത ലോകത്ത് തന്റെതായ ഒരിടം കണ്ടെത്തുന്നത്.കാലഘട്ടങ്ങളെ അതിജീവിച്ച ഐ ആം എ ഡിസ്കോ ഡാൻസർ, കിഷോർ കുമാറിനെപ്പോലും വിസ്മയിപ്പിച്ച അനശ്വര പ്രണയഗാനം ചൽത്തെ.. ചൽത്തെ.., ശരാബി തുടങ്ങി എഴുപതുകളെയും എൺപതുകളെയും ത്രസിപ്പിച്ച നിരവധി ഹിറ്റുകൾ ബപ്പി ലാഹിരിയുടെ സംഗീതത്തിൽ പിറവിയെടുത്തു.ഗുഡ്ബോയ്സ് എന്നൊരു മലയാള ചിത്രത്തിനും അദ്ദേഹം സംഗീതം നൽകിയിരുന്നു.അറിയപ്പെടുന്നത് ഫാസ്റ്റ് നമ്പറുകളുടെ പേരിലാണെങ്കിലും നാടൻ പാട്ടുകളും മെലഡികളും ഗസലുകളും ബപ്പിക്കു വഴങ്ങുമായിരുന്നു.
ഗായിക ലതാ മങ്കേഷ്കറിന്റെ വിയോഗത്തിന്റെ വേദന തീരും മുൻപേയാണ് 'ഡിസ്കോ കിങ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബപ്പിയുടെ വിയോഗം. അടുത്ത ഹൃദയബന്ധം പുലർത്തിയ ഇരുവരും വിടവാങ്ങിയതും അടുത്തടുത്ത ദിവസങ്ങളിൽ എന്നത് യാദൃശ്ചികം മാത്രം. ബപ്പി ലഹിരിക്ക് എപ്പോഴും ആശ്രയമായി ഉണ്ടായിരുന്നത് ലതാ മങ്കേഷകർ ആണ്. കരിയറിന്റെ തുടക്കകാലത്തു തന്നെ ബപ്പിയുടെ സംഗീതത്തിൽ മനസ്സുടക്കിയ ലത, യുവത്വത്തെ ത്രസിപ്പിക്കുന്ന സംഗീതജ്ഞനായി അദ്ദേഹം വളരുമെന്ന് ആശംസിച്ചിരുന്നു. കാലം ചലിച്ചപ്പോൾ ലതയുടെ വാക്കുകൾ സത്യമായി. യുവത്വത്തെ മാത്രമല്ല, ഇന്ത്യയെ ഒന്നാകെ താളം പിടിപ്പിക്കാൻ ബപ്പിക്കു കഴിഞ്ഞു.
1972ൽ പുറത്തിറങ്ങിയ 'ദാദു' എന്ന ബംഗാളി ചിത്രത്തിലാണ് അദ്ദേഹത്തിന് സംഗീത ലോകത്തേക്ക് എത്തുന്നത്. തുടർന്ന് 1973ൽ 'നൻഹ ശിക്കാരി' എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചു. താഹിർ ഹുസൈന്റെ ഹിന്ദി ചിത്രമായ 'സഖ്മി' ആണ് അദ്ദേഹത്തെ ബോളിവുഡിൽ പ്രശസ്തനാക്കുന്നത്. ഇതിനു ശേഷം സംഗീത സംവിധായകൻ, പിന്നണി ഗായകൻ എന്നീ നിലകളിൽ ബോളിവുഡ് ചലച്ചിത്ര മേഖലയിൽ ഒരു പുതിയ യുഗം കൊണ്ടുവന്നു.
