ഒളിക്യാമറ കെണിയിൽ ആലപ്പുഴ രാമപുരം സ്വദേശിയായ വിദ്യാർത്ഥി കുടുങ്ങി; വീഡിയോ കോളുകൾ വഴി നഗ്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചിത്രങ്ങൾ അയക്കുകയും ചെയ്തതും വിനയായി; പിടിയിലായത് 14 വയസുകാരിയെ ഹോട്ടലിൽ എത്തിക്കാൻ ശ്രമിച്ച യുവാവ്; ഒറ്റു വന്നത് കെയർ ഹോമിൽ നിന്നെന്നു സൂചന; സഞ്ജയ് പിള്ള ബ്രിട്ടണിൽ കുടുങ്ങിയ കഥ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ബ്രിട്ടനിലെ രഹസ്യ പൊലീസ് ഒരുക്കിയ കെണിയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ മലയാളി യുവാവ് കുടുങ്ങി. 14 വയസുള്ള കൗമാരക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെന്ന കേസിലാണ് ഹേമേൽ ഹെംസ്റ്റഡ് പൊലീസ് സഞ്ജയ് സി പിള്ളയെന്ന മലയാളിയെ അറസ്റ്റ് ചെയ്തത്. കെയർ ഹോമിൽ ജോലി ചെയ്യവേയുണ്ടായ സംഭവത്തിന്റെ പേരിൽ സഹപ്രവർത്തകർ ഇയാളെ ഒറ്റിയതാണെന്നും സൂചനയുണ്ട്.
മലയാളി നടത്തുന്ന ഏജൻസി വഴി ഇയാൾ ജോലിക്കെത്തിയ കെയർ ഹോമുകളിൽ മറ്റു മലയാളി വിദ്യാർത്ഥികളും ജോലി ചെയ്യുന്നതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. യുകെയിൽ എങ്ങനെ പെരുമാറണം, സംസാരിക്കണം, ജീവിതം തുടങ്ങണം എന്നൊന്നും അറിയാതെ എത്തുന്ന മലയാളി വിദ്യാർത്ഥികൾ കേരളത്തിലേത് പോലെ പെരുമാറാൻ തുടങ്ങുന്നു എന്നതിന്റെ അനവധി ഉദാഹരണങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.
യുകെയിൽ പഠിക്കാൻ എത്തി പൊലീസ് പിടിയിലായ ഹതഭാഗ്യനായ ഒരു യുവാവിന്റെ ജീവിതമാണ് കഴിഞ്ഞ ദിവസങ്ങളിൽ യുകെ മലയാളി സമൂഹം ചർച്ച ചെയ്യുന്നത്. ആലപ്പുഴ രാമപുരം സ്വദേശിയായ സഞ്ജയ് പിള്ള എന്ന യുവാവ് കുടുങ്ങിയതാണെന്നും കുടുക്കിയതാണെന്നും രണ്ടു തരത്തിലാണ് പ്രചാരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നടത്തിയ ശ്രമത്തിനാണ് സ്പെഷ്യൽ പൊലീസ് ടീം ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഒടുവിൽ നടന്ന സംഭവം ഹേമേൽ മലയാളികൾ അറിഞ്ഞിരുന്നെങ്കിലും ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ഇയാളെ ചോദ്യം ചെയ്യുന്ന ഒരു മണിക്കൂർ വീഡിയോ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയതോടെയാണ് നാടെങ്ങും ചർച്ച ആയത്.
ജാഗ്രതയോടെ പൊതു സമൂഹം, കുടുങ്ങാൻ നിസാര കാരണം ധാരാളം
ഇന്ത്യയിൽ നിന്നെത്തുന്ന വിദ്യാർത്ഥികളോട് പൊതുവെ അസഹിഷ്ണുത നിറഞ്ഞ ഭാഷയിലാണ് സോഷൽ മീഡിയയിൽ ബ്രിട്ടീഷ് വംശജർ കമന്റ് ചെയ്യുന്നത്. ഇവർ വരുന്നത് പഠിക്കാനോ അതോ ലൈംഗിക ദാരിദ്ര്യം മാറ്റാനോ എന്ന ചോദ്യമാണ് ഇപ്പോൾ യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ഉയരുന്നത്.
ഇത്തരം സംഭവങ്ങൾ തീർച്ചയായും യുകെയിൽ എത്തികൊണ്ടിരിക്കുന്ന അനേകായിരം മലയാളി വിദ്യാർത്ഥികളെ കുറിച്ച് മോശമായ ചിന്താഗതി പ്രാദേശിക സമൂഹത്തിൽ വളരാനും കാരണമാകും എന്നുറപ്പാണ്. ഇത്തരം കാര്യങ്ങൾ വിദ്യാർത്ഥികളെ പറഞ്ഞു മനസിലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ നിങ്ങളാരാ ഇതൊക്കെ പറയാൻ എന്ന നിഷേധാത്മക മറുപടിയാണ് ചെറുപ്പക്കാരിൽ നിന്നും എത്തുന്നത് എന്നും ആക്ഷേപം ശക്തമാണ്.
സഞ്ജു ജോലി ചെയ്ത കെയർ ഹോമിൽ അനേകം മലയാളി വിദ്യാർത്ഥികൾ മലയാളി നടത്തുന്ന കെയർ ഏജൻസി വഴി ജോലിക്കെത്തുന്നു എന്നതാണ് വിവരം. ഈ കെയർ ഹോമിൽ ജോലി ചെയ്യുന്ന പ്രാദേശിക വാസികൾ സഞ്ജുവിനെ ഒറ്റിയതാണെന്നും അതല്ല സ്വയം ഒരുക്കിയ കെണിയിൽ സഞ്ജു അകപ്പെടുക ആയിരുന്നു എന്നും പറയപ്പെടുന്നു. ഈ യുവാവ് ലൂട്ടനിൽ നിന്നും ഹേമലിൽ എത്തിയാണ് പെൺകുട്ടിയെ വശീകരിക്കാൻ ശ്രമിച്ചതെന്നും ട്വിറ്ററിൽ അനേകമാളുകൾ പ്രചാരം നടത്തുന്നുണ്ട്. പത്രപ്രവർത്തകനായ ഡേവിഡ് ആർതട്ടെർ അടക്കമുള്ളവർ ഇയാൾക്കെതിരെ ശക്തമായ പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ എത്തിയതോടെ അനേകമാളുകളാണ് ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.
സഞ്ജു ചാറ്റ് ചെയ്തത് യഥാർത്ഥ പെൺകുട്ടികളോടാണെന്നു കരുതിയെങ്കിലും 14 വയസുകാരെന്നു വെളിപ്പെടുത്തി യുവാവിനോട് ലൈംഗിക ചുവയിൽ സംസാരിച്ചത് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തകരാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അക്രമം അവസാനിപ്പിക്കാൻ രംഗത്തുള്ള ഇത്തരം സംഘടനകൾ പ്രായപൂർത്തിയായിട്ടില്ല എന്ന് വെളിപ്പെടുത്തി തന്നെയാണ് സംസാരിച്ചു തുടങ്ങുന്നതും. മുൻപ് ഹേമലിൽ താമസിച്ചിരുന്ന യുവാവ് അടുത്ത കാലത്തായി ലൂട്ടനിലേക്കു താമസം മാറ്റിയിരുന്നു. സാധാരണ കുടുംബത്തിൽ നിന്നും ഒട്ടേറെ കടബാധ്യതകളുമായി യുകെയിൽ എത്തിയ യുവാവിന്റെ അവസ്ഥ കാലക്കേട് എന്ന് വിശേഷിപ്പിക്കാനേ കഴിയൂ എന്നാണ് ഇയാളെ അടുത്തറിയുന്നവർ വെളിപ്പെടുത്തുന്നത്.
ഒട്ടേറെ തവണ വീഡിയോ കോളുകൾ വഴി നഗ്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചിത്രങ്ങൾ അയക്കുകയും ചെയ്ത സഞ്ജയ് താൻ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങുകയാണെന്നു ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ഇയാൾ നൽകിയ ചിത്രങ്ങളും വിഡിയോയും എല്ലാം ഇയാൾക്കെതിരെയുള്ള തെളിവുകളായി മാറുക ആയിരുന്നു. മാത്രമല്ല, തന്നെ കുടുക്കാൻ ഉള്ളവർക്കായി കൂടിക്കാഴ്ചക്ക് സമയവും സ്ഥലവും നിശ്ചയിച്ചതും സഞ്ജയ് തന്നെയാണ്. ഒരർത്ഥത്തിൽ സ്വയം കെണിയിലേക്ക് ഇയാൾ നടന്നടുക്കുക ആയിരുന്നു എന്ന് വ്യക്തം.
തന്റെ നിരവധി കൂട്ടുകാർ ഇതേ പ്രവർത്തി ചെയ്തിരുന്നതുകൊണ്ടാണ് താനും ശ്രമിച്ചതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകിയതോടെ കൂടുതൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാകാൻ സാധ്യതയേറി. ഹേമേൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഇയാളുടെ കൂട്ടുകാർ വരും ദിനങ്ങളിൽ രഹസ്യ നിരീക്ഷണത്തിലാകാൻ സാധ്യതയേറെയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ പൊതു മനോനില ഇപ്രകാരമായിരിക്കും എന്ന സൂചനയും ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ പൊലീസിനോട് വ്യക്തമാക്കി കഴിഞ്ഞു.