ജന്മദിനം നവംബർ 27 നായിരുന്നുവെങ്കിലും ബപ്പിലാഹിരി തന്റെ പിറന്നാൾ ആഘോഷിച്ചിരുന്നത് ജുലൈ 18 നാണ്.ഈ അപൂർവ്വതയ്ക്ക് പിന്നിലും ഒരു കഥയുണ്ട്.തന്റെ രണ്ടാം ജന്മമെന്ന് ബപ്പി ലാഹിരി വിശേഷിപ്പിക്കുന്ന ജുലൈ 18 നാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചൽത്തെ... ചൽത്തെ... കിഷോർ കുമാർ പാടി റെക്കോർഡ് ചെയ്യുന്നത്.താരതമ്യേന പുതുമുഖമായ സംഗീത സംവിധായകന് കീഴിൽ ഭഭചൽത്തേ ചൽത്തേ'' (1976) എന്ന പടത്തിനു വേണ്ടി ഒരു പ്രണയ ഗാനം പാടി റെക്കോർഡ് ചെയ്തു പുറത്തിറങ്ങിയതായിരുന്നു കിഷോർ കുമാർ. തിരിച്ചുപോകും വഴി, യുവ സംഗീത സംവിധായകന്റെ പുറത്തുതട്ടി കിഷോർ പറഞ്ഞു:
'അതിഗംഭീരമായിരിക്കുന്നു പാട്ട്. ഇനി അധികം കാത്തിരിക്കേണ്ടിവരില്ല നിന്റെ ഭാഗ്യം തെളിയാൻ ..'' സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയെന്ന് ബപ്പി പറഞ്ഞിട്ടുണ്ട്.അതുവരെ വെറും അലോകേഷ് ലാഹിരി ആയിരുന്നു ഞാൻ. ബംഗാളിയിലെ പഴയ പാട്ടുകാരായ അപരേഷ് ലാഹിരിയുടെയും ബൻസാരിയുടെയും മകൻ. ആ ഒരൊറ്റ പാട്ട് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്നത്തെ ബപ്പി ലാഹിരിയിലേക്കുള്ള എന്റെ യാത്ര ആരംഭിച്ചത് ആ പാട്ടിൽ നിന്നാണെന്നും ്അദ്ദേഹം ഓർത്തെടുക്കുമായിരുന്നു''
ഗായകനെന്ന നിലയിലും സിനിമയിൽ ശ്രദ്ധേയനായ ബപ്പി ലഹിരി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ബാപ്പി ലാഹിരി ചെയ്ത തമിഴ് ചിത്രങ്ങളിൽ പ്രധാനം 'അപൂർവ സഹോദരികളാ'ണ്. ഗുജറാത്തിയിൽ പ്രദർശനത്തിനെത്തിയ സിനിമയായ 'ജനം ജനം ന സാതി'നു വേണ്ടിയും ബപ്പി ലാഹിരി സംഗീത സംവിധാനം നിർവഹിച്ചു.
ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം അലോകേഷ് ലാഹിരി എന്നാണ്.ബംഗാളിയിലെ പഴയ പാട്ടുകാരായ അപരേഷ് ലാഹിരിയുടെയും ബൻസാരിയുടെയും മകനായ ബപ്പി മൂന്നാം വയസ്സിൽ തബല വായിച്ചാണ്
സംഗീതലോകത്തേയ്ക്കെത്തിയത്.മാതാപിതാക്കൾ തന്നെയായിരുന്നു ആദ്യ ഗുരുക്കന്മാർ. തുടർന്ന് സംഗീതം തന്നെയായിരുന്നു ബപ്പിയുടെ ജീവിതം.അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. 1985ലെ ഫിലിം ഫെയറിൽ 'ശരാബി' എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായാകാൻ ,ഡെർട്ടി പിക്ചർ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ 'ഉ ലാ ലാ' എന്ന ഗാനം 2012 ൽ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 63-ാമത് ഫിലിംഫെയർ അവാർഡുകളിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടി.
2006-ൽ ടാക്സി നമ്പർ 9211 എന്ന ചിത്രത്തിനായി വിശാൽ ശേഖറിന് വേണ്ടി പാടിയ 'ബോംബൈ നഗരിയ' എന്ന ഗാനത്തിനും സംഗീത സംവിധാനം ചെയ്തു. തുടർന്ന്, മണിരത്നം ചിത്രമായ 'ഗുരു' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിനായി ശബ്ദം നൽകി. അതും സൂപ്പർഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. മുഹമ്മദ് റാഫിക്കും കിഷോർ കുമാറിനുമൊപ്പം ബപ്പി പ്രവർത്തിച്ചു. ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ തുടങ്ങിയ പ്രശസ്ത ഗായകർക്കൊപ്പവും അദ്ദേഹം പാടിയിട്ടുണ്ട്. 'ബപ്പി മാജിക് - ദി അസ്ലി ബാപ് മിക്സ്' എന്ന ആൽബം 2004ൽ പുറത്തിറങ്ങിയിരുന്നു. 2016-ന്റെ അവസാനത്തിൽ, ഡിസ്നിയുടെ 3ഡി കമ്പ്യൂട്ടർ ആനിമേറ്റഡ് ചിത്രമായ മോവാനയുടെ ഹിന്ദി-ഡബ്ബ് ചെയ്ത പതിപ്പിൽ ബപ്പി ടമാറ്റോവ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരുന്നു. 'ഷൈനി' യുടെ ഹിന്ദി പതിപ്പായ 'ഷോന'യിൽ അദ്ദേഹം സംഗീതം ചെയ്യുകയും പാടുകയും ചെയ്തു.
ആസ്വാദകരെ ഒന്നാകെ താളം പിടിപ്പിച്ച് പാതിയിൽ മുറിഞ്ഞ ഈണമായി ബപ്പി ലഹിരി മടങ്ങുമ്പോൾ മുഴങ്ങുന്നത് അദ്ദേഹത്തിന്റെ തന്നെ ഗാനമാണ്... കഭി അൽവിദ നാ കെഹന... കഭി അൽവിദ നാ കെഹന...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