നിരപരാധിയാണെങ്കിൽ പോലും നാട് കടത്തപ്പെടാം
മുൻകാലങ്ങളിൽ കേസും വിചാരണയും ജയിൽവാസവും ഒക്കെ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത്തരം കേസുകളിൽ പത്തു വർഷത്തെ വിലക്കുമായി നേരെ കേരളത്തിലേക്ക് ഏറ്റവും അടുത്ത് ലഭ്യമായ വിമാനത്തിൽ കയറ്റി അയക്കുന്ന രീതിയാണ് പൊലീസ് സ്വീകരിക്കുന്നത് എന്നും വ്യക്തമാകുന്നുണ്ട്. ഇക്കാരണത്താൽ നിരപരാധി ആണെങ്കിൽ പോലും അത് തെളിയിക്കപ്പെടാൻ ഉള്ള സാവകാശം പോലും ലഭിക്കുന്നില്ല.
മുൻപ് ഒരു വ്യാജ പരാതിയിൽ ലണ്ടനിൽ മലയാളി വിദ്യാർത്ഥി കുടുങ്ങിയപ്പോൾ സൗജന്യ നിയമ സഹായവുമായി ബ്രിട്ടീഷ് ആക്ടിവിസ്റ്റ് രംഗത്ത് വന്നതോടെ മലയാളി വിദ്യാർത്ഥിയുടെ നിരപരാധിത്വം കോടതിയിൽ തെളിയിക്കപ്പെട്ടിരുന്നു. എന്നാൽ നിലവിൽ അത്തരം ഒരു സാധ്യത പോലും നൽകാതെയാണ് രഹസ്യ പൊലീസ് വിഭാഗത്തിന്റെ പ്രവർത്തനം എന്നും വെളിപ്പെടുകയാണ് അടുത്ത കാലത്തായി യുകെയിൽ നിന്നും ഡീപോർട്ട് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം വ്യക്തമാക്കുന്നത്.
മാഞ്ചസ്റ്ററിൽ 27 കാരനായ സരോജ് എന്ന മലയാളി വിദ്യാർത്ഥി കൂടെ ജോലി ചെയുന്ന ബ്രിട്ടീഷുകാരിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചതിന് തലനാരിഴക്കാണ് ഇക്കഴിഞ്ഞ നവംബറിൽ ജയിൽ ശിക്ഷയിൽ നിന്നും രക്ഷപെട്ടത്. ഇത്തരത്തിൽ ഡീപോർട്ട് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്ക് യുകെ മാത്രമല്ല, ഓസ്ട്രേലിയ, കാനഡ, ന്യുസിലാൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ പോകാനും സ്വാഭാവിക വിലക്കുണ്ടാകും. ഇക്കാരണത്താൽ വലിയ സ്വാതന്ത്രം ഒന്നും താത്കാലിക ജോലിക്കെത്തുന്ന സ്ഥലങ്ങളിൽ എടുക്കാതിരിക്കുക എന്നതാണ് മുൻകരുതൽ എന്ന നിലയിൽ ഏറ്റവും സ്വീകാര്യമായ മാർഗം.
വഴി തെറ്റിക്കാൻ സോഷ്യൽ മീഡിയ മുറിവൈദ്യന്മാരും
സോഷ്യൽ മീഡിയ സജീവമായ കാലം ആയതിനാൽ പഴയ തലമുറ മലയാളികൾ പറയുന്നത് കേൾക്കേണ്ട കാര്യം ഇല്ലെന്നും ബ്രിട്ടീഷുകാരെ വെല്ലുവിളിക്കേണ്ടിടത്ത് അത് ചെയ്യണം എന്നുമൊക്കെ അപക്വമായ കുറിപ്പുകൾ നിരന്തരം സോഷ്യൽ മീഡിയയിൽ എത്തുന്നതിനാൽ അനേകം ചെറുപ്പക്കാരാണ് അമിത സ്വാതന്ത്രം എടുത്ത് അപകടത്തിലാകുന്നത്.
ഇംഗ്ലീഷ് കൂടുതലായി അറിയാം എന്നതിനാൽ ബ്രിട്ടനിൽ കാല് കുത്തുന്ന ദിവസം മുതൽ ബ്രിട്ടീഷുകാരായി ജീവിക്കണം എന്ന മിഥ്യാബോധമാണ് അടുത്തിടെയായി എത്തുന്ന ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ കുത്തിക്കുറിക്കുന്നത്. ഇതെല്ലം വിശ്വസിച്ച് അപക്വമായി പെരുമാറി തുടങ്ങിയാൽ ജയിലിൽ എത്തുക എന്നത് എളുപ്പമുള്ള കാര്യമാണ് എന്ന സത്യം മുൻ തലമുറ മലയാളികൾ ചൂണ്ടികാട്ടുമ്പോൾ അതിനെ പരിഹസിച്ചെടുക്കാനുള്ള വ്യഗ്രതയാണ് കൂടുതൽ സരോജ് മാരെയും സഞ്ജയ് മാരെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്നും വ്യക്തം .
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്